ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര സമര്‍പ്പണം

September 13th, 2010

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ച് സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാര ജേതാക്കള്‍ക്ക്‌ സമ്മാനിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളില്‍ സുഗതകുമാരി വിശിഷ്ടാ തിഥിയായിരിക്കും.

ഒന്‍പതു വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹരായവരില്‍ പ്രവാസ ലോകത്ത് നിന്നും ഒരു പ്രതിനിധിയുമുണ്ട് ഈ തവണ. എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചത് ദുബായില്‍ എഞ്ചിനിയര്‍ ആയ പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്കാണ്.

p-manikantan-epathram

പി. മണികണ്ഠന്‍

സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത് എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത്


നാല്‍പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ഡോ. ആര്‍. ബി. ശ്രീകല യുടെ വചന കവിത: ചരിത്രവും വര്‍ത്തമാനവും എന്ന പ്രബന്ധത്തിനാണ്.

വൈക്കം മുഹമ്മദ്‌ ബഷീര്‍ സ്മാരക നോവലിനുള്ള പുരസ്കാരം ശ്രീ. ടി. ഡി. രാമകൃഷ്ണന്റെ “ഫ്രാന്‍സിസ്‌ ഇട്ടിക്കോര”, ശ്രീ. ജോസ്‌ പാഴൂക്കാരന്‍ രചിച്ച “അരിവാള്‍ ജീവിതം” എന്നീ നോവലുകള്‍ പങ്കു വെയ്ക്കുന്നു.

നാല്‍പ്പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത ചെറുകഥയ്ക്കുള്ള പുരസ്കാരം ശ്രീ. ബിജു സി. പി. യുടെ ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരി ത്താഴംകാരന്‍ നേടിയിരിക്കുന്നു.

കെ. എം. ജോര്‍ജ്ജിന്റെ പേരിലുള്ള നിരൂപണ / ഗവേഷണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ശ്രീ. എന്‍. കെ. രവീന്ദ്രന്‍ രചിച്ച “പെന്നെഴുതുന്ന ജീവിതം” എന്ന കൃതിക്കാണ്.

നാല്‍പ്പത്‌ വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത നിരൂപണ / ഗവേഷണ പുരസ്കാരം ഡോ. ഷംസാദ് ഹുസൈന്റെ മലയാള സിനിമയിലെ മുസ്ലീം സ്ത്രീ പ്രതിനിധാനം എന്ന നിരൂപണ ലേഖനത്തിനാണ്.

ഡോ. എം. പി. കുമാരന്റെ പേരിലുള്ള വിവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ. കെ. പി, ശശിധരന്‍ പരിഭാഷ നിര്‍വഹിച്ച ദോസ്തോവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്നതിനാണ് നല്‍കുന്നത്.

നാല്‍പ്പതു വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വിവര്‍ത്തനത്തിനുള്ള പുരസ്കാരം ശ്രീ രാജേഷ്‌ ചിറപ്പാട് വിവര്‍ത്തനം ചെയ്ത രാംപുനിയാനിയുടെ Fundamentalist Threat to secular democracy എന്ന പുസ്തകത്തിലെ ഹിന്ദുത്വവും ദളിതരും (Hindutva & Dalit), വര്‍ഗ്ഗീയ കലാപം (Communal Violence) എന്നതിനാണ്.

ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ചടങ്ങുകളുടെ ഭാഗമായി “സാഹിത്യത്തിലെ സെന്സര്ഷിപ്പ്‌” എന്ന വിഷയത്തില്‍ സംവാദം നടക്കും. സാവിത്രി രാജീവന്‍, ഡോ. വി. സി. ഹാരിസ്‌, കെ. ആര്‍. മല്ലിക, എന്‍ എസ്. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കെ. ഇ. എന്‍. മോഡറേറ്റര്‍ ആയിരിക്കും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഗുരുവായൂരില്‍ റിക്കോര്‍ഡ് വിവാഹം

September 13th, 2010

guruvayoor-marriage-epathram

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഞായറാഴ്ച 224 വിവാഹങ്ങള്‍ നടന്നു. അടുത്ത കാലത്ത് ക്ഷേത്രത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ റിക്കോര്‍ഡാണിത്. ചിങ്ങ മാസത്തിലെ അവസാനത്തെ ഞായറാഴ്ച യെന്നതും ഏറ്റവും കൂടുതല്‍ നല്ല മുഹൂര്‍ത്തം ഉള്ള ദിവസം ആയതിനാലും ആണ് ഇത്രയും അധികം വിവാഹങ്ങള്‍ ഉണ്ടായത്. വിവാഹ ത്തിനെത്തിയ ആളുകളെ കൊണ്ടും ഭക്തരേ കൊണ്ടും ക്ഷെത്രത്തിന്റെ കിഴക്കേ നട അക്ഷാരാ ര്‍ത്ഥത്തില്‍ ജന സാഗരമായി. തിക്കിലും തിരക്കിലും പെട്ട് സമയത്തിനു മണ്ഡപത്തില്‍ കയറുവാന്‍ പലര്‍ക്കും സാധിച്ചില്ല. കിഴക്കേ നടയിലെ രണ്ടു മണ്ഡപ ങ്ങളിലുമായി പുലര്‍ച്ചെ മുതലേ വിവാഹങ്ങള്‍ ആരംഭിച്ചു. പലര്‍ക്കും മണ്ഡപത്തില്‍ കയറുവാന്‍ മണിക്കൂറു കളോളം കാത്തു നില്‍ക്കേണ്ടി വന്നു. ഏറ്റവും കൂടുതല്‍ തിരക്ക് രാവിലെ ഒമ്പതിനും പതിനൊന്നും ഇടയില്‍ ആയിരുന്നു. ജനത്തിരക്കു നിയന്ത്രിക്കുവാന്‍ പോലീസും സെക്യൂരിറ്റിക്കാരും വല്ലാതെ ബുദ്ധിമുട്ടി.

ക്ഷേത്ര നഗരിയിലെ കല്യാണ മണ്ഡപങ്ങളും ലോഡ്ജുകളും നേരത്തെ തന്നെ ബുക്കിങ്ങ് ക്ലോസ് ചെയ്തിരുന്നു. വിവാ‍ഹ സദ്യ യൊരുക്കുവാന്‍ പലര്‍ക്കും ഗുരുവായൂരിനു വെളിയിലെ മണ്ഡപങ്ങളെ ആശ്രയിക്കേണ്ടി വന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

എസ്. ഐ. യുടെ കുടുംബത്തിനു സഹായ ധനം

September 13th, 2010

തിരുവനന്തപുരം : കൃത്യ നിര്‍വഹണ ത്തിനിടയില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട എസ്. ഐ. വിജയ കൃഷ്ണന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ സഹായ ധനമായി നല്‍കുവാനും, ആശ്രിതര്‍ക്ക് ജോലി നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് വാറണ്ടുമായി വന്ന എസ്. ഐ. വിജയ കൃഷ്ണനെ പ്രതി നാടന്‍ തോക്കു കൊണ്ട് വെടി വെച്ചത്. നെഞ്ചില്‍ വെടിയേറ്റ എസ്. ഐ. യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയില്‍ അനധികൃത തോക്കുകള്‍ ചിലര്‍ കൈവശം വെയ്ക്കുന്നതായ് നേരത്തെ സൂചനയുണ്ടായിരുന്നു. ഇത്തരത്തിലുള്ള തോക്കുകളില്‍ ഒന്നാണ് എസ്. ഐ. യുടെ ജീവന്‍ അപഹരിക്കുവാന്‍ ഇട വരുത്തിയത്. അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിക്കുന്ന വര്‍ക്കെതിരെ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്.ഐ. യെ വെടി വെച്ചു കൊന്ന പ്രതിയും മൂന്നാം ഭാര്യയും മരിച്ച നിലയില്‍

September 13th, 2010

gun-shot-epathramകാളികാവ് : പോലീസ്‌ സബ്‌ ഇന്‍സ്പെക്ടറെ വെടി വെച്ച് കൊന്ന കേസിലെ പ്രതി മുജീബിനേയും മൂന്നാം ഭാര്യ ഖയറുന്നീസയേയും ജീവനൊടുക്കിയ നിലയില്‍ മുജീബിന്റെ വീടിന്റെ സമീപത്തെ എസ്റ്റേറ്റില്‍ കണ്ടെത്തി. ഒരു കേസിന്റെ വാറന്റ് നടപ്പാക്കുവാന്‍ ചെന്ന എസ്. ഐ. വിജയ കൃഷണനെയാണ് പ്രതി വെടി വെച്ച് കൊന്നത്.

പോലീസ് മുജീബിനെ പിടികൂടുവാന്‍ വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മുജീബും കുടുംബവും തക്കം പള്ളി എസ്റ്റേറ്റില്‍ ഒളിച്ചിരി ക്കുന്നതായി അറിവു ലഭിച്ചത്. ടാപ്പിങ്ങ് തൊഴിലാളി കളാണ് ഇവരെ കണ്ടത്. ഇവര്‍ തോട്ടമുടമ വഴി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിടിയ്ക്കും എന്ന് ഉറപ്പായപ്പോള്‍ ഭാര്യയെ വെടി വെച്ച് കൊന്ന് മുജീബ് ആത്മഹത്യ ചെയ്തതാകും എന്നാണ് നിഗമനം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കാട്ടില്‍ നിന്നും കണ്ടെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഐ. വെടിയേറ്റ് മരിച്ചു

September 12th, 2010

gun-shot-epathram

മലപ്പുറം: കാളികാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിജയകൃഷ്ണന്‍ പ്രതിയുടെ വെടിയേറ്റ് മരിച്ചു. പീഠന ക്കേസില്‍ പ്രതിയായ മുജീബിനെ പിടികൂടാന്‍ വാറണ്ടുമായി എത്തിയ എസ്. ഐ. യുടെ നേര്‍ക്ക് പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്. ഐ. വിജയ കൃഷണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രതിക്കു വേണ്ടി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക്
Next »Next Page » എസ്.ഐ. യെ വെടി വെച്ചു കൊന്ന പ്രതിയും മൂന്നാം ഭാര്യയും മരിച്ച നിലയില്‍ »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine