വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശയിളവു നല്‍കണം: മന്ത്രി കെ. എം. മാണി

March 26th, 2012

km-mani-epathram
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശയിളവു നല്‍കുവാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ധനകാര്യ  മന്ത്രി കെ. എം. മാണി. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 2003-2009 കാലഘട്ടത്തില്‍ അനുവദിച്ച വിദ്യഭ്യാസ വായ്പകളുടെ പലിശ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മാണി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍  പലിശ ഇളവു ചെയ്തു മുടങ്ങിയ വായ്പകള്‍ തിരിച്ചു പിടിക്കുവാന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഷുക്കൂര്‍ വധക്കേസ്: മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് കെ.എം.ഷാജി

March 26th, 2012
km-shaji-epathram
കണ്ണൂര്‍: പട്ടുവം അരിയിലെ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ  കൊലപ്പെടുത്തിയതുമായ് ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് കെ. എം. ഷാജി എം. എല്‍. എ ആവശ്യപ്പെട്ടു. സി. പി. എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നില്‍ എന്നും നിയമ സഭയ്ക്കകത്തായാലും പുറത്തായാലും പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും  ഷാജി പറഞ്ഞു. ഷുക്കൂര്‍ വധം :ജനകീയ വിചാരണ എന്ന പേരില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ നിയോജക മണ്ഡലം സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പും കണ്ണൂരില്‍ രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അവയിലൊക്കെ സി. പി. എം വിലകൊടുത്തു വാങ്ങുന്ന വാലുകളാണ് പിടിക്കപ്പെട്ടിട്ടുള്ളതെന്നും എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ വാലുകളെ അല്ല തലകളെ തന്നെ പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വണ്ടി ആക്രമിച്ചവന്‍ തന്നെയാണ് മരിച്ചതെന്നും ഗതികെട്ടാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും സി. പി. എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തളിപ്പറമ്പില്‍ പറഞ്ഞതായി കെ. എം. ഷാജി പറഞ്ഞു. ജയരാജനും സി. പി. എമ്മിനും മനോരോഗമാണെന്നും അത് ചികിത്സിക്കുവാന്‍ ഫണ്ട് തങ്ങള്‍ പിരിച്ചു നല്‍കാമെന്നും ഷാജി തുറന്നടിച്ചു. അഷ്‌റഫ് ബംഗാളി മൊഹല്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു, കെ. പി. താഹിര്‍, പി. കെ. ഇസ്മായില്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദീപാ നായര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എം. ഡി

March 26th, 2012
കൊച്ചി: ഡോ. ബി അശോക് രാജിവെച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി ഐ. എഫ്. എസ് ഉദ്യോഗസ്ഥയായ ദീപ നായരെ നിയമിച്ചു.  പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന മനോജ് കുമാറിനെ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. വകുപ്പ്  മന്ത്രിയുമായും ചലച്ചിത്ര അക്കാദമിയുടേയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റേയും ചെയര്‍മാന്മാരുമായും രൂക്ഷമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഡോ. ബി അശോക് രാജിവെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോസ്‌പ്രകാശിനു കലാകേരളത്തിന്റെ വിട

March 26th, 2012
jose-prakash-epathram1
കൊച്ചി: ശനിയാഴ്ച അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടന്‍ ജോസ് പ്രകാശിനു കലാകേരളത്തിന്റെ വിട. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. എറണാകുളം സെന്റ് മേരീസ് ബസേലിക്കയില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. രാവിലെ ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സാമൂഹിക-സാംസ്കാരിക-കലാ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി. കെ. ഇബ്രാഹിം കുഞ്ഞ്, കെ. സി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ജോസ്‌പ്രകാശിനു കലാകേരളത്തിന്റെ വിട

ലീഗിന്റെ അഞ്ചാം മന്ത്രി: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പിലും പ്രകടനം

March 26th, 2012

kerala-muslim-league-campaign-epathram

മലപ്പുറം: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തി. എന്നാല്‍ പ്രകടനത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ഞളാംകുഴി അലിയെ ലീഗിന്റെ അഞ്ചാം മന്ത്രിയാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ലീഗിന്റെ മുതിര്‍ന്ന നേതാവായ പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇനിയും പ്രാവര്‍ത്തികമാകാത്തതില്‍ ലീഗ് പ്രവര്‍ത്തകരിലും അണികള്‍ക്കിടയിലും ഉള്ള പ്രതിഷേധം പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ അത് നേതാക്കള്‍ക്ക് നേരെ ഉള്ള കയ്യേറ്റങ്ങളിലേക്കും  തെരുവിലേക്കും കടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പിറവം ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്ബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞയും നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ ഇനിയും ഒരു ന്യൂനപക്ഷ സമുദായാംഗത്തിനു മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് തിരിച്ചടിയാകുമെന്ന് ചില നേതാക്കള്‍ കരുതുന്നു. നിലവില്‍ കേരള മന്ത്രി സഭയില്‍ അമ്പത് ശതമാനത്തിലധികം മന്ത്രിമാ‍രും ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. ഇനി അനൂപ് ജേക്കബ്ബ് മന്ത്രിയാകുകയാണെങ്കില്‍ അത് ഒന്നു കൂടി വര്‍ദ്ധിക്കുകയും ചെയ്യും. മുഖ്യമന്ത്രിയെ കൂടാതെ ധനകാര്യം, വ്യവസായം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി പ്രധാന വകുപ്പുകളും അവരാണ് കൈകാര്യം ചെയ്യുന്നതും. ഭൂരിപക്ഷ സമുദായങ്ങളുടെ നേതാക്കളൊ ഇക്കാര്യത്തില്‍ ശക്തമായ അസംതൃപ്തിയൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കൂടെ കഴിഞ്ഞു മതി ലീഗിന്  മന്ത്രിസ്ഥാനം എന്ന് യു. ഡി. എഫില്‍ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. രാഷ്ടീയ സാഹചര്യം കണക്കിലെടുത്ത് യു. ഡി. എഫ് നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ മഞ്ഞളാം കുഴി അലിക്ക് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിണറായി വിജയന്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചു
Next »Next Page » ജോസ്‌പ്രകാശിനു കലാകേരളത്തിന്റെ വിട »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine