പത്മരാജന്‍ ചലച്ചിത്രോത്സവം

September 2nd, 2010

padmarajan-epathram

ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.

“പെരുവഴിയമ്പലം” ആണ്‌ (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാ രംഗത്തെത്തുന്നത്‌.

actor-ashokan-epathram

പെരുവഴിയമ്പലത്തില്‍ അശോകന്‍

അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത്‌ എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ്‌ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.

navambarinte-nashtam-epathram

നവംബറിന്റെ നഷ്ടം

സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സമയം ചിത്രം വര്‍ഷം ദൈര്‍ഘ്യം അഭിനേതാക്കള്‍
09:30 പെരുവഴിയമ്പലം 1979 95 മിനിറ്റ്‌ അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത
11:00 കടല്‍ക്കാറ്റില്‍ ഒരു ദൂത് 2009 81 മിനിറ്റ്‌  
14:00 കള്ളന്‍ പവിത്രന് 1981 110 മിനിറ്റ്‌ അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു
16:00 നവമ്പറിന്റെ നഷ്ടം 1982 131 മിനിറ്റ്‌ മാധവി, പ്രതാപ് പോത്തന്‍, സുരേഖ

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഭ്രപാളിയിലെ ചിത്രകാരന്‍ വിട പറഞ്ഞിട്ട് 12 വര്‍ഷം

July 30th, 2010

bharathan-epathramഅപൂര്‍വ്വമായി വിസ്മയങ്ങള്‍ക്കും നിരന്തരമായി വിരസതകള്‍ക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയെ സംബന്ധിച്ചേടത്തോളം ഭരതന്‍ എന്ന പ്രതിഭയുടെ അസാന്നിധ്യം വലിയ ഒരു വിടവാണ് സൃഷ്ടിച്ചത്. ഭരത് അവാര്‍ഡുകള്‍ പല തവണ വാങ്ങിയ അഭിനയ പ്രതിഭകളുടെ സമകാലിക സിനിമകള്‍ പ്രേക്ഷകനു മുമ്പില്‍ പേക്കൂത്തുകളായി അധ:പതിച്ചു കൊണ്ടിരിക്കുന്നു. അമരവും താഴ്വാരവും വൈശാലിയും വെങ്കലവുമെല്ലാം ഇന്നും ജീവസ്സുറ്റ ചലച്ചിത്ര അനുഭവമായി പ്രേക്ഷകനു അനുഭവ വേദ്യമാകുന്നു.

ഒരു കാന്‍‌വാസിലെന്ന പോലെ കടുത്ത ചായക്കൂട്ടുകള്‍ കൊണ്ട് ഭരതന്‍ എന്ന (ചല)ച്ചിത്രകാരന്‍ അഭ്രപാളിയില്‍ വരച്ചിട്ട ദൃശ്യങ്ങള്‍ ഒട്ടും പൊലിമ നഷ്ടപ്പെടാതെ പ്രേക്ഷക മനസ്സിലേക്ക് പകര്‍ത്തപ്പെട്ടു.

വടക്കാഞ്ചേരി യ്ക്കടുത്ത് എങ്കക്കാട് പാലിശ്ശേരി പരമേശ്വരന്‍ നായരുടേയും കാര്‍ത്യായനി അമ്മയുടേയും മകനായി 1946 നവംബര്‍ 14നായിരുന്നു ഭരതന്റെ ജനനം. വടക്കാഞ്ചേരി ഗവണ്മെന്റ് സ്കൂളില്‍ പഠനം. തുടര്‍ന്ന് ചിത്രകലയോടുള്ള താല്പര്യം മൂലം തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായിരുന്ന പി‍. എന്‍. മേനോന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക്. ആദ്യം കലാ സംവിധായക സഹായിയായി അദ്ദേഹ ത്തോടൊപ്പം കൂടി. തുടര്‍ന്ന് കലാ സംവിധായകനായും പരസ്യ കലാകാരനായും പ്രവര്‍ത്തിച്ച ഭരതന്റെ പ്രതിഭ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെട്ടു. വിന്‍സെന്റിന്റെ സംവിധാന സഹായിയായി ചെണ്ട എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു.

പി. പത്മരാജന്‍ എന്ന അത്യല്യ പ്രതിഭയുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത പ്രയാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിച്ചു. പ്രയാണം അതു വരെ നില നിന്നിരുന്ന പല സിനിമാ സങ്കല്പങ്ങളേയും പൊളിച്ചെഴുതി. ഭരതന്‍ – പത്മരാജന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചു.

രതിയെ മലയാള സിനിമയില്‍ ക്ലാസിക്കല്‍ തലത്തിലേക്ക് ഉയര്‍ത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. കൌമാര രതി സ്വപനങ്ങള്‍ക്ക് വര്‍ണ്ണച്ചാര്‍ത്തു നല്‍കിയ രതി നിര്‍വ്വേദം ഈ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. രതി നിര്‍വ്വേദവും, തകരയും, ലോറിയും, തുടര്‍ന്ന് വന്ന നിരവധി സിനിമകളും ആ സവിശേഷമായ ഭരതന്‍ ടച്ച് പ്രേക്ഷകനു പകര്‍ന്നു നല്‍കി.

എം. ടി. എന്ന അതികായന്റെ തിരക്കഥയുടെ കരുത്തില്‍ ഒരു ദാസിയുടെ മകളായ വൈശാലി യുടെ കഥ ഭരതന്‍ തിരശ്ശീലയിലേയ്ക്ക് പകര്‍ത്തിയപ്പോള്‍ അത് മലയാള സിനിമയിലെ ഒരു ക്ലാസിക്ക് ആയി മാറി. വാത്സ്യായനന്റെ കാമസൂത്രം പഠിച്ച വൈശാലി യിലൂടെ സ്ത്രീ സൌന്ദര്യത്തിന്റെ വശ്യതയെ കാനനത്തിന്റെ പശ്ചാത്തലത്തിലും കൊടും വറുതിയിലായ അംഗ രാജ്യത്തിന്റെ പൊടി പടലങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തിലും, കലാപരമായ സാധ്യത ഒട്ടും ചോര്‍ന്നു പോകാതെ അനിതര സാധാരണമായ കയ്യടക്കത്തോടെ ഭരതന്‍ ആവിഷ്കരിച്ചു.

വൈശാലി എന്ന ചിത്രത്തില്‍ ഉടനീളം ഒരു ചിത്രകാരന്റെ കരസ്പര്‍ശം പ്രേക്ഷകനു അനുഭവ വേദ്യമായി. മഹാഭാരതത്തിലെ ഏതാനും വരികളില്‍ ഒതുങ്ങിയ വൈശാലിയുടെ കഥയ്ക്ക് ഇത്രയും മികച്ച ഒരു ദൃശ്യാവിഷ്കാരം ഒരു പക്ഷെ ഭരതനു മാത്രമേ നല്‍കുവാന്‍ ആകൂ.

എം. ടി. യുടെ തന്നെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ്വാരവും മറ്റൊരു മഹത്തായ സൃഷ്ടിയായി പരിണമിച്ചു.

ജോണ്‍ പോള്‍ എന്ന തിരക്കഥാ കൃത്തിനെ മലയാള സിനിമക്ക് സമ്മാനിച്ചതും ഭരതന്‍ ആയിരുന്നു. ചാമരം എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഭരതന് ‍- ജോണ്‍ പോള്‍
കൂട്ടുകെട്ടില്‍ നിന്നും പിറന്നതും മികച്ച ചിത്രങ്ങളായിരുന്നു. പ്രണയവും, കുടുംബ ബന്ധങ്ങളും അവരുടെ ചിത്രങ്ങളില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. മര്‍മ്മരം,
ഓര്‍മ്മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, കാതോടു കാതോരം, ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം തുടങ്ങി ഒരു പിടി ചിത്രങ്ങള്‍. ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.

കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്.

ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.

തമിഴ് സിനിമയിലേയ്ക്കും ഭരതന്റെ പ്രതിഭ കടന്നു ചെന്നു. ആവാരം പൂ എന്ന ചിത്രം മലയാളത്തിലെ തകരയുടെ റീമേക്കായിരുന്നു, പ്രയാണം സാവിത്രി എന്ന പേരിലും തമിഴില്‍ നിര്‍മ്മിക്കപ്പെട്ടു . ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടുകളായ ശിവാജി ഗണേശനും കമലഹാസനും ഒന്നിച്ച തേവര്‍ മകന്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടി. ഭരതന്റെ ചിത്രങ്ങളോട് എന്നും വലിയ താല്പര്യം കാണിച്ചിരുന്ന കമലഹാസന്‍ തന്നെ ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണം.

ഉത്രാളിക്കാവിലെ ഉത്സവത്തിനു എങ്കക്കാട് വിഭാഗത്തിനൊപ്പം എത്തുന്ന ഭരതനെ അവിടെ കെട്ടിയാടിയിരുന്ന കോലങ്ങളിലെ കടും വര്‍ണ്ണങ്ങളും ഉത്സവാന്തരീക്ഷവും താളബോധവും വളരെയധികം സ്വാധീനി ച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലേയും ദൃശ്യങ്ങളില്‍ മിന്നി മറയുന്ന ബിംബങ്ങളും സംഗീതവും വ്യക്തമാക്കുന്നു.
ചിലമ്പിലേയും, കാതോടു കാതോരത്തിലേയും, കേളിയിലേയും മറ്റും ഗാനങ്ങള്‍ ഭരതനിലെ സംഗീത സംവിധാകനെയും മലയാളിക്ക് മനസ്സിലാക്കി ക്കൊടുത്തു.

ഒടുവില്‍ അപ്രതീക്ഷിതമായി സര്‍ഗ്ഗധനനായ ആ കലാകാരന്‍ 1998 ജൂലൈ 30ന് നമ്മെ വിട്ടു പിരിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സരം

July 28th, 2010

lohithadas-epathramഅബുദാബി : അകാലത്തില്‍ പിരിഞ്ഞു പോയ  പ്രമുഖ ചലച്ചിത്ര കാരന്‍ ലോഹിത ദാസിന്‍റെ  അനുസ്മ രണാര്‍ത്ഥം അബുദാബി മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന  ഹ്രസ്വ സിനിമാ മല്‍സരം ജൂലായ്‌ 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. 

നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം  ആദ്യമായി ട്ടാണ് ഇങ്ങിനെ ഒരു സിനിമാ മല്‍സരം ഒരുക്കുന്നത്. തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മികച്ച രചനകള്‍ മാത്രം നല്‍കിയ ലോഹിത ദാസ്‌ എന്നാ പ്രതിഭ യുടെ പേരില്‍ അവതരി പ്പിക്കുന്ന ഹ്രസ്വ സിനിമാ മത്സര ത്തിലേക്ക് യു. എ. ഇ. യുടെ  വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണ മാണ് ലഭിച്ചത്‌ എന്ന്‍ സംഘാടകര്‍ പറഞ്ഞു.

samajam-banner-epathram

ഇരുപത്തി അഞ്ചോളം സൃഷ്ടികള്‍ ലഭിച്ചതില്‍ നിന്നും 15 ചിത്രങ്ങള്‍ മത്സര ത്തിലേക്ക് തിരഞ്ഞെടുത്തു എന്നും ആ ചിത്രങ്ങള്‍ ആയിരിക്കും ജൂലായ്‌ 31 ന് പ്രദര്‍ശിപ്പിച്ച് വിധി നിര്‍ണ്ണ യിക്കുക എന്നും സമാജത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സമാജം ഭാരവാഹി കള്‍ അറിയിച്ചു. 
 

adms-short-film-press-meet-epathram

സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കുറ്റമറ്റ രീതിയില്‍ വിധി നിര്‍ണ്ണ യിക്കുന്ന തിനായി നാട്ടില്‍ നിന്നും എത്തിയ പ്രമുഖ നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവരും യു. എ. ഇ. യിലെ പ്രഗല്‍ഭ രായ രണ്ടു ചലച്ചിത്ര പ്രവര്‍ത്തകരും വിധി കര്‍ത്താക്കള്‍ ആയിരിക്കും. ആദ്യം പ്രഖ്യാപിച്ചിരുന്ന എട്ട് അവാര്‍ഡു കള്‍ കൂടാതെ നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗ ങ്ങളില്‍  രണ്ടാം സ്ഥാന ക്കാര്‍ക്ക് കൂടി  പുരസ്കാര ങ്ങള്‍ നല്‍കും.  അന്തരിച്ച പ്രശസ്ത നടന്‍ മുരളി യുടെ സ്മരണാര്‍ത്ഥം, അദ്ദേഹ ത്തിന്‍റെ നാമധേയത്തില്‍ മികച്ച നടനുള്ള പുരസ്കാരം  സമര്‍പ്പിക്കും എന്നും കലാ വിഭാഗം സിക്രട്ടറി  ബിജു കിഴക്കനേല പറഞ്ഞു.

adms-amalraj-lakshmi-epathram

അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സിക്രട്ടറി യേശു ശീലന്‍,  കലാവിഭാഗം സിക്രട്ടറി മാരായ ബിജു കിഴക്കനേല,  നിസ്സാര്‍, ട്രഷറര്‍ ജയപ്രകാശ്‌, അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
 
വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ പ്രശസ്ത കൃതിയായ ‘പ്രേമലേഖനം’ നാടക രൂപത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷ മായിരുന്നു അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ കഥാപാത്ര ങ്ങളുടെ വേഷ വിധാനത്തില്‍ വാര്‍ത്താ സമ്മേളന ത്തിന് എത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍ അബ്രഹാം അനുസ്മരണം

May 29th, 2010

john-abrahamചങ്ങരംകുളം : കാണി വാര്‍ഷിക പരിപാടികളുടെ ഭാഗമായി ജോണ്‍ അബ്രഹാം അനുസ്മരണം സംഘടിപ്പിക്കുന്നു. മെയ്‌ 30ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി കാണി വാര്ഷിക പ്പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. തുടര്‍ന്ന് സൂഫി പറഞ്ഞ കഥ എന്ന സിനിമയെ കുറിച്ചുള്ള : സംവാദം നടക്കും. അവതരണം: കെ. എ. മോഹന്‍ ദാസ്, പങ്കെടുക്കുന്നവര്‍ : കെ. പി. രാമനുണ്ണി, പ്രകാശ് ബാരെ, തമ്പി ആന്റണി, റഫീക് അഹമ്മദ്‌, കുമാര്‍ എടപ്പാള്‍ എന്നിവര്‍.

എം. സി. രാജ നാരായണന്‍ ജോണ്‍ അബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തും. കെ. വി. ഷാജി (സൂര്യാ ടി. വി.) ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് കാണി തിരക്കഥാ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിക്കും. എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോനിഷ വിട പറഞ്ഞിട്ട്‌ പതിനേഴ്‌ വര്‍ഷം

December 5th, 2009

monishaഅഭ്രപാളിയില്‍ എക്കാലത്തും ഓര്‍മ്മിക്ക പ്പെടുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ നല്‍കിയ മോനിഷ വിട പറഞ്ഞിട്ട്‌ ഇന്ന് പതിനേഴ്‌ വര്‍ഷം തികയുന്നു. നിമിഷ നേരം കൊണ്ട്‌ മാറി മറിയുന്ന ഭാവങ്ങള്‍ ഒളിപ്പിച്ച വിടര്‍ന്ന കണ്ണുകളുമായി മഞ്ഞള്‍ പ്രസാദവും ചൂടി മലയാളിയുടെ മനസ്സിലേക്ക്‌ കടന്നു വന്ന നടിയായിരുന്നു ഉര്‍വ്വശി മോനിഷ.
 
1986-ല്‍ എം. ടി. ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ മോനിഷ അസാമാന്യ കഴിവുകള്‍ ഉള്ള നടിയാണെന്ന് തെളിയിച്ചു. അതിലെ വിനീത്‌ – മോനിഷ ജോഡി വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റി. മാത്രമല്ല ആദ്യ ചിത്രത്തിലൂടെ തന്നെ പതിനഞ്ചാം വയസ്സില്‍, മികച്ച നടിക്കുള്ള ദേശീയ പുരസ്കരം നേടിയത്‌ ആ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഇത്രയും ചെറു പ്രായത്തില്‍ ഒരു നടി ഉര്‍വ്വശി പട്ടം കരസ്ഥ മാക്കുന്നത്‌ ആദ്യമായി ട്ടായിരുന്നു. തുടര്‍ന്ന് ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍.
 

monisha-vineeth

നഖക്ഷതങ്ങളില്‍ മോനിഷയും വിനീതും

 
അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, നല്ല ഒരു നര്‍ത്തകി എന്ന നിലയിലും മോനിഷ പ്രസിദ്ധ യായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അനവധി വേദികള്‍ അവര്‍ തന്റെ നടന വൈഭവം കൊണ്ട്‌ കീഴടക്കി. ലോഹിത ദാസ് ‌- സിബി മലയില്‍ കൂട്ടുകെട്ടിന്റെ ചിത്രമായ കമല ദളത്തിലെ നര്‍ത്തകിയുടെ വേഷം അഭ്രപാളികളിലും തന്റെ നടന മികവിനെ പ്രകടിപ്പിക്കുവാന്‍ അവസരമായി. കമലദള ത്തെ കൂടാതെ പെരുന്തച്ച നിലും, കുടുംബ സമേത ത്തിലും, ചമ്പക്കുളം തച്ചനിലു മെല്ലാം മോനിഷ ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
 

monisha-unni

 
1992 – ല്‍ ചെപ്പടി വിദ്യ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത്‌ ഒരു യാത്രക്കിടെ ഉണ്ടായ കാറപകടത്തില്‍ 1992 ഡിസംബര്‍ 5 നാണ് ഈ നടി മരണ മടഞ്ഞത്‌. ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട്‌ മികച്ച കഥാപാ ത്രങ്ങളെ അവിസ്മരണീ യമാക്കി കടന്നു പോയ മോനിഷ, മലയാളി പ്രേക്ഷക മനസ്സിലെ ഒരു നൊമ്പരമായി ഇന്നും നില നില്‍ക്കുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

15 of 17« First...10...141516...Last »

« Previous Page« Previous « ഗീതു മോഹന്‍ ദാസിന്‌ ഗോള്‍ഡന്‍ ലാമ്പ്‌ ട്രീ
Next »Next Page » കല അബുദാബി ഫിലിം ഫെസ്റ്റ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine