ജി. അരവിന്ദന്‍

March 14th, 2011

g-aravindan-epathram

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ജി. അരവിന്ദന്‍ എന്ന മഹാനായ ചലച്ചിത്രകാരന്‍ , കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് തികയുന്നു. ധിഷണാ ശാലിയായ ഈ കലാകാരന്‍റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തമ്പ്, കുമ്മാട്ടി, കാഞ്ചന സീത, പോക്കുവെയില്‍, എസ്തപ്പാന്‍, ചിദംബരം, ഒരിടത്ത്‌, വാസ്തുഹാര, എന്നീ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിനു നിരവധി തവണ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോക സിനിമാ ചരിത്രത്തില്‍ അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യയുടെ അഭിമാനമാണ്. 1991 മാര്‍ച്ച് 14നാണ് ആ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ. സി. ഡാനിയല്‍ പുരസ്‌കാരം നവോദയ അപ്പച്ചന്‌

March 1st, 2011

navodhaya-appachan-epathram
തിരുവനന്തപുരം: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്ക്കുള്ള 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാര ത്തിന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അര്‍ഹനായി.

ഇന്ത്യന്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച നവോദയാ സ്റ്റുഡിയോ യുടെ സ്ഥാപകന്‍ കൂടിയാണ് എം. സി. പുന്നൂസ് എന്ന അപ്പച്ചന്‍. ദക്ഷിണേന്ത്യ യിലെ ആദ്യ സിനിമാ സ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യ 70 എം.എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ത്രിമാന (3D) ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി മലയാള സിനിമ യുടേ ചരിത്ര ത്തില്‍ നാഴിക ക്കല്ലുകള്‍ ആയി മാറിയ നിരവധി സംഭാവനകള്‍ നല്‍കിയ നവോദയ അപ്പച്ചന്‍, ഉദയാ – നവോദയാ എന്നീ ബാനറു കളിലായി നൂറിലധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവായിരുന്ന കുഞ്ചാക്കോ യുടെ സഹോദരനാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തി നുള്ളില്‍ മലയാള സിനിമ യ്ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവന കള്‍ പരിഗണിച്ചാണ് നവോദയ അപ്പച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറബിയും ഒട്ടകവും പി. മാധവന്‍ നായരും : പ്രിയന്‍ സിനിമ ഗള്‍ഫില്‍

January 27th, 2011

priyadarshan-in-press-meet-epathram

അബുദാബി : പ്രശസ്ത  സംവിധായകന്‍ പ്രിയദര്‍ശന്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരുക്കുന്ന ഹാസ്യചിത്രം   ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. പൂര്‍ണ്ണ മായും യു. എ. ഇ. യില്‍ വെച്ച് ചിത്രീകരി ക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ യായ  ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ   നിര്‍മ്മാണ ച്ചെലവ് ഏഴരക്കോടി രൂപയാണ്. 
 
യു. എ. ഇ.  സ്വദേശി   ജമാല്‍ അല്‍ നുഐമി യുടെ ജാന്‍കോസ്  എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരാണ്.
 
മോഹന്‍ലാലിനെ ക്കൂടാതെ നെടുമുടി വേണു, ഇന്നസെന്‍റ്, മുകേഷ്, ലക്ഷ്മിറായ്, ഭാവന തുടങ്ങിയ വന്‍ താരനിരയും അഭിനയിക്കുന്നു. പ്രിയദര്‍ശന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന  സിനിമ,  സെപ്റ്റംബറില്‍  സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്യും.

ഒരു മലയാള സിനിമയുടെ നിര്‍മ്മാണത്തില്‍  ഒരു അറബി   സഹകരിക്കുന്നു എന്ന സവിശേഷത യും ഈ പ്രിയന്‍ ചിത്രത്തിനുണ്ട്.

ഈ സിനിമ യുടെ വിശേഷങ്ങളെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പ്രിയദര്‍ശന്‍ ഐ. എസ്. സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ്  പണിക്കര്‍,  വൈസ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍,  നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജാഫര്‍ പനാഹിയെ ശിക്ഷിച്ചതിനോട് നജാദിനു യോജിപ്പില്ലായിരുന്നു

January 20th, 2011

jafar-panahi-epathram

ടെഹ്റാന്‍ : വിശ്രുത ഇറാനിയന്‍ ചലച്ചിത്രകാരനും ഗ്രീന്‍ മൂവ്മെന്റിന്റെ വക്താവുമായ ജാഫര്‍ പനാഹിയെ(49) ശിക്ഷിക്കുന്നതില്‍ പ്രസിഡണ്ട് അഹമ്മദി നെജാദിനു താല്പര്യം ഇല്ലായിരുന്നു വെന്ന് റിപ്പോര്‍ട്ട് . ഫാര്‍സ് ന്യൂസ് ഏജസിയെ ഉദ്ധരിച്ചാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇറാനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും സിനിമകളില്‍ ഭരണകൂട ത്തിനെതിരായ നിലപാടുകളും സ്വീകരിച്ചതിനെ തുടര്‍ന്ന് ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയും ഇരുപതു വര്‍ഷത്തേക്ക് സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ വിലക്കും രാജ്യം വിട്ടു പോകുന്നതില്‍ നിയന്ത്രണവും കൂടാതെ അഭിമുഖം നല്‍കുന്നതില്‍ നിന്നും പനാഹിക്കു വിലക്കുമുണ്ട്. ലോകമെമ്പാടും പനാഹിയുടെ ചിത്രങ്ങള്‍ ആവേശപൂര്‍വ്വം സ്വീകരിക്ക പ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കലാ ജീവിതത്തിനു തടയിടുവാനുള്ള നീക്കത്തിനെതിരെ ശക്തമായ് എതിര്‍പ്പുകളാണ് ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. കാന്‍ മേളയില്‍ ഇറാന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഇതിനോടകം രേഖപ്പെടുത്തി ക്കഴിഞ്ഞു. മേളയില്‍ പനാഹിയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരുന്നു.

ഒരു മുന്‍ സൈനീകനായ പനാഹി “ദ വൈറ്റ് ബലൂണ്‍“ എന്ന ചിത്രത്തിലൂടെ സിനിമാ സംവിധായകനായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1995-ല്‍ “ദ വൈറ്റ് ബലൂണിനു“ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്കാരം ലഭിച്ചിരുന്നു. “ദ സര്‍ക്കിള്‍“ എന്ന ചിത്രം 2000-ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരത്തിനു അര്‍ഹമായി. അഭിപ്രായ സ്വാതന്ത്രത്തിനുള്ള വിലക്കുകള്‍, വസ്ത്രധാരണത്തിലെ നിബന്ധനകള്‍, യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങി ഇറാനിലെ സ്തീകളുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ക്കൊണ്ടുള്ള ചിത്രമായിരുന്നു ഇത്. ഇതു കൂടാതെ ക്രിംസണ്‍ ഗോള്‍ഡ്, ഓഫ് സൈഡ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.

ഇറാനിലെ ഭരണ കൂടങ്ങള്‍ക്ക് എന്നും സിനിമകളോട് മതിപ്പുണ്ടായിരുന്നില്ല. 1979-ല്‍ സിനിമാ ശാല പുറത്തു നിന്നു പൂട്ടി തീ കൊടുത്ത സംഭവവും ഇറാനിന്റെ ചരിത്രത്തില്‍ ഉണ്ട്. അന്ന് നൂറു കണക്കിന് നിരപരാധികള്‍ ആ തീയേറ്ററിനകത്ത് ചുട്ടെരിക്കപ്പെട്ടു. എന്നാല്‍ പ്രതിസന്ധികള്‍ പുതിയ ഉണര്‍വ്വായിട്ടാണ് ഇറാനിയന്‍ ചലച്ചിത്രകാരന്മാര്‍ എടുക്കുന്നതെന്ന് അവരുടെ പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ലോക നിലവാരം പുലര്‍ത്തുന്ന ഇറാനിയന്‍ സിനിമകള്‍ കടുത്ത പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. ചരിത്രത്തെയും സമകാലിക യാഥാര്‍ത്ഥ്യങ്ങളേയും ശരിയായ ദിശയില്‍ ഉള്‍ക്കൊണ്ടു കൊണ്ട് വിമര്‍ശനാത്മകമായും കാലഘട്ടത്തി നനുസൃതമായും നോക്കി ക്കാണുന്നതുമാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനില്‍ കലാകാരന്മാര്‍ പല തരത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത സെന്‍സര്‍ഷിപ്പും രാജ്യത്തിനകത്ത് സിനിമ നിരോധിക്കുന്നതും അടക്കം ഇറാനില്‍ സിനിമകള്‍ക്ക് കടുത്ത വെല്ലുവിളികള്‍ ഉണ്ടാകുമ്പോളും അന്തരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസയും പുരസ്കാരങ്ങളും ഇറാനിയന്‍ സിനിമകള്‍ കരസ്ഥമാക്കുന്നത് യാഥാസ്ഥിതികരെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. പനാഹിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഒരു സിനിമ നിര്‍മ്മിച്ച മുഹമ്മദ് റസലോവിനേയും ആറു വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചരിത്രമാവാന്‍ യന്തിരന്‍ എത്തി

October 1st, 2010

rajani-aishwarya-rai-in-enthiran-epathram

സിനിമാ ലോകത്ത്‌ ചരിത്രം സൃഷ്ടിക്കാന്‍ ‘യന്തിരന്‍’ തിയ്യേറ്ററു കളില്‍ എത്തി. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ – ഐശ്വര്യ റായ്‌  ടീമിന്‍റെ ചിത്രം എന്ന നിലയിലും ഹിറ്റ്‌ മേക്കര്‍ ഷങ്കര്‍ ഒരുക്കുന്ന സിനിമ എന്ന നിലയിലും ഈ ചിത്രത്തെ ആകാംക്ഷ യോടെയാണ് സിനിമാ ലോകം കാത്തിരി ക്കുന്നത്. 165 കോടി ചെലവില്‍, ഇന്നുവരെ ലഭ്യമായ ഏറ്റവും പുതിയ സിനിമാ സങ്കേതങ്ങള്‍  എല്ലാം ഉള്‍പ്പെടുത്തി യാണ് യന്തിരന്‍ തയ്യാറാക്കിയത്. തമിഴ്‌ നാട്ടില്‍ 500 കേന്ദ്രങ്ങളിലും  കേരളത്തില്‍ 128 കേന്ദ്രങ്ങളിലും  യന്തിരന്‍ പ്രദര്‍ശന ത്തിനെത്തുന്നു.  കൊച്ചിന്‍ ഹനീഫ്‌, കലാഭവന്‍ മണി എന്നിവര്‍ മലയാള ത്തിന്‍റെ സാന്നിദ്ധ്യ മായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബോളിവുഡ് താരമായ ഡാനി ഡെന്‍‌സൊംഗപ്പ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നു.  ‘റോബോട്ട്’ എന്ന പേരില്‍ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഡബ്ബ് ചെയ്തു റിലീസ്‌ ചെയ്യുന്നു. തെലുങ്ക് പതിപ്പിന് മാത്രം നല്കിയത് 27 കോടി രൂപ. ഓസ്കാര്‍ ജേതാക്കളായ റസൂല്‍ പൂക്കുട്ടിയും  സംഗീത സംവിധായകന്‍  എ. ആര്‍. റഹ് മാനും യന്തിരന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആണെന്നത് ഈ ചിത്രത്തിന്‍റെ മാറ്റു കൂട്ടുന്നു.
 

aishwarya- rajani-in enthiran-epathram

ഹോളിവുഡ് സിനിമകളെക്കാള്‍ മികച്ചു നില്‍ക്കുന്ന  വിഷ്വല്‍ ഇഫക്ടസ് ആണ് ഈ ചിത്രത്തിനായി ഒരുക്കി യിരിക്കുന്നത്.  ഹോളിവുഡിലെ ജോര്‍ജ് ലൂക്കാസിന്‍റെ  ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക് സാങ്കേതികത്വമാണ്  ക്ലൈമാക്‌സ് ഷോട്ടുകള്‍ തയ്യാറാക്കിയത്‌. മാട്രിക്‌സ് ഫെയിം യുവന്‍വൊപിംഗ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്‌ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

enthiran-rajani-aishwarya-epathram

മൂന്നു ഭാഷകളിലായി രണ്ടായിരത്തോളം കോപ്പികള്‍  ലോകമെമ്പാടും ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനു എത്തിച്ചു കൊണ്ടാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുന്നത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »

37 of 38« First...1020...363738

« Previous Page« Previous « സീത വിവാഹിതയായി
Next »Next Page » മലയാളത്തില്‍ നിന്നും അനന്യ യും ബോളിവുഡിലേക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine