ജോർജ്ജ് ഓണക്കൂറിന് സുവർണ്ണ മുദ്ര

February 16th, 2013

george-onakkoor-epathram

തിരുവനന്തപുരം: 2013ലെ എസ്. ബി. ടി. സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള എസ്. ബി. ടി. സുവര്‍ണ മുദ്രയ്ക്ക് അര്‍ഹനായത് ഡോ. ജോര്‍ജ് ഓണക്കൂറാണ്. ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രശസ്ത സാഹിത്യകാരനും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി. കെ. പാറക്കടവിന് ‘ഹിറ്റ്‌ലര്‍ സസ്യഭുക്കാണ്’ എന്ന കഥാ സമാഹാരത്തിനും എസ്. ബി. ടി. മാധ്യമ പുരസ്‌കാരം ‘പ്രവാസികളുടെ നാട്ടില്‍ ഇവര്‍ക്ക് നരക ജീവിതം’ എന്ന വാര്‍ത്താ പരമ്പര തയ്യാറാക്കിയ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ടി. സോമനുമാണ്.

കവിതാ സമാഹാരം – ഇ. കെ. നാരായണന്‍ (ആത്മായനം), ബാല സാഹിത്യം – ഡോ. പി. കെ. ഭാഗ്യലക്ഷ്മി (ടിക്കുറോ), സാഹിത്യ വിമര്‍ശനം – ഡോ. ടി. കെ. സന്തോഷ് കുമാര്‍ (തരിശു നിലത്തിലെ കാവ്യ സഞ്ചാരി) എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങൾ. എസ്. ബി. ടി. മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാറാണ് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും ആണ് സമ്മാനം. മാര്‍ച്ച് ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന എസ്. ബി. ടി. മലയാള സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

February 11th, 2013

തിരുവനന്തപുരം: പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അന്ത്യം. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു. അവിവാഹിതനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ആണ് ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുധവും, മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുധാനന്തര ബിരുധവും നേടി. വിവിധ കലാലയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. എം.ജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്യാപകനായും ജോലി നോക്കി.

കവിയും സാംസ്കാരിക പ്രവര്‍ത്തകനും അദ്യാപകനുമെല്ലാമായി ഒരേ സമയം മലയാളി ജീവിതത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കവിയായിരുന്നു ഡി.വിനയചന്ദ്രന്‍.സാഹിത്യകാരന്മാര്‍ ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവന്‍ ആകണമെന്ന അഭിപ്രായക്കാരന്‍ ആയിരുന്നു അദ്ദേഹം. കവിതകളില്‍ നാടന്‍ ശീലുകള്‍ ധാരാളാമായി കടന്നു വരാറുണ്ട്. 80 കളില്‍ ക്യാമ്പസ്സുകളെ സജീവമാക്കിയതില്‍ വിനയചന്ദ്രന്റെ കവിതകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. നരകം ഒരു പ്രേമകഥയെഴുതുന്നു, കായിക്കരയിലെ കടല്‍, ദിശാസൂചി, വീട്ടിലേക്കുള്ള വഴി, സമസ്തകേരളം പി.ഒ. തുടങ്ങിയ കവിതാ സമാഹരങ്ങളും കണ്ണന്‍ എന്ന പേരില്‍ മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നദിയുടെ മൂന്നാം കര ( ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ട് മുറിവേറ്റവന്‍ (ലോക കവിതകളുടെ പരിഭാഷ) ആഫ്രിക്കന്‍ നാടോടി കഥകള്‍ (പുനരാഖ്യാനം) പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), പൊടിച്ചി, ഉപരിക്കുന്ന്(നോവലുകള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നരകം ഒരു പ്രേമകഥയെഴുതുന്നു എന്ന കൃതിക്ക് 2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്കാരവും 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണെന്ന് തെളിയിച്ചു: വെള്ളാപ്പള്ളി നടേശന്‍

February 2nd, 2013

കോഴിക്കോട്: രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണ് താണെന്ന് തെളിയിച്ചതായി എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

നടേശന്‍. എന്‍.എസ്.എസിന്റെ മാനസപുത്രനായിരുന്നു ചെന്നിത്തല എന്നാല്‍ രാഷ്ടീയ സമ്മര്‍ദ്ദത്തിനു വഴങ്ങി എന്‍.എസ്.എസിനെ ചെന്നിത്തല

തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന ഉറപ്പ് കോണ്‍ഗ്രസ്സ് നേതൃത്വം പാലിച്ചില്ലെന്ന എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ

പരാമര്‍ശങ്ങള്‍ വന്‍ രാഷ്ടീയ വിവാദത്തിനു ഇടയാക്കിയ സാഹചര്യത്തില്‍ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കെ.പി.സി.സി

പ്രസിഡണ്ടായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം താന്‍ മന്ത്രിയാകാന്‍ ഇല്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രിയാകുവാനുള്ള പ്രാപ്തി

രമേശിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതു പൊന്നുതമ്പുരാന്‍ പറഞ്ഞാലും ജാതിസമ്പ്രദായം നിലനില്‍ക്കുന്നിടത്തോളം ജാതി പറയുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിറണറായി

വിജയന് പരോക്ഷമായി മറുപടി നല്‍കുവാനും വെള്ളാപ്പള്ളി മറന്നില്ല. സാമുദായിക സംഘടനകള്‍ രാഷ്ടീയത്തില്‍ ഇടപെടരുതെന്ന് ശരിയല്ലെന്ന് പിണറായി

അഭിപ്രായപ്പെട്ടിരുന്നു. ആദര്‍ശ രാഷ്ടീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇപ്പോല്‍ വോട്ട്ബാങ്ക് രാഷ്ടീയമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ഒരാണ്ട്

January 24th, 2013

sukumar-azhikode-epathram

അര നൂറ്റാണ്ടിലധികമായി കേരള സാംസ്കാരിക രംഗത്ത്‌ നിറഞ്ഞ ധൈഷണിക സാന്നിധ്യമായിരുന്നു അഴീക്കോട്‌ മാഷ്‌.  പ്രഭാഷണങ്ങളിലൂടെ മലയാള മനസുകളില്‍ ഇടം നേടിയ മാഷിനെ സാഹിത്യ വിമർശകനും വാഗ്മിയും വിദ്യാഭ്യാസ ചിന്തകനുമായാണ് ഇനി നാം ഓര്‍ക്കുക. തത്ത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനശ്വരമാകാന്‍. ഭാരതീയ ദർശനത്തിലെ പ്രഖ്യാത രചനകളായ ഉപനിഷത്തുകളിലൂടെയുള്ള ഒരു തീർത്ഥ യാത്രയായിരുന്നു ആ തത്ത്വമസി.

ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാല്പനിക കവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡ കാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്ര പഠനമാണ്. കാവ്യ രചനയുടെ പിന്നിലെ ദാർശനികവും സൌന്ദര്യ ശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യ ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ഈ നിരൂപണ ഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്ര നിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തിൽ കാണാം. അഴീക്കോടിന്റെ ഏറ്റവും പ്രശസ്തമായ രചനയും ഇതു തന്നെ.

സാഹിത്യം, തത്ത്വചിന്ത, സാമൂഹിക ജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി. അതിനാല്‍ കേരളീയർ അഴീക്കോടിനെ ഒരു പക്ഷേ ഓർക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. എന്നാല്‍ ആ ശബ്ദം ഇനി കേള്‍ക്കാന്‍ നമുക്കാവില്ല. ആ ശബ്ദം എന്നേക്കുമായി നിലച്ചു. കേരളക്കരയില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിവിധ വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞതിനാല്‍ പല വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു മാഷിന്.  അതു പോലെ എതിരാളികൾ അവസര വാദത്തിന്റെ അപ്പസ്തോലനായും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ആ സാഗരം ഗര്‍ജ്ജനം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

January 21st, 2013

കോഴിക്കോട്: വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് ഒരു കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് എന്ന് സുന്നി വിഭാഗത്തിന്റെ മത പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പുരുഷന്മാര്‍ക്ക് ഒപ്പം തുല്യത വേണമെന്ന് പറയുന്നതാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും ശിക്ഷ കര്‍ശനമാക്കുന്നതുകൊണ്ട് പീഡനങ്ങള്‍ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം പ്രകൃതി വിരുദ്ധമാണെന്നും കാന്തപുരം അഭിപ്രായപ്പെടുന്നു. ഭര്‍ത്താവിനേയും മക്കളേയും പരിചരിച്ച് വീട്ടില്‍ കഴിയേണ്ടവളാണ് ഭാര്യയെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗത്ത് പറഞ്ഞതിനെ കാന്തപുരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു പത്രത്തിനു അനുവദിച്ച അഭിമുഖത്തിലാണ് അബൂബക്കര്‍ മുസ്ല്യാര്‍ സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ദില്ലിയില്‍ പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഉയര്‍ന്ന ആവശ്യത്തെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. ഞങ്ങള്‍ എന്ത് വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയണ്ട, ഞങ്ങളെ ആക്രമിക്കരുതെന്ന് മറ്റുള്ളവരോട് പറയുകയാണ് വേണ്ടതെന്ന് പറയുന്നത് ഞങ്ങളുടെ വീടുകള്‍ തുറന്നിടും പക്ഷെ നിങ്ങള്‍ മോഷ്ടിക്കരുത് എന്ന് പറയുന്നത് പോലെ ആണ് എന്ന് അദ്ദേഹം ഉദാഹരിക്കുന്നു. അറബ് രാജ്യങ്ങളില്‍ സ്ത്രീകളുടെ നേരെ ഉള്ള അതിക്രമങ്ങള്‍ കുറവാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സ്ത്രീകളുടെ സാമൂഹികമായ ഇടപെടലുകള്‍ കുറവാണെന്നും അതിനാല്‍ അവര്‍ക്ക് ദുരിതം വരുത്തിവെക്കുന്നില്ല. ഇവിടെ കാര്യങ്ങള്‍ തിരിച്ചാണെന്നും അദ്ദേഹം പറയുന്നു.
കാന്തപുരത്തിന്റെ നിലപാടിനെതിരെ സ്ത്രീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്യത്തിനെതിരെ ആര്‍.എസ്.എസിനും കാന്തപുരത്തിനും ഒരേ നിലപാട് ആണെന്ന് അവര്‍ ആരോപിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

5 അഭിപ്രായങ്ങള്‍ »


« Previous Page« Previous « വി.എസിന്റെ വിശ്വസ്ഥര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല
Next »Next Page » ഒമ്പതാം ക്ലാസുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീ‍ഡിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍ »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine