ചീഫ് വിപ്പ് യു.ഡി.എഫ് സര്‍ക്കാറിന്റെ അന്തകന്‍: മന്ത്രി ഷിബു ബേബി ജോണ്‍

May 7th, 2013

കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. ബേബി ജോണിനെ വിമര്‍ശിക്കുവാന്‍ മാത്രം പി.സി.ജോര്‍ജ്ജ് വളര്‍ന്നിട്ടില്ല. ചീഫ് വിപ്പ് യു.ഡി.എഫിന്റെ അന്തകനാണെന്നും ഈ സര്‍ക്കാറിനു എന്തു സംഭവിച്ചാലും അതിന്റെ ഏക ഉത്തരവാദി പി.സി.ജോര്‍ജ്ജിനായിരിക്കുമെന്നും മന്ത്രി തുറന്നടിച്ചു. അച്യുതമേനോന്‍ സര്‍ക്കാറിനു ശേഷം കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ളതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിനെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫിനെ ശക്തിപ്പെടുത്താതെ മുറിവേല്പിക്കാനുള്ള വഴികളാണ് ചിലര്‍ നോക്കുന്നതെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍.എസ്.പി (ബി) നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

May 7th, 2013

കണ്ണൂര്‍: നാറാ‍ത്തെ പോപ്പുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേടുകള്‍ തര്‍ത്ത് മുന്നോട്ടു പോകുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടയില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. അല്പ സമയത്തേക്ക് സംഘര്‍ഷം ഉണ്ടയെങ്കിലും പിന്നീട് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.13ആം തിയതി വരെ നാറത്ത് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് മാരകായുധങ്ങളും ലഘുലേഘകളും പിടിച്ചെടുത്തിരുന്നു. 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കര്‍ണ്ണാടക പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. അതിനിടയില്‍ ആയുധ പരിശീലന ക്യാമ്പിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചത്. ഇതിനെ ചെറുക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. എങ്കിലും ഇരുവിഭാങ്ങളും തമ്മില്‍ ഏറ്റുമുട്ടാതെ പോലീസ് ഇടപെടുകയയിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷം ഒഴിവായി.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനങ്ങള്‍ ഇരുട്ടില്‍ ; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്

May 1st, 2013

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ക്ഷാമം മൂലം ജനങ്ങള്‍ വലയുമ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത് തുടരുന്നു. വൈദ്യുതി അമൂല്യമാണെന്ന് സര്‍ക്കാര്‍ പരസ്യം നല്‍കുകയും അതേ സമയം മന്ത്രിമാര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വൈദ്യുതി ദുരുപയോഗം ചെയ്യുകയുമാണ്. കൃഷിമന്ത്രി കെ.പി.മോഹനനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മന്ത്രിമാരില്‍ മുമ്പന്‍. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മന്ത്രിമന്ദിരത്തിലെ വൈദ്യുതി ബില്‍ 45,488 രൂപയാണ്. 3,583 യൂണിറ്റാണ് അദ്ദേഹം ഉപയോഗിച്ചത്. ധനമന്ത്രി കെ.എം.മാണി 44,448 രൂപയുടെ ബില്ലുമായി തൊട്ടു പുറകില്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്ല് 42,816 രൂപയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി മുറവിളികൂട്ടുന്ന വൈദ്യുതി മന്ത്രി ആര്യാടനും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. 39,923 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്‍.

കണക്കുകള്‍ പ്രകാരം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജാണ് ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത്. 2,263 രൂപയാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്ല്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാറാട് കൂട്ടക്കൊല; ഗൂഢാലോചന പുറത്തുകൊണ്ടുവരുവാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോ.സുബ്രമണ്യം സ്വാമി

May 1st, 2013

കോഴിക്കോട്: മാറാട് കേസില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരുവാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കുമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് കേസിലെ ഉന്നത തല അന്വേഷണത്തിനുള്ള ഉത്തരവുമായി താന്‍ കോഴിക്കോട് വരുമെന്നും അദ്ദെഹം പറഞ്ഞു.

മാറാട് ജുഡീഷ്യല്‍ കമ്മീഷനും, ഹൈക്കോടതിയും സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 2003-ല്‍ നടന്ന കൂട്ടക്കൊലയെ കുറിച്ച് പുനര്‍ അന്വേഷണം സാധ്യമല്ലെന്ന് 2006-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ അതിലുമെത്രയോ പഴയ കേസുകള്‍ പുനരന്വേഷണം നടത്താവുന്നതാണെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുബ്രമണ്യം സ്വാമി ചൂണ്ടിക്കാട്ടി. മാറാട്ടെ കൂട്ടക്കുരുതിയെ കേരളത്തിലെ ഒരു സംഭവമല്ല ഒരു ദേശീയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പൊതു താല്പര്യ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് അഡ്വ.ബി.എന്‍.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആര്‍.വി.ബാബു, എ.സ്.ബിജു, സംസ്ഥന സെക്രട്ടി പി.ജിജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ്

April 30th, 2013

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധനവ് .വര്‍ദ്ധനവ് ജൂലൈ മാസം മുതല്‍ ആയിരിക്കും നടപ്പില്‍ വരിക എന്നാണ് സൂചന. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12% നവും വ്യവസായങ്ങള്‍ക്ക് ഏഴുശതമാനവും വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. പ്രതിമാസം 300 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ഒരേ നിരക്കായിരിക്കും ഈടാക്കുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഭീമമായ വര്‍ദ്ധനവ് ഉണ്ടാകില്ല. എന്നാല്‍ വൈദ്യുതി ഉപകരണങ്ങള്‍ വര്‍ദ്ധിച്ചതോടെ മിക്കവീടുകളിലും 200 യൂണിറ്റില്‍ അധികം ഉപയോഗിക്കുന്നുണ്ട്.

നാല്പത് യൂണിറ്റ് വരെ 1.50 രൂപയാണ് യൂണിറ്റ് നിരക്ക്. 41-80 യൂണീറ്റ് വരെ 2.40 രൂ‍പയും 81-120 യൂണിറ്റ് വരെ മൂന്ന് രൂപയും 151-200 യൂണിറ്റ് അരെ 5.30 രൂപയുമാണ് നിരക്കുകള്‍. 300 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ മൊത്തം യൂണിറ്റിന് 6.50 രൂപ നിരക്ക് വച്ച് നല്‍കേണ്ടതായി വരും. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിരെപ്പ് ഇതിനോടകം വന്നു കഴിഞ്ഞു. ഇടതു യുവജന സംഘടനകള്‍ പ്രകടനം നടത്തുകയും വൈദ്യുതി മന്ത്രി ആര്യാടന്റെ കോലം കത്തിക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലന ക്യാമ്പ്: അന്വേഷണം ഐ.എന്‍.എയ്ക്ക് വിടുവാന്‍ ശുപാര്‍ശ
Next »Next Page » മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി,രമേശ് ചെന്നിത്തല അയോഗ്യന്‍: വെള്ളാപ്പള്ളി »



  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine