ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്

July 27th, 2012

electricity-epathram

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു ഭാരം കൂടി ഇറക്കി വെച്ചു കൊണ്ട് സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജ്‌ കാലവര്‍ഷം ചതിച്ചതിനു പുറമെ സര്‍ക്കാര്‍ നല്‍കിയ അടിയായി. വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ് വരുത്തിയതു മൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് വര്‍ധിപ്പിച്ച നിരക്കും വരുന്നത്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ് – 1.50 രൂപ, 41-80 യൂണിറ്റ് – 1.90 രൂപ, 81-120 യൂണിറ്റ് – 2.20 രൂപ, 121-150 യൂണിറ്റ് – 2.40 രൂപ, 151-200 യൂണിറ്റ് – 3.10 രൂപ, 201-300 യൂണിറ്റ് – 3.50 രൂപ, 301-500 യൂണിറ്റ് – 4.60 രൂപ.

വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നടപടി ജനദ്രോഹപരമായി എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്ക്  പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ടിനു സിമി ബന്ധം

July 26th, 2012

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനു നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്. സംസ്ഥാനത്ത് നടന്ന 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും ഇന്റലിജെന്‍സ് എ. ഡി. ജി. പി. യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം പരേഡിനു അനുമതി നിഷേധിച്ചിരുന്നു. പരേഡിനു അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസിനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്ന് പിണറായി

July 19th, 2012

pinarayi-vijayan-epathram

ന്യൂഡെല്‍ഹി: എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിനു വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്നും എല്ലാ സമ്മേളനത്തിനും എല്ലാവരെയും ക്ഷണിക്കാറില്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളുടെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

ജൂലൈ 26 മുതല്‍ 29 വരെ പാലക്കാട്ട് വച്ചു നടക്കുന്ന എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിലേക്ക് പ്രമുഖ സി. പി. എം. നേതാക്കളേയും ജില്ലയില്‍ നിന്നുള്ള എം. എല്‍. എ. മാരെയും ക്ഷണിച്ചിട്ടുണ്ട്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയന്‍ ആണ്. എന്നാല്‍ ചടങ്ങിലേക്ക് വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാത്തത് ഇതിനോടകം വിവാദമായിട്ടുണ്ട്. നേരത്തെ എസ്. എഫ്. ഐ. യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലേക്ക് പ്രാസംഗികനായി വി. എസിനെ ക്ഷണിക്കുകയും പിന്നീട് അവസാന നിമിഷം പരിപാടി റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

വി.എസിനെ പുറത്താക്കിയതു കൊണ്ട് സി. പി. എമ്മിലെ പ്രശ്നങ്ങള്‍ തീരില്ല: പന്ന്യന്‍ രവീന്ദ്രന്‍

July 19th, 2012

Pannyan_ravindran-epathram

ന്യൂഡെല്‍ഹി: വി. എസ്. അച്യുതാനന്ദന്‍ നേതാവാണെന്നും അദ്ദേഹത്തെ പുറത്താക്കിയതു കൊണ്ട് സി. പി. എമ്മിലെ പ്രശ്നങ്ങള്‍ തീരില്ലെന്നും സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രൻ പ്രസ്താവിച്ചു. സി. പി. എമ്മിലെ പ്രശ്നങ്ങളില്‍ സി. പി. ഐ. പക്ഷം പിടിക്കുന്നില്ല. പാര്‍ട്ടി പിളരുന്നതിന്റെ പ്രശ്നം തങ്ങള്‍ അനുഭവിച്ചതാണ്. ടി. പി. വധത്തിന്റെ പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബലത്തിലാണ് യു. ഡി. എഫ്. നെയ്യാറ്റിന്‍ കരയില്‍ ജയിച്ചതെന്നും ടി. പി. വധം മുതലാക്കി യു. ഡി. എഫ്. രാഷ്ടീയ കച്ചവടം നടത്തുകയാണെന്നും പന്ന്യന്‍ ഡൽഹിയിൽ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. പി. വധം ഓണ്‍ലൈന്‍ പ്രതിഷേധവും പ്രതിരോധവും ചൂടു പിടിക്കുന്നു

July 16th, 2012

online-abuse-epathram

ഒഞ്ചിയം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതക ത്തിനെതിരെ അദ്ദേഹം കൊല്ലപ്പെട്ട മെയ് 4 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ഇപ്പോളും തുടരുന്നു. പല ഓണ്‍ലൈന്‍ പോസ്റ്റുകളിലും രൂക്ഷമായ ഭാഷയാണ് സി. പി. എമ്മിനു നേരെ പ്രയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ബ്ലോഗ്ഗുകള്‍, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വിവിധ മാദ്ധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ തുടങ്ങി വിവിധ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിളും വെബ്സൈറ്റുകളിലും ആയിരക്കണക്കിനു സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. സി. പി. എം. അനുഭാവികളും അവരുടെ കൂട്ടായ്മകളും ഇതിനെതിരെ മറു പ്രചാരണവുമായി രംഗത്തുണ്ട്. എന്നാല്‍ ടി. പി. വധം അന്വേഷണ സംഘം സി. പി. എമ്മിന്റെ ജില്ലാ നേതാക്കളെ വരെ അറസ്റ്റു ചെയ്തതോടെ ഇവരും പ്രതിരോധത്തിലായി. ലീഗ് ഉള്‍പ്പെടെ ഉള്ള മുസ്ലിം സംഘടനകളെ അനുകൂലിക്കുന്നവര്‍ ഷുക്കൂര്‍, ഫസല്‍ എന്നിവരുടെ വധത്തെ കുറിച്ചും പൊതുവില്‍ എണ്ണത്തില്‍ കുറവാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെ കുറിച്ചും പ്രത്യേകം എടുത്തു പറയുമ്പോള്‍ നിഷ്പക്ഷരും അരാഷ്ടീയവാദികളും സി. പി. എമ്മിനോട് മാനസികമായി വിയോജിപ്പുള്ളവരും എല്ലാ കൊലപാതകങ്ങളേയും ഒരേ രീതിയില്‍ കമന്റുകളിലൂടെ എതിര്‍ക്കുന്നു. ടി. പി. യുടേത് ആദ്യത്തെ രാഷ്ടീയ കൊലപാതകമല്ല എന്നതില്‍ തുടങ്ങിയാണ് സി. പി. എം. അനുഭാവികള്‍ പ്രതിരോധത്തിനായി ശ്രമിക്കുന്നത്. ഇതിനു മറുപടിയെന്നോണം മറുപക്ഷം വെട്ടിക്കൊന്നു, തല്ലിക്കൊന്നു, വെടി വെച്ചു കൊന്നു എന്നെല്ലാമുള്ള എം. എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകളെ ഉപയോഗപ്പെടുത്തുന്നു. ഇതിനും കമന്റുകള്‍ ധാരാളമായി വരുന്നുണ്ട്.

ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സി. പി. എം. ഇപ്പോള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനായി ഫേസ് ബുക്ക് ഉള്‍പ്പെടെ ഓൺ ലൈനിലെ വിവിധ സാദ്ധ്യതകളെ പ്രയോജന പ്പെടുത്തുന്നതി നെതിരെയും കൂട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലീഗ് – സി. പി. എം. അനുകൂലികളാണ് കടുത്ത ഭാഷയില്‍ ഏറ്റുമുട്ടുന്നതില്‍ മുന്‍ പന്തിയില്‍. ധാരാളം വ്യാജ പ്രൊഫൈലുകള്‍ പ്രചാരണത്തിനായും പ്രതിരോധത്തിനായും ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്. കേരളത്തിനു പുറത്തുള്ള സംഭവങ്ങളില്‍ പോലും സജീവമായി ഇടപെട്ടു കൊണ്ട് ലേഖനങ്ങള്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദ് ഉള്‍പ്പെടെ ഉള്ള സാംസ്കാരിക – ബുദ്ധി ജീവി വൃന്ദങ്ങള്‍ ടി. പി. വധത്തിനെതിരെ ഉള്ള പ്രതികരണങ്ങളില്‍ നിന്നും ഉള്‍‌വലിഞ്ഞു നില്‍ക്കുന്നതും ഓണ്‍ലൈനില്‍ ചര്‍ച്ചയായിട്ടുണ്ട്. ടി. പി. വധത്തെ തുടര്‍ന്നുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ എല്ലാ സംഭവങ്ങള്‍ക്കും പ്രതികരിക്കല്‍ അല്ല തങ്ങളുടെ ജോലിയെന്ന് പറഞ്ഞ സാംസ്കാരിക നായകന്മാരില്‍ ഒരു വിഭാഗത്തിനു നേരെയും കടുത്ത പരിഹാസമാണ് പല കമന്റുകളിലും പ്രത്യക്ഷപ്പെടുന്നത്. കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കന്മാരുടെ കേസു നടത്തുവാനായി പണ പിരിവു നടത്തുവാന്‍ ഉള്ള സി. പി. എമ്മിന്റെ തീരുമാനത്തെയും ഓണ്‍‌ലൈനിലെ കൊലപാതക വിമര്‍ശകരുടെ പട വെറുതെ വിടുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്ലിം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം
Next »Next Page » വീട്ടമ്മയുടെ പേരില്‍ വ്യാജ മൊബൈല്‍ കണക്ഷന്‍ എടുത്ത നാലു പേര്‍ അറസ്റ്റില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine