ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് നിയന്ത്രണം മൗലിക അവകാശ ലംഘനം : ഹൈക്കോടതി

September 22nd, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് ഉപയോഗ ത്തിന് നിയന്ത്രണം ഏർപ്പെടു ത്തുന്നത് വിദ്യാര്‍ത്ഥി കളുടെ മൗലിക അവകാശ ലംഘനം എന്ന് ഹൈക്കോടതി.

ഇൻറര്‍ നെറ്റ് ഉപയോഗി ക്കുവാനുള്ള അവകാശം മൗലികം ആണെന്നും അത് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കും എന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപനം ചൂണ്ടിക്കാട്ടി യാണ് ജസ്റ്റിസ് പി. വി. ആശ യുടെ ഉത്തരവ്.

കോഴിക്കോട് ചേളന്നൂര്‍ എസ്. എൻ. കോളേജിലെ പെണ്‍ കുട്ടി കളുടെ ഹോസ്റ്റലിൽ വൈകു ന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ മൊബൈല്‍ ഫോണിന് നിയ ന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി യിലാണ് കോടതി ഈ വിധി പ്രസ്താ വിച്ചത്.

പ്രായപൂര്‍ത്തിയായ വിദ്യാർത്ഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണം എന്നും കോടതി പരാമര്‍ശിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ തിനെ ചോദ്യം ചെയ്ത തിനെ തുടര്‍ന്ന് ഹരജി ക്കാരി യെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി യിരുന്നു. തുടര്‍ന്ന് പരാതി നല്‍കുക യായി രുന്നു.എന്നാല്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം കൊണ്ടു വന്നത്, വിദ്യാര്‍ത്ഥി കള്‍ പഠി ക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ രക്ഷിതാക്ക ളുടെ അഭ്യർത്ഥന ഉള്ളതു കൊണ്ടാണ് എന്നായിരുന്നു അധികൃതരുടെ വാദം.

എപ്പോള്‍ പഠിക്കണം, എങ്ങനെ പഠിക്കണം എന്നീ കാര്യ ങ്ങള്‍ തീരു മാനി ക്കുവാന്‍ കഴി യുന്ന പ്രായ പൂര്‍ത്തി യായവര്‍ തന്നെയാണ് ഹോസ്റ്റ ലിലെ അന്തേ വാസികള്‍ എന്നു ള്ളത് കോളേജ് – ഹോസ്റ്റല്‍ അധികൃതരും രക്ഷിതാ ക്കളും മനസ്സിലാക്കണം.

രക്ഷിതാക്ക ളുടെ അഭ്യർത്ഥന പ്രകാരം പോലും വിദ്യാർത്ഥി കൾക്ക് മേൽ ഇത്തരം നിയന്ത്രണ ങ്ങള്‍ ഏര്‍ പ്പെടുത്തു വാന്‍ ആവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. നിയന്ത്ര ണങ്ങള്‍ റദ്ദ് ചെയ്യു കയും ഹരജിക്കാരിയെ തിരിച്ചെടുക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി

September 15th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : ഹിന്ദി ഭാഷക്ക് രാജ്യത്തെ ഒന്നിച്ചു നിര്‍ത്താൻ സാധിക്കും എന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ധാരണ ശുദ്ധ ഭോഷ്ക് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

ഹിന്ദി യുടെ പേരിൽ വിവാദം സൃഷ്ടി ക്കാനുള്ള സംഘ പരി വാർ നീക്കം, രാജ്യത്ത് നില നിൽക്കുന്ന മൂർത്ത മായ പ്രശ്നങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമ മാണ് ഇത് എന്ന് അദ്ദേഹം തെന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

രാജ്യ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ‘ഹിന്ദി അജണ്ട’ യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാ യിട്ടില്ല. ഭാഷ യുടെ പേരിൽ പുതിയ സംഘർഷ വേദി തുറക്കു ന്നതിന്റെ ലക്ഷണം ആണത്.

ദക്ഷിണേന്ത്യ യിലെയും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലെയും ജന ങ്ങൾ ഹിന്ദി സംസാരി ക്കുന്ന വരല്ല. അവിട ങ്ങളിലെ പ്രാഥമിക ഭാഷ യാക്കി ഹിന്ദി യെ മാറ്റണം എന്നത് അവരുടെ യാകെ മാതൃ ഭാഷ കളെ പുറന്തള്ളലാണ്. പെറ്റമ്മ യെ പ്പോലെ മാതൃ ഭാഷ യെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയ വികാര ത്തിനു നേരെയുള്ള യുദ്ധ പ്രഖ്യാപനം ആയിട്ടേ അതിനെ കാണാനാവൂ എന്നും അദ്ദേഹം കുറിച്ചു.

കോടിക്കണക്കിന് ജനങ്ങൾ സംസാരി ക്കുന്ന ഭാഷ യാണ് ഹിന്ദി. അത് ആ രീതി യിൽ പൊതുവിൽ അംഗീ കരിക്ക പ്പെട്ടി ട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങൾ ഒന്നും നില നിൽ ക്കുന്നില്ല.

ഹിന്ദി സംസാരി ക്കാത്ത തു കൊണ്ട് ഇന്ത്യക്കാരൻ അല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യ വുമില്ല. വ്യത്യസ്ത ഭാഷ കളെ അംഗീ കരി ക്കുന്ന രാഷ്ട്ര രൂപ മാണ് ഇന്ത്യ യുടേത്. അതിന് ഭംഗം വരുത്തുന്ന നീക്ക ത്തിൽ നിന്ന് സംഘ പരി വാർ പിന്മാറണം. ജന ങ്ങളു ടെയും നാടി ന്റെയും ജീവൽ പ്രശ്ന ങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാ നുള്ള ഇത്തരം നീക്ക ങ്ങൾ തിരി ച്ചറി യപ്പെടു ന്നുണ്ട് എന്ന് സംഘ പരി വാർ മനസ്സി ലാക്കുന്നത് നന്ന്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ, വഫയുടെയും ശ്രീറാമിന്‍റെയും ലൈസൻസ് റദ്ദാക്കും, വഫയും പ്രതി

August 4th, 2019

sreeram_epathram

തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ. ശ്രീറാമിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ഇതിനിടെ, ശ്രീറാമിന്‍റെയും വഫ ഫിറോസിന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന്. മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. വഫയുടെ കാറിന്‍റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വഫയെയും പ്രതി ചേർത്തു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർവാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങൾക്കൊപ്പം ജാമ്യത്തിൽ വിട്ടു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് മാറ്റും : കെ. മുരളീധരന്‍

July 28th, 2019

MURALEEDHARAN-epathram
കോഴിക്കോട് : യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തു നിന്നും മാറ്റും എന്നും അപ്പോള്‍ സമരം ചെയ്യു വാന്‍ ഇപ്പോള്‍ ഭരി ക്കുന്ന വര്‍ തയ്യാറെടുക്കണം എന്നും കെ. മുരളീ ധരന്‍ എം. പി.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭരണം ഒരു പോലെ വിമർശിക്ക പ്പെടേ ണ്ട താണ്. നരേന്ദ്ര മോഡി ക്കു പറ്റിയ ആള്‍ തന്നെയാണ് പിണ റായി വിജയന്‍. അതു കൊണ്ട് തിരു വനന്ത പുരത്ത് ഇരുന്നു കൊണ്ട് കേന്ദ്ര സർക്കാ രിനെ വിമർശി ക്കുന്ന ബുദ്ധി ജീവികൾ തങ്ങ ളുടെ തൊട്ടു മുൻപിലുള്ള യൂണി വേഴ്സിറ്റി കോളേജ് കൊല ക്കളം ആക്കു വാന്‍ കൂട്ടു നിൽക്കുന്ന മുഖ്യ മന്ത്രിയെ വിമർശി ക്കുവാൻ കൂടി തയ്യാറാവണം.

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നില നില്‍ക്കുന്നിട ത്തോളം എസ്. എഫ്. ഐ.യുടെ തേര്‍ വാഴ്ച യുണ്ടാകും. അതു കൊണ്ട് യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍, ഏത് ആളു കള്‍ തുള്ളി യാലും ശരി അവിടെ നിന്നും ആ കോളേജ് മാറ്റും. ഇത് ചരിത്ര മ്യൂസിയം ആക്കു കയോ പൊതു സ്ഥലമാക്കി മാറ്റു കയോ വേണം എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

July 3rd, 2019

PC George-epathram
കോട്ടയം : കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി മുന്നോട്ടു വെക്കുന്ന ആവശ്യ ങ്ങൾ അംഗീ കരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാനും മടിയില്ല എന്ന് പി. സി. ജോർജ്ജ്. കോട്ടയ ത്ത്‌ പാർട്ടി ഭാര വാഹി തെരഞ്ഞെടുപ്പിൽ സംസാരി ക്കുക യായിരുന്നു പി. സി. ജോർജ്ജ്.

പാവപ്പെട്ടവരു ടെയും കർഷക രുടെയും ആവശ്യങ്ങൾ അംഗീകരി ക്കുകയും ന്യൂന പക്ഷ സംരക്ഷണം ഉറപ്പു വരുത്തുവാനും ബി. ജെ. പി. തയ്യാറാകണം. അല്ലാത്ത പക്ഷം എൻ. ഡി. എ. മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കു വാന്‍ തന്റെ പാർട്ടിക്ക് മടി ഇല്ലാ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇ. കെ. ഹസ്സൻ കുട്ടിയെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി ചെയർ മാന്‍ ആയി തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി
Next »Next Page » സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine