വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി

July 4th, 2011

കാസര്‍കോട്: പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. പി. എം. നേതാവ് വി. വി. രമേശനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തി. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം ഹോസ്ദുര്‍ഗ്ഗ് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയതിന്റെ പേരിലാണ് ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന ട്രഷററും സി. പി. എം. കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ രമേശനെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്. എഫ്. ഐ., ഡി. വൈ. എഫ്. ഐ. തുടങ്ങിയ സംഘടനകള്‍ നിരന്തരം സമരം നടത്തി വരുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ മകള്‍ക്ക് അരക്കോടിയോളം വില വരുന്ന സീറ്റ് നേടിയെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. വി. രമേശനെതിരെ നടപടി വേണമെന്ന് സി. പി. എം. ജില്ലാ നേതൃത്വം

June 26th, 2011

medical-entrance-kerala-epathram

കാസര്‍കോട് : പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വോട്ടയില്‍ സീറ്റു വാങ്ങിയ ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി. പി. എം. ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയര്‍ന്നു. രമേശന്റെ നടപടി പാര്‍ട്ടിയെ പ്രതിരോധ ത്തിലാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു. അമ്പത് ലക്ഷം മതിപ്പ് വിലയുള്ള സീറ്റില്‍ പ്രവേശനം നേടിയെങ്കിലും പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

രമേശന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് ആരോപിച്ച് കാസര്‍കോട്ടെ ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്ത് രംഗത്തു വന്നിട്ടുണ്ട്. മകള്‍ക്ക് സീറ്റ് വാങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ കാസര്‍കോട്ട് രമേശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഞ്ഞളാം കുഴി അലി മന്ത്രിയാകില്ല, കൂടുമാറ്റത്തിനു ഫലപ്രാപ്തി കണ്ടില്ല

June 23rd, 2011

manjalamkuzhi-ali-epathram

തിരുവനന്തപുരം: രണ്ടു തവണ ഇടതു പക്ഷ ടിക്കറ്റില്‍ മത്സരിച്ചു ജയിക്കുകയും മൂന്നാം തവണ എതിര്‍ ചേരിയിലേക്ക് ചേക്കേറുകയും ചെയ്ത മഞ്ഞളാം കുഴി അലിയുടെ മന്ത്രിയാകാനുള്ള മോഹത്തിന് കോണ്‍ഗ്രസിന്റെ തട വീണപ്പോള്‍ അഞ്ചാം മന്ത്രിയെന്ന മുസ്ലീം ലീഗിന്റെ മോഹം തല്‍ക്കാലം നടക്കില്ല. അലിയുടെ മന്ത്രി സ്ഥാനം തുടക്കത്തിലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുപത് മന്ത്രിമാരില്‍ അധികം ഒരു കാരണവശാലും അനുവദിക്കില്ല എന്ന കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിനു മുന്‍പില്‍ താല്‍കാലിക മായെങ്കിലും ലീഗിന് മുട്ട് മടക്കേണ്ടി വരും.

അതേസമയം ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് ലഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസ് വഹിക്കും. കേരള കോണ്‍ഗ്രസില്‍ നിന്ന് പി. സി. ജോര്‍ജ് ചീഫ്‌ വിപ്പ്‌ ആവും. ചീഫ്‌ വിപ്പ്‌, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ടാകും. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. അതേ സമയം ലീഗിന്റെ ആവശ്യം ന്യായമാണെന്നും പിന്നീട് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡുമായി ആലോചിച്ച്‌ യുക്‌തമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവനയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ലീഗ് നേതൃത്വം ഇപ്പോള്‍.

-

വായിക്കുക: ,

1 അഭിപ്രായം »

എ. സുജനപാല്‍ അന്തരിച്ചു

June 23rd, 2011

a-sujanapal-epathram

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും മുന്‍ മന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ എ. സുജനപാല്‍ (62) അന്തരിച്ചു. ഇന്നു രാവിലെ ഏഴേ മുക്കാലോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം കോഴിക്കോട് ഗോപാലപുരത്തുള്ള വസതിയിലും തുടര്‍ന്ന് ഡി. സി. സി. ഓഫീസ്, കോഴിക്കോട് ടൌണ്‍ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനത്തിനു വെക്കും.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ യായിരുന്നു സുജനപാലിന്റെ രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റേയും കോണ്‍ഗ്രസ്സിന്റെയും നേതൃ സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികളില്‍ ഇരുന്നിട്ടുണ്ട്. ഒരു തവണ വനം മന്ത്രിയും രണ്ടു തവണ എം. എല്‍. എ. യുമായിരുന്നിട്ടുള്ള സുജനപാല്‍ 1991-ല്‍ കോഴിക്കോട്-1 മണ്ഡലത്തില്‍ നിന്നുമാണ് നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2001-ല്‍ ഇതേ മണ്ഡലം നില നിര്‍ത്തി. അന്നത്തെ യു. ഡി. എഫ്. മന്ത്രി സഭയില്‍ വനം പരിസ്ഥിതി മന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. “മരണം കാത്തു കിടക്കുന്ന കണ്ടല്‍ കാടുകള്‍” എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇതു കൂടാതെ “കറുത്ത ബ്രിട്ടണ്”‍, “യുദ്ധ സ്മാരകങ്ങളിലൂടെ” തുടങ്ങി നിരവധി യാത്രാ വിവരണങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. ധാരാളം യാത്രകള്‍ നടത്തിയിരുന്ന സുജനപാല്‍ പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്. കെ. പൊറ്റേക്കാടിന്റെ സ്മരണാര്‍ഥം കോഴിക്കോട് ഒരു സാംസ്കാരിക കേന്ദ്രം ഒരുക്കുന്നതിനായി പ്രയത്നിച്ചിരുന്നു.

സ്വാതന്ത്ര്യ സേനാനിയും മുന്‍ എം. എല്‍. എ. യുമായ എ. ബാലഗോപാലിന്റേയും ആനന്ദ ലക്ഷ്മിയുടെയും മകനാണ് സുജനപാല്‍. ജയശ്രീയാണ് ഭാര്യ. അമൃത സുജനപാല്‍, മനു ഗോപാല്‍ എന്നിവര്‍ മക്കളാണ്.രാഷ്ടീയ – സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിലെ നിറ സാന്നിധ്യമായിരുന്നു സുജനപാല്‍. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ശശിയെ പുറത്താക്കണമായിരുന്നു : വി.എസ്.

June 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം : കമ്യൂണിസ്റ്റുകാരന് ചേരാത്ത പെരുമാറ്റ ദൂഷ്യമുള്ള ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് താന്‍ ആദ്യമേ തന്നെ ആവശ്യപ്പെട്ടിരുന്നുതായും അദ്ദേഹം പറഞ്ഞു.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ തരംതാഴ്തപ്പെട്ട സി. പി. എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ശശിയ്‌ക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. ശശി കുറ്റക്കാരനാണെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയത്. ഈ കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പില്‍ വടക്കന്‍ മലബാറിലെ ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക്‌ തിരിച്ചടിയുണ്ടാവാന്‍ ശശി വിവാദം ഒരു കാരണമായിരുന്നു. എന്നാല്‍ പലപ്പോഴായി ഇക്കാര്യം വി. എസ്. ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക പക്ഷം ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ക്ക് തയ്യാറായിരുന്നില്ല.

-

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം
Next »Next Page » പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തണം : ഡി.ജി.പി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine