സോളാര്‍ കേസില്‍ മജിസ്ട്രേറ്റിന്റെ നടപടിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷിക്കും

August 6th, 2013

കൊച്ചി:വിവാദമായ സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ്.നയരുടെ പരാതി അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് യഥാസമയം രേഖപ്പെടുത്താത്തതിലും തുടര്‍ന്ന് അവര്‍ക്ക് പരാതി സമര്‍പ്പിക്കുവാന്‍ അഭിഭാഷകന്റെ സഹായം നിഷേധിച്ചു എന്ന ആരോപണത്തെ കുറിച്ചും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാവം അന്വേഷിക്കും. അഡ്വ.ജയശങ്കര്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേ പറ്റി അന്വേഷിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ട് രാജുവിനെതിരെ ആണ് അന്വേഷണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്

August 4th, 2013

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കുമെന്നും കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടെപെടേണ്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരേണ്ട ആളാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതിയെന്നും കേരള കോണ്‍ഗ്രസ്സ് (എം)നു എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ പറയണമെന്നും ആര്യാടന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ആഭ്യന്തര്‍ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ്സ് നേരിടുന്നത്. ഇതിനിടയില്‍ ഘടക കക്ഷികളും കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പി.സിജോര്‍ജ്ജ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടി സ്വയം നശിക്കുന്നു: പി.സി.ജോര്‍ജ്ജ്

August 4th, 2013

കൊച്ചി: വോട്ടു ചെയ്ത ജനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഞ്ചിക്കുകയാണെന്നും ഒപ്പം ഉപദേശകരുടെ വാക്കു കേട്ട് സ്വയം നശിക്കുകയാണെന്നും
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ഇങ്ങനെ ആണെങ്കില്‍ മുന്നണി പിരിച്ചുവിടുകയാണ് നല്ലതെന്ന് പി.സി.ജോര്‍ജ്ജ്. ഉമ്മന്‍ ചാണ്ടിയും രമേശ്
ചെന്നിത്തലയും ഒരു മിനിട്ടുകൊണ്ട് തീര്‍ക്കേണ്ട പ്രശ്നത്തില്‍ എ.ഐ.സി.സിയില്‍ പോയി കിടക്കുകയാണെന്നും ഈ വിഷയത്തില്‍ ഹൈക്കമാന്റിനെ
പോലും തെറ്റിദ്ധരിപ്പിച്ചെന്നും ജോര്‍ജ്ജ് പറഞ്ഞു. പി.സി.ജോര്‍ജ്ജ് നടത്തുന്ന പ്രസ്ഥാവനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍
വിമര്‍ശനം ഉന്നയിച്ചിരുന്നു. ഘടക കക്ഷികള്‍ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
അതിനിടയില്‍ ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവന ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്നത് പുതിയ വിവാദങ്ങള്‍ക്ക്
തിരികൊളുത്തി. ഇതിന്റെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്ജ്.

മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ്സിനേയും വിമര്‍ശിച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. യു.ഡി.എഫിലെ പുഴുക്കുത്താണ് പി.സി.ജോര്‍ജ്ജെങ്ങും അദ്ദെഹത്തെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സര്‍ക്കാറിനെ നിലനിര്‍ത്തുവാന്‍ പി.സ്ിജോര്‍ജ്ജിന്റെ ആവശ്യം ഇല്ലെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ്

August 4th, 2013

കോഴിക്കോട്: കേരളത്തെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. കോഴിക്കോട് ആസ്ഥാനമായി തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡു വരെ
ഏഴുജില്ലകളെയും മാഹിയും തമിഴ്നാട്ടിലെ നീലഗിരിജി ജില്ലയും ഊള്‍പ്പെടുത്തി പുതിയ സംസ്ഥനം രൂപീകരിക്കണമെന്ന് യൂത്ത് ലീഗിന്റെ മലപ്പുറം
പ്രസിഡണ്ട് നൌഷാദ് മണ്ണിശ്ശേരിയാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് വഴി പറഞ്ഞ അഭിപ്രായം വിവാദമാകുകയും മാധ്യമങ്ങള്‍ ഇത്
പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യുവാന്‍ ആ‍രംഭിച്ചതോടെ അത് വ്യക്തിപരമായ അഭിപ്രായമാനെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.

കേരളത്തെ വിഭജിക്കണമെന്നുള്ള യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍
പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വിഭജനവാദത്തെ ശക്തമായി പ്രതിരോധിക്കണമെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി.
ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിക്കുവാനുള്ള തീരുമാനം വന്നതിനു പുറകെയാണ് മറ്റു പലയിടങ്ങളിലും സംസ്ഥാന വിഭജനമെന്ന ആവശ്യത്തിനു ശക്തി
പ്രാപിച്ചിരിക്കുന്നത്. യു.പിയെ നാലായി ഭാഗിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പിന്‍പറ്റിക്കൊണ്ട് കൊച്ചു സംസ്ഥാനമായ
കേരളത്തെ വിഭജിക്കണമെന്ന ആവശ്യവുമായി ഒരു പ്രമുഖ സംഘടന മുന്നോട്ട് വരുന്നത് ആദ്യമായാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല

August 4th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്നും താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ താല്പര്യമില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി തന്നെ ഭരിച്ചോട്ടെ എന്നും ഉപമുഖ്യന്ത്രിസ്ഥാനമോ ആഭ്യന്തര വകുപ്പോ ഇല്ലാതെ ഉപാധികളോടെ മന്ത്രി സഭയുടെ ഭാഗമാകുവാന്‍ താന്‍ ഇല്ലെന്നും രമേശ്തുറന്നടിച്ചു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാലുവട്ടം മന്ത്രിസഭാപ്രവേശന ചര്‍ച്ചകള്‍ നടക്കുകയും ഒടുവില്‍ നാണം കെടുകയും ചെയ്ത നിലപാടിനെതിരെ രമേശ് ചെന്നിത്തലയുടെ രോഷപ്രകടനം.

പാര്‍ട്ടിയും ഗവണ്‍‌മെന്റും ഒരുമിച്ച് പോകും എന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി മന്ത്രിസഭാപ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകല്‍ ഉയര്‍ന്നുവരികയും ദില്ലിയില്‍ പോകുകയും എന്നാല്‍ മാന്യമായ ഒരു സ്ഥാനം നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നതില്‍ ഐ ഗ്രൂപ്പ് നിരാശയിലാണ്. ഇതിന്റെ പ്രതിഫലനം രമേശിന്റെ ഉള്‍പ്പെടെ ഉള്ള നേതാക്കന്മാരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്. പരസ്യ പ്രസ്ഥാവനകള്‍ക്ക് ഹൈക്കമാന്റിന്റെ വിലക്കുണ്ട് എന്നിരിക്കെ ആണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശിന്റെ തുറന്നു പറച്ചില്‍.

ദില്ലി ചര്‍ച്ചകള്‍ ഫലം കാണാതെ തിരിച്ചു വന്നതിനു തൊട്ടു പുറകെ മന്ത്രിസഭയില്‍ മാന്യമായ ഒരു സ്ഥാനം നല്‍കി രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തണമെന്ന് കെ.എം.മാണിയും മുസ്ലിം ലീഗും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗ് വിട്ടുവീഴ്ചയ്ക്ക് ഇനിയും തയ്യാറായിട്ടില്ല എന്നാണ് സൂചന. ആഭ്യന്തരം ഒഴിഞ്ഞു കൊടുക്കുവാന്‍ തിരുവഞ്ചൂരും തയ്യാറായിട്ടില്ല. ധനകാര്യ വകുപ്പ് മാണിഗ്രൂപ്പ് കുത്തകയാക്കി വച്ചിരിക്കുന്നതുമാണ്. പ്രധാന വകുപ്പുകള്‍ ഒന്നും ഇല്ലാതെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല; വിജയിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ രാഷ്ടീയ തന്ത്രം?
Next »Next Page » കേരളത്തെ വിഭജിക്കണമെന്ന് യൂത്ത് ലീഗ് »



  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine