മഞ്ഞളാം കുഴി അലി മന്ത്രിയാകില്ല, കൂടുമാറ്റത്തിനു ഫലപ്രാപ്തി കണ്ടില്ല

June 23rd, 2011

manjalamkuzhi-ali-epathram

തിരുവനന്തപുരം: രണ്ടു തവണ ഇടതു പക്ഷ ടിക്കറ്റില്‍ മത്സരിച്ചു ജയിക്കുകയും മൂന്നാം തവണ എതിര്‍ ചേരിയിലേക്ക് ചേക്കേറുകയും ചെയ്ത മഞ്ഞളാം കുഴി അലിയുടെ മന്ത്രിയാകാനുള്ള മോഹത്തിന് കോണ്‍ഗ്രസിന്റെ തട വീണപ്പോള്‍ അഞ്ചാം മന്ത്രിയെന്ന മുസ്ലീം ലീഗിന്റെ മോഹം തല്‍ക്കാലം നടക്കില്ല. അലിയുടെ മന്ത്രി സ്ഥാനം തുടക്കത്തിലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുപത് മന്ത്രിമാരില്‍ അധികം ഒരു കാരണവശാലും അനുവദിക്കില്ല എന്ന കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിനു മുന്‍പില്‍ താല്‍കാലിക മായെങ്കിലും ലീഗിന് മുട്ട് മടക്കേണ്ടി വരും.

അതേസമയം ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് ലഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസ് വഹിക്കും. കേരള കോണ്‍ഗ്രസില്‍ നിന്ന് പി. സി. ജോര്‍ജ് ചീഫ്‌ വിപ്പ്‌ ആവും. ചീഫ്‌ വിപ്പ്‌, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ടാകും. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. അതേ സമയം ലീഗിന്റെ ആവശ്യം ന്യായമാണെന്നും പിന്നീട് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡുമായി ആലോചിച്ച്‌ യുക്‌തമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവനയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ലീഗ് നേതൃത്വം ഇപ്പോള്‍.

-

വായിക്കുക: ,

1 അഭിപ്രായം »

എ. സുജനപാല്‍ അന്തരിച്ചു

June 23rd, 2011

a-sujanapal-epathram

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ എ. സുജനപാല്‍ (62) അന്തരിച്ചു. ഇന്നു രാവിലെ ഏഴേ മുക്കാലോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം കോഴിക്കോട് ഗോപാലപുരത്തുള്ള വസതിയിലും തുടര്‍ന്ന് ഡി. സി. സി. ഓഫീസ്, കോഴിക്കോട് ടൌണ്‍ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനത്തിനു വെക്കും.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ യായിരുന്നു സുജനപാലിന്റെ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റേയും കോണ്‍ഗ്രസ്സിന്റെയും നേതൃ സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളില്‍ ഇരുന്നിട്ടുണ്ട്. ഒരു തവണ വനം മന്ത്രിയും രണ്ടു തവണ എം. എല്‍. എ. യുമായിരുന്നിട്ടുള്ള സുജനപാല്‍ 1991-ല്‍ കോഴിക്കോട്-1 മണ്ഡലത്തില്‍ നിന്നുമാണ് നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2001-ല്‍ ഇതേ മണ്ഡലം നില നിര്‍ത്തി. അന്നത്തെ യു. ഡി. എഫ്. മന്ത്രി സഭയില്‍ വനം പരിസ്ഥിതി മന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. “മരണം കാത്തു കിടക്കുന്ന കണ്ടല്‍ കാടുകള്‍” എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇതു കൂടാതെ “കറുത്ത ബ്രിട്ടണ്”‍, “യുദ്ധ സ്മാരകങ്ങളിലൂടെ” തുടങ്ങി നിരവധി യാത്രാ വിവരണങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. ധാരാളം യാത്രകള്‍ നടത്തിയിരുന്ന സുജനപാല്‍ പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്. കെ. പൊറ്റേക്കാടിന്റെ സ്മരണാര്‍ഥം കോഴിക്കോട് ഒരു സാംസ്കാരിക കേന്ദ്രം ഒരുക്കുന്നതിനായി പ്രയത്നിച്ചിരുന്നു.

സ്വാതന്ത്ര്യ സേനാനിയും മുന്‍ എം. എല്‍. എ. യുമായ എ. ബാലഗോപാലിന്റേയും ആനന്ദ ലക്ഷ്മിയുടെയും മകനാണ് സുജനപാല്‍. ജയശ്രീയാണ് ഭാര്യ. അമൃത സുജനപാല്‍, മനു ഗോപാല്‍ എന്നിവര്‍ മക്കളാണ്.രാഷ്ടീയ – സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിലെ നിറ സാന്നിധ്യമായിരുന്നു സുജനപാല്‍. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ശശിയെ പുറത്താക്കണമായിരുന്നു : വി.എസ്.

June 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം : കമ്യൂണിസ്റ്റുകാരന് ചേരാത്ത പെരുമാറ്റ ദൂഷ്യമുള്ള ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് താന്‍ ആദ്യമേ തന്നെ ആവശ്യപ്പെട്ടിരുന്നുതായും അദ്ദേഹം പറഞ്ഞു.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ തരംതാഴ്തപ്പെട്ട സി. പി. എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ശശിയ്‌ക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. ശശി കുറ്റക്കാരനാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയത്. ഈ കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പില്‍ വടക്കന്‍ മലബാറിലെ ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക്‌ തിരിച്ചടിയുണ്ടാവാന്‍ ശശി വിവാദം ഒരു കാരണമായിരുന്നു. എന്നാല്‍ പലപ്പോഴായി ഇക്കാര്യം വി. എസ്. ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക പക്ഷം ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ക്ക് തയ്യാറായിരുന്നില്ല.

-

വായിക്കുക: , ,

1 അഭിപ്രായം »

വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം

June 17th, 2011

vd-satheesan-epathram

തൃശൂര്‍: എം.എല്‍.എ. ഫണ്ട് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ പ്രമുഖ കോണ്ഗ്രസ് നേതാവും പറവൂര്‍ എം. എല്‍. എ. യുമായ വി. ഡി. സതീശനെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പറവൂര്‍ ജില്ലാ കോടതിക്കു സമീപം അഭിഭാഷകര്‍ക്ക് ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ അനധികൃതമായി ഏഴു ലക്ഷം രൂപ അനുവദിച്ചെന്നാണ് പരാതി. അംഗീകാരമില്ലാത്ത ഈ സ്ഥാപനത്തിന് വഴി വിട്ട് പണമനുവദിച്ചതായി കാണിച്ചു പറവൂര്‍ സ്വദേശി വിജയന്‍ പിള്ള നല്‍കിയ പരാതിയിലാണ് ജഡ്ജി വി. ജയരാമന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍

June 17th, 2011

medical-entrance-kerala-epathram

കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവ് ഇ. പി. ജയരാജനും ഡി. വൈ. എഫ്. ഐ. നേതാവ്  വി. വി. രമേശനുമെതിരെ കാഞ്ഞങ്ങാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി. വൈ. എഫ്. ഐ. യുടേയും എസ്. എഫ്. ഐ. യുടേയും പേരിലാണ് പോസ്റ്ററുകള്‍. ഡി. വൈ. എഫ്. ഐ.
സംസ്ഥാന ട്രഷററായ രമേശന്‍ അമ്പതു ലക്ഷം മതിപ്പു വിലയുള്ള സീറ്റില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. കോട്ടയില്‍ എം. ബി. ബി. എസിന് അഡ്മിഷന്‍ തരപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രവാസിയല്ലാത്ത രമേശന്‍ ഇത്രയും തുക എങ്ങിനെ കണ്ടെത്തും എന്ന് ആദ്യം ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എന്‍. ആര്‍. ഐ. ആയ ഒരു ബന്ധുവാണ് സീറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ചൂടു പിടിച്ചതോടെ സീറ്റ് വേണ്ടെന്ന് വച്ച് രമേശന്‍ വിഷയം ഒതുക്കുവാന്‍ ശ്രമിച്ചിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി. വൈ. എഫ്. ഐ. നടത്തിയ സമരത്തിനിടെ കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് സ്വന്തം മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് തരപ്പെടുത്തി യതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല ഇ. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി ഇത്തരത്തില്‍ ഒരു സീറ്റ് നല്‍കിയതിന്റെ ധാര്‍മ്മികതയേയും അണികള്‍ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്. എഫ്. ഐ. യും ഡി. വൈ. എഫ്. ഐ. യും സമരവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ രമേശന്റെ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് നല്‍കിയത് ഒരു തിരിച്ചടിയാകാന്‍ ഇടയുണ്ട്. തങ്ങള്‍ തെരുവില്‍ പോലീസിന്റെ തല്ലു കൊള്ളുമ്പോള്‍ നേതൃത്വത്തില്‍ ഉള്ളവര്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍‌വാതിലിലൂടെ സീറ്റു തരപ്പെടുത്തുന്നത് അണികളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നേതാവായി അറിയപ്പെടുന്ന രമേശനെതിരെ വി. എസ്. പക്ഷം ശക്തമായ നടപടി ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി
Next »Next Page » ഹാജരാകാത്തതിനാല്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശനം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine