പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ആകില്ല: ഫ്രാന്‍സിസ് ജോര്‍ജ്ജ്

April 26th, 2012
PC George-epathram
കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്സ് നേതാവും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവായ ഫ്രാന്‍സിസ് ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ്സിന്റെ പാരമ്പര്യത്തിനു ചേരുന്ന നടപടികളല്ല പി. സി. ജോര്‍ജ്ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും നാട്ടുകാരെ പുലഭ്യം പറയുന്നതിനു വേണ്ടിയാണ് അദ്ദേഹം കൂടുതല്‍ സമയം കണ്ടെത്തുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ആരോപിച്ചു. പി. സി. ജോര്‍ജ്ജിനെ ജയിപ്പിച്ച ജനങ്ങള്‍ ഇതേ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്സിലെ  മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിന് ഇത് ഇടവരുത്തിയേക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ആകില്ല: ഫ്രാന്‍സിസ് ജോര്‍ജ്ജ്

കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

April 25th, 2012
vellappally-natesan-epathram
കൊച്ചി: കഴുതകള്‍ അല്ലെന്ന് തെളിയിക്കേണ്ടത്  ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് നെയ്യാറ്റിന്‍‌കരയിലെ ആര്‍. ശെല്‍‌വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നെയ്യാറ്റിന്‍ കരയില്‍ ആര്‍. ശെല്‍‌വരാജ് രാജി വെച്ച സ്ഥാനത്തിനു വേണ്ടി മറുകണ്ടം ചാടി വീണ്ടും മത്സരിക്കുന്നത്  ജനാധിപത്യത്തൊടുള്ള അവഹേളനവും പൊതുജനത്തെ കഴുതകളാക്കലുമാണെന്ന് അദ്ദെഹം പറഞ്ഞു. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും ശെല്‍‌വരാജിനെ സ്ഥനാര്‍ഥിയാക്കി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലും ഭേദം കോണ്‍ഗ്രസ്സ് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍‌കരയെ കുറിച്ച് പി. സി ജോര്‍ജ്ജിന് ഒന്നും അറിയില്ലെന്നും പിറവമല്ല നെയ്യാറ്റിന്‍‌കരയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഒ. രാജഗോപാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും മണ്ഡലത്തിലെ എസ്. എന്‍. ഡി. പിയുടെ നിലപാട് പ്രാദേശിക നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി രമേശ് ചെന്നിത്തലയെ ഹിന്ദുക്കളുടെ വക്താവായി കാണേണ്ടതില്ലെന്നും ഓര്‍മ്മിപ്പിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

April 24th, 2012
abdu-rabb-epathram
കോഴിക്കോട്: വിവാദമായ കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി ദാനത്തെ കുറിച്ച് സര്‍ക്കാരിന് അറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ്ബ്. ഭൂമി നല്‍കിയ ട്രസ്റ്റില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ ഉണ്ടെന്നത് അയോഗ്യതയല്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭൂമിദാനത്തെ കുറിച്ച് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളോ മന്ത്രിമാരുടെ ബന്ധുക്കളോ ഉള്‍പ്പെട്ട ഏജന്‍സികള്‍ക്ക് സര്‍വ്വകലാശാല ഏക്കറുകണക്കിന് ഭൂമി നല്‍കിയതാണ് വിവാദമായത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയിരുന്നു. അഞ്ചാം മന്ത്രി വിവാ‍ദം കെട്ടടങ്ങും മുമ്പേ ഭൂമികുംഭകോണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിം ലീഗിനേയും യു. ഡി. എഫിനേയും പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

പണം കണ്ടാല്‍ ചാടുന്നവനല്ല ഞാന്‍: എ. എം. ആരിഫ്‌ എം. എല്‍. എ

April 23rd, 2012

A-M-Arif-epathram

അരൂര്‍: സി. പി. ഐ. എമ്മിലെ എ. എം ആരിഫ് എം. എല്‍. എ യു. ഡി.എഫിലേക്ക് പോകുന്നു എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അരൂര്‍ നിയോജക മണ്ഡലത്തില്‍ യു. ഡി. എഫ് സര്‍ക്കാര്‍ 151 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദമാണ് ഇങ്ങനെ ഒരു വാര്‍ത്തക്ക് പിന്നില്‍. ശെല്‍വരാജ് പാര്‍ട്ടി വിടുന്നതിന് തൊട്ടുമുമ്പായി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ സര്‍ക്കാര്‍ കോടികളുടെ വികസന പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചിരുന്നു. പാര്‍ട്ടി വിട്ട് യു. ഡി. എഫിലേക്ക് വരുന്നതിന് മുന്നോടിയായാണ് ഫണ്ട് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അരൂര്‍ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് നേരത്തെ സിന്ധുജോയി തന്റെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒരു സത്യവും ഇല്ലെന്നും ഇനിയും ആരോപണം ആവര്‍ത്തിച്ചാല്‍ സിന്ധുവിനെതിരെ നിയമ നടപടിയെടുക്കുമെന്നും സിന്ധുവിനെ പോലെ പണം കണ്ടാല്‍ രാഷ്ട്രീയ ആദര്‍ശം മറന്ന് മറുകണ്ടം ചാടുന്നവനല്ല താനെന്നും ആരിഫ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം മാണി എല്‍. ഡി. എഫിലേക്ക്: ആനത്തലവട്ടം ആനന്ദന്‍

April 23rd, 2012

Anathalavattam_anandan-epathram

പാല : മുന്നണിയില്‍ മുസ്ലീം ലീഗിന് അമിത പ്രാധാന്യം കൊടുക്കുന്നതില്‍ അതൃപ്തനായ കെ. എം മാണി എല്‍. ഡി. എഫിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അത് മറച്ചുവെക്കാനാണ് പി. സി ജോര്‍ജ്ജ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും സി. പി. ഐ. എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ചീഫ്‌ വിപ്പായ പി. സി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പണി ഇടത് എം. എല്‍. എമാരെ പിടിക്കാന്‍ ചാക്കുമായി നടക്കുകയാണെന്നും ഒരു തവണ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലാ തവണയും മുയല്‍ ചാകുമെന്ന് കരുതേണ്ടെന്നും ആനത്തലവട്ടം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 4 എം. എല്‍ എ. മാര്‍ കൂടി ഇടതു മുന്നണിയില്‍ നിന്നും വരുമെന്ന് പി. സി. ജോര്‍ജ്ജ്
Next »Next Page » പണം കണ്ടാല്‍ ചാടുന്നവനല്ല ഞാന്‍: എ. എം. ആരിഫ്‌ എം. എല്‍. എ »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine