ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

August 9th, 2010

dr-thommy-kodenkandath-epathramകൊച്ചി : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാര്ട്ടൂണിസ്റ്റ് ഡോ. തൊമ്മി കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. “Drawn Options” എന്ന പേരിലുള്ള പ്രദര്‍ശനം പ്രശസ്ത കാര്ട്ടൂണിസ്റ്റുകളായ പി. കെ. എസ്. കുട്ടി അമേരിക്കയില്‍ നിന്നും യേശുദാസന്‍ കേരളത്തില്‍ നിന്നും ഉദ്ഘാടനം ചെയ്തു.

മദ്രാസ്‌ അണ്ണാ സര്‍വകലാശാലയുടെ കലാ കൃതി പുരസ്കാരം, ഐ. ഐ. ടി. മദ്രാസിന്റെ മര്‍ദിഗ്രാസ് പുരസ്കാരം, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാരിക്കേച്ചര്‍ പുരസ്കാരം, കോഴിക്കോട്‌ സര്‍വകലാശാലയുടെ യൂത്ത്‌ ഫെസ്റ്റിവല്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ച കാര്‍ട്ടൂണിസ്റ്റാണ് ഡോ. തൊമ്മി കൊടെങ്കണ്ടത്ത്.

അമേരിക്കയിലെ യൂണിയന്‍ ഓഫ് കണ്‍സേണ്‍ട് സയന്റിസ്റ്റ്സ് സംഘടിപ്പിച്ച അന്താരാഷ്‌ട്ര കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ ഫൈനലിസ്റ്റ് കൂടിയാണ് ഡോ. തൊമ്മി.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗമായ ഡോ. തൊമ്മി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഡിറ്റോറിയല്‍ കാര്ട്ടൂണിസ്റ്റ്സ് എന്ന സംഘടനയില്‍ അസോസിയേറ്റ്‌ അംഗവുമാണ്. അമേരിക്കയിലെ എസന്റ്റ്‌ സോളാര്‍ ടെക്നോളജീസ് എന്ന കമ്പനിയില്‍ സീനിയര്‍ സയന്റിസ്റ്റ്‌ ആയി ജോലി ചെയ്യുന്നു.

ഡോ. തൊമ്മിയുടെ നിരവധി കാര്‍ട്ടൂണുകള്‍ e പത്ര ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. e പത്ര ത്തിന്റെ അമേരിക്കയിലെ പ്രതിനിധി കൂടിയാണ് ഇദ്ദേഹം.

കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

e പത്രം പ്രസിദ്ധീകരിച്ച ഡോ. തൊമ്മിയുടെ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രമ്യക്കിനി ഉണരാത്ത നിദ്ര

August 7th, 2010
remya-antony-epathram

വരുമൊരിക്കല്‍
എന്റെ ആ നിദ്ര നിശബ്ദമായി…
മനസും ആത്മാവും നിന്നെ ഏല്പിച്ച്,
വെറും ജഡമായി…,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ…,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ…,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ…,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ…

നീ ഒന്നു വേഗം വന്നുവെങ്കില്‍…!!!

“ഉണരാത്ത നിദ്ര” എന്ന കവിതയിലെ ഈ വരികള്‍ കുറിച്ചിട്ട രമ്യാ ആന്‍റണി യാത്രയായി… ശലഭങ്ങള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്‌. ശൈശവത്തില്‍ പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, വായിലെ ക്യാന്‍സറിനു തിരുവനന്തപുരം ആര്‍. സി. സി. യില്‍ ചികില്‍സ യിലായിരുന്നു. രോഗത്തിന്റെ കാഠിന്യത്തിലും മനസ്സ്‌ തളരാതെ ഓണ്‍ലൈന്‍ ലോകത്ത്‌, ഓര്‍ക്കുട്ടിലും, ഫേസ്ബുക്കിലും, കൂട്ടം എന്ന മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കിലും ഒക്കെ സജീവമായിരുന്നു രമ്യ. രോഗക്കിടക്കയില്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രമ്യയുടെ സഹായത്തിനും കൂട്ടിനും എപ്പോഴും ഓടിയെത്തിയിരുന്നു. സജീവമായ ബ്ലോഗിങ്ങിനോപ്പം ചിത്ര രചനയും കവിതാ രചനയും നടത്തിയ രമ്യ പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ച ‘ശലഭായനം’ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ശലഭായന ത്തിലെ കവിതകള്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ചിത്രാവിഷ്കാരം നടത്തിയതും ശ്രദ്ധിക്ക പ്പെട്ടിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 02:30 നു തിരുവനന്തപുരം ആര്‍. സി. സി. യില്‍ വെച്ചാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം തിരുമല മാങ്കാട്ടു കടവ്‌ സ്വദേശി ആന്‍റണി – ജാനറ്റ്‌ ദമ്പതികളുടെ മകളാണ് ഇരുപത്തി അഞ്ചു കാരി യായ രമ്യ. നാലാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന രമ്യ, പഠിച്ചു മുന്നേറി കോവളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ ജോലി നേടി. ധന്യ, സൗമ്യ എന്നിവര്‍ സഹോദര ങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മാങ്കാട്ടു കടവി നടുത്ത് ഈഴക്കോട് പൊറ്റയി ലില്‍ സംസ്കരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിസ് കേരള ഇന്ദു തമ്പി

August 6th, 2010

miss kerala-2010-indhu thampi-epathramകൊച്ചി : കേരളത്തിന്‍റെ സൌന്ദര്യ റാണിയായി തിരുവനന്തപുരം സ്വദേശിനി ഇന്ദു തമ്പി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ലെ മെറിഡിയനില്‍ തന്നോടൊപ്പം അണി നിരന്ന 22 സുന്ദരി ക്കുട്ടികളെ പിന്തള്ളിയാണ് ഇന്ദു തമ്പി ഒന്നാം സ്ഥാനത്ത്‌ എത്തിയത്.   ഫസ്റ്റ് റണ്ണറപ്പ് മഞ്ജുരാജ്. അഹമ്മദാബാദില്‍ സ്ഥിര താമസ ക്കാരിയായ ഷൊര്‍ണ്ണൂര്‍ സ്വദേശിനി യാണ് മഞ്ജുരാജ്.  കണ്ണൂര്‍ സ്വദേശിനി സൊണാല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണറപ്പായി. അവസാന റൌണ്ടില്‍ എത്തിയ അഞ്ചു സുന്ദരിമാര്‍ തമ്മില്‍ കനത്ത മല്‍സരം നടന്നു.
 

indu-thampi-epathram

മിസ്‌ കേരള ഇന്ദു തമ്പി

പട്ടിണിയുടെയും പീഡനങ്ങളുടേയും വേദനയുടെയും ലോകം ചുറ്റും നിറയുമ്പോഴും ജീവിതമേ നീ എത്ര സുന്ദരിയാണ് എന്ന് പറയുവാന്‍ പ്രേരിപ്പിക്കുന്നത് എന്ത് എന്നായിരുന്നു അവസാന റൗണ്ടിലെത്തിയ അഞ്ചു പേരോടുമുള്ള ചോദ്യം. സ്‌നേഹവും സഹാനുഭൂതിയും പ്രതീക്ഷയും ആണ് എന്നായിരുന്നു ഇന്ദുവിന്‍റെ ഉത്തരം.

miss-kerala-2010-epathram

മിസ് കേരള ഇന്ദു തമ്പി, സോണാല്‍ ദേവരാജ്, മഞ്ജുരാജ് എന്നിവര്‍

കണ്ണൂര്‍ സ്വദേശിനി  ഐശ്വര്യ മുരളീ ധരന്‍, ചെന്നൈ സ്വദേശിനി ആതിരാ ശ്രീധര്‍ എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രണ്ടുപേര്‍. സാരി, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍, കേരള ഡ്രസ് എന്നിങ്ങനെ നാലു വിഭാഗ ങ്ങളില്‍ ആയിരുന്നു മത്സരം.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മദനിയുടെ അറസ്റ്റ്‌ : ആരോപണം കോടിയേരി നിഷേധിച്ചു

August 5th, 2010

kodiyeri-balakrishnan-epathramതിരുവനന്തപുരം : 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കേരള പോലീസ്‌ സഹകരിക്കുന്നില്ല എന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്ന് കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഈ കേസില്‍ കേരളാ പോലീസ്‌ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ കര്‍ണ്ണാടക പോലീസ്‌ ഇത് വരെ പിടി കൂടിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടക പോലീസ്‌ ഔദ്യോഗികമായി എന്ത് സഹായം ആവശ്യപ്പെട്ടാലും അത് ചെയ്തു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കമാണ്. ഈ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് താന്‍ ഉദ്ദേശിക്കുന്നില്ല. കര്‍ണ്ണാടക ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് ആഭ്യന്തര മന്ത്രിയുടെ ഈ പുതിയ ആരോപണം എന്നും കോടിയേരി പറഞ്ഞു. മഅദനിയെ അറസ്റ്റ്‌ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും സി.പി.സി. സെക്ഷന്‍ 91 അനുസരിച്ച് നോട്ടീസ്‌ മാത്രം നല്‍കിയതിന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമര്‍ശം നടത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചളിയില്‍ പുതഞ്ഞ കാട്ടുകൊമ്പന്‍ ചരിഞ്ഞു

August 1st, 2010

elephant-dead-epathramവയനാട് : 40 മണിക്കൂറിലേറെ മരണവുമായി മല്ലിട്ട കാട്ടാന ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെട്യാലത്തൂരില്‍ വയലില്‍ ചെളിയില്‍ പുതഞ്ഞ് അവശ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പോലീസും വിദഗ്ദ്ധരായ ഡോക്ടര്‍മാരും സ്ഥലത്ത് എത്തിയിരുന്നു.

മുപ്പതു വയസ്സ് പ്രായം തോന്നുന്ന ലക്ഷണത്തികവുള്ള കൊമ്പനെ കണ്ടെത്തുമ്പോള്‍ അത് എഴുന്നേല്‍ക്കുവാന്‍ പോലും കഴിയാത്ത നിലയില്‍ ആയിരുന്നു. തുടര്‍ന്ന്  കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ മൃഗ സര്‍ജന്‍ ഡോ. വി. സുനില്‍ കുമാര്‍, വയനാട് വന്യജീവി സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. കെ. ശ്രീവത്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആനയ്ക്ക് മരുന്നുകള്‍ നല്‍കുകയും, ആനയെ എഴുന്നേല്പിച്ച് നിര്‍ത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ചെളിയും മഴയും മൂലം ആന കിടക്കുന്ന സ്ഥലം വൃത്തി രഹിതമായിരുന്നു. ഈ നിലയില്‍ കിടത്തിയാല്‍ ആനയുടെ ആരോഗ്യത്തിനു അത് ദോഷകരമാകും എന്നതിനാല്‍ വയറിനു ചുറ്റും കമ്പ കെട്ടി ക്രെയിന്‍ ഉപയോഗിച്ച് ആനയെ മാറ്റുവാന്‍ തീരുമാനിച്ചു. ക്രെയിനിന്റെ സഹായത്തോടെ ആന എഴുന്നേറ്റു നിന്നെങ്കിലും പിന്‍ കാലുകള്‍ക്ക് ബലം ഇല്ലാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. ആനയുടെ ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ പുറകിലെ തുടയെല്ല് പൊട്ടിയിട്ടുള്ളതായും കരുതുന്നു. കാട്ടാന ചളിയില്‍ വീണതറിഞ്ഞ് ധാരാളം ആളുകള്‍ പ്രദേശത്ത് എത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പടക്ക ശാലക്ക് തീ പിടിച്ച് മൂന്നു മരണം
Next »Next Page » മദനിയുടെ അറസ്റ്റ്‌ : ആരോപണം കോടിയേരി നിഷേധിച്ചു »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine