മന്ത്രി സഭയില്‍ ഒന്നിനും കൊള്ളാത്തവര്‍ : വി. എം. സുധീരന്‍

July 29th, 2012

vm-sudheeran-epathram

തിരുവനന്തപുരം: മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്ത അംഗങ്ങള്‍ ഉണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി. എം. സുധീരൻ‍ പ്രസ്താവിച്ചു. ചില മന്ത്രിമാര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും അവരോടുള്ള ആദരവ് കുറഞ്ഞതു കൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും പറഞ്ഞ സുധീരന്‍ കേരളത്തില്‍ എന്താണ് നടക്കുന്നതെന്നു പോലും അറിയാത്ത മന്ത്രിമാര്‍ ഉണ്ടെന്നും പലരും പേഴ്സണല്‍ സ്റ്റാഫിന്റെ പിടിയിലാണെന്നും തുറന്നടിച്ചു.

മുഖ്യമന്ത്രി അധ്വാനിക്കുന്നുണ്ടെന്നും അദ്ദേഹത്തെ പോലെ മറ്റുള്ളവരും അധ്വാനിച്ചാലേ കാര്യമുള്ളൂ എന്നും മന്ത്രിസഭയിലെ പലര്‍ക്കും ശ്രദ്ധയില്ലെന്നും സുധീരന്‍ പറഞ്ഞു.

എല്‍. ഡി. എഫ്. സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ സൌകര്യമായെടുത്ത് യു. ഡി. എഫ്. സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്. വേണ്ടത്ര ചര്‍ച്ചകള്‍ നടക്കാതെയാണ് സര്‍ക്കാര്‍ തീര്‍മാനം എടുക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസിന്റെ ക്യാമ്പയിനില്‍ സംസാരിക്കവെ ആണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

എം.എം. മണിയെ സസ്പെൻഡ് ചെയ്തു; ഹംസയുടേത് ഏറനാടന്‍ തമാശ തന്നെ

July 29th, 2012

m.m.mani-epathram

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വക വരുത്തിയത് സംബന്ധിച്ച് വിവാദമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ സി. പി. എമ്മിന്റെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തു. തീരുമാനം എടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മണിയും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും ഇതൊക്കെ പുല്ലു പോലെ ആണ് എടുക്കുന്നതെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. മണി നടത്തിയ പ്രസംഗം വിവാദമായപ്പോള്‍ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

പ്രസംഗത്തിനിടെ സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി. എസ്. അച്യുതാനന്ദന് എതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയ ടി. കെ. ഹംസയ്ക്കെതിരെ നടപടിയൊന്നും സംസ്ഥാന കമ്മിറ്റി എടുത്തില്ല. ടി. കെ. ഹംസയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് വി. എസ്. അച്യുതാനന്ദൻ പ്രതികരിച്ചിരുന്നത്. തനിക്കെതിരെ ഹംസ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതിയും ഉന്നയിച്ചിരുന്നു. ഹംസയ്ക്കെതിരെ നടപടിയെടുക്കുവാന്‍ കേന്ദ്ര കമ്മിറ്റിയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി അതേ പറ്റി ചര്‍ച്ച പോലും നടത്തിയില്ലെന്ന് സൂചനയുണ്ട്. ഹംസയുടേത് ഒരു ഏറനാടന്‍ തമാശയായി കണ്ടാല്‍ മതിയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സേവനാവകാശ നിയമം നിയമസഭ പാസാക്കി

July 29th, 2012

kerala-secretariat-epathram

സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട് സേവനാവകാശ നിയമം നിയമസഭ പാസാക്കി. ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭ ചര്‍ച്ച കൂടാതെ നിയമം പാസാക്കിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനങ്ങള്‍ ലഭിക്കും എന്നത് ഉറപ്പാക്കുകയാണ് നിയമത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കുവാന്‍ നിയമം അനുശാസിക്കുന്നു. ഇരുനൂറ്റമ്പതു മുതല്‍ പരമാവധി അയ്യായിരം രൂപ വരെ ആണ് പിഴ. ഏതൊക്കെ സേവനങ്ങള്‍ എത്ര സമയത്തിനുള്ളില്‍ നല്‍കണം എന്നതു സംബന്ധിച്ച് വിവിധ വകുപ്പുകള്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. സേവനത്തിനായി നല്‍കുന്ന അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണം കൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനെ അറിയിച്ചിരിക്കണം. സേവനം നിഷേധിച്ചതു സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതു സംബന്ധിച്ച് രണ്ടു തട്ടില്‍ ഉള്ള അപ്പീല്‍ അവസരം അപേക്ഷകനു ലഭിക്കും. ഒന്നാമത്തെ അപ്പീലില്‍ അപേക്ഷകനു ലഭിക്കേണ്ടതായ സേവനം ഉദ്യോഗസ്ഥന്‍ നിഷേധിക്കുകയാണെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാവുന്നതാണ്.

വിവരാവകാശ നിയമം പോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ ഒന്നാണ് സേവനാവകാശ നിയമം. എന്നാല്‍ വിവരവകാശ നിയമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌരപൂര്‍വ്വം കാണുന്നില്ല. പലര്‍ക്കും അപേക്ഷിച്ചാല്‍ ആവശ്യമായ മറുപടിയോ രേഖകളൊ ലഭിക്കുന്നില്ല. ഇതിനെതിരെ പരാതി നല്‍കുവാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും അവരും വേണ്ടത്ര കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ഫലത്തില്‍ വിവരാവകാശ നിയമം പലപ്പോഴും ദുര്‍ബലമായി മാറുന്നു. വിവരാവകാശ നിയമത്തിനു സംഭവിച്ചതു പോലെ സേവനാവകാശ നിയമത്തിന്റെ കാര്യത്തിലും സംഭവിച്ചാല്‍ അതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാതെ ആകും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിക്ക് എതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

July 29th, 2012

appukuttan-vallikunnu-epathram

കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചു വിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്. സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി പുറത്താക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ. ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.

പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി. പി. എം. നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയപരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒറ്റപ്പെടുന്ന വി.എസും പ്രമേയമെന്ന കുറ്റപത്രവും

July 27th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍  പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയം പ്രത്യക്ഷത്തില്‍ വി. എസിനെതിരെയുള്ള ഒരു കുറ്റപത്രം ആയി മാറിയെന്നും ഇത് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തഃസ്സത്തക്ക് നിരക്കാത്തതാണെന്നും വി. എസ്. പറഞ്ഞു. പ്രമേയത്തില്‍ കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന ഭാഗം ഉണ്ടായിരുന്നു. കൂടാതെ പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരന്‍ ആക്കുന്ന രീതിയിലാണ് പ്രമേയം മുഖപത്രത്തില്‍ വന്നത് എന്നും ഇത് തന്നെ പറ്റി ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടിയാണെന്നും വി. എസ്‌. പറഞ്ഞു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട്  വി. എസ്. അച്യുതാനന്ദന്‍ എല്ലാ പി. ബി. അംഗങ്ങള്‍ക്കും കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചു വന്ന കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വി. എസ്. കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്
Next »Next Page » ദേശാഭിമാനിക്ക് എതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine