കഭീ കഭീ…

October 22nd, 2012

yash-chopra-epathram

ഇന്ത്യൻ മനശ്ശാസ്ത്രത്തിൽ പ്രണയത്തിന്റെ അപൂർവ്വ സുന്ദര വർണ്ണങ്ങൾ വാരി വിതറിയ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് ജന്മം നൽകിയ യാഷ് ചോപ്ര ഓർമ്മയായി. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മരണമടഞ്ഞത്. 80 വയസായിരുന്നു.

kabhie-kabhie-epathram

1976ൽ അദ്ദേഹം സംവിധാനം ചെയ്ത കഭീ കഭീ എന്ന പ്രണയ കാവ്യം ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ യാഷ് ചോപ്രയുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി നിലനിൽക്കുന്നു.

അമിതാഭ് ബച്ചനേയും ഷാറൂഖ് ഖാനേയും സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ യാഷ് ചോപ്ര നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒട്ടനേകം സിനിമകൾ നിർമ്മിക്കുകയും ചെയ്തു. അമിതാഭിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദീവാർ മുതൽ ഷാറൂഖിനെ പ്രണയ നായകനാക്കിയ ദിലവാലാ ദുൽഹനിയാ ലേ ജായേംഗേ വരെ, സിൽസിലാ, ദിൽ തോ പാഗൽ ഹെ, ലംഹേ, കാലാ പത്ഥർ, ത്രിശൂൽ മുതൽ ഫന, ധൂം, ചൿ ദേ ഇൻഡിയ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളാണ് യാഷ് ചോപ്ര സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തത്. ഇന്ത്യൻ സിനിമയിലേക്ക് സംഗീതത്തിന്റെ മാധുര്യം തിരികെ കൊണ്ടുവരുന്നതിൽ സുപ്രധാന വഴിത്തിരിവായ “ചാന്ദ്നി” യും യാഷ് ചോപ്രയുടെ സംഭാവനയാണ്.

1998ൽ ദിൽ തോ പാഗൽ ഹെ, 2005ൽ വീർ സര എന്നീ ചിത്രങ്ങളുടെ നിർമ്മാണത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 2005ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ലെജൻ ഓഫ് ഓണർ ലഭിച്ച അദ്ദേഹത്തിന് 2001ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽകെ പുരസ്കാരം ലഭിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഹന്‍ രാഘവന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

October 19th, 2012

film-director-mohan-raghavan-ePathram
കൊച്ചി : അന്തരിച്ച ചലച്ചിത്ര കാരന്‍ മോഹന്‍ രാഘവന്റെ ഓര്‍മ്മക്കായി ഒരുക്കിയ പ്രഥമ മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച സംവിധായകര്‍ : ആഷിക് അബു (ചിതം : 22 ഫീമെയില്‍ കോട്ടയം), അന്‍വര്‍ റഷീദ്‌ (ചിതം : ഉസ്താദ് ഹോട്ടല്‍). മികച്ച തിരക്കഥാകൃത്ത് : മുരളി ഗോപി (ചിതം : ഈ അടുത്ത കാലത്ത്).

‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന സിനിമ യിലൂടെ ശ്രദ്ധിക്കപ്പെട്ട മോഹന്‍ രാഘവന്‍ കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് അന്തരിച്ചത്.

കാഴ്ചയ്ക്ക് അര്‍ത്ഥ മുണ്ടാകണം എന്ന് വിശ്വസിക്കുകയും അര്‍ത്ഥ മുള്ള കാഴ്ചകള്‍ വെള്ളിത്തിരയില്‍ എത്തിക്കുകയും ചെയ്ത മികച്ച സംവിധായകന്‍ ആയിരുന്നു മോഹന്‍ രാഘവന്‍ എന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു.

ജോണ്‍ പോള്‍ ചെയര്‍മാനും സംവിധായകരായ മോഹന്‍, കെ. ജി. ജോര്‍ജ് എന്നിവര്‍ അംഗ ങ്ങളുമായ സമിതി യാണ് 2011 ഒക്ടോബര്‍ മുതല്‍ 2012 സപ്തംബര്‍ വരെ പുറത്തിറങ്ങിയ ചിത്ര ങ്ങളില്‍ നിന്ന് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 25ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മോഹന്‍ രാഘവന്റെ സ്വദേശമായ തൃശ്ശുര്‍ അന്നമനട യില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു

October 1st, 2012
ചെന്നൈ: ചലച്ചിത്ര-സീരിയല്‍ സംവിധായകന്‍ ശശി മോഹന്‍ (56) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോടമ്പാക്കത്തെ ഭാരതീശ്വര്‍ കോളനിയില്‍ ഉള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. ശ്രീജിത്ത് രവിയെ നായകനക്കി ഓടുതളം എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. കണ്ണൂര്‍ എടക്കാട് സ്വദേശിയായ ശശി മോഹന്‍ എ.ബി.രാജ്, ഐ.വി.ശശി, ഹരിഹരന്‍, ശശികുമാര്‍ തുടങ്ങിയവരുടെ സംവിധാന സഹായിയായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. തിലകം, മിസ് ഇന്ത്യ, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്,ചുവന്ന കണ്ണുകള്‍,നൂറ്റൊന്ന് രാവുകള്‍ തുടങ്ങിയ മലയാളം സിനിമകളും മാപ്പിളൈ വന്താച്ച്, ഭദ്രകാളിയമ്മന്‍ തുടങ്ങി മുപ്പതോളം സിനിമകള്‍ ഇദ്ദേഹ് സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീരഞ്ജിനിയാണ് ഭാര്യ. വിഷ്ണു, ശ്രീബാല എന്നിവര്‍ മക്കളാണ്. മൃതദേഹം ജന്മനാടായ കണ്ണൂരിലെ എടക്കാട്ട് ചൊവ്വാഴ്ച സംസ്കരിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. എ. ഷാഹിദ് അന്തരിച്ചു

September 29th, 2012

ta-shahid-epathram

കോഴിക്കോട് : പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് ടി. എ. ഷാഹിദ് അന്തരിച്ചു. ബാലേട്ടൻ‍, രാജമാണിക്യം തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ തിരക്കഥ രചിച്ചത് ഷാഹിദ് ആയിരുന്നു. ടി. എ. റസാക്കിന്റെ സഹോദനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കണം: രഞ്ജിത്ത്

September 24th, 2012

thilakan-reading-news-paper-epathram

കോഴിക്കോട്: നടന്‍ തിലകന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായി ക്കൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും രഞ്ജിത്ത് തുറന്നടിച്ചു. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകൻ എന്നും രഞ്ജിത്ത് പറഞ്ഞു. പ്രമുഖരായ പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അകറ്റി നിര്‍ത്തിയ തിലകനെ തന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ശക്തമായ ഒരു കഥാപാത്രത്തെ നല്‍കിക്കൊണ്ടാണ് രഞ്ജിത്ത് തിരികെ കൊണ്ടു വന്നത്. ആ കഥാപാത്രം സമീപ കാല മലയാള സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറി. അന്ന് അകറ്റി നിര്‍ത്തിയവരില്‍ ചിലരാണ് മത്സര ബുദ്ധിയോടെ ഇപ്പോള്‍ ചാനലുകളില്‍ തിലകനെ കുറിച്ച് വാഴ്ത്തി ക്കൊണ്ടിരിക്കുന്നത്. ഇതിലെ അനൌചിത്യം രഞ്ജിത്ത് തുറന്നു പറഞ്ഞു. മരിച്ചതിനു ശേഷം മഹത്വം പറയുന്നതിന്റെ പൊള്ളത്തരത്തെയും ഒപ്പം ഈഗോയുടെ പേരില്‍ കലാകാരന്മാരെ വിലക്കി നിര്‍ത്തുന്നതിന്റെ ഔചിത്യമില്ലായ്മയും രഞ്ജിത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്.

അമ്മയെന്ന താര സംഘടനയുമായി തിലകനുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കുറേ കാലത്തേക്ക് അദ്ദേഹത്തെ മുഖ്യധാരാ സിനിമകളില്‍ സഹകരിപ്പിക്കാതിരുന്നത്. തന്നെ വിലക്കിയതുള്‍പ്പെടെ പലതിന്റേയും പുറകിലെ രഹസ്യങ്ങള്‍ തിലകന്‍ അക്കാലത്ത് പരസ്യമായി പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന് തിലകന്‍ തുറന്നടിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവര്‍ ഇതില്‍ പരാമര്‍ശ വിധേയരായി. സംഭവം വിവാദമായതോടെ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടും ഈ വിഷയത്തില്‍ ഇടപെട്ടു. അതു പിന്നീട് അഴീക്കോടും മോഹന്‍‌ലാലും തമ്മിലുള്ള വാക്പോരായി. വിഗ്ഗും മേക്കപ്പും മാറ്റിയാല്‍ മോഹന്‍ ലാല്‍ വെറും കങ്കാളമാണെന്ന് അഴീക്കോട് മാഷ് പറഞ്ഞു. ചാനലുകളിലൂടെ ഉള്ള വാക്‍പോര് പിന്നീട് മാനനഷ്ട കേസിലും എത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

14 of 25« First...10...131415...20...Last »

« Previous Page« Previous « മഹാനടൻ തിലകൻ അന്തരിച്ചു
Next »Next Page » ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine