നമുക്ക് പാ‍ര്‍ക്കാന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

June 30th, 2012

namukkuparkkan-epathram

അനൂപ് മേനോന്‍ നായകനാകുന്ന കുടുംബ ചിത്രമായ “നമുക്ക് പാര്‍ക്കാന്‍” റിലീസ് ചെയ്തു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യ ദിനം തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണുവാന്‍ കഴിയുന്നത്. സംവിധായകന്‍ അജി ജോണിന്റെ ടേസ്റ്റ് സിനിമയേക്കാള്‍ സീരിയലിനോട് ആണെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഐറ്റം ഡാന്‍സോ ഇല്ലാതെ, കുടുംബ സമേതം കാണാന്‍ കഴിയുന്ന ചിത്രം എന്നതിനാലാണ് പ്രേക്ഷകര്‍ അഡ്ജസ്റ്റു ചെയ്യുന്നത്. അനൂപ് മേനോനും മേഘ്‌നയുമാണ് ചിത്രത്തില്‍ പ്രധാന റോളുകള്‍ ചെയ്തിരിക്കുന്നത്.

വീടു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബത്തിന്റെ ആഗ്രഹവും, അവരുടെ സ്വപ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ. സാധാരണക്കാരുടെ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ലാളിത്യത്തോടൊപ്പം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്. കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന നിലവാരത്തകര്‍ച്ചയെ വെച്ചു നോക്കുമ്പോള്‍ ഈ ചിത്രം എത്രയോ ഭേദം എന്ന് പ്രേക്ഷകനു തോന്നിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.

അനൂപും മേഘ്‌നയും ജയസൂര്യയും അഭിനയിച്ച ബ്യൂട്ടിഫുള്‍ എന്ന ചെറിയ ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തിരക്കഥാകൃത്ത്, ഗാന രചയിതാവ് എന്നീ നിലയിലും അനൂപ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ബ്യൂട്ടിഫുള്ളിലെ മിഴിനീര്‍ത്തുള്ളികള്‍ എന്ന് ആരംഭിക്കുന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിലും അനൂപ് രചിച്ച ഗാനം ഉണ്ട്. കവിയൂര്‍ പൊന്നമ്മ, സുധീഷ്, ടിനി റ്റോം, ഗീതാ വിജയന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയാക്കുന്നു!!

June 28th, 2012
Swetha-Menon-epathram
തൃശൂര്‍: നടി ശ്വേതാമേനോന്റെ ഗര്‍ഭകാലവും പ്രസവവും സിനിമയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ് ബ്ലസി.  ചിത്രത്തിനുവേണ്ടി ഗര്‍ഭകാലം പകര്‍ത്താന്‍ ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും സമ്മതം നല്‍കി. ഗര്‍ഭസ്ഥ ശിശുവുമായി അമ്മ നടത്തുന്ന സംഭാഷണത്തേക്കുറിച്ചു സിനിമയെടുക്കാന്‍ രണ്ടു വര്‍ഷം മുമ്പാണു ബ്ലെസി ആലോചിച്ചത്. ഇതിന് തയ്യാറാണെന്ന് ശ്വേത അറിയിച്ചതോടെ ബ്ലസി ഇതേക്കുറിച്ചു ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനുമായി സംസാരിച്ചു. ഇരുവരെയുടെയും സമ്മതം ലഭിച്ചതോടെ ചിത്രത്തിനായുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. ഗര്‍ഭകാലത്തിലും പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണു സിനിമ ആവിഷ്‌കരിക്കുന്നത്.
‘ ഗര്‍ഭം ധരിക്കലും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിന്റെ ഓരോ നിമിഷവും പുരുഷനും പങ്കുണ്ട്. ഇതു ലോകത്തോടു പറയാന്‍ കിട്ടിയ അപൂര്‍വ്വ അനുഭവമാണിത്. അതു നടിയെന്ന നിലയില്‍ ഞാന്‍ പൂര്‍ണമായും ഉപയോഗിക്കുന്നുവെന്നുമാത്രം’- പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ശ്വേത പറയുന്നു.
‘അഭിനയം തന്റെ ജീവനാണെന്നും അതിനാല്‍ ജീവന്‍ കൊണ്ടുതന്നെ ലോകത്തോട് ഇക്കാര്യം പറയാനാഗ്രഹിക്കുന്നു. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ പുരുഷനും കൂടെയുണ്ടാവണം.’ ശ്വേത വ്യക്തമാക്കി. ഗര്‍ഭിണിയാകുന്നതോടെ സ്ത്രീയെ രോഗിയെപ്പോലെ കാണുന്ന സമൂഹമാണു നമ്മുടേതെന്നു ശ്വേത പറഞ്ഞു. അപ്പോഴാണു ഗര്‍ഭിണിയായാല്‍ അതു സ്ത്രീയോടു കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗം കൂടിയാണെന്നു താനും ഭര്‍ത്താവും തിരിച്ചറിഞ്ഞതെന്നും നടി വ്യക്തമാക്കി.
ഗര്‍ഭിണിയായ ശേഷം താന്‍ ഇതിനകം തന്നെ മൂന്ന് ചിത്രങ്ങള്‍ ചെയ്തു. ആക്ഷന്‍, കട്ട് കേട്ടുകൊണ്ടാണ് തന്റെ കുഞ്ഞ് വളരുന്നത്. ഇനിയവനു താനൊരു സിനിമക്കഥയും പറഞ്ഞുകൊടുക്കാന്‍ പോകുന്നു. ഇതിനെക്കുറിച്ചു പലരും പലതരത്തിലും പ്രതികരിക്കും. പക്ഷേ തന്റെ ജോലിയോടുള്ള സമര്‍പ്പണം മാത്രമാണിതെന്നും ശ്വേത മേനോന്‍ പറഞ്ഞു. തന്റെ സിനിമയിലേക്കു ജീവിതവുമായി ശ്വേത കടന്നുവരികയായിരുന്നുവെന്നു സംവിധായകന്‍ ബ്ലസി പറഞ്ഞു. നേരത്തെ ചില ശാസ്ത്ര സിനിമകളില്‍ ഇത്തരം രംഗം പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടി ആയുര്‍വേദ വ്യവസായത്തിലേക്ക്

June 28th, 2012
mammukka-epathram
കൊച്ചി: ആയുര്‍വേദം മഹത്തായ പാരമ്പര്യമാണെന്നും അത്  പ്രോത്സാഹിപ്പിക്കേണ്ട ചുമതല ഏവര്‍ക്കും ഉണ്ടെന്നും നടന്‍ മമ്മൂട്ടി. കുറ്റിപ്പുറം ആസ്ഥാനമായുള്ള പതാഞ്‌ജലി ഹെര്‍ബല്‍ എക്സ്ട്രാക്ട്സ് എന്ന കമ്പനിയില്‍ അദ്ദേഹം ഓഹാരി പങ്കാളിത്തം എടുത്തു. എം. ടി. വാസുദേവന്‍ നായരാണ്  പതാന്ജലിയെ മമ്മൂട്ടിക്ക്‌ പരിചയപ്പെടുത്തി കൊടുത്തത്.
ചര്‍മ്മ-മുടി സംരക്ഷണത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ ആണ് പതാഞ്‌ജലി പുറത്തിറക്കുന്നത്.  പനമ്പിള്ളി നഗറില്‍ വിതരണ കേന്ദ്രവും ഓണ്‍ലൈന്‍ സ്റ്റോറുമാണ് കമ്പനി ആദ്യം തുറക്കുന്നത്. പാലക്കാടാണ് നിര്‍മ്മാണ യുണിറ്റ്‌. ഷൂട്ടിങ്ങിനിടെ മുഖത്ത് പൊള്ളലേറ്റ ഒരു സഹപ്രവര്‍ത്തകന് എം. ടി. മുഖേന
മമ്മൂട്ടി പതാഞ്ജലിയുടെ ഒരു മരുന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇത്  ഫലപ്രദമായതിനെ തുടര്‍ന്ന് പതാഞ്ജലി ഉല്‍പ്പന്നങ്ങളുടെ പ്രൊമോട്ടര്‍ ആകാന്‍ മമ്മൂട്ടി സ്വയം മുന്നോട്ട് വരികയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »

സദാചാര പോലീസിനെതിരെ നടി ഷമിത ശര്‍മ്മയുടെ നഗ്ന പ്രതിഷേധം

June 28th, 2012

shamita-sharma-epathram

മുംബൈ: സദാചാര പോലീ‍സിന്റെ നടപടികള്‍ക്ക് എതിരെ തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് പ്രതിഷേധിച്ചു. ആവര്‍ത്തിക്കുന്ന സദാചാര പോലീസിന്റെ ഇടപെടലു കള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് നടി പ്രത്യക്ഷപ്പെട്ടത്. ചില സംഘടനകളും പോലീസും ചേര്‍ന്ന് നടത്തുന്ന ഇടപെടലുകളോടുള്ള പ്രതിഷേധത്തോടെ നഗ്ന ചിത്രങ്ങള്‍ അധികൃതര്‍ക്കും അയച്ചു കൊടുത്തു. മുംബൈയില്‍ സ്വകാര്യ പാര്‍ട്ടികളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്നതും ഒപ്പം ഫ്രീസെക്സ് നടത്തുന്നതിനുമെതിരെ പോലീസ് കര്‍ശന നടപടികള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ പോലീസും സദാചാര പോലീസുമെല്ലാം ക്രൂരമായി മര്‍ദ്ദിക്കുന്നു എന്നാണ് നടിയുടെ ആരോപണം. റേവ് പാര്‍ട്ടികളോ സമാനമായ പാര്‍ട്ടികളോ അനുവദിക്കില്ലെന്നാണ് പോലീസ് നടപടികള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ഒരു സംഘം യുവതീ യുവാക്കള്‍ ഇതിനോടകം പ്രകടനം നടത്തിക്കഴിഞ്ഞു.

ഷമിതയുടെ നഗ്നതാ പ്രതിഷേധം ഇതിനോടകം ബോളിവുഡില്‍ ഉള്‍പ്പെടെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓണ്‍ലൈനിലും ധാരാളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഷമിത ചീപ്പ് പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്നും ഇത്തരം പാര്‍ട്ടികള്‍ സമൂഹത്തിനു ഗുണകരമല്ലെന്നുമാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള സിനിമയിലെ ലോഹിതദാസ് സ്പര്‍ശം

June 27th, 2012

lohithadas-epathram
മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് മൂന്നു വര്‍ഷം തികയുന്നു. ജീവിതഗന്ധിയും തന്മയത്വ മുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തി ലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക്‌ തന്മയത്തത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത് , ഗാനരചയിതാവ്, നാടകകൃത്ത്‌… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താനാവാത്തതാണ്. അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ.കെ. ലോഹിതദാസ് 2009 ജൂൺ 28 നാണ് നമ്മോട്‌ വിട പറഞ്ഞത്‌.

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായ കരുമായിരുന്ന പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചുപറ്റി രചന. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവർ’ തുടങ്ങിയ നാടകങ്ങളും എഴുതി.

സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക്‌ കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി-സിബിമലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ൽ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം – ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും – തനിയാവർത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ദശരഥം, കിരീടം, ഭരതം, ചെങ്കോൽ, ചകോരം, സല്ലാപം, തൂവൽകൊട്ടാരം, ഭൂതകണ്ണാടി, ഓർമ്മചെപ്പ്‌, ജോക്കർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ , കസ്‌തൂരിമാൻ, നിവേദ്യം തുടങ്ങി നിരവധി തിരക്കഥകള്‍ സിനിമകള്‍ അദ്ദേഹത്തിന്റെ കയ്യോപ്പോടെ മലയാളികള്‍ മനസാ ഏറ്റുവാങ്ങി. മലയാളി മനസിന്റെ മനശാസ്ത്രം മനസിലാക്കിയ തിരക്കഥാകൃത്തായിരുന്നു ലോഹിതദാസ്‌.
ഭൂതകണ്ണാടി, ജോക്കർ, കാരുണ്യം, കന്മദം, ഓർമ്മച്ചെപ്പ്, സൂത്രധാരൻ, കസ്തൂരിമാൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചക്രം, നിവേദ്യം തുടങ്ങിയ ചിത്രങ്ങളും ലോഹിയുടെ സംവിധാനത്തില്‍ ഇറങ്ങി.
ലോഹിതദാസ് കഥകളില്ലാ ലോകത്തേക്ക്‌ പറന്നതോടെ ആ നഷ്ടം ഇന്നും മലയാള സിനിമയില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

84 of 174« First...1020...838485...90100...Last »

« Previous Page« Previous « റെയില്‍ പാളത്തില്‍ തലവെയ്ക്കാന്‍ താനില്ല: തിലകന്‍
Next »Next Page » സദാചാര പോലീസിനെതിരെ നടി ഷമിത ശര്‍മ്മയുടെ നഗ്ന പ്രതിഷേധം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine