ബാറിന്റെ പേരില്‍ ഭരണകക്ഷി എം.എല്‍.മാരുടെ തര്‍ക്കം

July 20th, 2011
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് എം.എല്‍.എ മാരായ പി.സി.ജോര്‍ജ്ജും ടി.എന്‍ പ്രതാപനും തമ്മില്‍ തര്‍ക്കം. സര്‍ക്കാരിന്റെ മദ്യ നയം ചര്‍ച്ച ചെയ്യുമ്പോളായിരുന്നു ബാറുകളെ ചൊല്ലി ഭരണ കക്ഷി അംഗങ്ങളുടെ തര്‍ക്കം. തന്റെ മണ്ഡലത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുവദിക്കണമെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ ആവശ്യത്തെ ടി.എന്‍ പ്രതാപന്‍ എതിര്‍ത്തു. ഇത്തരക്കാരുടെ പ്രലോഭനത്തില്‍ വീണ് ബാറുകള്‍ അനുവദിക്കരുതെന്ന് ടി.എന്‍ എക്സൈസ് മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.  സമ്പൂര്‍ണ്ണ മദ്യ നിരോധനമാണോ പ്രതാപന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പുതിയ ബാറുകള്‍ക്കായി ചില കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ടെനും പറഞ്ഞ പ്രതാപന്‍ ഇത്തരക്കാരുടെ വാഗ്ദാനങ്ങളില്‍ മന്ത്രി വീണുപോകരുതെന്നും സൂചിപ്പിച്ചു. 
ബഡ്ജറ്റ് അവതരണത്തിലെ അപാകതകളും പക്ഷപാതിത്വവും ചൂണ്ടിക്കാണിച്ച് നേരത്തെ ധനമന്ത്രി മാണിക്കെതിരെ ടി.എന്‍. പ്രതാപന്‍ ശക്തമായി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ എം.എല്‍.എ മാരില്‍ ചിലരും ഘടക കക്ഷികളും തമ്മിലുള്ള അസ്വാരസ്യത മറനീക്കി പുറത്തുവരുന്നതിന്റെ സൂചനയാണ്  മാണിഗ്രൂപ്പിലെ പ്രമുഖനായ പി.സി.ജോര്‍ജ്ജിനോടും ഏറ്റുമുട്ടിയതിലൂടെ വ്യക്തമാകുന്നത്. ഘടക കക്ഷികളുടെ അപ്രമാദിത്വത്തില്‍ പല നേതാക്കന്മാരും അസ്വസ്ഥരാണ്. അര്‍ഹരായ പലരും പുറാത്തു നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗിന് അഞ്ചാമന്ത്രി സ്ഥാനം നല്‍കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്സില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ലീഗിന്‌ അഞ്ചാം മന്ത്രിയാകാം : കെ. എം മാണി

July 18th, 2011

ന്യൂഡല്‍ഹി: മുസ്ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം കൊടുക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പുമില്ലെന്ന് കേരള കോണ്‍ഗ്രസിനേതാവും ധന മന്ത്രിയുമായ കെ. എം.മാണി പറഞ്ഞു. സംസ്‌ഥാന നിയമസഭയില്‍ ചീഫ്‌ വിപ്പ്‌ പദവി ലഭിച്ചതോടെ മൂന്നാം മന്ത്രിയെന്ന അവകാശ വാദം തങ്ങള്‍ ഉപേക്ഷിച്ചെന്നു അദ്ദേഹം വ്യക്‌തമാക്കി. മൂന്നാം മന്ത്രിസ്‌ഥാനം ചോദിച്ചെങ്കിലും ചീഫ്‌ വിപ്പ്‌ പദവി ലഭിച്ചതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നടക്കുന്ന സംസ്‌ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായതിനാല്‍ മന്ത്രി പി.ജെ. ജോസഫിനെതിരായി ഉയര്‍ന്നു വന്ന എസ്‌.എം.എസ്‌. വിവാദത്തേക്കുറിച്ചും, പി. സി. ജോര്‍ജ്ജിന്റെ പങ്കിനെപ്പറ്റിയും തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

പി.കെ.വി. എന്ന കമ്മ്യൂണിസ്റ്റ്‌ ഇല്ലാത്ത വര്‍ഷങ്ങള്‍

July 12th, 2011

pkv-epathram

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന, അധികാരത്തിലും അല്ലാത്തപ്പോഴും ലളിത ജീവിതം നയിച്ചിരുന്ന പി. കെ. വി. നമ്മെ വിട്ടകന്നിട്ട് ആറു വര്ഷം തികയുന്നു. ലളിതമായ ജീവിത രീതിയുടെയും ലാളിത്യമാര്‍ന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി. കെ. വി. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പു വരെ തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നു കെ. എസ്. ആര്‍. ടി. സി. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ യാത്ര ചെയ്യുമായിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാകളില്‍ ഒരാളായിരുന്നു പി. കെ. വി. കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ ഇദ്ദേഹം കേരളത്തിന്റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായിരുന്നു.

ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് പി. കെ. വി. യുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എ. ഐ. വൈ. എഫ്. പ്രവര്‍ത്തകനായിട്ടാണ് അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദമെടുത്തതിനു ശേഷം അദ്ദേഹം നിയമ പഠനത്തിനായി തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന എ. ഐ. വൈ. എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.

അദ്ദേഹം 1945-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഒരു വിദ്യാ‍ര്‍ത്ഥി നേതാവായിരുന്ന അദ്ദേഹം 1947-ല്‍ തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ല്‍ പി. കെ. വി. ഓള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേള്‍ഡ് ഫെഡെറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ രാജ ഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പി. കെ. വി. യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂട ത്തിനെതിരെ സായുധ വിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്താ തീസീസിനെ തുടര്‍ന്ന് നൂറു കണക്കിന് കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ പോയി. അക്കൂട്ടത്തില്‍ പി. കെ. വി. യും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തെ 1951-ല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാര്‍ത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന (എ. ഐ. എസ്. എഫ്.) യുടെയും സ്ഥാപകരില്‍ ഒരാളായിരുന്നു പി. കെ. വി. 1964-ല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം അദ്ദേഹം സി. പി. ഐ. യില്‍ തുടര്‍ന്നു. 1982-ല്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സി. പി. ഐ. പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

അദ്ദേഹം നാലു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം). രണ്ടു തവണ കേരള നിയമ സഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980). സി. പി. ഐ. നിയമ സഭാ കക്ഷി നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോകസഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു. തന്റെ ലോകസഭയില്‍ ചിലവഴിച്ച കാലഘട്ടത്തിനിടയില്‍ അദ്ദേഹം സി. പി. ഐ. യുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, അദ്ധ്യക്ഷന്‍ എന്നിവരുടെ പാനലില്‍ അംഗമായിരുന്നു.1954 മുതല്‍ 1957 വരെ പാര്‍ട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.

1977 മുതല്‍ 1978 വരെ കെ. കരുണാകരന്റെയും എ. കെ. ആന്റണിയുടെയും മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായിരുന്നു പി. കെ. വി. ഇന്ദിര ചിക്മംഗളൂരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ സ്ഥാനര്‍ത്തിയെ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് എ. കെ. ആന്റണി 1978-ല്‍ മുഖ്യമന്ത്രി പദം രാജി വെച്ചു. ഈ ഒഴിവില്‍ പി. കെ. വി. കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തില്‍ സി. പി. എം. ഉം സി. പി. ഐ. യും കൂടിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനു പാത തെളിക്കാന്‍ 1979 ഒക്ടോബര്‍ 7-നു മുഖ്യമന്ത്രി പദം രാജി വെച്ചു ഒഴിയുകയായിരുന്നു. 2004-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12 നാണ് ദില്ലിയില്‍ വെച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം പി. കെ. വി. നമ്മെ വിട്ടു പോയത്‌. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ മുറുകെ പിടിച്ച് മരണം വരെ ജീവിച്ച ആ മനുഷ്യ സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

July 6th, 2011

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും തെരഞ്ഞെടുത്തു. ബഷീറിന് പൊതുകാര്യവും മജീദിന് സംഘടനാ കാര്യവും എന്നിങ്ങിനെ ചുമതലകള്‍ വിഭജിച്ചു നല്‍കി. കുട്ടി അഹമ്മദ് കുട്ടി, എന്‍.സി മായിന്‍ ഹാജി, എം.ഐ തങ്ങള്‍, പി.എം.എ സലാം എന്നിവരാണ് സെക്രട്ടറിമാര്‍ . വൈസ്‌പ്രസിഡന്റുമാരരായി കെ.വി. മുഹമ്മദ്‌കുഞ്ഞി(കണ്ണൂര്‍), എ. മുഹമ്മദ്‌(ആലപ്പുഴ) തെരെഞ്ഞെടുത്തു. എം.എ മുഹമ്മദ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കളത്തില്‍ അബ്ദുല്ല, എന്നിവരെ സെക്രട്ടേറിയേറ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. പി.വി. അബ്‌ദുള്‍വഹാബിനാണു പാര്‍ട്ടിപത്രമായ ചന്ദ്രികയുടെ ചുമതല. കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായാണു ജനറല്‍ സെക്രട്ടറി പദവി വിഭജിച്ചതെന്നു ലീഗ്‌ പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി

July 4th, 2011

കാസര്‍കോട്: പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. പി. എം. നേതാവ് വി. വി. രമേശനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തി. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം ഹോസ്ദുര്‍ഗ്ഗ് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയതിന്റെ പേരിലാണ് ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന ട്രഷററും സി. പി. എം. കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ രമേശനെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്. എഫ്. ഐ., ഡി. വൈ. എഫ്. ഐ. തുടങ്ങിയ സംഘടനകള്‍ നിരന്തരം സമരം നടത്തി വരുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ മകള്‍ക്ക് അരക്കോടിയോളം വില വരുന്ന സീറ്റ് നേടിയെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിന്ത രവി അന്തരിച്ചു
Next »Next Page » ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine