അപമര്യാദയാര്‍ന്ന പരാമര്‍ശം: വയലാര്‍ രവിയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

February 13th, 2013

കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയാര്‍ന്ന രീതിയില്‍ പ്രതികച്ചതിന് കോണ്‍ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി മാപ്പു പറയണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍. നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ മീഡിയയുടെ നേതൃത്വത്തില്‍ ആണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജോലിയുടെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിച്ചതെന്നും സ്ത്രീ വിരുദ്ധത നിറഞ്ഞ പെരുമാറ്റമാണ് വയലാര്‍ രവിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

സൂര്യനെല്ലി പീഡനക്കേസില്‍ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ പി.ജെ കുര്യന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രതിയായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ ആണ് വയലാര്‍ രവിയില്‍ നിന്നും ദ്വയാര്‍ഥ പ്രയോഗം നിറഞ്ഞ പ്രതികരണം ഉണ്ടായത്. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയോട് ക്ഷുഭിതനായ മന്ത്രി കുര്യനോട് എന്താണ് ഇത്ര വ്യക്തിവിരോധം? മുന്‍‌പ് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ?’ ഉണ്ടെങ്കില്‍ പറയൂ’ എന്നാണ് ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. മുതിര്‍ന്ന ഒരു കേന്ദ്ര മന്ത്രിയില്‍ നിന്നും ഒരു വനിതാ മാധ്യമ പ്രവര്‍ത്തകക്ക് നേരെ ഉണ്ടായ പ്രതികരണം അവിടെ ഉണ്ടായിരുന്നവരെ അമ്പരപ്പിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ പീഡനക്കെസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണ്. കോളിളക്കം സൃഷ്ടിച്ച ഒരു സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ അതേ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആരായുക മാത്രമാണ്‍` ചെയ്തത്. അതിന്റെ പേരിലാണ് ഒരു സ്ത്രീയായ മാധ്യമ പ്രവര്‍ത്തകയോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ പോലും അദ്ദേഹം മറന്നുകൊണ്ട് അപമാനകരമായ രീതിയിലെ പെരുമാറിയത്.

മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ഇഷ്ടപ്പെടാത്ത ചൊദ്യങ്ങള്‍ ഉയരുമ്പോള്‍ അവരോട് മാന്യമല്ലാത്ത രീതിയില്‍ മുമ്പും പ്രതികരിച്ചിട്ടുണ്ട്.നേരത്തെ എയര്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതു സംബന്ധിച്ച് ഷാര്‍ജയില്‍ വച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും വയലാര്‍ രവി തട്ടിക്കയറിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുര്യന് ചാണ്ടി താങ്ങ്

February 3rd, 2013

oommen-chandy-epathram

തിരുവനന്തപുരം : സൂര്യനെല്ലി കേസ് ഹൈക്കോടതി കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമർശിക്കുകയും കേസിൽ പുനർ വിചാരണ നടത്തണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ബലാൽസംഗം ചെയ്തവരുടെ കൂട്ടത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി. ജെ. കുര്യനും ഉണ്ടായിരുന്നു എന്ന പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് എതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരസ്യമായി രംഗത്തു വന്നു.

17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ്. കോടതി വരെ നിരപരാധി എന്ന് കണ്ടെത്തിയ ഒരാളെ ഇത്തരത്തിൽ കടന്നാക്രമിക്കാനുള്ള ശ്രമവും അത് പോലെ തന്നെ തെറ്റാണ് എന്ന് ഉമ്മൻ ചാണ്ടി പത്ര സമ്മേളനത്തിനിടയിൽ പറഞ്ഞു.

സിബി മാത്യൂസിന്റെ ഇടപെടൽ കൊണ്ടാണ് കുര്യൻ രക്ഷപ്പെട്ടത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജോഷ്വയുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച ചോദ്യത്തിന് അത് അവർ തമ്മിലുള്ള പ്രശ്നങ്ങളാണ് കാരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

17 വർഷം മുൻപ് പറഞ്ഞ പരാതിയിൽ പെൺകുട്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടല്ലോ എന്നും പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വാക്കുകളിൽ സർക്കാരിന് വിശ്വാസമില്ലേ എന്നുമുള്ള ചോദ്യത്തിന് ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണെന്ന് തെളിയിച്ചു: വെള്ളാപ്പള്ളി നടേശന്‍

February 2nd, 2013

കോഴിക്കോട്: രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണ് താണെന്ന് തെളിയിച്ചതായി എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

നടേശന്‍. എന്‍.എസ്.എസിന്റെ മാനസപുത്രനായിരുന്നു ചെന്നിത്തല എന്നാല്‍ രാഷ്ടീയ സമ്മര്‍ദ്ദത്തിനു വഴങ്ങി എന്‍.എസ്.എസിനെ ചെന്നിത്തല

തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന ഉറപ്പ് കോണ്‍ഗ്രസ്സ് നേതൃത്വം പാലിച്ചില്ലെന്ന എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ

പരാമര്‍ശങ്ങള്‍ വന്‍ രാഷ്ടീയ വിവാദത്തിനു ഇടയാക്കിയ സാഹചര്യത്തില്‍ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കെ.പി.സി.സി

പ്രസിഡണ്ടായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം താന്‍ മന്ത്രിയാകാന്‍ ഇല്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രിയാകുവാനുള്ള പ്രാപ്തി

രമേശിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതു പൊന്നുതമ്പുരാന്‍ പറഞ്ഞാലും ജാതിസമ്പ്രദായം നിലനില്‍ക്കുന്നിടത്തോളം ജാതി പറയുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിറണറായി

വിജയന് പരോക്ഷമായി മറുപടി നല്‍കുവാനും വെള്ളാപ്പള്ളി മറന്നില്ല. സാമുദായിക സംഘടനകള്‍ രാഷ്ടീയത്തില്‍ ഇടപെടരുതെന്ന് ശരിയല്ലെന്ന് പിണറായി

അഭിപ്രായപ്പെട്ടിരുന്നു. ആദര്‍ശ രാഷ്ടീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇപ്പോല്‍ വോട്ട്ബാങ്ക് രാഷ്ടീയമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകളുടെ സുരക്ഷയ്ക്ക് കർശനമായ നിയമ നിർമ്മാണം

January 31st, 2013

violence-against-women-epathram

കാഞ്ഞങ്ങാട് : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി നിയമം കർശനമാക്കും എന്ന് ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. “സൌമ്യ നിർഭയ” എന്ന പേരിൽ ദേശീയോദ്ഗ്രഥനം, സ്ത്രീ ശാക്തീകരണം, സൈക്കിൾ സവാരിയിലൂടെ ആരോഗ്യം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു ബംഗാളി പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വധശിക്ഷ സർക്കാർ അനുകൂലിക്കുന്നില്ലെങ്കിലും സ്ത്രീകൾക്ക് എതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വെറുതെ വിടില്ല എന്ന് കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ വട്ടപ്പാറയിൽ ഒരു പതിനാല് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ഒരു യുവാവിന് വധശിക്ഷ ലഭിച്ച കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം : വി. എസിന്റെ ഹരജി അടുത്ത മാസം പരിഗണിക്കും

January 21st, 2013

rauf-kunhalikutty-epathram

കോഴിക്കോട് : ഐസ്ക്രീം പെണവാണിഭ കേസിൽ അട്ടിമറി നടന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തന്റെ പക്ഷം കോടതി കേൾക്കണം എന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ വാദാം കോടതി അടുത്ത മാസം കേൾക്കും. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അടങ്ങുന്ന പ്രതികൾ ഗൂഢാലോചന നടത്തുകയും, പണം നൽകി പ്രതികളെ സ്വാധീനിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും, വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന് മന്ത്രിയുടെ ബന്ധു കൂടിയായ വ്യവസായി കെ. എ. റാഊഫ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് 2006ൽ കേസ് ജയിച്ച പ്രതികൾക്ക് എതിരെ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്. പ്രതികൾക്ക് എതിരെ കേസെടുക്കാൻ തക്ക തെളിവൊന്നുമില്ല എന്നായിരുന്നു ഈ അന്വേഷണത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ സംബന്ധിച്ച തന്റെ വാദം കേൾക്കണം എന്നാണ് കോടതിയോട് വി. എസ്. ആവശ്യപ്പെട്ടത്. ഹരജിയിൽ കോടതി ഫെബ്രുവരി 5ന് പരിഗണിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടി.പി.വധം: കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണക്ക് സ്റ്റേ
Next »Next Page » ഡീസൽ വില : കെ. എസ്. ആർ. ടി. സി. റൂട്ടുകൾ റദ്ദാക്കും »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine