ഏഷ്യാവിഷന്‍ പുരസ്കാരം ടി. എന്‍. ഗോപകുമാറിന്

April 24th, 2011

tn-gopakumar-kannadi-epathram
ദുബായ്‌ : ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കണ്ണാടി എന്ന ജനപക്ഷ പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്ത പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാറിന് ലഭിച്ചു. മികച്ച നടന്‍ ശരത്, മികച്ച നടി സുജിത എന്നിവരാണ്.
sujitha-sarath-asiavision-awards-epathram

സുജിത, ശരത്

മികച്ച ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഗായിക ശ്വേതാ മോഹന്‍, രാജേഷ്‌ ഹെബ്ബാര്‍ (സഹനടന്‍), ആശാ ശരത് (സഹനടി), ഹാരിസണ്‍ (സംവിധായകന്‍), ഹരിചന്ദനം (മികച്ച സീരിയല്‍), എം. ജി. ശ്രീകുമാര്‍ (സംഗീത പരിപാടി), ലക്ഷ്മി നായര്‍ (കുക്കറി ഷോ) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.
e-satheesh-asianet-gulf-roundup-epathramഇ. സതീഷ്‌

ഏഷ്യാനെറ്റ്‌ ന്യൂസ് മികച്ച വാര്‍ത്താ ചാനലായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ്‌ ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ വിഭാഗം മേധാവി ഇ. സതീഷിന് മികച്ച ഗള്‍ഫ്‌ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം ലഭിച്ചു. ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌ മികച്ച എന്‍റര്‍ടെയിന്‍മെന്റ് ചാനലായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ. സി. ഡാനിയല്‍ പുരസ്‌കാരം നവോദയ അപ്പച്ചന്‌

March 1st, 2011

navodhaya-appachan-epathram
തിരുവനന്തപുരം: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്ക്കുള്ള 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാര ത്തിന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അര്‍ഹനായി.

ഇന്ത്യന്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച നവോദയാ സ്റ്റുഡിയോ യുടെ സ്ഥാപകന്‍ കൂടിയാണ് എം. സി. പുന്നൂസ് എന്ന അപ്പച്ചന്‍. ദക്ഷിണേന്ത്യ യിലെ ആദ്യ സിനിമാ സ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യ 70 എം.എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ത്രിമാന (3D) ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി മലയാള സിനിമ യുടേ ചരിത്ര ത്തില്‍ നാഴിക ക്കല്ലുകള്‍ ആയി മാറിയ നിരവധി സംഭാവനകള്‍ നല്‍കിയ നവോദയ അപ്പച്ചന്‍, ഉദയാ – നവോദയാ എന്നീ ബാനറു കളിലായി നൂറിലധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവായിരുന്ന കുഞ്ചാക്കോ യുടെ സഹോദരനാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തി നുള്ളില്‍ മലയാള സിനിമ യ്ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവന കള്‍ പരിഗണിച്ചാണ് നവോദയ അപ്പച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറ്റ്ലസ്- ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘ഗദ്ദാമ’ ക്ക് : മികച്ച നടി കാവ്യ

February 27th, 2011

critics-award-winner-kavya-epathram

തിരുവനന്തപുരം: മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി.  ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മിച്ച നടി യായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റിലെ അഭിനയ ത്തിലൂടെ മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്ക പ്പെട്ടു.  മികച്ച സംവിധായകന്‍ കമല്‍.  ചിത്രം ഗദ്ദാമ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞ് മികച്ച രണ്ടാമത്തെ സിനിമ യായി തെരഞ്ഞെടുത്തു.

critics-award-winner-mammootty-epathram

മേരി ക്കുണ്ടൊരു കുഞ്ഞാട്, ആഗതന്‍ എന്നീ ചിത്ര ങ്ങളിലെ അഭിനയ ത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടന്‍ ആയി. ഗ്രാമം, ഹാപ്പി ഹസ്ബന്‍റ്, പുണ്യം, അഹം എന്നീ ചിത്ര ങ്ങളിലെ പ്രകടന ത്തിന് സംവൃത സുനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

director-k.s-sethumadhavan-epathram

സംവിധായകന്‍ കെ. എസ്. സേതുമാധവന്‍

ചലച്ചിത്ര രത്‌നം പുരസ്‌കാരം : കെ. എസ്. സേതുമാധവന്‍. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം : ജഗന്നാഥ വര്‍മ്മ, ശാന്ത കുമാരി, ബിച്ചു തിരുമല എന്നിവര്‍ക്ക്. ആദാമിന്‍റെ മകന്‍ അബു വിലെ അഭിനയ മികവിന് സലിം കുമാര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായി. നവാഗത പ്രതിഭ : ആന്‍ അഗസ്റ്റിന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി), വിജയ് യേശുദാസ് (അവന്‍), കാര്‍ത്തിക(മകര മഞ്ഞ്), നവാഗത സംവിധായകര്‍ : വിനോദ് മങ്കര (കരയിലേക്ക് ഒരു കടല്‍ദൂരം), മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്റ്റര്‍).

മറ്റ് അവാര്‍ഡുകള്‍ : മികച്ച കഥാകൃത്ത്‌ മോഹന്‍ രാഘവന്‍ (ടി. ഡി. ദാസന്‍ സ്റ്റാന്‍റെര്‍ഡ് സിക്സ് ബി ), ബാലതാരം : അലക്‌സാണ്ടര്‍ (ടി. ഡി. ദാസന്‍), തിരക്കഥ : രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍), ഗാന രചന കൈതപ്രം ( ഹോളിഡേയ്‌സ്, നീലാംബരി), സംഗീത സംവിധാനം : എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം), ഗായകന്‍ : ശങ്കര്‍ മഹാദേവന്‍ (ഹോളിഡേയ്‌സ്), ഗായിക : ശ്രേയാ ഘോഷാല്‍ ( ആഗതന്‍), ഛായാഗ്രാഹണം : മധു അമ്പാട്ട് ( ഗ്രാമം, ആദാമിന്‍റെ മകന്‍ അബു), എഡിറ്റിംഗ് : രഞ്ജന്‍ ഏബ്രഹാം (എല്‍സമ്മ എന്ന ആണ്‍കുട്ടി), ശബ്ദ ലേഖകന്‍ : എന്‍. ഹരികുമാര്‍ (വിവിധ ചിത്രങ്ങള്‍), കലാ സംവിധാനം : ഗോകുല്‍ദാസ് (മകര മഞ്ഞ്), നൃത്ത സംവിധാനം : മധു ഗോപിനാഥ്, വക്കം സജീവ് (മകര മഞ്ഞ്), ചമയം : ബിജു ഭാസ്‌ക്കര്‍ (പകര്‍ന്നാട്ടം), വസ്ത്രാലങ്കാരം : അനില്‍ ചെമ്പൂര്‍ (ഗദ്ദാമ), ഡബ്ബിംഗ് : ദേവി (കരയിലേക്ക് ഒരു കടല്‍ദൂരം).

സാമൂഹിക നവോത്ഥാന ത്തിന്‍റെ സാംസ്‌കാരിക മൂല്യം പരിഗണിച്ച് ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍, ജയരാജ് ഒരുക്കിയ പകര്‍ന്നാട്ടം, ജി. അജയന്‍റെ ബോധി എന്നീ ചിത്ര ങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എം. രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡു കള്‍ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്മ പുരസ്കാരം : കേരളം നല്‍കിയത് ഒ.എന്‍.വിയും തിരുമുല്‍പ്പാടും ജയറാമും ഇല്ലാത്ത പട്ടിക

February 12th, 2011

padmashree-award-epathram

തൃശ്ശൂര്‍: പത്മ പുരസ്കാരങ്ങള്‍ക്കായി കേരളം സമര്‍പ്പിച്ച 39 പേരുടെ പട്ടികയില്‍ അവാര്‍ഡുകള്‍ കിട്ടിയ കേരളീയരായ രാഘവന്‍ തിരുമുല്‍പ്പാട്, ഒ. എന്‍. വി., നടന്‍ ജയറാം, കലാമണ്ഡലം ക്ഷേമാവതി എന്നിവരുടെ പേരുകള്‍ ഇല്ലായിരുന്നതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ സ്വദേശി വി. കെ. വെങ്കിടാചലം വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു.

പട്ടികയിലെ പത്തോളം പേര്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്‌. വ്യാപാരികളായ നാലോളം പേര്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ആര്‍ട്ട് വിഭാഗത്തില്‍ 10 പേരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യ സമര സേനാനി, ശാസ്ത്രജ്ഞന്‍മാര്‍, സാഹിത്യകാരന്‍മാര്‍, കായിക രംഗത്തെ വ്യക്തികള്‍ തുടങ്ങിവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഭാരത രത്‌നയ്ക്കായി കേരളം ശുപാര്‍ശ ചെയ്തത് എം. എസ്. സ്വാമിനാഥനെയാണ്. പത്മവിഭൂഷനായി ഗായകന്‍ കെ. ജെ. യേശുദാസിനെയും പത്മഭൂഷനായി ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്. ഗോപാലകൃഷ്ണന്‍, ശ്രീനാരായണ അക്കാദമി പ്രസിഡന്‍റ് വെള്ളായണി അര്‍ജ്ജുനന്‍, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സി. ഇ. ഒ. സി. ജി. കൃഷ്ണന്‍ നായര്‍ തുടങ്ങിയവരെയാണ് ശുപാര്‍ശ ചെയ്തത്.

സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദര്‍ മേനോന്‍ ഇന്‍റസ്ട്രി ആന്‍റ് സോഷ്യല്‍ വര്‍ക്ക് ഗ്രൂപ്പില്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്ന് ഐ. എം. വിജയനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടന്‍ മധു, കെ. പി. എ. സി. ലളിത, ആറന്‍മുള പൊന്നമ്മ, ഷാജി എന്‍. കരുണ്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെല്ലാം ആര്‍ട്ട് വിഭാഗത്തില്‍ സ്ഥാനം നേടിയിരുന്നു.

ടി. കെ. എം. കോളേജുകളുടെ ട്രസ്റ്റ് ചെയര്‍മാനായ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പങ്കജ കസ്തൂരി ഹെര്‍ബല്‍സ് എം. ഡി. ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. എന്‍. പി. പി. നമ്പൂതിരി തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്. സ്വാതന്ത്ര്യ സമര സേനാനി വിഭാഗത്തില്‍ കെ. മാധവനും ലിസ്റ്റില്‍ ഉണ്ട്. അന്ന കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. സി. ജേക്കബ്, ഡോ. തോമസ് മാത്യു, ഡോ. ഷാജി പ്രഭാകരന്‍, അനന്തപുരി ആസ്​പത്രി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡം പിള്ള, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു. മടവൂര്‍ വാസുദേവന്‍, ക്രിസ് ഗോപാല കൃഷണന്‍, ടി. ജെ. എസ്. ജോര്‍ജ്ജ്, പെരുവനം കുട്ടന്‍ മാരാര്‍, ഷാജി എന്‍. കരുണ്‍, ജി. ശങ്കര്‍, ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍. പുരസ്കാരത്തിനായി ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്‌നാടും ടി. ജെ. എസ്. ജോര്‍ജ്ജിനെയും ക്രിസ്സ്‌ ഗോപാല കൃഷ്ണനെയും നിര്‍ദ്ദേശിച്ചത് കര്‍ണ്ണാടക സര്‍ക്കാറുമാണെന്ന് മുമ്പു വാര്‍ത്ത വന്നിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയാ രാജീവ്‌ മികച്ച നടി

February 9th, 2011

jaya-actress-aaya-short-film-epathram

ദുബായ്:  അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോല്‍സവ ത്തില്‍  സുബൈര്‍ പറക്കുളം സംവിധാനം ചെയ്ത ‘ആയ’ എന്ന ചിത്രത്തിലെ അഭിനയ ത്തിലൂടെ ജയാ രാജീവ്‌ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
 

aaya-short-film-switch-on-epathram

'ആയ' പിന്നണി പ്രവര്‍ത്തകര്‍: വെള്ളിയോടന്‍, സുബൈര്‍ പറക്കുളം, മുഖ്യാഥിതി റയീസ്

തനിക്ക് പിറക്കാതെ പോയ കുഞ്ഞിന്‍റെ ലാളന കള്‍ക്കായി കാത്തിരിക്കുന്ന ഒരു പോറ്റമ്മ യുടെ മനസ്സിന്‍റെ വിങ്ങലുകള്‍ ഹൃദ്യമായി അവതരി പ്പിച്ചതി ലൂടെ യാണ് ജയാ രാജീവ്‌ ഈ അംഗീകാരം നേടിയത്‌.
 
 
പ്രശസ്ത കഥാകൃത്ത്‌ വെള്ളിയോടന്‍ എഴുതിയ ആയ എന്ന കഥാ സമാഹാര ത്തിലെ കഥ യ്ക്ക്  സുബൈര്‍ വെള്ളിയോട്  തിരക്കഥയും സംഭാഷണ വും ഒരുക്കി, സുബൈര്‍ പറക്കുളം ക്യാമറയും  എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച് ഹ്രസ്വ ചിത്രമാക്കി യപ്പോള്‍, ജയാ രാജീവിനെ കൂടാതെ വെള്ളിയോടന്‍, ജയ വിനു എന്നിവരും വേഷമിട്ടു.

velliyodan-jaya-in-aaya-short-film-epathram

ആയ യിലെ ഒരു രംഗം

റീനാ സലിം (ശബ്ദ സംവിധാനം), റഫീഖ്‌ വാണിമേല്‍ (കലാ സംവിധാനം) എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

15 of 20« First...10...141516...20...Last »

« Previous Page« Previous « മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു
Next »Next Page » ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine