സി.പി.എമ്മില്‍ വി.എസ്. ഉള്ളത് സമൂഹത്തിന് ആശ്വാസം: വി.എം. സുധീരന്‍

March 3rd, 2014

vm-sudheeran-epathram

കണ്ണൂര്‍: സി.പി.ഐ.എമ്മില്‍ വി.എസ്സിനെ പോലുള്ളവര്‍ ഉള്ളത് സമൂഹത്തിന് ആശ്വാസമാണെന്ന് കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍. മനുഷ്യത്വം മരവിക്കാത്ത നേതാവാണ് വി.എസ്സ്. എന്നും ഒരു രാഷ്ടീയ പ്രസ്ഥാനം ആകാന്‍ പാടില്ലാത്ത വിധം സി.പി.എം. അധ:പതിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ പ്രവര്‍ത്തക കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പുകാരന്റെ കാരുണ്യം പോലും ചന്ദ്രശേഖരന്റെ കാര്യത്തില്‍ സി.പി.എം. കാണിച്ചില്ലെന്നും ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് വി.എസ്സിന്റെ കത്ത് ചര്‍ച്ച ചെയ്യുവാന്‍ ഉള്ള ധാര്‍മ്മിക ഉത്തരവാദിത്വം സി.പി.എമ്മിനുണ്ടെന്നും കേരളത്തില്‍ ചര്‍ച്ചയായ കത്ത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് കരുതിയാണ് ചര്‍ച്ചയ്ക്കെടുക്കാത്തതെന്നും സുധീരന്‍ പറഞ്ഞു.

ടി.പി. കേസ് സി.ബി.ഐക്ക് കൈമാറുന്നതിന് കാരണം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ്. പോലീസ് സി.ബി.ഐ. എന്ന് കേള്‍ക്കുമ്പോള്‍ സി.പി.എമ്മിനു പേടിയാണ്. ടി.പി. വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കോടതി വിധി വന്നിട്ടു പോലും അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങളോട് പറയുവാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ വിമര്‍ശനമാണ് സുധീരന്‍ സി.പി.എമ്മിനെതിരെ ഉന്നയിച്ചത്. സ്വന്തം അണികള്‍ക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടുമായാണ് സി.പി.എം. മുന്നോട്ട് പോകുന്നതെന്നും അണികള്‍ക്കു സ്വീകാര്യമല്ലാത്ത നിലപാടുമായി പോകുമ്പോള്‍ എങ്ങിനെ പൊതു ജനത്തിനു പാര്‍ട്ടി സ്വീകാര്യമാകും എന്നും അദ്ദേഹം ചോദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍

March 3rd, 2014

തിരുവനന്തപുരം/ചെന്നൈ: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചെന്നൈയില്‍ കേരള സമാജം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുമ്പോളായിരുന്നു പിണറായിയുടെ പ്രതികരണം.

“മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകാനിടയില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായിയെ ആണ്. ഒരു കമ്യൂണിസ്റ്റിനു വേണ്ട ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി” എന്നിങ്ങനെ രൂക്ഷമായ ആരോപണങ്ങളാണ് അഭിനന്ദ് ഒരു മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പിണറായിക്കെതിരെ പറഞ്ഞിരുന്നത്. വി.എസിനെയും അഭിമുഖത്തില്‍ അഭിനന്ദ് വിമര്‍ശിക്കുന്നുണ്ട്. തന്നെ ബാധിക്കുമെന്ന് കരുതുന്ന കാര്യത്തില്‍ ഇടപെടാത്ത സ്വാര്‍ഥനെന്നാണ് വി.എസിനെ പറയുന്നത്. അഭിനന്ദിന്റെ പരാമര്‍ശം പരിശോധിച്ച് മറുപടി പറയാമെന്ന് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം

March 1st, 2014

തൃശ്ശൂര്‍: മഹാനായ മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയാണ് ഇരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. കനകസിംഹാസനത്തില്‍ ഇപ്പോള്‍ ഇരിക്കുന്നത് ശുംഭനോ അതോ ശുനകനോ എന്ന പാട്ടാണ് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് സുകുമാരന്‍ നായരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. പോപ്പാണെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത് ഒരു കോപ്പും അറിയാന്‍ വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആളാണ് സുകുമാരന്‍നായര്‍. സുധീരന്‍ ഉള്‍പ്പെട്ട വിവാദവും ഇത്തരത്തിലുള്ളതാണ് വി.എന്‍ സുധീരനു കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ലഭിച്ചത് സംവരണം മൂലമാണെന്നും അദ്ദേഹം പെരുന്നയില്‍ പോകരുതായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നതിന്റെ പ്രകാശന ചടങ്ങിനായി തൃശ്ശൂരില്‍ എത്തിയതായിരുന്നു വെള്ളാപ്പള്ളി.

സംവരണത്തിന്റെ ആനുകൂല്യത്തില്‍ അല്ല കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടാണ് താന്‍ കെ.പി.സിസി. പ്രസിഡണ്ടായതെന്ന് വി.എം.സുധീരന്‍ വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി. തന്നെ പ്രസിഡണ്ടാക്കരുത് എന്ന് ആവശ്യപ്പെട്ടവരുണ്ട്, ഇങ്ങനെ ശക്തമായ നിലപാട് എടുത്തവര്‍ ഇപ്പോള്‍ തന്റെ അഭ്യുദയകാംഷികളായി രംഗത്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത്, കെ.സുരേന്ദ്രന്‍ കാസര്‍ഗോഡ്

March 1st, 2014

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കാസര്‍കോഡ് മണ്ഡലത്തില്‍ കെ.സുരേന്ദ്രനും, എറണാകുളത്ത് എ.എന്‍ രാധാകൃഷ്ണനും മത്സരിക്കും. കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സമതിയാണ് ഇതു സംബന്ധിച്ച് അംഗീകാരം നല്‍കിയത്. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാകും അന്തിമമായി പേരുകള്‍ പ്രഖ്യാപിക്കുക.

കക്ഷി രാഷ്ടീയത്തിനതീതമായി പൊതു സമ്മതിയുള്ള നേതാവാണ് ഒ.രാജഗോപാല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ നേരത്തെ മത്സരിച്ചപ്പോള്‍ അദ്ദേഹം നേടിയ വോട്ടുകളും മാറിയ രാഷ്ടീയ സാഹചര്യവും കണക്കിലെടുത്ത് ഇത്തവണ വലിയ പ്രതീക്ഷയിലാണ് ബി.ജെ.പി. കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ റെയില്‍‌വേ വികസനത്തിനായി കാര്യമായ പരിശ്രമങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. നിലവില്‍ ശശി തരൂരാണ് തിരുവനന്തപുരം മണ്ഡലത്തിലെ എം.പി. അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹമായ മരണവും, ഐ.പി.എല്‍ ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ചില വിവാദങ്ങളും കാരണം ശശി തരൂരിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങല്‍ ഏറ്റിട്ടുണ്ട്.

ചില മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രന്മാരെ നിര്‍ത്തുവാനും പാര്‍ട്ടി ആലോചിക്കുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ശോഭാ സുരേന്ദ്രന്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയായേക്കും എന്ന് സൂചനയുണ്ട്. അല്‍‌ഫോണ്‍സ് കണ്ണന്താനം, എം.ടി.രമേശ്, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍ പിള്ള എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഉണ്ട്. എല്‍.ഡി.എഫും, യു.ഡി.എഫും സ്ഥാനാര്‍ഥികളെ തീരുമാനിച്ച ശേഷമായിരിക്കും ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുവാന്‍ ഇടയുള്ളൂ. തിരുവനന്തപുരം, കാസര്‍കോഡ്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ ആണ് പാര്‍ട്ടി കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതില്‍ തന്നെ ഒ.രാജഗോപാലിനും, കെ.സുരേന്ദ്രനും കൂടുതല്‍ സാധ്യത കണക്കാക്കുന്നു. സമീപകാലത്ത് സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെ പല വിഷയങ്ങളിലും കെ.സുരേന്ദ്രന്‍ നടത്തുന്ന ശക്തമായ ഇടപെടല്‍ അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ദ്ധിച്ചതായി പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

പിണറായിയെ തൊട്ടാല്‍ കേരളം കത്തും: ഇ.പി.ജയരാജന്റെ മുന്നറിയിപ്പ്

February 8th, 2014

അടൂര്‍:പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ മുന്നറിയിപ്പ്.
പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിനു അടൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോളാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ പിണറായിയെ കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുകയാണെന്നും വിയനെ വേട്ടയാടുക വഴി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. പിണറായിയുടെ പേരു പറഞ്ഞാല്‍ വെറുതെ വിടാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മോഹനന്‍ മാസ്റ്ററോ‍ട് പറഞ്ഞെന്നും എന്നാല്‍ അദ്ദേഹം അതിനു വഴങ്ങിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ ഒരു ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് സി.പി.എം എന്തു പിഴച്ചു എന്നു ചോദിച്ച ജയരാജന്‍ രമയ്ക്ക് ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്താല്‍ മാനസിക അസ്വസ്ഥതകള്‍ ഉണ്ട് എന്നാല്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അലവലാതി പാര്‍ട്ടി വന്ന് തിരുവനന്തപുരത്ത് കഞ്ഞിവെയ്പ് സമരം നടത്തിയാല്‍ സി.പി.എം തകരില്ല. കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് പ്രചാരണം 76 പേരെ പ്രതികളാക്കാന്‍ നോക്കിയിട്ട് ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടില്ലേ എന്നും
ജയരാജന്‍ ചോദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « നമോവിചാറിനു പുറകെ പോപ്പുലര്‍ ഫ്രണ്ട് വിമതരും സി.പി.എമ്മിലേക്ക്
Next »Next Page » വില്ല തട്ടിപ്പ്: ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ രാധാകൃഷ്ണന്‍ അറസ്റ്റില്‍ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine