ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

February 3rd, 2018

mammukka-epathram

ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരു പുരസ്‌കാരത്തിനും വിനായകനെ നിര്‍വ്വചി ക്കുവാ നാകില്ല : ഗീതു മോഹന്‍ദാസ്

April 9th, 2017

actress-cum-film-director-geethu-mohandas-ePathram
ഒരു പുരസ്‌കാരത്തിനും വിനായകനെ നിര്‍വ്വചി ക്കുവാ നാകില്ല എന്നും വിനായ കനാണ് പുര സ്‌കാര ങ്ങളെ സുന്ദര മാക്കിയത് എന്നും നടിയും സംവി ധായിക യുമായ ഗീതു മോഹന്‍ദാസ്.

actor-vinayakan-in-bachelor-party-ePathram
ദേശീയ ചലചിത്ര പുരസ്‌കാര പ്രഖ്യാപന ത്തിനു തൊട്ടു പിറകെ യാണ് ഫേസ് ബുക്കി ലൂടെ പ്രതി കരണ വുമായി ഗീതു മോഹന്‍ ദാസ് രംഗത്ത് എത്തി യത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. ജി. ജോര്‍ജ്ജിന് ജെ. സി. ഡാനിയേല്‍ പുരസ്കാരം

September 7th, 2016

jc-daniel-award-for-director-kg-george-ePathram
തിരുവനന്തപുരം : മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന കള്‍ പരി ഗണിച്ച് പ്രമുഖ സംവിധായകനും തിരക്കഥാ കൃത്തു മായ കെ. ജി. ജോര്‍ജ്ജിന് 2015ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം.

ഒക്ടോബര്‍ 15 ന് പാലക്കാട് നടക്കുന്ന അവാര്‍ഡ് നിശ യില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും.

ഐ. വി. ശശി (ചെയര്‍മാന്‍), സിബി മലയില്‍, ജി. പി. വിജയ കുമാര്‍, ചല ച്ചിത്ര അക്കാദമി ചെയര്‍ മാന്‍ കമല്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് അവാര്‍ഡ് നിര്‍ണ്ണ യിച്ചത്.

മലയാള സിനിമാ രംഗത്ത് എഴുപതു കളില്‍ വിപ്ളവ കര മായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായക നാണ് കെ. ജി. ജോര്‍ജ്ജ്. പൂനെ ഫിലിം ഇന്‍സ്റ്റി റ്റ്യൂട്ടില്‍ നിന്നും ഡിപ്ളോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടി ന്‍െറ സഹ സംവിധായ കനായിട്ടാണ് മലയാള സിനിമ യില്‍ അരങ്ങേറു ന്നത്.

ആദ്യ സിനിമ യായ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലി മിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് സംസ്ഥാന അവാര്‍ഡു കളും ലഭി ച്ചിട്ടുണ്ട്.

ഉള്‍ക്കടല്‍ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് (1983), ആദാമിന്‍െറ വാരി യെല്ല് (1983) പഞ്ചവടി പ്പാലം (1984) ഇരകള്‍ (1986), ഇലവങ്കോട് ദേശം (1998) തുടങ്ങിയവ യാണ് അദ്ദേഹ ത്തിന്റെ പ്രധാന ചിത്രങ്ങള്‍.

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ. സി. ഡാനി യേലിന്‍െറ സ്മരണാര്‍ത്ഥം 1992 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ജെ. സി. ഡാനിയേല്‍ പുരസ്കാരം ഏര്‍പ്പെടു ത്തിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചലച്ചിത്രനടന്‍ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

December 26th, 2014

nl-balakrishnan-epathram

പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും നടനുമായ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് ഇരു കാലുകളും ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതോടൊപ്പം അര്‍ബുദ രോഗവും ഹൃദ്‌രോഗവും അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടരയോടെ പ്രൌഡിക്കോണത്തെ ആവുകുളം ശിവാലയം വീട്ടുവളപ്പില്‍ നടത്തും.

1943-ല്‍ തിരുവനന്തപുരം ജില്ലയിലെ പൌഡിക്കോണത്താണ് നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍. എല്‍. ബാലകൃഷ്ണന്റെ ജനനം. 1965-ല്‍ മഹാരാജാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് പെയ്ന്റിംഗില്‍ ഡിപ്ലോമ നേടി. പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. കേരള കൌമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി സിനിമാ മാസികകള്‍ക്ക് വേണ്ടിയും അദ്ദേഹം സ്വതന്ത്ര ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിശ്ചല ഛായാഗ്രാഹകനായിട്ടാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. ജി. അരവിന്ദന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍ തുടങ്ങിയ പ്രശസ്തരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 300-ല്‍ പരം ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന കുട്ടികള്‍ക്കായുള്ള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. തന്റെ ആകാരവും താടിയും എല്ലാം എന്‍. എല്‍. ബാലകൃഷ്ണനെ സിനിമയില്‍ ശ്രദ്ധേയനാക്കി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കൌതുക വാര്‍ത്തകള്‍, ഡോ. പശുപതി, തിരക്കഥ തുടങ്ങി 170 ഓളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തി യവയായിരുന്നു മിക്ക വേഷങ്ങളും. സത്യന്‍ അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലെ പക്ഷി നിരീക്ഷകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012-ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരനുള്ള പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പുസ്തകം രചിച്ചിട്ടുള്ള എൻ. എല്‍. ബാലകൃഷ്ണന്റെ ഷാപ്പു കഥകള്‍ ഏറെ പ്രശസ്തമാണ്. കള്ളു ഷാപ്പിലെ കറികളുടെ രുചിക്കൂട്ടിന്റെ കടുത്ത ആരാധകന്‍ ആയിരുന്നു എന്‍. എല്‍. മാധ്യമ  ചര്‍ച്ചകളില്‍ മദ്യപാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പലപ്പോഴും വാദിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമായി വലിയ ഒരു സൌഹൃദ വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ബാലണ്ണന്‍ എന്നാണ് അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്നേഹപൂര്‍വം വിളിച്ചിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു

December 23rd, 2014

k-balachander-epathram

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകുന്നേരം ഏഴരയോടെ ആയിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാ‍യി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980-ല്‍ തിരകള്‍ എഴുതിയ കാവ്യം എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പത്മശ്രീ, ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഒമ്പത് ദേശീയ അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ ഉള്‍പ്പെടെ മറ്റു നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. തമിഴ് സിനിമയ്ക്ക് നവ ഭാവുകത്വം പകര്‍ന്ന ബാലചന്ദര്‍ കമലഹാസന്‍, രജനീകാന്ത്, സരിത തുടങ്ങി പ്രമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.

1930 ജൂലായ് 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ദണ്ഡപാണിയുടേയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ബാലചന്ദര്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എസ്. സി. സുവോളജി ബിരുദം നേടി. തുടര്‍ന്ന് തിരുവായൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി. എം. ജി. ആർ. അഭിനയിച്ച ദൈവത്തായി എന്ന ചിത്രത്തിനു സംഭാഷണം എഴുതിക്കൊണ്ടാണ് ബാലചന്ദര്‍ സിനിമയിലേക്ക് കടന്നു വന്നത്.

1965-ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1974-ലെ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലൂടെ കമലഹാസനും 1975-ല്‍ സംവിധാനം ചെയ്ത അപൂ‍ര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ രജനീകാന്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

രാജയാണ് ഭാര്യ. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവര്‍ മക്കളാണ്. തമിഴ് സിനിമയിലെ വേറിട്ട സംവിധാന ശൈലിയുടെ ഉടമയായിരുന്ന ബാലചന്ദറിന്റെ നിര്യാണത്തില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

6 of 20« First...567...1020...Last »

« Previous Page« Previous « പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിത
Next »Next Page » ചലച്ചിത്രനടന്‍ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine