മലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട് നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
ചിറയിന്‍ കീഴ് സ്വദേശിയായ അദ്ദേഹം തൃശൂരിലെ ശോഭന സ്റ്റുഡിയോ നടത്തി വരുമ്പോള്‍ ‘നീലക്കുയില്‍’ സിനിമയില്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയി തന്റെ സിനിമാ ജീവിതം ആരംഭിച്ചു.
ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് രാമു കാര്യാട്ടുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഭാര്‍ഗവീ നിലയം, മുടിയനായ പുത്രന്‍, മൂടുപടം തുടങ്ങിയ ഒട്ടേറെ സിനിമകളുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.
എം. ടി. വാസുദേവന്‍ നായര്‍, പി. ഭാസ്കരന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രമായി മാറുകയായിരുന്നു. മികച്ച കലാസ്വാദന ശേഷിയും സാഹിത്യ ബോധവും ഉണ്ടായിരുന്ന പരമേശ്വരന്‍ നായര്‍ക്ക് സിനിമ വെറും കച്ചവടമായിരുന്നില്ല.
മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതില്‍ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. സാഹിത്യത്തേയും സിനിമയേയും സര്‍ഗാത്മകമായി സഹകരിപ്പി യ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു.
നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ കളിത്തോഴനായിരുന്ന പരമേശ്വരന്‍ നായര്‍, മധു, അടൂര്‍ ഭാസി, പി. ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ശ്രീദേവി, കെ. രാഘവന്‍ മാസ്റ്റര്‍, സംവിധായകന്‍ വിന്‍സെന്റ് എന്നിവരുടെ സിനിമാ ജീവിതത്തിലെ ജൈത്ര യാത്രക്ക് വഴി ഒരുക്കി.
എം. ടി. യുടെ മുറപ്പെണ്ണ്, നഗരമേ നന്ദി, കൊച്ചു തെമ്മാടി, സി. രാധാകൃഷ്‌ണന്റെ തുലാവര്‍ഷം, പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, പെരുമ്പടവത്തിന്റെ അഭയം, ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, എസ്. എല്‍. പുരത്തിന്റെ നൃത്തശാല, എന്‍. മോഹനന്റെ പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ ശ്രദ്ധേയ സിനിമകളുടെ നിര്‍മ്മാതാവിരുന്നു.
ആദ്യ കാലത്ത് മദിരാശിയിലെ (ചെന്നൈ) സ്റ്റുഡിയോ ഫ്ലോറുകളില്‍ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമയെ കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടു വന്നതില്‍ പ്രധാനി ശോഭനാ പരമേശ്വരന്‍ നായരായിരുന്നു.
ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത നിര്‍മ്മാതാവും അഭിനേതാവു മായ കെ. ബാലാജി അന്തരിച്ചു. തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായ ബാലാജി മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ സുജാത സിനി ആര്‍ ട്സിന്റെ ബാനറില്‍ നിര്‍മ്മി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ സുചിത്രയെ വിവാഹം ചെയ്തിരിക്കുന്നത് മോഹന്‍ ലാല്‍ ആണ്. നിര്‍മ്മാതാവു കൂടിയായ സുരേഷ് ബാലാജിയാണ് മകന്‍.
മാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.

























