ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍

April 29th, 2012
aniyan maarar-epathram
തൃശ്ശൂര്‍ പൂരത്തിനെത്തുന്ന മേളക്കമ്പക്കാരെ സംബന്ധിച്ച് പാണ്ടിമേളം എന്നാല്‍ മനസ്സിലേക്ക് ആദ്യമെത്തുക മെലിഞ്ഞു നീണ്ട വിനിയാന്വിതനായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ മുഖമാണ്. പെരുവനത്തിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിന്റെ മാറ്റൊലികള്‍ അവസാനിക്കും മുമ്പേ മറ്റൊരു മേളവിസ്മയത്തിനു തിരികൊളുത്തിയിട്ടുണ്ടാകും ഈ അനുഗ്രഹീതകലാകാരന്‍. എട്ടുകൊല്ലം മേളപ്രമാണിയായിരുന്ന മട്ടന്നൂര്‍ എന്ന അതികായന്‍ ഒഴിഞ്ഞപ്പോള്‍ ഇനിയാരെന്ന ചോദ്യത്തിനു മറുപടിയുമായാണ് അനിയന്‍ മാരാ‍ര്‍ തിരുവമ്പാടിയുടെ മേളപ്രമാണിയായത്. ചെണ്ടയില്‍ വീഴുന്ന ഓരോ കോലും പുറപ്പെടുവിക്കുന്ന ശബ്ദത്തെ സൂക്ഷമായി വിശകലനം ചെയ്യുന്ന തൃശ്ശൂരിലെ മേളക്കമ്പക്കാര്‍ക്കിടയില്‍ പാണ്ടിയുടെ ശാബ്ദ സൌന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ  ഇരുന്നൂറ്റമ്പതോളം കലാകാരന്മാരെ അണി നിരത്തിക്കൊണ്ട് മേളത്തെ നിയന്ത്രിക്കുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്.
വാദ്യകലാ പാരമ്പര്യമുള്ള കുടുംബത്തില്‍ പരിയാരത്ത് കൃഷ്ണന്‍ കുട്ടിമാരാരുടേയും കിഴക്കൂട്ട് കാളിക്കുട്ടി മാരസ്യാരുടേയും മകനായി ജനിച്ച അനിയന്‍ മാരാരെ അമ്മാവന്‍ ഈശ്വരന്‍ മാരാരാണ് മേളവിസ്മയത്തിന്റെ അനന്തമായ ലോകത്തെക്ക് കൈപിടിച്ച് ആനയിച്ചത്. അമ്മാവനെ കൂടാതെ പരിയാരത്ത് കുഞ്ഞന്‍  മാരാരില്‍ നിന്നും പഠിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സില്‍ നെറ്റിശ്ശേരി ക്ഷേത്രത്തില്‍ ആയിരുന്നു അരങ്ങേറ്റം. മേളത്തെ ജീവിത തപസ്യയാക്കി മാറ്റിയതിലൂടെ ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നു കിട്ടിയതിനപ്പുറം പലകാതം മുന്നേറുവാന്‍ അദ്ദേഹത്തിനായി. ഇരുന്നു പാണ്ടി, കൊട്ടി വാചകം പൂക്കല്‍ തുടങ്ങിയവയില്‍ അനിയന്മാരാര്‍ക്ക് പ്രത്യേക പ്രാഗല്‍ഭ്യമുണ്ട്. കൂടാതെ ചെമ്പട, പഞ്ചാരി, ദ്രുവം, അടന്ത അഞ്ചടന്ത എന്നിവയിലും അനിയന്‍ മാരാര്‍ അതീവ നിപുണനാണ്.
പതിനേഴാം വയസ്സില്‍ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ ആദ്യമായി പങ്കെടുത്തു. ഗുരുവായൂര്‍, തിരുവില്വാമല, ചാത്തക്കുടം, എടക്കുന്നി മണപ്പുള്ളിക്കാവ് തുടങ്ങി പല പ്രസിദ്ധമായ ക്ഷേത്രങ്ങളിലും അനിയന്മാരാര്‍ പതിവുകാരനാണ്.  കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ മേളപ്രമാണിയെ തേടിയെത്തിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ പൂരത്തിനു അമരക്കാരനാകുക എന്നത് ഏതൊരു കലാകാരനേയും അല്പം ഒന്ന് അഹങ്കാരിയാക്കും എന്നാല്‍ എല്ലാം ഈശ്വരാനുഗ്രം എന്നു പറഞ്ഞു കൊണ്ട് പ്രശംസാ വാചകങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും മുമ്പില്‍ ഈ വലിയ കലാകാരന്‍ വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍

തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

April 29th, 2012
trissur-pooram-sample-fireworks-epathram
അഗ്നിയുടെ ആകാശപ്പൂരത്തിന്റെ സാമ്പിളിന്  വടക്കുംനാഥന്റെ ആകാശം ഇന്ന് വൈകുന്നേരം സാക്ഷിയാകും. പൂരത്തിന്റെ പ്രധാന പങ്കാളികളായ  പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്.  ഇന്ന് വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം തിരി കൊളുത്തുന്നതൊടെ ആണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനു തുടക്കമാകുക. കരിമരുന്നില്‍ കരവിരുത് ചേരുമ്പോള്‍ അത് കാണികളുടെ കണ്ണിനും കരളിനും കാതിനും ആവേശം പകരുന്ന അനുഭവമായി മാറും. ഈ വര്‍ണ്ണക്കാഴ്ച കാണുവാന്‍ പതിനായിരങ്ങളാണ് സ്വരാജ് റൌണ്ടിലും പരിസരങ്ങളിലുമായി തടിച്ചു കൂടുക. പൂരത്തിന്റെ വെടിക്കെട്ടിനായി ഒരുക്കിവെച്ചിരിക്കുന്ന വിസ്മയങ്ങളുടെ ഒരു ചെറുപതിപ്പാണ് സാമ്പിള്‍ വെടിക്കെട്ടിലൂടെ വെളിവാകുക. സാമ്പിളില്‍ പ്രദര്‍ശിപ്പിക്കാത്ത ചില   സ്പെഷ്യല്‍ ഐറ്റങ്ങള്‍ എന്നും ഇരുവിഭാഗങ്ങളും കരുതിവെച്ചിരിക്കും.
ശബ്ദ നിയന്ത്രണം വന്നതോടെ ഗര്‍ഭം കലക്കിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പല ഇനങ്ങളും പൂരത്തിന്റെ വെടിക്കെട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്നിപ്പോള്‍ വര്‍ണ്ണങ്ങള്‍ക്കാണ് പ്രാധാന്യം. വെണ്ണൂര്‍ രാജന്റെ നേതൃത്വത്തില്‍ സ്കൈ ഫാള്‍ എന്ന ഐറ്റമാണ് പാറമേക്കാവ് ഇത്തവണ സ്പെഷ്യലായി ഇറക്കുന്നത്. കൂടാതെ ഗ്രീന്‍ സ്നേക്ക്, സ്കൈ ഗോള്‍ഡ് തുടങ്ങിയവയും ഉണ്ട്. ഇതിനു മറുപടിയായി തിരുവമ്പാടി സില്‍‌വര്‍ റെയ്‌നുമായിട്ടാണ് എത്തുക. ശിവകാശിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് തിരുവമ്പാടി വെടിക്കെട്ടിനു മാറ്റുകൂട്ടുന്നത്.
മഴ ഒരു ഭീഷണിയായി മാറുമോ എന്ന ആശങ്ക കാണികള്‍ക്കൊപ്പം ഇരുവിഭാഗത്തിനുമുണ്ട്. ഇന്ന് അവധി ദിവസമായതിനാല്‍ പതിവില്‍ കൂടുതല്‍ കാണികള്‍ സാമ്പിള്‍ വെടിക്കെട്ട് ദര്‍ശിക്കുവാനായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

സുധീർ കുമാർ ഷെട്ടി പുരസ്കാരം എറ്റുവാങ്ങി

April 28th, 2012

sudhir-kumar-shetty-award-epathram

തിരുവനന്തപുരം : ജീവരാഗം മാസികയുടെ ദശവത്സര ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ “ഗ്ലോബൽ പേഴ്സണാലിറ്റി അവാർഡ്” യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈ. സുധീർ കുമാർ ഷെട്ടി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. സമീപം നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ, കെ. റ്റി. ഡി. സി. ചെയർമാൻ വിജയൻ തോമസ് എന്നിവർ. ഔദ്യോഗിക മേഖലയിൽ എന്ന പോലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലും നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് ചന്ദ്രിക ഓഫീസിലേക്കും

April 26th, 2012
കൊച്ചി: മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ കൊച്ചിയിലെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. ചന്ദിക പത്രം വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.  പത്രത്തിന്റെ ഗവേണിങ്ങ് ബോര്‍ഡി ചെയര്‍മാനും മന്ത്രിയുമായ വി. കെ. ഇബ്രാഹിം കുഞ്ഞിനെതിരെയും മറ്റു ചിലര്‍ക്കുമെതിരെയുമാണ് പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചത്. രാത്രി എട്ടുമണിയോടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകരില്‍ യൂത്ത് ലീഗിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ചില ഭാരവാഹികളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് നേതാക്കളും പത്രത്തിലെ ചിലരും  ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചു വിടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

Comments Off on യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് ചന്ദ്രിക ഓഫീസിലേക്കും

പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ആകില്ല: ഫ്രാന്‍സിസ് ജോര്‍ജ്ജ്

April 26th, 2012
PC George-epathram
കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്സ് നേതാവും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവായ ഫ്രാന്‍സിസ് ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ്സിന്റെ പാരമ്പര്യത്തിനു ചേരുന്ന നടപടികളല്ല പി. സി. ജോര്‍ജ്ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും നാട്ടുകാരെ പുലഭ്യം പറയുന്നതിനു വേണ്ടിയാണ് അദ്ദേഹം കൂടുതല്‍ സമയം കണ്ടെത്തുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ആരോപിച്ചു. പി. സി. ജോര്‍ജ്ജിനെ ജയിപ്പിച്ച ജനങ്ങള്‍ ഇതേ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്സിലെ  മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിന് ഇത് ഇടവരുത്തിയേക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ആകില്ല: ഫ്രാന്‍സിസ് ജോര്‍ജ്ജ്


« Previous Page« Previous « കൊടിയേറ്റം കഴിഞ്ഞു; തൃശ്ശൂര്‍ ഇനി പൂര ലഹരിയിലേക്ക്
Next »Next Page » യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് ചന്ദ്രിക ഓഫീസിലേക്കും »



  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine