ഇന്ന് ഹര്‍ത്താല്‍

June 26th, 2010

price-hike-protest-india-epathramതിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്പന്നങ്ങളുടെ വിലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിലും, ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ഇന്ന് ഇടതു മുന്നണി ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ആണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇടതു പക്ഷ കക്ഷികള്‍ മാത്രമല്ല ബി. ജെ. പി. യും ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്. വില വര്‍ദ്ധന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വളരെ ദോഷകരമായി ബാധിക്കും. മാത്രമല്ല നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയത് നിത്യോപയോഗ സാധനങ്ങള്‍ വിലയില്‍ വലിയ വര്‍ദ്ധനവിനു വഴി വെയ്ക്കുകയും, വിപണി അനിശ്ചിത ത്വത്തിലേക്ക് നീങ്ങുമെന്നും വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വില വര്‍ദ്ധനവിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

പേപ്പട്ടിയുടെ കടിയേറ്റ ആന ചരിഞ്ഞു

June 26th, 2010

elephant-stories-epathramപാലക്കാട് : പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയില്‍ ആയിരുന്ന ആന ചരിഞ്ഞു. പാലക്കാട് കുഴല്‍മന്ദത്ത് തടിമില്‍ നടത്തുന്ന ബാല സുബ്രമണ്യത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള  ശങ്കരന്‍ കുട്ടി എന്ന ആനയാണ് ചരിഞ്ഞത്. ഏകദേശം നാല്പതു വയസ്സുള്ള കൊമ്പനെ മൂന്നു മാസം മുമ്പാണ് പേപ്പട്ടി കടിച്ചത്.   ഇതിനെ തുടര്‍ന്ന് ആന ചികിത്സ യിലായിരുന്നു.

ഏതാനും ദിവസം മുമ്പ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആനയുടെ ഉമിനീരും മറ്റും മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ പരിശോധന നടത്തി ആനയ്ക്ക് പേ വിഷ ബാധയേ റ്റതാണെന്ന് സ്ഥിരീകരിച്ചു.

അസാധാരണമായ ശബ്ദം പുറപ്പെടുവിക്കുകയും, വായില്‍ നിന്നും നുരയും പതയും വരികയും ചെയ്തു അസ്വസ്ഥനാ‍യി കാണപ്പെട്ട  ആന ചങ്ങല പൊട്ടിക്കുവാന്‍ ശ്രമിക്കുകയും മറ്റും ചെയ്തിരുന്നു. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ചരിഞ്ഞ അനയെ പിന്നീട് വാളയാര്‍ വന മേഖലയില്‍ സംസ്കരിച്ചു. പേപട്ടി കടിച്ചു ആന ചരിയുന്നത് അപൂര്‍വ്വമാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി

June 25th, 2010

കോഴിക്കോട്‌: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ  നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി 26ന്‌ ആരംഭിക്കും. തപാല്‍ വകുപ്പ്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ എന്നിവയുടെ സഹകരണ ത്തോടെയാണു മദ്രസ അദ്ധ്യാപകരുടെയും മദ്രസ കമ്മിറ്റി മാനേജ്‌ മെന്റുകളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്‌. 20 വയസ്സ്‌ തികഞ്ഞവരും മദ്രസ അദ്ധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗത്വം ലഭിക്കും. 65 വയസ്സു വരെ ജോലിയില്‍ തുടര്‍ന്നു കൊണ്‌ടു ക്ഷേമനിധി അംഗത്വം നിലനിര്‍ത്താം.

ക്ഷേമനിധി വിഹിതമായി മദ്രസ അദ്ധ്യാപകരും മദ്രസ മാനേജ്‌മെന്റ്‌ കമ്മിറ്റിയും പ്രതിമാസം 50 രൂപ വീതം സൗകര്യ പ്രദമായ തപാല്‍ ഓഫിസുകളില്‍ അടയ്‌ക്കണം. ക്ഷേമനിധിയില്‍ വീഴ്‌ച കൂടാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാ ക്കുന്നവര്‍ക്കു മിനിമം പെന്‍ഷനായ 500 രൂപ പ്രതിമാസം ലഭിക്കും. 30 വര്‍ഷം അംഗത്വം തുടരുന്ന അധ്യാപകന്‌ 1,200 രൂപയ്‌ക്കു മേല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇവരുടെ കാലശേഷം കുടുംബത്തിനു രണ്‌ടു ലക്ഷം രൂപ വരെ നിക്ഷേപ ത്തുകയായും ലഭിക്കും. 40 വര്‍ഷം അംഗത്വം തുടരുന്നവര്‍ക്കു 3,100 രൂപയ്‌ക്കു മുകളില്‍ പെന്‍ഷനായി ലഭിക്കും. കൂടാതെ, നിക്ഷേപ ത്തുകയായ നാലര ലക്ഷത്തോളം രൂപയും കിട്ടും. കേരളത്തില്‍ ഇതു വരെ ആവിഷ്‌കരിച്ച സമാന പദ്ധതി കളെക്കാള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഈ പദ്ധതി പ്രകാരം ഉറപ്പു നല്‍കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

മദ്രസ അദ്ധ്യാപകരുടെ ജീവിതം സുരക്ഷിത മാക്കുന്നതിനു വേണ്‌ടിയുള്ള പദ്ധതിയില്‍ സംസ്ഥാനത്തെ 49,000 ത്തോളം മദ്രസ അദ്ധ്യാപകര്‍ക്കു പ്രയോജനം ലഭിക്കും. പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനവും, പദ്ധതിക്കായുള്ള സര്‍ക്കാര്‍ ഫണ്‌ടിന്റെ വിതരണവും, കോഴിക്കോട്‌ ടാഗോര്‍ ഹാളില്‍ ജൂണ്‍ 26നു വൈകീട്ട്‌ 4 മണിക്ക് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിര്‍വഹിക്കുമെന്നു സ്വാഗത സംഘം ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതിയുടെ ഉദ്‌ഘാടന ച്ചടങ്ങില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്‌ട്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എം. മെഹബൂബും, മദ്രസ അദ്ധ്യാപകരുടെ അംഗത്വ വരിസംഖ്യ സംസ്ഥാന ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ശോഭാ കോശിയും സ്വീകരിക്കും. ഉദ്‌ഘാടന ത്തോടനുബന്ധിച്ചു ടാഗോര്‍ ഹാളില്‍ സജ്ജീകരിക്കുന്ന കൗണ്‌ടറുകളില്‍ നിന്നു ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷാ ഫോറം വിതരണം ചെയ്യും. കലക്ടറേറ്റിലും ഒപ്പം കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലും ഫോറം ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തപാല്‍ വകുപ്പ്‌ സീനിയര്‍ സൂപ്രണ്‌ട്‌ പി. രാമകൃഷ്‌ണന്‍, ക്ഷേമനിധി മാനേജര്‍ വി. ആര്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മണല്‍ക്ഷാമം രൂക്ഷം : നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്‌

June 23rd, 2010

construction-keralaതൃശ്ശൂര്‍ : സംസ്ഥാനത്ത്‌ മണല്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം രംഗം സ്തംഭനാവസ്ഥ യിലേക്ക്‌ നീങ്ങുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അസംസ്കൃത വസ്തുവായ മണല്‍ ലഭിക്കാതായതോടെ പലയിടങ്ങളും കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങി ക്കൊണ്ടിരിക്കുന്നു. മണല്‍ ക്ഷാമം നേരിടുവാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ ആയെങ്കിലും മഴ പെയ്തതോടെ നദികളില്‍ നിന്നും മണലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ ക്ഷാമം കൂടുതല്‍ രൂക്ഷമായി.

തൃശ്ശൂര്‍ ജില്ലയില്‍ കെട്ടിടം പണിയുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ അവിടെ നിന്നും മണലിനുള്ള പാസ്സിനു അനുമതി പത്രം ലഭിക്കുമായിരുന്നു. ഇത്‌ വടക്കാഞ്ചേരിയിലെ താലൂക്ക്‌ ഓഫീസില്‍ കൊണ്ടു പോയി റജിസ്റ്റര്‍ ചെയ്തു പണമടച്ചാല്‍ പാസ്സുകള്‍ ലഭിക്കും. അനുവദിച്ച പാസ്സിനനുസരിച്ചു ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍ ലഭിച്ചിരുന്നു. ആവശ്യത്തില്‍ അധികം വരുന്ന പാസ്സ്‌ പലരും കരിഞ്ചന്തയിലും വിറ്റിരുന്നു. കരിഞ്ചന്തയില്‍ ഒരു ലോഡ്‌ ഭാരതപ്പുഴ മണലിനു ഇരുപതിനായിരം രൂപയോളം ആയിരുന്നു കഴിഞ്ഞ സീസണിലെ വില. സംസ്ഥാനത്തെ പുഴകളിലെ മണലിന്റെ ലഭ്യതയില്‍ വന്ന കുറവും, തമിഴ്‌നാട്ടില്‍ നിന്നും ഉള്ള മണലിന്റെ വരവ്‌ ഇല്ലാതായതും മണലിന്റെ ഡിമാന്റ്‌ വര്‍ദ്ധിപ്പിച്ചു.

മണലിനു പകരം എം. സാന്റ്‌ (പാറ പൊടിച്ചു ഉണ്ടക്കുന്നത്‌) ഉപയോഗി ക്കുന്നുണ്ടെങ്കിലും ഗുണനിലവാരം ഇല്ലാത്തതാണെങ്കില്‍ അത്‌ ഉറപ്പിനെ ബാധിക്കും എന്നതിനാല്‍ പലരും മേല്‍ക്കൂര വാര്‍ക്കുവാന്‍ ഭാരതപ്പുഴ മണലിനെ ആണ്‌ ആശ്രയിക്കുന്നത്‌. എന്നാല്‍ ലാഭം ലക്ഷ്യമാക്കി വീടു നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പലരും, നിലവാരം കുറഞ്ഞ എം.സാന്റും, കരമണലും ഉപയോഗിക്കുന്നുണ്ട്‌. ഇത്‌ ഭാവിയില്‍ കെട്ടിടത്തിന്റെ ഉറപ്പിനെ ദോഷകരമായി ബാധിക്കും എന്നാണ്‌ വിദഗ്ദരുടെ അഭിപ്രായം.

മണല്‍ ക്ഷാമത്തോടൊപ്പം തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ദ്ധനവും, മേഖലയ്ക്ക്‌ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു മേസന്റെ ദിവസ കൂലി 450- 550 രൂപയാണ്‌. ഹെല്‍പര്‍ക്ക്‌ 300 – 400 വരെ. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക്‌ പൊതുവില്‍ കൂലി കുറവാണ്‌. പല കോണ്‍ട്രാക്ടര്‍മാരും ഇവരെ ആണ്‌ ആശ്രയിക്കുന്നത്‌. തൊഴിലാളികളില്‍ അധിക പക്ഷവും മദ്യത്തിനു അടിമകള്‍ ആയതിനാല്‍, വര്‍ദ്ധിച്ച കൂലി ലഭിച്ചിട്ടും അതിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുന്നില്ല. ശരാശരി നൂറ്റിയിരുപത്തഞ്ചു രൂപയെങ്കിലും മദ്യത്തിനായി പലരും ചിലവിടുന്നു എന്നാണു കണക്കാക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എ.കെ.ജി. യുടെ ഭവനം സ്മാരകമാക്കുന്നു

June 23rd, 2010

കണ്ണൂര്‍ : പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന സഖാവ്‌ എ. കെ. ജി. യുടെ വീട്‌ സ്മാരകമാക്കുന്നു. കണ്ണൂര്‍ പെര്‍ളശ്ശേരിയിലാണ്‌ എ. കെ. ജി. പണി കഴിപ്പിച്ച ഈ ഇരുനില ഭവനം സ്ഥിതി ചെയ്യുന്നത്‌. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ചയിലെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതാണ്‌ ഈ വീട്‌. ജ്യോതി ബസു, നൃപന്‍ ചക്രവര്‍ത്തി തുടങ്ങി പല പ്രമുഖ നേതാക്കളും ഈ വീട്‌ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഈ വീടിന്റെ അതിന്റെ ഇപ്പോഴത്തെ ഉടമയും, എ. കെ. ജി. യുടെ മരുമകളുടെ മകനുമായ സദാശിവന്‍ പുതിയ വീടു നിര്‍മ്മിക്കുവാനായി പൊളിച്ചു മാറ്റുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമാരാധ്യനായ നേതാവിന്റെ വീടെന്ന നിലയില്‍ ഇത്‌ സ്മാരകമാക്കി നിലനിര്‍ത്തണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്‌. ഇന്നലെ വീടു പൊളിക്കു ന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്ത്‌ വന്നിരുന്നു.

എ. കെ. ജി. യുടെ വീടു പൊളിക്കുവാന്‍ ഉള്ള നടപടി നിര്‍ത്തി വെയ്പ്പിക്കുവാന്‍ മുഖ്യമന്ത്രി കണ്ണൂര്‍ കളക്ടര്‍ വഴി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തിരുനക്കര ശിവന്‍ ഇടഞ്ഞു
Next »Next Page » മണല്‍ക്ഷാമം രൂക്ഷം : നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്‌ »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine