ചളിയില്‍ പുതഞ്ഞ കാട്ടുകൊമ്പന്‍ ചരിഞ്ഞു

August 1st, 2010

elephant-dead-epathramവയനാട് : 40 മണിക്കൂറിലേറെ മരണവുമായി മല്ലിട്ട കാട്ടാന ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെട്യാലത്തൂരില്‍ വയലില്‍ ചെളിയില്‍ പുതഞ്ഞ് അവശ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പോലീസും വിദഗ്ദ്ധരായ ഡോക്ടര്‍മാരും സ്ഥലത്ത് എത്തിയിരുന്നു.

മുപ്പതു വയസ്സ് പ്രായം തോന്നുന്ന ലക്ഷണത്തികവുള്ള കൊമ്പനെ കണ്ടെത്തുമ്പോള്‍ അത് എഴുന്നേല്‍ക്കുവാന്‍ പോലും കഴിയാത്ത നിലയില്‍ ആയിരുന്നു. തുടര്‍ന്ന്  കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ മൃഗ സര്‍ജന്‍ ഡോ. വി. സുനില്‍ കുമാര്‍, വയനാട് വന്യജീവി സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. കെ. ശ്രീവത്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആനയ്ക്ക് മരുന്നുകള്‍ നല്‍കുകയും, ആനയെ എഴുന്നേല്പിച്ച് നിര്‍ത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ചെളിയും മഴയും മൂലം ആന കിടക്കുന്ന സ്ഥലം വൃത്തി രഹിതമായിരുന്നു. ഈ നിലയില്‍ കിടത്തിയാല്‍ ആനയുടെ ആരോഗ്യത്തിനു അത് ദോഷകരമാകും എന്നതിനാല്‍ വയറിനു ചുറ്റും കമ്പ കെട്ടി ക്രെയിന്‍ ഉപയോഗിച്ച് ആനയെ മാറ്റുവാന്‍ തീരുമാനിച്ചു. ക്രെയിനിന്റെ സഹായത്തോടെ ആന എഴുന്നേറ്റു നിന്നെങ്കിലും പിന്‍ കാലുകള്‍ക്ക് ബലം ഇല്ലാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. ആനയുടെ ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ പുറകിലെ തുടയെല്ല് പൊട്ടിയിട്ടുള്ളതായും കരുതുന്നു. കാട്ടാന ചളിയില്‍ വീണതറിഞ്ഞ് ധാരാളം ആളുകള്‍ പ്രദേശത്ത് എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പടക്ക ശാലക്ക് തീ പിടിച്ച് മൂന്നു മരണം

August 1st, 2010

ഹരിപ്പാടിനടുത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ഒരു വീടിനോട് ചേര്‍ന്ന്  നഹാസ് എന്ന വ്യക്തി നടത്തിയിരുന്ന പടക്ക നിര്‍മ്മാണ ശാലയാണ് ഇന്ന്  ഉച്ചക്ക് തീപിടിച്ചത്. ഹരിപ്പാട് സ്വദേശിനി സുനിതയും മറ്റു രണ്ടു തമിഴ്നാട് സ്വദേശികളുമാണ് മരിച്ചത്.
ഇവരെ കൂടാതെ അഞ്ചുപേര്‍ ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വിദഗ്ദപരിചരണയിലാണ്.

ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏതാനും വര്‍ഷം മുമ്പും ഇവിടെ അപകടം ഉണ്ടയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പാപ്പാന്മാര്‍ ഉപേക്ഷിച്ച ആനയെ നാട്ടുകാര്‍ പരിപാലിച്ചു

August 1st, 2010

തടിപിടിക്കുവാന്‍ ആനയെ സ്വകാര്യ  വ്യക്തിയുടെ പറമ്പില്‍ തളച്ച് പാപ്പാന്മാര്‍ സ്ഥലം കാലിയാക്കിയതോടെ ആനയുടെ പരിചരണം നാട്ടുകാര്‍ ഏറ്റെടുത്തു. പത്തനം തിട്ട വലഞ്ചുഴി വ്യാഴിക്കടവിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആനയുടെ പാപ്പാന്മാര്‍ മുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ ആന അവശനായി. അടുത്തു ചെന്നാല്‍ ആന ആക്രമിക്കുമോ എന്ന് ആദ്യം ആരും അടുത്ത് ചെന്നില്ല. എന്നാല്‍ ആനയ്ക്ക് തളര്‍ച്ച കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച്  പനമ്പട്ട നല്‍കി. ആനയുടെ മുന്‍ കാലും പിന്നിലെ കാലും ബന്ധിച്ചിരുന്നു.  ഉപദ്രവകാരിയല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ചിലര്‍ അടുത്തു ചെന്ന് ഒരു ചരുവത്തില്‍ ആനയ്ക്ക് വെള്ളം വച്ചു കൊടുത്തു.

ആനയ്ക്കു ചുറ്റും ആളുകള്‍ കൂടിയതോടെ ചിലര്‍ സ്വയം പാപ്പന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍  ശ്രമിച്ചു. എന്നാല്‍ ഭക്ഷണവും  വെള്ളവും അകത്തു ചെന്ന് അത്യാവശ്യം ഊര്‍ജ്ജം കൈവരിച്ച കൊമ്പന്‍ അവരെ വിരട്ടിയോടിച്ചു. വൈകുന്നേരത്തോടെ ഉടമയെത്തി. ഉത്തരവാദിത്വം ഇല്ലാതെ ആനയെ ഉപേക്ഷിച്ചുപോയ പാപ്പാന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ഉടമയോട് ആവശ്യപ്പെട്ടു. ഒടുവില്‍ വേണ്ട നടപടിയെടുക്കാം എന്ന ഉറപ്പിന്മേല്‍ ഉടമ ആനയെ കൊണ്ടുപോയി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എം. മാത്യു അന്തരിച്ചു

August 1st, 2010

km-mathew-epathram

പത്രം എന്നാല്‍ മനോരമ എന്നാണ് മലയാളിയുടെ മനസ്സില്‍ ആദ്യം വരുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മലയാള പത്ര പ്രവര്‍ത്തന രംഗത്തെ ഭീഷ്മാചാര്യനായ കണ്ടത്തില്‍ മാമ്മന്‍ മാത്യുവിന് e പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

കാട്ടുകൊമ്പനെ അവശനിലയില്‍ വയലില്‍ കണ്ടെത്തി

July 30th, 2010

വയനാട്: വയലിലെ ചെളിയില്‍ പുതഞ്ഞ് അവശ നിലയിലായ കാട്ടാനയെ വയനാട്ടിലെ ബത്തേരി-മൈസൂര്‍ റോഡില്‍  തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ ചെട്യാലത്തൂരില്‍  കണ്ടെത്തി. ഏകദേശം മുപ്പത് വയസ്സ് പ്രായം വരുന്ന കൊമ്പനാനയെ രാവിലെയാണ് ചെട്യാലത്തൂര്‍ ഗ്രാമവാസികള്‍ കണ്ടത്. നടക്കുവാന്‍ ആകതെ ഇഴഞ്ഞാണ് ആന നീങ്ങുന്നത്. ആനയുടെ ശരീരത്തില്‍ അവിടാവിടെ പരിക്കുകള്‍ ഉണ്ട്. കാലിന്റെ ഉള്‍വശത്ത് വ്രണം ഉണ്ട്. ഏതാനും ദിവസം മുമ്പ് ഈ കൊമ്പന്‍ കാട്ടില്‍ മുടന്തി നീങ്ങുന്നത് കണ്ടവര്‍ ഉണ്ട്.

ചുറ്റും ഘോര വനമുള്ള പ്രദേശമാണ് ചെട്യാലത്തൂര്‍. വളരെ കുറച്ച് ആളുകളെ ഈ പ്രദേശത്ത് താമസിക്കുന്നുള്ളൂ. ആന വീണതറിഞ്ഞ് നിരവധി ആളുകള്‍ ആ പ്രദേശത്തേക്ക് എത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റേഞ്ച് ഓഫീസ്സര്‍ അടക്കം ഉള്ള വനം വകുപ്പ് അധികൃതരും എത്തി. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ ഉയര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയും ചെളിയും കാരണം സാധിച്ചില്ല. ഡോക്ടര്‍മാര്‍ അനയ്ക്ക് ചികിത്സ  നല്‍കിയെങ്കിലും അവശത മൂലം ആനയ്ക്ക് കാര്യമായി ചലിക്കുവാന്‍ ആകുന്നില്ല, അവര്‍ ചികിത്സ് തുടരുന്നുണ്ട്. ആനയെ നിരീക്ഷിക്കുവാന്‍ സ്ഥലത്ത് പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. തണുപ്പ് മൂലം ആനയുടെ ശരീരത്തില്‍ പലഭാഗങ്ങളും മരവിച്ച അവസ്ഥയിലാണ്. ചെളിയില്‍ കൂടുതല്‍ സമയം കിടന്നാല്‍ അത് ആനയുടെ ആരോഗ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കും എന്നതിനാല്‍ കൂടുതല്‍ സന്നാഹങ്ങളോടെ ആനയെ രക്ഷപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തിലാണ് ഇവര്‍.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « വയനാട്ടില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായി
Next »Next Page » കെ. എം. മാത്യു അന്തരിച്ചു »



  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine