ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

March 2nd, 2012

vizhinjam-project-epathram

ചവറ: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം കോസ്റ്റ് ഗാര്‍ഡിനെയും ഫിഷറീസ് അധികൃതരെയും ഫോണില്‍ വിളിച്ചറിയിച്ച ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഡോണ്‍ ഒന്ന് ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ജസ്റ്റിന്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അപകടമെന്ന് പറയുമ്പോഴും ഇടിച്ച കപ്പലിനെ കുറിച്ചോ അപകടത്തെ കുറിച്ചോ വ്യക്തമായ ഒരു വിവരവും ഇല്ലാത്തത്‌ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

എന്നാല്‍ ഈ കപ്പല്‍ സംഭവം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വന്ന് കൊച്ചി, വിഴിഞ്ഞം എന്നീ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ അപകീര്‍ത്തി പെടുത്തുവാനും ഇവിടം സുരക്ഷിതമല്ല എന്ന ധ്വനിപ്പിച്ച് ഇന്ത്യയുടെ  വികസന കുതിപ്പിനെ തടയിടാനുള്ള തന്ത്രപരമായ ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ഇറ്റലി അടക്കമുള്ള അന്താരാഷ്ട്ര ലോബികള്‍ കരു നീക്കുന്നതിന്റെ തിരക്കഥയാണോ ഇപ്പോള്‍ നടക്കുന്നത്? ഈ ചോദ്യം നമ്മുടെ ഭരണാധികാരികള്‍ എങ്കിലും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ദുരൂഹതകള്‍ക്ക് ഉത്തരം ലഭിക്കാതെ മറ്റെല്ലാ സംഭവങ്ങളും പോലെ ഇതും ചുരുങ്ങുമോ?

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു

March 1st, 2012
elephant-stories-epathram
ഏങ്ങണ്ടിയൂര്‍: പൊക്കുളങ്ങര ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ഗുരുവായൂര്‍ ബലറാം എന്ന ആന ഇടഞ്ഞു. ഇന്നലെ രാത്രി പൂരത്തിനു എഴുന്നള്ളിക്കുവാനായി ആനയെ സമീപിച്ച പാപ്പാന്മാരെ അനുസരിക്കുവാന്‍ ആന കൂട്ടാക്കിയില്ല. പൊക്കുളങ്ങര പടിഞ്ഞാറ് വശത്ത് കരീപ്പാടത്ത് സിദ്ധാര്‍ഥന്റെ വീടിനു സമീപത്താണ് ആനയെ തളച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ നിന്നും വിദഗ്ദരായ പാപ്പാന്മാര്‍ എത്തി ആനയെ കൊണ്ടു പോകുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആനയ്ക്കു ചുറ്റും വന്‍ ജനക്കൂട്ടം ഉള്ളതിനാല്‍ പാപ്പാന്മാര്‍ക്ക് ആനയെ കൈകാര്യം ചെയ്യുവാന്‍ പ്രയാസം നേരിടുന്നുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു

February 29th, 2012
Narayana-panicker-epathram
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984- മുതല്‍  തുടര്‍ച്ചയായി ഇരുപത്തെട്ട് വര്‍ഷം എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന ആളാണ് നാരായണപ്പണിക്കര്‍. അനാരോഗ്യം മൂലം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസിഡണ്ടായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സൌമ്യനായ സമുദായ നേതാവായാണ് പി. കെ. നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത്. എന്‍. എസ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ വികസിപ്പിച്ചത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി ഇരുന്ന കാലത്തായിരുന്നു. സമുദായവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ ദൂരം പാലിക്കുക എന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായി അദ്ദേഹം അറിയപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ക്ക് ഏങ്ങണ്ടിയൂര്‍ ഗ്രാമം ഒരുങ്ങി

February 29th, 2012
pooram-epathram
ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ തീരദേശമായ ഏങ്ങണ്ടിയൂര്‍ ഗ്രാമം മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ എന്നറിയപ്പെടുന്ന പൊക്കുളങ്ങര-ആയിരം കണ്ണി ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കായി ഒരുങ്ങി. ഫെബ്രുവരി 29-മാര്‍ച്ച്-1 എന്നീ ദിവസങ്ങളിലാണ് ഉത്സവങ്ങള്‍ നടക്കുക. ജാതിമത ബേധമന്യേ ചേറ്റുവ മുതല്‍ തൃത്തല്ലൂര്‍ വരെ ഉള്ള എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും വിവിധ ഉത്സവക്കമ്മറ്റികള്‍-ഭക്തര്‍ എന്നിവര്‍ കൊണ്ടു വരുന്ന ചെറു പൂരങ്ങള്‍ അതാതു ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍  ഒരു മഹോത്സവമായി മാറുന്നു. ശിങ്കാരിമേളം, കാവടി, തെയ്യം, ദേവനൃത്തം തുടങ്ങി വിവിധ വാദ്യ-കലാ രൂപങ്ങള്‍ ഇതിന് അകമ്പടിയായി ഉണ്ടാകും.
നാഷ്ണല്‍ ഹൈവേ 17-ല്‍  ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് പൊക്കുളങ്ങര ക്ഷെത്രം സ്ഥിതിചെയ്യുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ഇരുപതില്‍ അധികം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഇവിടെ മംഗ‌ലാം കുന്ന് അയ്യപ്പനാണ് ഇത്തവണ ദേവിയുടെ തിടമ്പേറ്റുക. ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്‍ ഏതാനും ആനകളുടെ അകമ്പടിയോടെ പൊക്കുളങ്ങര സെന്ററില്‍ നിന്നും തൊട്ടടുത്തുള്ള തിരുമംഗലം ശിവക്ഷേത്രത്തിലേക്ക് പോകും. അവിടെ ശിവശക്തി ക്ലബിന്റെ തിടമ്പേറ്റുന്ന യുവതാരം ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ഉള്‍പ്പെടെ ഏതാനും ആനകള്‍ ചേര്‍ന്ന് ദേവിയേയും സംഘത്തേയും എതിരേല്‍ക്കും.  തുടര്‍ന്ന് ശിവനെ വണങ്ങി പൊക്കുളങ്ങര ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ കൂട്ടി എഴുന്നള്ളത്ത് നടക്കും.  ഇതിന്റെ ഒപ്പം പൊക്കുളങ്ങര ശ്രീദുര്‍ഗ്ഗാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന  തെയ്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. പകല്‍‌പൂരത്തിനു ശേഷം ഗംഭീര വെടിക്കെട്ടും ഉണ്ടായിരിക്കും.
മാര്‍ച്ച് 1-ആം തിയതിയാണ്  കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിലുള്ള ആയിരം കണ്ണി ക്ഷേത്രത്തിലെ ഉത്സവം. ഉച്ചയോടെ ആയിരം കണ്ണി ദേവി ഉത്സവപ്പുറപ്പാട് അറിയിച്ചു കൊണ്ട് ദേവന്റെ അമ്പലത്തില്‍ എത്തി വണങ്ങുന്നതോടെ ആണ് ആയിരം കണ്ണി ക്ഷേത്രോത്സവത്തിനു തുടക്കമാകുന്നത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തി ഘടകപൂരങ്ങളെ വരവേല്‍ക്കുന്നു.  ആനക്കേരളത്തിന്റെ അഭിമാന താരങ്ങളായ നിരവധി ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍  ഇത്തവണ തിരുവമ്പാടിയുടെ തിലകക്കുറിയായ , പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനു തിമ്പേറ്റുന്ന തിരുവമ്പാടി ശിവസുന്ദര്‍ ആണ് ആയിരംകണ്ണി ദേവിയുടെ തിടമ്പേറ്റുന്നത്. തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നില്‍ക്കും. (ഇവിടെ ക്ഷേത്രക്കമ്മറ്റിയുടെ ആനയ്ക്കാണ് തിടമ്പ്, അതിനാലാണ് രാമന്‍ വലം കൂട്ടാകുന്നത്) പാമ്പാടി രാജന്‍, മംഗലാംകുന്ന് കര്‍ണ്ണന്, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍,  ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ തുടങ്ങിയ പേരെടുത്ത ഗജവീരന്മാര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കും.
വ്യത്യസ്ഥമായ കലാരൂപങ്ങളുമായി എന്നും ഉത്സവത്തെ വേറിട്ടൊരു അനുഭവമാക്കിയിട്ടുള്ള ഷൂട്ടേഴ്സ് ക്ലബും, വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയും ഇത്തവണയും അതിഗംഭീരമായി തന്നെ ആ‍ണ് ഉത്സവത്തിനായി ഒരുങ്ങുന്നത്. ആയിരംകണ്ണി ഉത്സവത്തില്‍ പേരെടുത്ത നിരവധി ഗജവീരന്മാരെ അണിനിരത്തിയിട്ടുള്ള ഷൂട്ടേഴ്‌സിനു വേണ്ടി ഇത്തവണ പാമ്പാടി രാജന്‍ തിടമ്പേറ്റും. വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയ്ക്ക് വേണ്ടി കുട്ടന്‍‌കുളങ്ങര അര്‍ജ്ജുനന്‍ ആണ് തിടമ്പേറ്റുക.
ജാതിമത ബേധമന്യേ മണപ്പുറത്തുനിന്നുമുള്ള പ്രവാസിമലയാളികളുടെ സജീവമായ സഹകരണമാണ് എടുത്തു പറയേണ്ടത്. വര്‍ഷാവര്‍ഷം ഇവര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണയാണ് ഉത്സവത്തെ ഗംഭീരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. പലരും ഉത്സവം കൂടുവാന്‍മാത്രമായി ഒന്നോ രണ്ടോ ദിവസത്തെ ലീവില്‍ നാട്ടില്‍ എത്തുന്നു. ഉച്ചസൂര്യന്റെ   പ്രകാശത്തില്‍ പൊന്‍പ്രഭചൊരിഞ്ഞ് തിളങ്ങുന്ന ചമയങ്ങളുമായി  തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാര്‍ക്ക് മുമ്പില്‍  മഹോത്സവത്തിന്റെ മേളമുയരുമ്പോള്‍ അവരുടെ മനസ്സില്‍ പഴയകാല പൂരസ്മരണകള്‍ ഇരമ്പിയാര്‍ക്കും. അവരുടെ മനസ്സില്‍ തെച്ചിക്കോടനും,കര്‍ണ്ണനും, വിഷ്ണുവും, പാര്‍ഥനുമെല്ലാം തലയെടുപ്പോടെ നിറഞ്ഞു നില്‍ക്കും. നാട്ടിലെ ഉത്സവക്കമ്മറ്റിക്കാര്‍ സമയത്തിനു സി. ഡി കൊടുത്തയക്കാത്തതിന്റെ  പരാതിയും പരിഭവവും പറഞ്ഞ് ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ അടുത്ത വര്‍ഷമെങ്കിലും പൂരം നേരിട്ടു കാണാം എന്ന പ്രതീക്ഷയോടെ അവര്‍ മറ്റൊരു പൂരത്തിന്റെ കൊടിയേറ്റത്തിനായി  കാത്തിരിക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു

February 28th, 2012

Rajmohan-unnithan-epathram

തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച മുണ്ടുരിയല്‍ കേസിലെ പ്രതികളെ രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. 2004 ജൂണ്‍ ആറിന്‌ ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെ. പി. സി. സി യോഗസ്‌ഥലത്ത്‌ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്‌ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട്‌ ഉരിഞ്ഞുവെന്നാണു കേസ്‌. ഈ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയത്‌ ആരാണെന്ന്‌ കൃത്യമായി  അറിയാം പക്ഷെ പരസ്യമായി പറയില്ല. എന്നാല്‍ ജഡ്‌ജിയുടെ ചേംബറില്‍ വെളിപ്പെടുത്താന്‍ തയാറാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനായി  ശരത്‌ ചന്ദ്രപ്രസാദ്‌ ശ്രമിച്ചിരുന്നു. സംഭവം നടന്ന കാലത്ത്‌ കെപിസിസി പ്രസിഡന്റായിരുന്ന പി. പി. തങ്കച്ചന്‌ പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ആര്‍ക്കുവേണ്ടിയെന്ന്‌ അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇ അറസ്റ്റില്‍
Next »Next Page » മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ക്ക് ഏങ്ങണ്ടിയൂര്‍ ഗ്രാമം ഒരുങ്ങി »



  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine