ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

June 28th, 2011

lohithadas-epathram

മലയാള സിനിമയിലെ ലോഹി സ്പര്‍ശം നിലച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു. ജീവിത ഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെ കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. ജീവിതത്തെ അഭ്രപാളിയിലേക്ക്‌ തന്മയത്വത്തോടെ എഴുതി ചേര്‍ത്ത ലോഹിതദാസ് എന്ന സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാന രചയിതാവ്, നാടകകൃത്ത്‌… എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താന്‍ ആവാത്തതാണ്.

അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്‌ എന്ന എ. കെ. ലോഹിതദാസ് 2009 ജൂണ്‍ 28 നാണ് നമ്മോട്‌ വിട പറഞ്ഞത്‌.

മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. പത്മരാജനും, ഭരതനും, എം. ടി. യ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ. പി. എ. സി. ക്കു വേണ്ടി 1986-ല്‍ നാടക രചന നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടക വേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവര്‍’ തുടങ്ങിയ നാടകങ്ങളും എഴുതി.

സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക്‌ കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. പിന്നീട് ലോഹി – സിബി മലയില്‍ കൂട്ടുകെട്ട് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചു. 1997-ല്‍ ഭൂതക്കണ്ണാ‍ടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. 1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിവയും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏകദിന സിനിമാ ശില്പ ശാല സംഘടിപ്പിച്ചു

June 23rd, 2011

raghunath-paleri-ePathram
അബുദാബി : അബുദാബി യിലെ സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ മലയാളി സോഷ്യല്‍ഫോറ ത്തിന്‍റെ സഹകരണ ത്തോടെ മലയാളി സമാജത്തില്‍ സംഘടിപ്പിച്ച ഏകദിന സിനിമാ ശില്പ ശാല യില്‍ പ്രശസ്ത കഥാകൃത്തും തിരക്കഥാ കൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ക്ലാസ്സ്‌ എടുത്തു.

ഇന്ത്യയിലെ ആദ്യ 3ഡി സിനിമ യായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ തിരക്കഥ എഴുതിയ രഘുനാഥ് പലേരി തന്‍റെ സിനിമാ അനുഭവങ്ങള്‍ പങ്കു വെച്ചു. തിരക്കഥാ രചനയുടെ വിവിധ വശങ്ങളും ലളിതമായി വിവരിച്ചു. ക്ലാസ്സില്‍ പങ്കെടുത്ത വരില്‍ ഏറെക്കുറെ എല്ലാവരും സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചവര്‍ ആയിരുന്നു. സിനിമ എന്ന മായിക ലോകത്ത്‌ എത്തി കൈപൊള്ളിയ ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.

one-day-cinema-class-ePathram

‘ഏതു മേഖല യിലും എന്ന പോലെ സിനിമ യിലും ചിലര്‍ അവരവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തി ക്കുന്നവര്‍ കാണുമെങ്കിലും പരിശുദ്ധമായ ഒരു കലയാണ്‌ സിനിമ എന്നും അതു നാം തിരിച്ചറിയണം’ എന്നും അദ്ദേഹം പറഞ്ഞു.

താരത്തെ കണ്ട് കഥ ഉണ്ടാക്കാതെ കഥ പൂര്‍ത്തിയാക്കിയതിന് ശേഷം താരത്തെ നിശ്ചയിക്കുന്ന രീതിയാണ് പിന്തുടരേണ്ടത് എന്ന് അദ്ദേഹം ഉപദേശിച്ചു. മലയാള സിനിമ പുതുമകള്‍ തേടുന്ന കാലഘട്ടമാണ്. യുവ സംവിധായകര്‍ ധീരമായ പരീക്ഷണ ങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്. പുതിയ പ്രമേയ ങ്ങളും സംവിധാന ത്തിലെ പരീക്ഷണ ങ്ങളും ആസ്വാദകര്‍ സ്വീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമ യിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദര്‍ മലയാള സിനിമ യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള ത്തിലെ ഇന്നത്തെ ഈ സാങ്കേതിക മുന്നേറ്റ ത്തിനു കാരണക്കാര്‍ നിര്‍മ്മാതാവും സംവിധായ കനുമായ നവോദയ അപ്പച്ചനും, മകന്‍ ജിജോ യും ആണെന്നും അവരെ മാറ്റി നിറുത്തി മലയാള സിനിമ യുടെ ചരിത്രം എഴുതാന്‍ കഴിയില്ല എന്നും തച്ചോളി അമ്പു, പടയോട്ടം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ സിനിമകളെ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ശില്പ ശാല ക്കു മുന്നോടിയായി നടന്ന സ്വീകരണ ചടങ്ങില്‍ മലയാളി സോഷ്യല്‍ഫോറം പ്രസിഡന്‍റ് വക്കം ജയലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഫൈന്‍‍ ആര്‍ട്സ്‌ ജോണി ആമുഖ പ്രസംഗം നടത്തി. പരിപാടി യുടെ കോഡിനേറ്റര്‍ ഷാജി സുരേഷ് സ്വാഗതം ആശംസിച്ചു. സോഷ്യല്‍ഫോറം ജനറല്‍ സെക്രട്ടറി നിസ്സാര്‍ കിളിമാനൂര്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എം. ജെ. എസ്. മീഡിയ ചലച്ചിത്ര നിര്‍മ്മാണ ത്തിലേക്ക്

June 19th, 2011

logo-mjs-media-epathram
ദുബായ്‌ : പ്രവാസ ഭൂമിക യില്‍ നിരവധി പ്രതിഭകളെ കണ്ടെത്തുകയും പ്രോല്‍സാഹി പ്പിക്കുകയും ചെയ്തിട്ടുള്ള വിഷ്വല്‍ മീഡിയ രംഗത്തെ ശ്രദ്ധേയരായ എം. ജെ. എസ്. മീഡിയ (M. J. S. Media) ചലച്ചിത്ര നിര്‍മ്മാണ ത്തിലേക്ക്.

മലയാള ത്തിലെ യുവ നായക നിരയിലെ കുഞ്ചാക്കോ ബോബന്‍, വിനീത്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രമാണ് എം. ജെ. എസ്. മീഡിയ നിര്‍മ്മിക്കുന്നത്.

ഈ സിനിമ യിലേക്ക് പുതു മുഖങ്ങള്‍ക്കും അവസരം നല്‍കുന്നു. അഭിനയ ശേഷിയുള്ള യുവതീ യുവാക്കള്‍ക്ക്‌ പ്രായ ഭേതമന്യേ അപേക്ഷിക്കാം. കാമ്പസ്‌ പശ്ചാത്തല ത്തിലുള്ള ചിത്രം ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്‌ മുന്‍ഗണന നല്‍കും. താല്പര്യമുള്ളവര്‍ ഫോട്ടോ സഹിതം ബയോഡാറ്റ ഇ – മെയില്‍ അയക്കുക.

അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം. ജെ. എസ്. മീഡിയ നിര്‍മ്മിച്ച ടെലി സിനിമ കളായ മേഘങ്ങള്‍, തീരം, തമ്പ്, ഒരു പെരുന്നാള്‍ രാവ്‌, ചിത്രങ്ങള്‍, പ്രശസ്ത നടന്‍ മാള അരവിന്ദന്‍റെ ജീവചരിത്രം ചിത്രീകരിച്ച ‘മനസ്സാസ്മരാമി’ കൂടാതെ ഓണം പ്രത്യേക പരിപാടി യായ ‘മഹാബലി തമ്പുരാന്‍ വരുന്നേ’ എന്നും പൊന്നോണം എന്നിവ യും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാള ത്തിലെ വിവിധ ചാനലു കളില്‍ അവതരിപ്പി ച്ചിരുന്ന ‘മായാവി യുടെ അല്‍ഭുത ലോകം’ ‘DSF 2009 – Its 4 U’ തുടങ്ങിയ റോഡ്‌ ഷോകള്‍, വിവിധ മേഖല കളില്‍ നേട്ടങ്ങള്‍ കൊയ്തെടുത്ത പ്രഗത്ഭ രായവരെ ആദരിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ‘പ്രവാസ മയൂരം’ അവാര്‍ഡ്‌ നൈറ്റ്‌ എന്നിവ എം. ജെ. എസ്. മീഡിയ യുടെ സംഘാടക മികവും പ്രവര്‍ത്തന മേഖലയും വ്യക്തമാക്കുന്നതാണ്.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : eMail : mjsmedia at live dot com

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വണ്ണാന്‍മല യിലെ ‘മാണിക്യക്കല്ല്’

May 6th, 2011

prithwi-in-manikyakallu-epathram
കോഴിക്കോട്‌ : വണ്ണാന്‍മല ഗവണ്മെന്‍റ് മോഡല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായ വിനയ ചന്ദ്രന്‍ അതിജീവന ത്തിന്‍റെ കഥ പറയാന്‍ വരുന്നു. ‘മാണിക്യക്കല്ല്’ എന്ന സിനിമ യിലൂടെ യുവ നായകന്‍ പൃഥ്വിരാജ് ഒരു പുതിയ ഭാവത്തില്‍ എത്തുന്നു.

മലയാള ത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം എം. മോഹനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാണിക്യക്കല്ല് പ്രദര്‍ശനത്തിന് എത്തി. ഗുരു ശിഷ്യ ബന്ധ ത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം കണ്ടു മടുത്ത സ്ഥിരം ഫോര്‍മുല കളില്‍ നിന്നും വ്യത്യസ്ഥമാണ് എന്ന്‍ പ്രതീക്ഷി ക്കുന്നു. ഗ്രാമീണ പശ്ചാത്തല ത്തില്‍ കാലിക പ്രസക്തി യുള്ള ഒരു വിഷയമാണ് ചിത്രം കൈ കാര്യം ചെയ്യുന്നത്.

1864 – ല്‍ ബ്രിട്ടീഷു കാര്‍ സ്ഥാപിച്ച താണ് വണ്ണാന്‍മല യിലെ സ്കൂള്‍. ഒരു കാലത്ത് അടുത്തുള്ള പഞ്ചായത്തു കളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുമായിരുന്നു. ഏകദേശം മൂവായിര ത്തോളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍.

ഇന്ന് ഇത് വണ്ണാന്‍മല ഗവണ്‍മെന്‍റ് മോഡല്‍ ഹൈസ്‌കൂളാണ്. ഓരോ ക്ലാസിലും വിരലില്‍ എണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവു മില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ ആവശ്യത്തിന് അദ്ധ്യാപകരില്ല. വിദ്യാര്‍ത്ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല.

samvritha-nedumudi-in-manikya-kallu-epathram

അവിടെ യുള്ള അദ്ധ്യാപ കര്‍ക്ക് മറ്റു ബിസിനസ്സു കളിലാണ് താല്‍പര്യം. പ്രധാന അദ്ധ്യാപക നായ കരുണാകര ക്കുറുപ്പ് ആകട്ടെ വളം മൊത്ത ക്കച്ചവടക്കാരനും. ചിത്ര ത്തിലെ നായിക യായ സംവൃത സുനില്‍ ആ വിദ്യാലയ ത്തിലെ തന്നെ കായിക അദ്ധ്യാപിക ചാന്ദിനി ആയി വേഷമിടുന്നു. എന്നാല്‍ ചാന്ദിനി യുടെ പ്രധാന തൊഴില്‍ കോഴി വളര്‍ത്തല്‍ ആണ്.

ഈ സ്കൂളി ലേക്കാണ് ലക്ഷ്യ ബോധവും ഉത്തരവാദി ത്വവുമുള്ള വിനയ ചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. വെറും തൊഴില്‍ എന്ന നിലയില്‍ അല്ല, മറിച്ച് ഒരു അദ്ധ്യാപകന്‍ ആവാന്‍ ആത്മാര്‍ത്ഥ മായി ആഗ്രഹിച്ചാണ് വിനയ ചന്ദ്രന്‍ ഈ ജോലി നേടിയത്.

manikyakallu-prithwi-epathram

വിനയ ചന്ദ്രന്‍ സ്‌കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തിലൂടെ എം. മോഹനന്‍ നമുക്ക് കാണിച്ചു തരുന്നത്. നന്മയും സ്‌നേഹവുമുള്ള അദ്ധ്യാപകന് സമൂഹ ത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതിന്‍റെ ഉദാഹരണമാണ് മാണിക്യക്കല്ല്.

നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, പി. ശ്രീകുമാര്‍, കെ. പി. എ. സി. ലളിത, ബിന്ദു പണിക്കര്‍, കുളപ്പുള്ളി ലീല, കോട്ടയം നസീര്‍, അനൂപ്‌ ചന്ദ്രന്‍, കൊച്ചു പ്രേമന്‍, മനുരാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, മുത്തുമണി, ദീപിക, ജാനറ്റ് തുടങ്ങിയ ഒരു വലിയ താര നിര യോടൊപ്പം ഗാന രചയിതാവ് അനില്‍ പനച്ചൂരാനും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.

ഗൗരീ മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ എ. എസ്. ഗിരീഷ്‌ ലാല്‍ നിര്‍മ്മിക്കുന്ന മാണിക്യക്കല്ല് മലയാള സിനിമക്ക് നവ ജീവന്‍ നല്‍കും എന്ന് ചലച്ചിത്ര പ്രേമികള്‍ വിശ്വസിക്കുന്നു.

പി. എം. അബ്ദുല്‍ റഹിമാന്‍

- pma

വായിക്കുക: ,

1 അഭിപ്രായം »

ജെ. സി.ഡാനിയേല്‍ പുരസ്‌കാരം അപ്പച്ചന് സമ്മാനിച്ചു

May 3rd, 2011

jc-danial-award-for-appachan-epathram
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം പ്രശസ്ത നിര്‍മ്മാതാവ് നവോദയ അപ്പച്ചന് ( എം. സി. പുന്നൂസ് ) സമ്മാനിച്ചു. മന്ത്രി എം. എ. ബേബി യാണ് അപ്പച്ചന് പുരസ്‌കാരം നല്‍കിയത്. മലയാള സിനിമ യില്‍ ധീരവും സാഹസിക വുമായ ഇടപെടല്‍ നടത്തിയ ആളാണ് അപ്പച്ചന്‍ എന്ന് മന്ത്രി പറഞ്ഞു. പൂര്‍വ്വാധികം ശക്തി യോടെ താന്‍ സിനിമാ നിര്‍മ്മാണ മേഖല യില്‍ തിരിച്ചു വരും എന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് അപ്പച്ചന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന താണ് അവാര്‍ഡ്. കെ. സി. മധു രചിച്ച ‘നവോദയ അപ്പച്ചന്‍ – മലയാള സിനിമ യുടെ വളര്‍ത്തച്ഛന്‍’ എന്ന പുസ്തകം സുബ്രഹ്മണ്യം കുമാര്‍ പ്രകാശനം ചെയ്തു. അപ്പച്ചന്‍റെ ഭാര്യ, ജൂറി അദ്ധ്യക്ഷന്‍ ടി. വി. ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍, സെക്രട്ടറി ഡോ. കെ. ശ്രീകുമാര്‍ തുടങ്ങി യവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

37 of 39« First...1020...363738...Last »

« Previous Page« Previous « ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ വിലക്ക്
Next »Next Page » വണ്ണാന്‍മല യിലെ ‘മാണിക്യക്കല്ല്’ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine