പാചക വാതക വില വര്‍ദ്ധിപ്പിച്ചിട്ടില്ല : മുഖ്യമന്ത്രി

January 1st, 2014

oommen-chandy-epathram

കൊച്ചി : പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിലിണ്ടറിന്റെ വില 230 രൂപ കൂട്ടിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി മാരായ വീരപ്പ മൊയ്‌ലിയെയും എ. കെ. ആന്റണി യെയും വിളിച്ച് തിരക്കി എന്നും വില വര്‍ദ്ധിപ്പിച്ചു എന്ന വാര്‍ത്ത പെട്രോളിയം മന്ത്രാലയം നിഷേധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വില കൂട്ടാനുള്ള തീരുമാനം എടുത്തിട്ടില്ല എന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞത്. ഇനി വില വര്‍ദ്ധന ഉണ്ടായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാചക വാതക ത്തിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധ മാക്കുന്നതിനുള്ള സമയ പരിധി നീട്ടി ത്തരാമെന്ന ഉറപ്പും മന്ത്രി തന്നിട്ടുണ്ട്. നേരിട്ട് പണം പദ്ധതി യുടെ രണ്ടാം ഘട്ട ത്തില്‍ ഉള്‍പ്പെട്ട ജില്ല കളില്‍ ആധാര്‍ ബാധക മാക്കുന്നതിനുള്ള സമയ പരിധി ചൊവ്വാഴ്ച തീര്‍ന്നിരുന്നു. ഇത് നീട്ടും. കൂടാതെ മൂന്നാം ഘട്ട ത്തിലുള്ള ജില്ല കള്‍ക്ക് ഫെബ്രുവരി വരെ നല്‍കിയ സമയ പരിധിയും നീട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാചക വാതക ത്തിന് വില കൂട്ടി

January 1st, 2014

തിരുവനന്തപുരം : നവ വത്സര ദിന ത്തിൽ പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗ ങ്ങള്‍ക്കുള്ള വില 230 രൂപ കൂട്ടി. 1293 രൂപ 50 പൈസ യാണ് പുതിയ വില. ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിച്ചിട്ടുള്ള വര്‍ക്ക് 714 രൂപ സബ്സിഡി ലഭിക്കും.

വാണിജ്യ സിലിണ്ടറിന് 385 രൂപ കൂട്ടി. 2,184 രൂപയാണ് വാണിജ്യ ഉപയോഗ ത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

October 31st, 2013

കൊച്ചി : കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവന ക്കാരുടെ പെന്‍ഷനും ശമ്പള ത്തിനുമായി വായ്പ ലഭ്യ മാക്കാനുള്ള ശ്രമ ത്തിലാണ്. വായ്പ ലഭിച്ചില്ല എങ്കില്‍ എല്ലാം അവതാള ത്തില്‍ ആകും എന്നും കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ ആണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍

May 28th, 2013

കോഴിക്കോട്: ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും അമേരിക്കന്‍ പൌരനുമായ വില്യം സ്കോട്ട് പിന്‍‌ക്നി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കേരളത്തില്‍ മണിചെയ്യിന്‍ തട്ടിപ്പു നടത്തിയ കേസിലാണ് പിന്‍‌ക്നിയേയും ഡയറക്ടര്‍മാരായ അന്‍ഷു ബുദ്ധ് രാജ്, സഞ്ജയ് മല്‍‌ഹോത്ര എന്നിവരേയും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പോലീസും വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്കീംസ് ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. കമ്പനി വാഗ്ദാനം ചെയ്ത പ്രകാരം തനിക്ക് സ്‍ാമ്പത്തിക ലാഭം ലഭിച്ചില്ലെന്ന് കാണിച്ച് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി നല്‍കിയ പരാതി പ്രകാരമായിരുന്നു ആംവേയുടെ എം.ഡിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട്ടെ കേസില്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ക്ക് മുന്‍‌കൂര്‍ ജാമ്യം ഉണ്ടായിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് വയനാട്ടില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ജാമ്യത്തില്‍ വിട്ട ഉടനെ അറസ്റ്റു ചെയ്ത് അവിടേക്ക് കൊണ്ടു പോയത്.

കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ വിപുലമായ സൃംഘലയാണ് ആംവേയ്ക്കുള്ളത്. ഡയറക്ട മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ കണ്ണിചേര്‍ക്കല്‍ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നും ഉല്പന്നങ്ങള്‍ കൊള്ളലാഭത്തിനു വില്‍ക്കുന്നതായും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കണ്ണൂര്‍,കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവടങ്ങളിലെ ആംവേയുടെ ഓഫീസുകളിലും ഗോഡൌണുകളിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. ഇതേതുടര്‍ന്ന് ആംവേക്ക് എതിരെ കേസെടുക്കുകയും 2.5 കോടിയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യാജ സി.ഡി. റെയ്ഡ്: നാലു പേര്‍ അറസ്റ്റില്‍; 20000 സിഡികള്‍ പിടിച്ചെടുത്തു
Next »Next Page » ലുലു വിവാദം: സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം »



  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine