കാട്ടുകൊമ്പനെ അവശനിലയില്‍ വയലില്‍ കണ്ടെത്തി

July 30th, 2010

വയനാട്: വയലിലെ ചെളിയില്‍ പുതഞ്ഞ് അവശ നിലയിലായ കാട്ടാനയെ വയനാട്ടിലെ ബത്തേരി-മൈസൂര്‍ റോഡില്‍  തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ ചെട്യാലത്തൂരില്‍  കണ്ടെത്തി. ഏകദേശം മുപ്പത് വയസ്സ് പ്രായം വരുന്ന കൊമ്പനാനയെ രാവിലെയാണ് ചെട്യാലത്തൂര്‍ ഗ്രാമവാസികള്‍ കണ്ടത്. നടക്കുവാന്‍ ആകതെ ഇഴഞ്ഞാണ് ആന നീങ്ങുന്നത്. ആനയുടെ ശരീരത്തില്‍ അവിടാവിടെ പരിക്കുകള്‍ ഉണ്ട്. കാലിന്റെ ഉള്‍വശത്ത് വ്രണം ഉണ്ട്. ഏതാനും ദിവസം മുമ്പ് ഈ കൊമ്പന്‍ കാട്ടില്‍ മുടന്തി നീങ്ങുന്നത് കണ്ടവര്‍ ഉണ്ട്.

ചുറ്റും ഘോര വനമുള്ള പ്രദേശമാണ് ചെട്യാലത്തൂര്‍. വളരെ കുറച്ച് ആളുകളെ ഈ പ്രദേശത്ത് താമസിക്കുന്നുള്ളൂ. ആന വീണതറിഞ്ഞ് നിരവധി ആളുകള്‍ ആ പ്രദേശത്തേക്ക് എത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റേഞ്ച് ഓഫീസ്സര്‍ അടക്കം ഉള്ള വനം വകുപ്പ് അധികൃതരും എത്തി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ ഉയര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയും ചെളിയും കാരണം സാധിച്ചില്ല. ഡോക്ടര്‍മാര്‍ അനയ്ക്ക് ചികിത്സ  നല്‍കിയെങ്കിലും അവശത മൂലം ആനയ്ക്ക് കാര്യമായി ചലിക്കുവാന്‍ ആകുന്നില്ല, അവര്‍ ചികിത്സ് തുടരുന്നുണ്ട്. ആനയെ നിരീക്ഷിക്കുവാന്‍ സ്ഥലത്ത് പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. തണുപ്പ് മൂലം ആനയുടെ ശരീരത്തില്‍ പലഭാഗങ്ങളും മരവിച്ച അവസ്ഥയിലാണ്. ചെളിയില്‍ കൂടുതല്‍ സമയം കിടന്നാല്‍ അത് ആനയുടെ ആരോഗ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കും എന്നതിനാല്‍ കൂടുതല്‍ സന്നാഹങ്ങളോടെ ആനയെ രക്ഷപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തിലാണ് ഇവര്‍.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വയനാട്ടില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായി

July 27th, 2010

elephant-group-kerala-epathramപുല്‍പ്പള്ളി : കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് വയനാട്ടില്‍ പതിവായി. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കുവാനായി കാടിന്റെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലികള്‍ പൊളിഞ്ഞതും, കിടങ്ങുകള്‍ പലയിടങ്ങളിലും മണ്ണു വീണ് നികന്നതും മൂലം ആനകള്‍ക്ക് നിഷ്പ്രയാസം കടന്നു വരാവുന്ന സ്ഥിതിയാണ്. പുല്‍പ്പള്ളി, നടവയല്‍, വടക്കനാട്, തൃശ്ശിലേരി തുടങ്ങി പലയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.

പ്രധാനമായും വാഴ കൃഷിയാണ് കാട്ടാന ശല്യം മൂലം നശിക്കുന്നത്. കൂടാതെ കവുങ്ങും, ഇഞ്ചിയും മറ്റും ആനക്കൂട്ടത്തിന്റെ മേയലിനിടയില്‍ നശിപ്പിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസം നടവയല്‍ പ്രദേശത്ത് മാനുവെല്‍ എന്നയാളിന്റെ വീടിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ വീടിന്റെ മേല്‍ക്കൂരയും അതിനോട് ചെര്‍ന്നുള്ള ഷെഡ്ഡിനും കേടുപാടുകള്‍ സംഭവിച്ചു. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീട്ടിലെ വളര്‍ത്തു നായക്ക് പരിക്കു പറ്റി. രാത്രി പത്തു മണിയോടെ നാട്ടിലിറങ്ങിയ ആന പുലര്‍ച്ച വരെ സമീപത്ത് ഭീതി വിതച്ചു. ഒടുവില്‍ കാട്ടിലേക്ക് സ്വയം പിന്‍‌വാങ്ങി.

വയനാടിന്റെ പല ഭാഗങ്ങളിലും നാട്ടുകാര്‍ കാട്ടാന ശല്യത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയില്ലെന്ന പരാതിയുണ്ട്. ഓണ വിപണി പ്രതീക്ഷിച്ച് വാഴകൃഷി നടത്തുന്നവര്‍ക്ക് കാട്ടനകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സോളാര്‍ വേലി സ്ഥാപിച്ചും, വനാതിര്‍ത്തിയില്‍ കിടങ്ങു കുഴിച്ചും, ഇവയുടെ നാട്ടിലേയ്ക്കുള്ള കടന്നു വരവ് നിയന്ത്രി ക്കാമെന്നിരിക്കെ, അധികൃതരുടെ ഭാഗത്തു നിന്നും ഉള്ള അനാസ്ഥ കൃഷിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രിയില്‍ കാവലിരുന്നു പാട്ട കൊട്ടിയും, പടക്കം പൊട്ടിച്ചുമാണ് കൃഷിക്കാര്‍ കാട്ടാനയെ വിരട്ടിയോടിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുരേന്ദ്രന്‍ പിള്ള മന്ത്രിയാകും

July 27th, 2010

v-surendran-pillai-epathramതിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ്സ് പി. സി. തോമസ് വിഭാഗത്തിലെ വി. സുരേന്ദ്രന്‍ പിള്ളയ്ക്ക് മന്ത്രി സ്ഥാനം നല്‍കുവാന്‍ ഇടതു മുന്നണി യോഗം തീരുമാനിച്ചു. മന്ത്രി സഭയില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് പി. സി. തോമസ് വിഭാഗം മുന്നണിക്ക് കത്തു നല്‍കിയിരുന്നു. നിലവില്‍ പി. സി. തോമസ് വിഭാഗത്തിന്റെ ഏക എം. എല്‍. എ. ആണ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്രന്‍ പിള്ള. വകുപ്പും സത്യ പ്രതിജ്ഞാ തീയതിയും പിന്നീട് തീരുമാനിക്കും. തന്നെ മന്ത്രിയാക്കുവാന്‍ ഉള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇക്കാര്യത്തില്‍ ഘടക കക്ഷികളോട് നന്ദിയുണ്ടെന്നും സുരേന്ദ്രന്‍ പിള്ള അറിയിച്ചു.

മുന്‍പ് മന്ത്രി പദവി തൊട്ടടുത്തെത്തി നഷ്ടപ്പെട്ട ആളാണ് സുരേന്ദ്രന്‍ പിള്ള. കേരളാ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നപ്പോള്‍ മന്ത്രി സ്ഥാനത്തിനായി നറുക്കെടുപ്പ് നടത്തിയപ്പോള്‍ മോന്‍സ് ജോസഫിനായിരുന്നു നറുക്ക് വീണത്. പിന്നീട് ജോസഫ് ഗ്രൂപ്പ് ഇടതു മുന്നണി വിട്ട് കേരളാ കോണ്‍ഗ്രസ്സ് മാണിക്കൊപ്പം ലയിച്ചതോടെ പാര്‍ട്ടി പിളര്‍ന്നു. തുടര്‍ന്ന് പി. സി. തോമസും കൂട്ടരും ഇടതു മുന്നണിക്കൊപ്പം നില്‍ക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി

July 27th, 2010

kodikunnil-suresh-epathramകൊച്ചി : കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ 2009-ലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നും ലോക സഭയിലേക്ക് വിജയിച്ച കൊടിക്കുന്നി ലിനെതിരെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി. പി. ഐ. യുടെ ആര്‍. എസ്. അനില്‍ കുമാറും മറ്റു രണ്ടു പേരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

സംവരണ സീറ്റില്‍ മത്സരിക്കുവാന്‍ കൊടിക്കുന്നില്‍ സുരേഷിനു യോഗ്യത യില്ലെന്നായിരുന്നു എതിര്‍ കക്ഷികളുടെ വാദം. കൊടിക്കുന്നിലിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരാണ് കൊടിക്കുന്നിലിന്റെ മാതാപിതാക്കളെന്നും, അതിനാല്‍ കൊടിക്കുന്നിലിനു സംവരണ സീറ്റില്‍ മത്സരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

പട്ടിക ജാതിയില്‍ പെട്ട ഹിന്ദു ചേരമര്‍ അംഗമാണെന്നാണ് കൊടിക്കുന്നില്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ ഇതു ശരിയല്ലെന്നും, ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗക്കാരായ മാതാപിതാക്കളില്‍ ജനിച്ച കൊടിക്കുന്നിലിനു പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും ഹര്‍ജിക്കാരനായ ആര്‍. എസ്. അനില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ വിവിധ രേഖകളിലെ ജാതിയും പേരും സംബന്ധിച്ചുള്ള വ്യത്യസ്ഥമായ വിവരങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനെതിരായ പ്രസ്താവന വളച്ചൊടിച്ചു: വി.എസ്.

July 27th, 2010

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെതിരെ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ച് മുസ്ലീംങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമം ദുരുദ്ദേശ പരമാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ പലതും ജനാധിപത്യ വിരുദ്ധമാ‍ണെന്നും, വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസാരിക്കുന്നതില്‍ യു. ഡി. എഫിനു പൊള്ളുന്ന തെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആര്‍. എസ്. എസ്സിനേയും ഹിന്ദു തീവ്രവാദത്തേയും എതിര്‍ക്കുന്ന സമീപനമാണ് തന്റെത്. അതിനര്‍ത്ഥം സി. പി. എം. ഹിന്ദു സമുദയത്തിനു എതിരാണ് എന്നല്ലെന്നും വി. എസ്. വ്യക്തമാക്കി.

ജനാധിപത്യ സംവിധാനം തകര്‍ക്കുവാനും കേരളത്തില്‍ അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ മുസ്ലീം രാജ്യം സ്ഥാപിക്കുവാനും ആണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത് എന്നാണ് വി. എസ്. പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി പരാമര്‍ശം നടത്തിയതു സംബന്ധിച്ച് ഒരു എം. എല്‍. എ. ഉന്നയിച്ച ചോദ്യത്തിനു നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനെതിരായി വി. എസ്സ്. നടത്തിയ പ്രസ്താവനയ്ക്കെതിരെ യു. ഡി. എഫും മറ്റു ചില സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മുഖ്യ മന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ വിരുദ്ധം
Next »Next Page » കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine