ഫേസ്ബുക്ക് സ്റ്റാറ്റസില്‍ മനംനൊന്ത്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

September 22nd, 2011

ബാംഗ്ലൂര്‍ : കാമുകന്‍ തന്നെ ഉപേക്ഷിച്ചതായി കാമുകന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്‌ കണ്ട വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ആണ് സംഭവം. 23 കാരിയായ മാലിനി തന്റെ കാമുകനുമായി വഴക്ക് കൂടിയപ്പോഴാണ് കാമുകന്‍ തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്‌ മാറ്റിയത്‌. “പുതിയ കാമുകിയെ ഉപേക്ഷിച്ചതോടെ നല്ല സുഖം തോന്നുന്നു. ഹാപ്പി ഇന്‍ഡിപെന്‍ഡനസ് ഡേ” ഇതായിരുന്നു കക്ഷിയുടെ പുതിയ സ്റ്റാറ്റസ്‌. ഇത് കണ്ടു മനം നൊന്താണ് മാലിനി തന്റെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങി മരിച്ചത്‌.

Justin-Timberlake-Cameron-Diaz-epathramജസ്റ്റിന്‍ ടിമ്പര്‍ലേക്ക് കാമറൂണ്‍ ഡയസ് ദമ്പതികള്‍

ഫേസ്ബുക്കില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഇത്തരം സൌഹൃദങ്ങള്‍ സൗഹാര്‍ദ്ദപരമായി എങ്ങനെ അവസാനിപ്പിക്കണം എന്ന് യുവജനങ്ങളെ ബോധവല്‍ക്കരിക്കണം എന്ന് സാമൂഹ്യ ശാസ്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരാളോട് പിണങ്ങിയാല്‍ ഉടന്‍ അയാളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക, അയാളെ സുഹൃത് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുക, അയാളെ പറ്റി മോശമായി ഫേസ്ബുക്ക് വോളില്‍ എഴുതുക ഇതൊന്നും ചെയ്യരുത്‌ എന്ന് ഇവര്‍ ഉപദേശിക്കുന്നു. സ്നേഹ ബന്ധങ്ങള്‍ നല്ല നിലയില്‍ കൊണ്ട് നടക്കുന്നത് പോലെ തന്നെ പ്രധാനമാണ് അവ സൌഹാര്‍ദ്ദ പരമായി അവസാനിപ്പിക്കുന്നതും. വിവാഹ ബന്ധം മോചിപ്പിച്ചതിനു ശേഷവും നല്ല സുഹൃത്തുക്കളായി കഴിയുവാന്‍ പാശ്ചാത്യ സമൂഹത്തിനു കഴിയുന്നത് ഇതിനൊരു നല്ല ദൃഷ്ടാന്തമാണ്. ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് കാമറൂണ്‍ ഡയസ് ദമ്പതികള്‍ ബന്ധം പിരിഞ്ഞതിനു ശേഷവും സുഹൃത്തുക്കളായി കഴിയുന്നതും ഒരുമിച്ചു ഒരു സിനിമയില്‍ അഭിനയിച്ചതും വരെ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. ഈ കാര്യങ്ങളെല്ലാം യുവാക്കളെ പറഞ്ഞു മനസിലാക്കണം എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൂകമ്പം : സിക്കിമില്‍ മരണം 92

September 20th, 2011

sikkim-earthquake-epathram

ഗാംഗ്ടോക് : ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ മംഗന്‍ കഴിഞ്ഞുള്ള പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. ഗാംഗ്ടോക് മുതല്‍ മംഗന്‍ വരെയുള്ള റോഡുകളില്‍ നിന്നും തടസങ്ങള്‍ ഏറെ കഷ്ട്ടപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യം നീക്കം ചെയ്തത്. ഇതിനിടയില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് വരെ ഈ ഭൂകമ്പത്തിന്റെ ഫലമായി മരിച്ചവരുടെ എണ്ണം 92 ആയി. അനേകം പേര്‍ പലയിടത്തായി കുടുങ്ങി കിടക്കുന്നതിനാല്‍ ഇനിയും മരണ സംഖ്യ കൂടുവാനും സാദ്ധ്യതയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിക്കിം ഭൂചലനം: മരണം 74 ആയി

September 20th, 2011

sikkim-earthquake-2011-epathram

ഗാങ്‌ടോക്: ഉത്തരേന്ത്യയെയും വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശംവിതച്ച വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. 20 വര്‍ഷത്തിനിടെ ഇവിടെയനുഭവപ്പെടുന്ന ഏറ്റവുംവലിയ ഭൂകമ്പമാണിത്. കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വ്യാപകമായ നാശം സംഭവിച്ച ഇവിടെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും (എന്‍.ഡി.ആര്‍.എഫ്.), ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പോലീസും (ഐ.ടി.ബി.പി.) രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കരസേനയുടെ അയ്യായിരത്തോളം സൈനികരും ഒമ്പത് ഹെലികോപ്റ്ററുകളുമാണ് ‘ഓപ്പറേഷന്‍ മദാദ്’ എന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.

ഞായറാഴ്ച വൈകിട്ട് 6.15-ഓടെയാണ് റിക്ടര്‍ സെ്കയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിക്കിമിലും ഉത്തരേന്ത്യയിലും നാശംവിതച്ചത്. ബംഗാളില്‍ ആറും ബിഹാര്‍, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളില്‍ ഏഴുംവീതം പേരുമാണ് മരിച്ചത്. സിക്കിമിന്റെ വടക്കന്‍ജില്ലയായ ഗാങ്‌ടോക്കിലും തീസ്റ്റ നദീതീരത്തെ റാങ്‌പോ, ദിക്ചു, സിങ്തം, ചുങ്താങ് ഗ്രാമങ്ങളിലുമാണ് ഭൂകമ്പം കൂടുതല്‍ ദുരന്തം വിതച്ചത്. ഗാങ്‌ടോക്കില്‍ തീസ്റ്റ ഉജ്ര ലിമിറ്റഡിന്റെ ബസ് ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി അതിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംകൊടുക്കുന്ന കരസേനയുടെ തലവന്‍ മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍ പറഞ്ഞു. തിസ്ത വൈദ്യുതി പദ്ധതി പ്രദേശത്ത് നിന്ന് 10 ജീവനക്കാരുടെ മൃതദേഹം കണ്ടെടുത്തു. സിക്കിമില്‍ 20 തുടര്‍ചലനങ്ങളുണ്ടായി.

അസം, മേഘാലയ, ത്രിപുര, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലും അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മല്ലിക സാരാഭായ് ഗുജറാത്തില്‍ അറസ്റ്റില്‍

September 19th, 2011
mallika_sarabhai-arrested-epathram
അഹമദബാദ്: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലിക സാരാഭായിയേയും മുകുള്‍ സിന്‍‌ഹയേയും ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ അണി നിരത്തി മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിരാഹാര പന്തലിലേക്ക് മാര്‍ച്ചു നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. താന്‍ അറസ്റ്റിലായത് എന്തിനാണെന്ന് അറിയില്ലെന്നും, മുഖ്യമന്ത്രിക്ക് ഒരു കത്തു നല്‍കുവാന്‍ പുറപ്പെട്ടതെന്നാ‍ണ് തങ്ങളെന്നുമായിരുന്നു മല്ലിക അറസ്റ്റിനു ശേഷം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നയിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരായി നല്‍കിയ കേസില്‍ തന്റെ അഭിഭാഷകരെ കൈക്കൂലി നല്‍കി സ്വാധീനിക്കുവാന്‍ മോഡി ചില ഉദ്യോഗസ്ഥര്‍ വഴി ശ്രമിച്ചതായി നേരത്തെ മല്ലിക ആരോപണമുന്നയിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിക്കിമില്‍ ഭൂകമ്പം : 18 മരണം

September 18th, 2011

earthquake-epathram

ഗാംഗ്ടോക് : ഗാംഗ്ടോക് നഗരത്തില്‍ നിന്നും 64 കിലോമീറ്റര്‍ മാറി ഇന്ന് വൈകീട്ട് ഉണ്ടായ ഭൂമികുലുക്കത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ സിക്കിമിലും, 4 പേര്‍ പശ്ചിമ ബംഗാളിലും, 2 പേര്‍ ബീഹാറിലും, 5 പേര്‍ നെപ്പാളിലുമാണ് കൊല്ലപ്പെട്ടത്‌. റിക്റ്റര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 06:10നാണ് തുടങ്ങിയത്. ഇതിന്റെ അലകള്‍ ഡല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ബീഹാറില്‍ ചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍ തടസപ്പെട്ടു. ഗതാഗതം താറുമാറായി. അനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.ഇനിയും ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 221016171820»|

« Previous Page« Previous « നരേന്ദ്ര മോഡിക്ക് ഇരകളുടെ തുറന്ന കത്ത്
Next »Next Page » മല്ലിക സാരാഭായ് ഗുജറാത്തില്‍ അറസ്റ്റില്‍ »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine