വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും

June 8th, 2020

mall kaerala_epathram

ഇളവുകള്‍ ലഭ്യമായതോടെ സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ പൂര്‍ണതോതില്‍ തുറക്കും. കര്‍ശന ഉപാധികളോടെയാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഭക്ഷണശാലകളിൽ ഇനി മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം.

രണ്ട് മാസത്തിലധികം നീണ്ട നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും നാളെ മുതല്‍ തുറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവു എന്നാണ് നിര്‍ദേശം. ജീവനക്കക്കാര്‍ക്കും, ഇപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ ഉപയോഗം, സാമുഹ്യ അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. മാളുകളിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. അതേ സമയം, മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതിയില്ല. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും തുറക്കില്ല. കൊച്ചിയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ ലുലുമാള്‍ നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പെടുത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി

May 23rd, 2020

covid-19-kerala-s-fourth-death-kadeejakutty-chavakkad
ചാവക്കാട് : കേരളത്തില്‍ കൊവിഡ്-19 വൈറസ് ബാധയേറ്റ നാലാമത്തെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി യാണ് (73) ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രി യിൽ വെച്ച് മരിച്ചത്.

മുംബൈയില്‍ മകളുടെ കൂടെ ആയിരുന്ന കദീജക്കുട്ടി കഴിഞ്ഞ തിങ്കളാഴ്ച യാണ് കേരളത്തില്‍ എത്തിയത്. ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിയ തോടെ മുംബൈ യിലെ വസതിയില്‍ കുടുങ്ങിയ ഇവര്‍ സ്വകാര്യ വാഹന ത്തി ലാണ് നാട്ടിലേക്ക് എത്തിയത്.

കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കൊവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സംസ്കാര ചടങ്ങുകള്‍ നടന്നു.

മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തക രുടെ നേതൃത്വത്തില്‍, സന്നദ്ധ സംഘടന യായ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ചേർന്നാ ണ് കബറടക്കം നടത്തിയത്. ഇതിനായി ഇവര്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനം നല്‍കി യിരുന്നു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ശ്വാസ തടസ്സ വും ഉണ്ടായിരുന്ന ഇവര്‍ ചികിത്സയില്‍ ആയിരുന്നു. കദീജ ക്കുട്ടിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ച മകനും ഡ്രൈവറും അടക്കം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ നിരീക്ഷണ ത്തിലാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജാഗ്രത വേണം : കേരള ത്തിൽ കൊവിഡ്-19 രോഗി കള്‍ വര്‍ദ്ധിക്കുന്നു

May 20th, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്നും  ഇതര സംസ്ഥാന ങ്ങളിൽ നിന്നും കൂടുതൽ പേര്‍ നാട്ടിലേക്ക് എത്തുന്നതോടെ കേരള ത്തിൽ കൊവിഡ്-19 രോഗി കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും എന്നു മുഖ്യമന്ത്രി.

സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനമാണ് അടുത്ത ഘട്ടത്തില്‍ ഉണ്ടാവുക എന്നതിനാല്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനത്തെ ഭയപ്പെടണം എന്നുംഅദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിൽ പത്തു ജില്ലകളിലുള്ള 24 പേര്‍ക്ക് ഇന്ന് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാന ങ്ങളിൽ നിന്നും എത്തിയ വരില്‍ 12 പേർ രോഗ ബാധിതരാണ്. കണ്ണൂർ (അഞ്ച് പേര്‍), മലപ്പുറം (മൂന്ന് പേര്‍), പത്തനം തിട്ട, ആല പ്പുഴ, തൃശൂർ, പാല ക്കാട് (ഓരോരുത്തര്‍ വീതം) എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പരീക്ഷകള്‍ മാറ്റി വെച്ചു

May 20th, 2020

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരത്തി ലേക്ക് മാറ്റി വെച്ചു. ഈ മാസം 26 മുതല്‍ തുടങ്ങും എന്നു പ്രഖ്യാപിച്ചിരുന്ന പരീക്ഷ കളാണ് മാറ്റി വെച്ചത്. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രി സഭാ യോഗ ത്തിലാണ് തീരുമാനം. കേന്ദ്ര മാർഗ്ഗ നിർദ്ദേശം വന്നതിന്നു ശേഷം പരീക്ഷാ തിയ്യതി പ്രഖ്യാപിക്കും.

ലോക്ക് ഡൗണ്‍ നാലാം ഘട്ടം മെയ് 31 വരെ നീട്ടിയതും ഇതിനിടെ എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും എന്ന് കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി അറിയിച്ചതു മുതല്‍ വ്യാപകമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടുകളിൽ നിര്‍വ്വഹിക്കണം
Next »Next Page » ജാഗ്രത വേണം : കേരള ത്തിൽ കൊവിഡ്-19 രോഗി കള്‍ വര്‍ദ്ധിക്കുന്നു »



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine