ബിന്‍ ലാദന് പാക്കിസ്ഥാന്‍ സഹായം ലഭിച്ചു എന്ന് ഒബാമ

May 10th, 2011

barack-obama-epathram
വാഷിംഗ്ടണ്‍ : അമേരിക്ക കൊലപ്പെടുത്തി എന്ന് അവകാശപ്പെടുന്ന അല്‍ ഖായിദ നേതാവ്‌ ഒസാമാ ബിന്‍ ലാദന് പാക്കിസ്ഥാന് അകത്തു നിന്നും സഹായം ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. ഞായറാഴ്ച ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് ഒബാമ ഇത് അറിയിച്ചത്‌. എന്നാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്ന സമയത്ത് പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു എന്ന വസ്തുത പാക്കിസ്ഥാന്‍ സര്‍ക്കാരിന്  അറിയാമായിരുന്നോ എന്ന കാര്യം വ്യക്തമല്ല എന്നും ഒബാമ പറഞ്ഞു.

സര്‍ക്കാരിന് അകത്തോ, പുറത്തോ എവിടെ നിന്നാണ് ബിന്‍ ലാദന് സഹായം ലഭിച്ചത് എന്ന് പരിശോധിക്കും എന്നും ഒബാമ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാദന്റെ കൊല ഒബാമ ‘ലൈവ് ‘കണ്ടു

May 4th, 2011

obama-epathram
വാഷിംഗ്ടണ്‍ :അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ തന്റെ  അബോട്ടാബാദിലെ വസതിയില്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ അതിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്നു. ലാദനെ കൊല്ലപ്പെടുത്തിയ സൈനികര്‍ തന്നെയാണ് വൈറ്റ്‌ഹൗസിലേക്ക് ഈ വീഡിയോ എത്തിച്ചത്. അവരുടെ ഹെല്‍മെറ്റുകളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ വഴിയാണ് ഇത് സാധ്യമായത്.

നിരായുധനായ ലാദന്‍ യു.എസ് സൈനികരുടെ വെടിയേറ്റ് മരിക്കുന്ന ദൃശ്യം ഒബാമക്ക് വൈറ്റ് ഹൗസില്‍ ഇരുന്നു തന്നെ കാണാന്‍ സാധിച്ചു. വീട്ടിലെത്തിയ സൈനികര്‍ ലാദനെ പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടുക്കുവാനായി ഓടിയെത്തി. അവരുടെ കാലില്‍ വെടിവെക്കുകയുണ്ടായി എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തുടര്‍ന്ന് ലാദന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് മരിച്ച ലാദന്റെ ചിത്രം ഭീകരമായതിനാല്‍ ചിത്രം പുറത്തുവിടുന്നത് ആലോചിച്ചശേഷം മാത്രമായിരിക്കുമെന്നും യു.എസ് വെളിപ്പെടുത്തി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം

March 31st, 2011

sachin-tendulkar-worldcup-epathram

മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.

ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍

March 30th, 2011

sachin-tendulkar-epathram

മൊഹാലി : ലോകം ശ്വാസമടക്കി പിടിച്ചു കണ്ട ആവേശകരമായ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്ണിനു തോല്‍പ്പിച്ചു ഫൈനലില്‍ എത്തി. 9 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ 260 റണ്ണുകള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 231 റണ്ണുകള്‍ മാത്രമാണ് ലഭിച്ചത്. 85 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനിലെ ഖനിയില്‍ സ്ഫോടനം 52 പേര്‍ മരിച്ചു

March 21st, 2011

pakistan mine accident-epathram

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇതില്‍ 27 പേരുടെ ശരീരം മാത്രമേ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള മൃതദേഹങ്ങള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുകയാണ്.  ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.  പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ സൊറാംഗി മേഖലയിലെ ഖനിയിലാണ്‌ അപകടം നടന്നത്‌. മിഥേന്‍ വാതകം കുമിഞ്ഞു കൂടി സ്‌ഫോടനം ഉണ്ടായതാണ് അപകട കാരണം.  12 തൊഴിലാളികളെ ഞായറാഴ്ച രക്ഷപ്പെടുത്തുകയുണ്ടായി. പുറത്തെടുക്കുമ്പോള്‍ ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നു. 2 ദിവസമായി വായു സഞ്ചാരം ഇല്ലാത്ത ഖനിയില്‍ കഴിഞ്ഞ ബാക്കി തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതിലേറെ തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ് സൊറോങിലെ ഈ സ്‌ഫോടനമുണ്ടായ ഖനി. ഉയര്‍ന്ന അപകട സാധ്യതയും മോശപ്പെട്ട സുരക്ഷാ സംവിധാനങ്ങളും മിഥേന്‍ വാതകം കാരണം ഈ ഖനി അടച്ചു പൂട്ടുവാന്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഉണ്ടായിരുന്നെങ്ങിലും ഇവ ചെവി ക്കൊള്ളാതെയാണ്  ഖനി നടത്തിപ്പ് കമ്പനിയായ പാക്കിസ്ഥാന്‍ ധാതു വികസന കോര്‍പറേഷന്‍ ഈ ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“ഇന്ത്യന്‍ പുലി” യെ പാക്കിസ്ഥാന്‍ വെടി വെച്ച് കൊന്നു

March 9th, 2011

indian tiger epathram

ഇസ്ലാമാബാദ്: ദക്ഷിണ സിന്ധ് പ്രവിശ്യയില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനിലേക്ക് കടന്ന “ഇന്ത്യന്‍ പുലി” യെ പാക്കിസ്ഥാന്‍ അര്‍ദ്ധ സൈനിക വിഭാഗം വെടി വെച്ച് കൊന്നു. ഇന്ത്യ – പാക്ക് അതിര്‍ത്തി കടന്ന് ഗ്രാമീണരേയും അവരുടെ വളര്‍ത്തു മൃഗങ്ങളെയും പുലി ആക്രമിക്കു കയായിരുന്നു. നാഗര്‍ പാര്‍ക്കറിനു സമീപമുള്ള ഗ്രാമത്തിലാണ് പുലി ഇറങ്ങിയത്. ഇതേ തുടര്‍ന്ന് ഗ്രാമീണര്‍ പുലിയെ ഓടിക്കുവാന്‍ ശ്രമിക്കുകയും അതിനെ വെടി വെക്കുകയും ചെയ്തു. ഇതോടെ പുലി കൂടുതല്‍ അക്രമ കാരിയായി മാറി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അര്‍ദ്ധ സൈനിക വിഭാഗം എത്തി പുലിയെ വെടി വെച്ച് കൊല്ലുക യായിരുന്നു. ഏകദേശം ഇരുപതില്‍ അധികം വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നു തിന്നിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ മന്ത്രി വെടിയേറ്റ്‌ മരിച്ചു

March 2nd, 2011

pakistan terrorist-epathram

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ മത ന്യുനപക്ഷ മന്ത്രിയായ ഷഹബാസ് ഭാട്ടി ഇന്ന് രാവിലെ ഇസ്ലാമാബാദില്‍ അക്രമികളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ മന്ത്രി സഭയിലെ ഏക ക്രിസ്തുമത വിശ്വാസിയായിരുന്നു ഇദ്ദേഹം.

ഇന്ന് രാവിലെ സ്വവസതിയില്‍ നിന്നും തന്റെ സഹോദരി പുത്രിയോടൊപ്പം കാറില്‍ പുറത്തേക്കു പുറപ്പെട്ട ഭാട്ടിയെ ഒരു സംഘം അക്രമികള്‍ വളയുകയും, കാറില്‍ നിന്ന് കുട്ടിയേയും ഡ്രൈവറെയും പുറത്തിറക്കിയതിനു ശേഷം കാറിനുള്ളിലേക്ക് വെടി വെക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ ആയില്ല.

വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചു. മത തീവ്രവാദം വഴി ന്യുനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ് ഇത്തരം പ്രവര്‍ത്തികളുടെ പിന്നിലെ ലക്‌ഷ്യമെന്നു പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ തലവനായ ഐ. എ. റെഹ്മാന്‍ പറഞ്ഞു.

ജനുവരിയില്‍ പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണര്‍ ആയ സല്‍മാന്‍ ടസ്സിര്‍ പാക്കിസ്ഥാനിലെ കര്‍ശനമായ ദൈവ ദൂഷണ നിയമ ഭേദഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ കൊല്ലപ്പെടുകയുണ്ടായി. പ്രവാചകനെ അധിക്ഷേപിച്ചു സംസാരിച്ചു എന്ന പേരില്‍ കഴിഞ്ഞ വര്ഷം അസിയ ബീവി എന്ന 45 കാരിയായ ക്രിസ്തീയ വിശ്വാസിയെ വധ ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. ഇതിനു എതിരെ ശബ്ദമുയര്‍ത്തിയ ഏക വ്യക്തിയായിരുന്നു ടസ്സിര്‍.

ഭാട്ടിയുടെ മരണത്തിന് ഉത്തരവാദിത്വം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനും അല്‍ ഖായ്ദ ക്കും ഇതില്‍ പങ്ക്‌ ഉണ്ട് എന്നാണ് സൂചന.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അടുത്ത വിപ്ലവം പാക്കിസ്ഥാനില്‍ : ഇമ്രാന്‍ ഖാന്‍

February 20th, 2011

imran-khan-epathram

ന്യൂഡല്‍ഹി : ജനവിരുദ്ധ സ്വേച്ഛാധിപതികള്‍ക്ക് എതിരെ ടുണീഷ്യയില്‍ നിന്നും ആരംഭിച്ച് മറ്റ് സമീപ രാജ്യങ്ങളിലേക്കും ഈജിപ്റ്റിലേക്കും മറ്റും പടര്‍ന്ന വിപ്ലവത്തിന്റെ അലകള്‍ അടുത്തു തന്നെ പാക്കിസ്ഥാനിലും എത്തുമെന്ന് മുന്‍ പാക്‌ ക്രിക്കറ്റ്‌ താരവും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 1996ല്‍ ഖാന്‍ സ്ഥാപിച്ച പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്സാഫ്‌ പാര്‍ട്ടിയാണ് പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രിയ പാര്‍ട്ടി എന്ന് അവകാശപ്പെട്ട അദ്ദേഹം തന്റെ പാര്‍ട്ടിക്കാണ് ഏറ്റവും അധികം യുവാക്കളുടെ പിന്തുണ എന്നും അറിയിച്ചു. പാക്കിസ്ഥാന്‍ ജനസംഖ്യയുടെ എഴുപതു ശതമാനത്തിലേറെ മുപ്പതു വയസിനു താഴെ ഉള്ളവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ഉണ്ടായിരുന്നില്ല എന്നും അമേരിക്കയ്ക്ക് വേണ്ടി പാക്‌ സൈന്യം നടത്തിയ ചില സൈനിക നീക്കങ്ങളുടെ ഭാഗമായാണ് പാക്കിസ്ഥാനി താലിബാന്‍ ജന്മം കൊണ്ടത്‌ എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോ – പാക് ചര്‍ച്ചകള്‍ തുടരും

February 7th, 2011

india-pakistan-flags-epathram

ന്യൂഡല്‍ഹി: വഴിമുട്ടുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് തുറന്ന ചര്‍ച്ചകളിലൂടെ ഇന്ത്യ പാക് സമാധാന ചര്‍ച്ചകള്‍ക്ക് തുടര്‍ച്ച തേടാന്‍ ഇരു രാജ്യങ്ങളും തിമ്പുവില്‍ ധാരണയായത്. സെക്രട്ടറി തല ചര്‍ച്ചകള്‍ ഫലപ്രദ മായെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ നിരുപമ റാവുവും സല്‍മാന്‍ ബഷീറും തമ്മില്‍ മുന്‍ചര്‍ച്ചകള്‍ സമാധാ നാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകും വിധം മുന്നോട്ടു കൊണ്ടു പോകാന്‍ ധാരണയായി. ഏപ്രിലില്‍ അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി പാക് വിദേശ കാര്യ മന്ത്രി ഫാ അബു ഖുറേഷി ഇന്ത്യയിലെത്തും.

സംജോദ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന തര്‍ക്കങ്ങളെ ഇന്ത്യ സമര്‍ത്ഥമായി പ്രതിരോധിക്കും. സംജോദ സ്‌ഫോടനം ഭീകരാക്രമണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നതായിരുന്നു ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഭീകരതയ്ക്ക് മതമില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാതെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രമണത്തിനു ശേഷം അമ്പേ വഷളായ പ്രശ്‌നത്തെ വിളക്കി ച്ചേര്‍ക്കാനുള്ള നീക്കത്തില്‍ നിര്‍ണ്ണായക ചുവടു വെയ്പ്പായി മാറുകയാണ് ചര്‍ച്ചകള്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ പീഡിപ്പിച്ചതിനു ശേഷം നഗ്നയാക്കി നടത്തി

January 20th, 2011

violence-against-women-epathram

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ വെഹരിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സം ചെയ്തതിന് ശേഷം നഗ്നയാക്കി പൊതു സ്ഥലത്ത് നടത്തി. പെണ്‍കുട്ടിയോട് സ്ഥലത്തെ ജന്മിയുടെ മകന്‍ ഇജാസ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. ഇതില്‍ കുപിതനായ ഇജാസ്‌ ജനുവരി പതിനഞ്ചിനു ഇയാളുടെ അഞ്ചു യുവാക്കളെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തു. മാനംഭംഗം നടത്തിയ ശേഷം അവശയായ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. യുവാക്കള്‍ ആയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണി പ്പെടുത്തുകയും പെണ്‍കുട്ടിയെ പറ്റി അനാവശ്യം വിളിച്ചു കൂവുകയും ചെയ്തു.

മാതാപിതാക്കള്‍ നേരത്തെ മരിച്ച പെണ്‍കുട്ടി സഹോദരനും ബന്ധുക്കള്‍ക്കൊപ്പവുമാണ് താമസം. പെണ്‍കുട്ടിക്കെതിരെ കൊടും ക്രൂരത നടത്തിയവര്‍ക്കെതിരെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പല പെണ്‍കുട്ടികളോടും ഇജാസും സംഘവും മോശമായി പെരുമാറാറുണ്ടത്രെ. എന്നാല്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഭയമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

10 of 1591011»|

« Previous Page« Previous « സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍
Next »Next Page » ജീവന്റെ ഉല്‍ഭവം ബഹിരാകാശത്ത് നിന്നും »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine