പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകനു 22 വര്‍ഷം കഠിന തടവ്

December 21st, 2012

കാസര്‍കോട്: പത്തു വയസ്സുകാരിയായ മദ്രസ്സ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ്സ അധ്യാപകന് ജില്ലാ സെഷന്‍സ് കോടതി 22 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ശിക്ഷാവിധിയില്‍ പറയുന്നതിനാല്‍ തടവിന്റെ കാലാവധി പത്തുവര്‍ഷത്തേക്കായി ചുരുങ്ങും. ബേഡകം മൂന്നാം കടവ് മദ്രസ്സ അധ്യാപകന്‍ മലപ്പുറം മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശി വി.ടി. അയൂബ് സഖാഫിയെ ആണ് ശിക്ഷിച്ചത്. പിഴ സംഖ്യ അദ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടക്കുന്നില്ലെങ്കില്‍ ആറുമാസം കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നേര്‍ക്ക്

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം മാനംഭംഗം ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മുമ്പും മദ്രസ്സ് അധ്യാപകനില്‍ നിന്നും ലൈംഗിക പീഡനങ്ങള്‍ ഉണ്ടായിട്ടുള്ളതായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

2008 ഓഗസ്റ്റ് 10 ന് മൂന്നാം കടവിലെ മദ്രസ്സയോട് ചേര്‍ന്നുള്ള അധ്യാപകന്റെ സ്വകാര്യ മുറിയില്‍ വൈകീട്ടാണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശ നിലയിലായ പെണ്‍കുട്ടി വീട്ടില്‍ എത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിദഗ്ദ ചികിത്സക്ക് വിധേയയാക്കി. ക്രൂരമായ ബലാത്സംഗത്തിന് കുട്ടി വിധേയയാതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മദ്രസ്സ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ 25 സാക്ഷികളില്‍ 15 പേരെ കോടതി വിസ്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാട്ടിലേക്ക് പോകുന്നു

December 21st, 2012

കൊച്ചി: കടല്‍ക്കൊല ക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കുവാന്‍ ഇറ്റലി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ഇന്നു തന്നെ ഇറ്റലിയിലേക്ക് പോകാനാകും. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍
നാട്ടില്‍ പോകണമെന്ന നാവികരുടെ അപേക്ഷയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതോടെ കോടതി കര്‍ശന വ്യവസ്ഥകളോട് ഇവരെ പോകുവാന്‍ അനുവദിക്കുകയായിരുന്നു. ജനുവരി 10 നു കൊച്ചിയില്‍ തിരിച്ചെത്തണം, ആറു കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു. ഇരുവരേയും ഇന്ത്യയില്‍ തിരികെ കൊണ്ടു വരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇവരുടെ അപേക്ഷയിന്മേല്‍ ഉള്ള തുടര്‍ നടപടിയുമെല്ലാം കേരള-കേന്ദ്ര സര്‍ക്കാറുകള്‍ വളരെ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി

December 19th, 2012

കൊച്ചി:തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയാണ് ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്‌ കാരായി രാജന്‍. കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് കൊലക്ക് കാരണമായത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെട്ടത്. തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ പുലര്‍ച്ചെ പത്ര വിതരണത്തിന് പോകുമ്പോളാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ ആണ് സി.പി.എം പ്രവര്‍ത്തകരുടെ പങ്കുള്‍പ്പെടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭൂരിപക്ഷ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിന്: വെള്ളാപ്പള്ളി നടേശന്‍

December 17th, 2012

കൊച്ചി: ഭൂരിപക്ഷ സമുദായത്തിലെ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിനാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ ഐക്യത്തിനെതിരെ പിണറായി വിജയന്‍ പറഞ്ഞത് ഭാവിയില്‍ അദ്ദേഹത്തിനു തിരുത്തേണ്ടിവരുമെന്നും എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ഗുണം പ്രയോജനപ്പെടുത്തുവാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്വന്തം നില നില്പിനായി ഉമ്മന്‍ ചാണ്ടി ത്യാഗിയാവുകയാണെന്നും ഭരണം നില നിര്‍ത്തുവാന്‍ ഈ തറവേലയുടെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത ന്യൂനപക്ഷം അനര്‍ഹമായത് നേടുകയും ഭൂരിപക്ഷത്തിന് അര്‍ഹമായത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന ചിന്തവളര്‍ന്നതും സാധുവാകുന്നതും. വര്‍ഗ്ഗീയ അജണ്ട മാത്രമുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും എതിരെ ആരും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എടുത്തു കാട്ടി തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ലെന്ന് അതില്‍ കുറ്റപ്പെടുത്തുന്നു. ഐക്യം ചരിത്ര നിയോഗമാണെന്നും കേരളത്തിലുണ്ടാകേണ്ട ഗുണകരമായ സാമൂഹിക മാറ്റത്തിന് കരുത്തും ഊര്‍ജ്ജവും പകരുവാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുവാന്‍ തയ്യാറാകുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ സമാന്തര പ്രവര്‍ത്തനം എസ്.എന്‍.ഡി.പിയില്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി അസന്ധിക്തമായി വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദനിക്ക് നീതി നല്‍കേണ്ടത് കോടതി: വി.എസ്.അച്ച്യുതാനന്ദന്‍

December 15th, 2012

തിരുവനന്തപുരം:ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി നല്‍കേണ്ടത് കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫോ യു.ഡി.എഫോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത രോഗങ്ങള്‍ അലട്ടുന്ന മദനിക്ക് കോടതി ഇനിയും ജാമ്യം അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ ഏതു പൌരനൌം ലഭിക്കേണ്ട നീതിയും മാനുഷിക പരിഗണനയും മദനിക്കു നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതര വര്‍ഷം മദനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരികയാണ്. തന്റെ ആദ്യകാല നിലപാടുകളെ മദനി തിരസ്കരിച്ചതാണെന്നും അതിനാലാണ് അദ്ദേഹത്തെ സി.പി.എം സ്വാഗതം ചെയ്തതെന്നും മുന്‍ കാലങ്ങളില്‍ മദനിയോ സുഹൃത്തുക്കളോ നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും സി.പി.എം പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ടി.കെ. രജീഷിനെ ചോദ്യം ചെയ്യാന്‍ അനുമതി
Next »Next Page » ഭൂരിപക്ഷ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിന്: വെള്ളാപ്പള്ളി നടേശന്‍ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine