വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു

November 25th, 2010

elephant-stories-epathramകോട്ടയം: വൈക്കം മാഹാദേവ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. കിരണ്‍ നാരായണന്‍ കുട്ടിയെന്ന കൊമ്പനാണ് രാവിലെ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. അഷ്ടമി ഉത്സവത്തിനോട് അനുബന്ധിച്ച് രാവിലെ ശീവേലിക്കായി ആനകളെ ഒരുക്കുകയായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ആണ് കിരണ്‍ നാരായണന്‍ കുട്ടി ഇടഞ്ഞത്. ഉടനെ മറ്റ് ആനകളെയും ഭക്തരേയും സംഭവ സ്ഥലത്തു നിന്നും മാറ്റി. പാപ്പാന്മാരുടെ സന്ദര്‍ഭോചിതമായ പരിശ്രമത്തിന്റെ ഫലമായി അപകടം ഇല്ലാതെ ആനയെ തളച്ചു. തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ ഒരുവനാണ് കിരണ്‍ നാരായണന്‍ കുട്ടി.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

മഞ്ചേരിയില്‍ ആനയിടഞ്ഞു; പാപ്പാനു പരിക്ക്‌

November 21st, 2010

elephant-stories-epathramമഞ്ചേരി: മഞ്ചേരിക്ക് അടുത്ത്‌ തൃക്കലങ്ങോട്ട്‌ മന്ദലാംകുന്ന് കണ്ണന്‍ എന്ന ആന ഇടഞ്ഞ്‌ ഒന്നാം പാപ്പാന്‍ ഉണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട്‌ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടു പോയി. തിരുമണിക്കര ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു ആനയെ അടുത്തുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും കൊണ്ടു പോകുന്നതിനായി അഴിക്കുന്നതിനിടെ ആണ്‌ കൊമ്പന്‍ ഇടഞ്ഞത്‌. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്‍ ഉണ്ണിയെ കുടഞ്ഞിട്ടു കൊമ്പിനടിക്കുവാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ പാപ്പാനെ തൊട്ടടുത്തുള്ള മതിലിനോട്‌ ചേര്‍ത്ത്‌ കുത്തുകയായിരുന്നു.

ആനയുടെ പരാക്രമം കണ്ട്‌ ഭയന്ന് രണ്ടാം പാപ്പാന്‍ ഓടി രക്ഷപ്പെട്ടു. വീടിന്റെ ഗേറ്റ്‌ പൂട്ടിയിരുന്നതിനാല്‍ റോഡിലേക്ക്‌ ഇറങ്ങാതെ വീട്ടു വളപ്പില്‍ തന്നെ ചുറ്റി നടന്ന ആന കവുങ്ങും, വാഴയും മറ്റും നശിപ്പിച്ചു. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിനു സമീപം നിലയുറപ്പിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ആനയുടെ പരാക്രമം കണ്ട്‌ ഭയന്നു വീടിന്റെ ടെറസ്സില്‍ കയറി രക്ഷപ്പെട്ടു. മയക്കു വെടി വെയ്ക്കുവാനുള്ള സംഘം എത്തിയിരുന്നെങ്കിലും ഉടമയും മറ്റു പാപ്പാന്മാരും എത്തി ആനയെ തളച്ചു. ആനയിടഞ്ഞത്‌ അറിഞ്ഞെത്തിയ ജനക്കൂട്ടം പലപ്പോഴും ആനയെ തളയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കി. സംഭവ സ്ഥലത്ത്‌ തടിച്ചു കൂടിയ നാട്ടുകാരെ പല തവണ പോലീസ്‌ വിരട്ടിയോടിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ കാട്ടാനയുടെ ആക്രമണം

October 16th, 2010

elephant-stories-epathramതിരുനെല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തില്‍ യു. ഡി. എഫ്. സ്ഥാനാര്‍ഥി ഗിരിജയുടെ വീടിനു നേരെ ഒറ്റയാന്റെ ആക്രമണം. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ആണ് കാട്ടാന ഗിരിജയുടെ വീടിനു നേരെ ആക്രമണം നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള ചായ്പില്‍ കിടന്നിരുന്ന കുടുമ്പാംഗങ്ങള്‍ അല്‍ഭുതകരമായി രക്ഷപ്പെടു കയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ആനയെ പിന്തിരിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം സാധാരണയാണ്. എന്നാല്‍ ഒറ്റയാനാണ് പൊതുവില്‍ അല്പം അപകടകാരി യായിട്ടുള്ളത്.

തിരുനെല്ലി പഞ്ചായത്തിലേക്ക് ഒമ്പതാം വാര്‍ഡില്‍ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  കന്നിയങ്കക്കാരിയാണ് ഗിരിജ.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

തിരുവില്വാമലയില്‍ ആനയിടഞ്ഞു

September 28th, 2010

elephant-stories-epathramതിരുവില്വാമാല: തിരുവില്വാമലയില്‍ നിറമാല മഹോത്സവത്തിനു കൊണ്ടുവന്ന ചെത്തല്ലൂര്‍ വിജയകൃഷ്ണന്‍ എന്ന ആന ഇന്നലെ രാവിലെ ഏഴരയോടെ ഇടഞ്ഞു. ഇടഞ്ഞോടിയ കൊമ്പനെ തളയ്ക്കുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ നിന്നും പാപ്പാന്‍ റാന്നി സ്വദേശി അജയന്‍ തലനാരിഴ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.

ഒറ്റപ്പാലം തിരുവില്വാമല റോഡിലൂടെ നടത്തിക്കൊണ്ട് വരികയായിരുന്ന ആന പെട്ടെന്ന് പ്രകോപിത നാകുകയായിരുന്നു. തുടര്‍ന്ന് അതു വഴി വന്ന ഒരു സ്വകാര്യ ബസ്സിനെ ആക്രമിച്ചു. ബസ്സിലുണ്ടാ യിരുന്നവര്‍ ഇറങ്ങിയോടി. ആന ബസ്സിനെ തള്ളി നീക്കി റോഡിനു കുറുകെയിടുകയും കുത്തി മറിച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തില്‍ ബസ്സിന്റെ ചില്ലുകള്‍ ഉടയുകയും മറ്റു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

പാപ്പാന്മാര്‍ ആനയെ തന്ത്രപൂര്‍വ്വം അടുത്തുള്ള പറമ്പിലേക്ക് കയറ്റി. ഇതിനിടയില്‍ ആനയുടെ പുറത്തുണ്ടായിരുന്ന പാപ്പാന്‍ ചാടി രക്ഷപ്പെട്ടു. പറമ്പില്‍ കയറിയ ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാപ്പാന്മാരെ ആക്രമിക്കുവാന്‍ ശ്രമിച്ചു. ചങ്ങല കൊണ്ട് തെങ്ങില്‍ ബന്ധിച്ചു വെങ്കിലും അത് വലിച്ചു പൊട്ടിച്ചു കൂടുതല്‍ അക്രമകാരിയായി തെങ്ങും മറ്റും കുത്തി മറിക്കുവാന്‍ ശ്രമിച്ചു. വീണ്ടും ആനയെ വടം ഉപയോഗിച്ച് തളയ്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അജയന്‍ വടത്തില്‍ തട്ടി താഴെ വീണു. ഈ സമയം ആന മുന്നോട്ടാഞ്ഞ് അജയനെ കുത്തി. എന്നാല്‍ അലറി കരഞ്ഞു കൊണ്ട് അജയന്‍ പിടഞ്ഞു മാറിയതിനാല്‍ കുത്ത് കൊണ്ടില്ല. ആന വീണ്ടും അജയനെ തുമ്പി കൊണ്ട് മാറ്റിയിട്ട് കുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ആനയ്ക്കും പാപ്പാനും ഇടയില്‍ ഉണ്ടായിരുന്ന വടം മറ്റുള്ളവര്‍ വലിച്ചു പിടിച്ചതിനാല്‍ കുത്തു കൊണ്ടില്ല. ഇതിനിടയില്‍ ചിലര്‍ ആനയെ വലിയ മുളവടി കൊണ്ട് കുത്തി ശ്രദ്ധ തിരിക്കുകയും ചെയ്തു. ആനയുടെ ശ്രദ്ധ തിരിഞ്ഞതോടെ അജയനെ സഹായികള്‍ രക്ഷപ്പെടുത്തി. ഇയാള്‍ ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ കൊമ്പനെ ഒടുവില്‍ ഉടമ ബാബു വന്ന് അനുനയിപ്പിച്ച് തളയ്ക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചികിത്സയില്‍ ആയിരുന്ന ആന ചതുപ്പില്‍ വീണു

September 18th, 2010

elephant-stories-epathramപറവൂര്‍: ചികിത്സയില്‍ ആയിരുന്ന ആന ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പില്‍ വീണു. തൊടുപുഴ സ്വദേശി അബ്ബാസിന്റെ സംരക്ഷണ യിലുള്ള കരുവാത്ത കണ്ണന്‍ എന്ന ആനയാണ് ഇന്നലെ പുലര്‍ച്ചെ പാപ്പാന്‍ അറിയാതെ ചങ്ങല പൊട്ടിച്ച് നടന്ന് ചതുപ്പു നിറഞ്ഞ തോട്ടില്‍ വീണത്. വെടിമറ താന്നിപ്പാടം ക്ഷേത്രത്തിനടുത്തുള്ള പുഴയോട് ചേര്‍ന്ന തോട്ടില്‍ ആണ് ആന വീണത്. അവശനായ ആനയെ ചതുപ്പില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ മണിക്കൂറുകളോളം പ്രയത്നിക്കേണ്ടി വന്നു.

കുറച്ചു നാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു ആന. അടുത്തയിടെ ചികിത്സിക്കുവാനായി വെടിമറയ്ക്കടുത്ത് പ്രത്യേകം പന്തല്‍ തയ്യാറക്കിയിരുന്നു. ആള്‍ താമസം കുറഞ്ഞ പ്രദേശത്തായിരുന്നു ഇത്. ആനയെ ബന്ധവസാക്കിയ ശേഷം പാപ്പാന്‍ ഉറങ്ങുവാന്‍ പോയി. രാവിലെ പാപ്പാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആനയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. പാപ്പന്റെ വിളി കേട്ടപ്പോള്‍ അടുത്തുള്ള ചതുപ്പില്‍ നിന്നും ആനയുടെ ശബ്ദം കേട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ചതുപ്പില്‍ അകപ്പെട്ട നിലയില്‍ ആനയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു പാപ്പന്മാരെയും സഹായികളേയും കൊണ്ട് ആനയെ ചതുപ്പില്‍ നിന്നും കയറ്റുവാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കാല്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ ആനയെ ഉയര്‍ത്തുവാന്‍ ക്രെയിന്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു. രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ആനയുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 2910202122»|

« Previous Page« Previous « അവഗണനയ്ക്കെതിരെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച്
Next »Next Page » വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിലക്കുകള്‍ »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine