അവിഹിതം തടഞ്ഞ അമ്മയെ മക്കള്‍ കൊലപ്പെടുത്തി

May 20th, 2013

പനമരം: മക്കള്‍ തമ്മിലുള്ള അതിരുവിട്ട ബന്ധം തടഞ്ഞതിനു അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി കുഴിച്ചു മൂടി. പരിയാ‍രം നളന്ദ നിവാസില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതി(68) യാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മാലതിയെ കുറച്ചു നാളായി കാണാനായതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാധവന്‍ നമ്പ്യാരോടും മക്കളോടും വിവരം തിരക്കിയപ്പോള്‍ അവര്‍ വരദൂര്‍ ബന്ധുവീട്ടില്‍ ആണെന്നും എറണാകുളത്ത് ചികിത്സയില്‍ ആണെന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്. എന്നാല്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ അവര്‍ രണ്ടിടത്തും ഇല്ലെന്ന് മനസ്സിലായി. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ ആണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

കല്യാണ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന മക്കള്‍ രഞ്ജിത്തും (43) മകള്‍ റീജ(41)യും തമ്മില്‍ അതിരു കടന്ന ബന്ധം ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട മാലതി പലതവണ താക്കീതു നല്‍കിയിരുന്നു. തങ്ങളുടെ ബന്ധത്തോട് അമ്മയുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു ദിവസം രാത്രിയില്‍ ബലമായി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാവിലെ അമ്മ വിഷം കഴിച്ചു ആത്മഹത്യ ചെയ്തതാണെന്നും പുറത്തറിഞ്ഞാല്‍ നാണക്കേടാണെന്നും പ്രായം ചെന്ന അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് സമീപത്തുള്ള ചില തൊഴിലാളികളെ വിളിച്ച് കമ്പൊസ്റ്റിനാണെന്ന് പറഞ്ഞ് വലിയ കുഴിയെടുപ്പിച്ചു. തൊഴിലാളികള്‍ പോയശേഷം അതില്‍ മാലതിയുടെ മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നു.

ആറ് ഏക്കറോളം വരുന്ന വലിയ കൃഷിയിടത്തില്‍ ഒറ്റപ്പെട്ട നിലയിലാണ് ഈ കുടുമ്പം കഴിഞ്ഞിരുന്നത്. സ്ഥലം വില്പന നടത്തി ഇവിടെ നിന്നും മാറിത്താമസിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. മാലതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. അറസ്റ്റിലായ രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കും. സഹോദരി റീജയും ഉടനെ അറസ്റ്റിലാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

മാറാട് കൂട്ടക്കൊല; ഗൂഢാലോചന പുറത്തുകൊണ്ടുവരുവാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ.സുബ്രമണ്യം സ്വാമി

May 1st, 2013

കോഴിക്കോട്: മാറാട് കേസില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരുവാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കുമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് കേസിലെ ഉന്നത തല അന്വേഷണത്തിനുള്ള ഉത്തരവുമായി താന്‍ കോഴിക്കോട് വരുമെന്നും അദ്ദെഹം പറഞ്ഞു.

മാറാട് ജുഡീഷ്യല്‍ കമ്മീഷനും, ഹൈക്കോടതിയും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 2003-ല്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച് പുനര്‍ അന്വേഷണം സാധ്യമല്ലെന്ന് 2006-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ അതിലുമെത്രയോ പഴയ കേസുകള്‍ പുനരന്വേഷണം നടത്താവുന്നതാണെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുബ്രമണ്യം സ്വാമി ചൂണ്ടിക്കാട്ടി. മാറാട്ടെ കൂട്ടക്കുരുതിയെ കേരളത്തിലെ ഒരു സംഭവമല്ല ഒരു ദേശീയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പൊതു താല്പര്യ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് അഡ്വ.ബി.എന്‍.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആര്‍.വി.ബാബു, എ.സ്.ബിജു, സംസ്ഥന സെക്രട്ടി പി.ജിജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി

March 8th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുമതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്റ്റ് എച്ച്.ആര്‍.ശീനിവാസിന്റെ അനുകൂല ഉത്തരവ്.മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നതുള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉത്തരവില്‍ ഉണ്ട്. നേരത്തെ മ അദനിയെ അറസ്റ്റുചെയ്യുമ്പോള്‍ നേരിട്ട ക്രമസമാധാന പ്രശ്നങ്ങളെ പറ്റി പ്രോസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചെങ്കിലും കോടതി അനുകൂലമായ വിധി പറയുകയായിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ആദ്യമായാണ് കര്‍ണ്ണാടകത്തിനു പുറത്തേക്ക് പോകുവാന്‍ മഅദനിക്ക് അനുമതി ലഭിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹത്തിനു രണ്ടുതവണ ജാമ്യം അനുവദിച്ചിരുന്നു.

മാര്‍ച്ച് 10നു നടക്കുന്ന മഅദനിയുടെ ആദ്യഭാര്യ ഷഫിന്സയുടെ മകള്‍ ഷമീറ ജൌഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖ ബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനുമായി അഞ്ചുദിവസത്തേക്കാണ് പരപ്പന അഗ്രഹാര കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കിയിരിക്കുന്നത്. കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം. ശനിയാഴ്ച രാവിലെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി പിന്നീട് റോഡുമാര്‍ഗ്ഗം ആയിരിക്കും യാത്ര.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും

January 21st, 2013

rauf-kunhalikutty-epathram

കോഴിക്കോട് : ഐസ്ക്രീം പെണവാണിഭ കേസിൽ അട്ടിമറി നടന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തന്റെ പക്ഷം കോടതി കേൾക്കണം എന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ വാദാം കോടതി അടുത്ത മാസം കേൾക്കും. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അടങ്ങുന്ന പ്രതികൾ ഗൂഢാലോചന നടത്തുകയും, പണം നൽകി പ്രതികളെ സ്വാധീനിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും, വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന് മന്ത്രിയുടെ ബന്ധു കൂടിയായ വ്യവസായി കെ. എ. റാഊഫ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് 2006ൽ കേസ് ജയിച്ച പ്രതികൾക്ക് എതിരെ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്. പ്രതികൾക്ക് എതിരെ കേസെടുക്കാൻ തക്ക തെളിവൊന്നുമില്ല എന്നായിരുന്നു ഈ അന്വേഷണത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ സംബന്ധിച്ച തന്റെ വാദം കേൾക്കണം എന്നാണ് കോടതിയോട് വി. എസ്. ആവശ്യപ്പെട്ടത്. ഹരജിയിൽ കോടതി ഫെബ്രുവരി 5ന് പരിഗണിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ

January 21st, 2013

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍
Next »Next Page » ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും »



  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine