പി.സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണം: വി.ഡി. സതീശന്‍

August 4th, 2012

vd-satheesan-epathram

കൊച്ചി: ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിനെ കയറൂരി വിട്ടവര്‍ തന്നെ നിയന്ത്രിക്കണമെന്നും ആര്‍ക്കും കൊട്ടാവുന്ന വഴിച്ചെണ്ടയല്ല കോണ്‍ഗ്രസ്സ് എം. എല്‍. എ. മാരെന്നും വി. ഡി. സതീശന്‍ എം. എല്‍. എ. കഴിഞ്ഞ ദിവസം പി. സി. ജോര്‍ജ്ജ് ടി. എന്‍ . പ്രതാപന്‍ എം. എല്‍. എ. യെ ജാതിപരമായും വ്യക്തിപരമായും അധിക്ഷേപിച്ചതിനെതിരെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വി. ഡി. സതീശന്‍ . നെല്ലിയാമ്പതിയിലെ പാട്ട ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നിരത്തിക്കൊണ്ട് പ്രതാപന്‍ നടത്തിയ ചില നീക്കങ്ങളാണ് പി. സി. ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രതാപന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും നീക്കം തന്റെ താല്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ടതോടെയാണ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പി. സി. ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയത്.  തുടര്‍ന്ന് കര്‍ഷകരുടെ പ്രശ്നം നോക്കുവാന്‍ താന്‍ ഉണ്ടെന്നും പ്രതാപന്‍ തന്റെ സമുദായത്തിലെ ആളുകളുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞിരുന്നു.

തനിക്കിഷ്ടമില്ലാത്തവരെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് പി. സി. ജോര്‍ജ്ജിന്റെ പതിവാണെന്ന് വി. ഡി. സതീശന്‍ പറഞ്ഞു. പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതാപനെതിരായ പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് വി. ഡി. സതീശനും, ഹൈബി ഈഡനും രംഗത്തെത്തിയത്.  എം. എല്‍. എ. മാരെ ഇത്തരം ആക്ഷേപങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അവര്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയാല്‍ യു. ഡി. എഫ്. രാഷ്ടീയത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ടി. എന്‍ . പ്രതാപനെ ജാതി പറഞ്ഞ് ആക്ഷേപിച്ചതിനേക്കാള്‍ വലിയ വേദന നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം ഉണ്ടാക്കിയെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതി സന്ദര്‍ശിച്ച ഉപസമിതിയില്‍ പി. സി. ജോര്‍ജ്ജ് അംഗമാണെന്നും പ്രതാപനെതിരെ അദ്ദേഹം ഉന്നയിച്ച പരാമര്‍ശങ്ങളോടെ ഉപസമിതിയുടെ വിശ്വാസ്യത കുറഞ്ഞുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍  ടി. എന്‍ . പ്രതാപന്‍ , വി. ഡി. സതീശന്‍ , ഹൈബി ഈഡന്‍ , എം. വി. ശ്രേയാംസ് കുമാര്‍, വി. ടി. ബല്‍‌റാം, കെ. എന്‍ . ഷാജി എന്നിവര്‍ അടങ്ങുന്ന ആറ് യു. ഡി. എഫ്. എം. എല്‍. എ. മാരുടെ സംഘം തിങ്കളാഴ്ച നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ സമ്മതിക്കില്ലെന്നും കയ്യേറ്റക്കാര്‍ കര്‍ഷകരുടെ വേഷം ധരിച്ച് എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ട ഭൂമിയുടെ അഞ്ച് ശതമാനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 9000 ഏക്കര്‍ എങ്കിലും ടൂറിസം മേഖലയായി മാറുമെന്നും അതു കൊണ്ട് ടൂറിസമെന്നത് ഒഴിവാക്കുവാന്‍ ഉള്ള തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല: ധീരമായ ചെറുത്തുനില്‍പ്പ്‌

August 4th, 2012

Vilappilsala-waste-water-treatment-plant-epathram

തിരുവനന്തപുരം: ജനകീയ പ്രക്ഷോഭം ആളിക്കത്തിയ വിളപ്പില്‍ശാലയില്‍ പ്രക്ഷോഭത്തിന്റെ തീമതില്‍ ഭേദിക്കാനാകാതെ പോലീസ്‌ മടങ്ങി. ഇത് രണ്ടാം തവണയാണ് ജനകീയ പ്രതിരോധത്തിനു മുന്നില്‍ ഭരണകൂടം മുട്ടു മടക്കുന്നത്. ഹൈക്കോടതിയുടെ വിധിയുടെ പിന്‍ബലം ഉണ്ടായിട്ടും പോലീസിനു പിന്മാറേണ്ടി വന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ശുചീകരണ യന്ത്രങ്ങള്‍ അവിടെ സ്‌ഥാപിക്കണമെന്ന ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി  നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ  ശ്രമമാണു ജനകീയ പ്രതിരോധത്തിന് മുന്നില്‍ പരാജയപ്പെട്ടത്‌. ശുചീകരണ യന്ത്രങ്ങളുമായി നഗര സഭയുടെ വാഹനം പോലീസ്‌ സംരക്ഷണത്തോടെ എത്തിയപ്പോള്‍ വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ സംഘടിതമായി തടുത്തു തിരിച്ചയക്കുകയായിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ ധരിപ്പിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ എ. ഡി. എം. അറിയിച്ചു. 500 വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 2,500 ലധികം പോലീസുകാരെ സ്‌ഥലത്തു വിന്യസിച്ചിട്ടും ജനങ്ങള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണ കൂടം വ്യാഴാഴ്‌ച വൈകിട്ടു മുതല്‍  നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ജനങ്ങള്‍ കൂട്ടം കൂടി നിന്നു. സ്‌ഥിതിഗതികള്‍ ഹൈക്കോടതിയെ ബോധിപ്പിക്കുമെന്ന്‌ പി. കെ. ഗിരിജ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും അവര്‍ വ്യക്‌തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു

July 30th, 2012

alcoholism-kerala-epathram

തൃശ്ശൂർ ‍: വിദേശ മദ്യത്തിന്റെ വില ആറു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ തീരുവകളും നികുതിയുമടക്കം ഫലത്തില്‍ ഇത് 13% ത്തോളം വരും. പുതുക്കിയ വില വിവര പട്ടിക ചൊവ്വാഴ്ച പുറത്തിറക്കും. വില വര്‍ദ്ധനവ് വ്യാഴാഴ്ച നിലവില്‍ വരും. സ്പിരിറ്റിന്റെ ഉള്‍പ്പെടെ മദ്യത്തിന്റെ ഉല്പാദന ചിലവ് വര്‍ദ്ധിച്ചതായും അതിനാല്‍ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്നും ഡിസ്റ്റിലറി ഉടമകള്‍ കുറച്ചു കാലമായി ആവശ്യപ്പെട്ടു വരികയാണ്.

മലയാളികളുടെ നിത്യോപയോഗ സാധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മദ്യത്തിനും വില വര്‍ദ്ധിപ്പിക്കുവാന്‍ ഉള്ള സര്‍ക്കാര്‍ നീക്കം മദ്യപാനികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും സംസ്ഥാനത്തെ മദ്യപാനികള്‍ അസംഘടിതരായതിനാല്‍ വില വര്‍ദ്ധനവിനെതിരെ ഹര്‍ത്താലോ ബന്ദോ ഉണ്ടാകാന്‍ ഇടയില്ല. മദ്യത്തിനു വില വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ കൂലിയിലും വര്‍ദ്ധനവ് വരുവാ‍ന്‍ ഇടയുണ്ട്. നിര്‍മ്മാണ മേഖലയെ ആയിരിക്കും ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. സ്ഥിരം മദ്യപാനികളുടെ കുടുംബ ബജറ്റിനേയും വിലവര്‍ദ്ധനവ് കാര്യമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സദാചാര ഗുണ്ടായിസം – പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

July 25th, 2012

moral-policing-epathram

കായംകുളം: കായംകുളത്ത് ഒരു സംഘം സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ശബരീഷിന് പരിക്കേറ്റു. കപുതിയിടം ജംഗ്‌ഷനു സമീപമുള്ള എൻ. എസ്. എസ്. കരയോഗത്തിനു സമീപം വച്ച് ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് ഒരു സംഘം ശബരീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. പിന്നീട് അക്രമികള്‍ ശബരീഷിന്റെ വീട്ടില്‍ പിതാവ് മഹേഷ് കുമാറിനേയും അമ്മയേയും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് സദാചാര പോലീസ് എന്ന് പറഞ്ഞ് ഗുണ്ടകളും മത തീവ്രവാദികളും ആക്രമണങ്ങള്‍ നടത്തുന്നത് വര്‍ദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ പരസ്പരം സംസാരിച്ചു നിന്ന യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ ഒരു സംഘടനയുടെ ഓഫീസില്‍ ബന്ദിയാക്കി വെയ്ക്കുകയും ഉണ്ടായി. പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും എന്ന് ആഭ്യന്തര മന്ത്രി നിയമസഭയില്‍ പ്രസ്ഥാവന നടത്തിയിട്ടും സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്കെതിരെ യാത്രാ മുന്നറിയിപ്പ്

July 25th, 2012

batman-massacre-epathram

തിരുവനന്തപുരം : സിനിമ കണ്ടു കൊണ്ടിരുന്നവർക്ക് നേരെ നടന്ന വെടി വെപ്പിൽ അനേകം പേർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അമേരിക്കയിലേക്ക് ഇന്ത്യാക്കാർ യാത്ര ചെയ്യരുത് എന്ന് ഇന്ത്യ തങ്ങളുടെ പൌരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകണം എന്ന് അമേരിക്കൻ വിരുദ്ധ മുന്നണി തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്തെങ്കിലും ഒരു അനിഷ്ട സംഭവം നടക്കുമ്പോഴേക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത് എന്ന് സ്വന്തം പൌരന്മാരെ ഉപദേശിക്കുന്ന അമേരിക്കയ്ക്ക് തക്ക മറുപടി ആയിരിക്കും ഇത് എന്നും മുന്നണി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ കേരള എക്സ്പ്രസ് : അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും
Next »Next Page » അഭയ കേസ്: ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിക്ക് എതിരെ വെളിപ്പെടുത്തല്‍ »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine