ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിക്കണം

August 31st, 2010

indian-elephant-epathram

ന്യൂഡല്‍ഹി : ആനകളുടെ പ്രശ്നങ്ങളെ പറ്റി പഠനം നടത്തുവാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിക്കുവാന്‍ നിര്‍ദ്ദേശിച്ചു. കടുവകളെ സംരക്ഷിക്കുവാനായി സ്ഥാപിച്ച ദേശീയ കടുവാ സംരക്ഷണ സമിതി പോലെ ഒരു ആന സംരക്ഷണ സമിതി രൂപീകരിക്കണം എന്നും ഇന്ന് പുറത്തിറക്കിയ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ആനകളുടെ വിശദമായ കണക്കെടുപ്പ്‌ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഈ കണക്കെടുപ്പില്‍ ആനകളുടെ വയസ്സും ലിംഗവും വേര്‍തിരിക്കണം. ആനകളുടെ ലിംഗ അനുപാതം ആശങ്കാ ജനകമാണ്. പെരിയാര്‍ ആന സംരക്ഷണ കേന്ദ്രത്തില്‍ നൂറു പിടിയാനകള്‍ക്ക് ഒരു കൊമ്പനാണ് ഇപ്പോള്‍ നിലവിലുള്ള ലിംഗ അനുപാതം.

വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആന വാസമുള്ള വന പ്രദേശങ്ങള്‍ നശിപ്പിക്കുന്നത് തടയണം. ഇതോടൊപ്പം തന്നെ ജനവാസ കേന്ദ്രങ്ങളില്‍ ആന ശല്യം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളും പരിഹരിക്കണം എന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പ്രതി വര്ഷം 400 പേരെങ്കിലും ഇന്ത്യയില്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്.

ആനകളെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ “ഗജ പ്രജ” എന്ന ഒരു പദ്ധതിയും റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പര്‍ദ്ദ ധരിക്കാത്തതിന് വധ ഭീഷണി

August 28th, 2010

rayana-r-khasi-epathramകാസര്‍ഗോഡ്‌ : പര്‍ദ്ദ ധരിക്കാതെ നടന്നതിനു കാസര്‍ഗോഡ്‌ സ്വദേശിനി റയാനയ്ക്ക് മൌലികവാദി കളുടെ വധ ഭീഷണി. ഈ മാസം 26 നുള്ളില്‍ പര്‍ദ്ദ ധരിച്ചു തുടങ്ങിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃക ആവുന്ന വിധം റയാനയുടെ വധ ശിക്ഷ നടപ്പിലാക്കും എന്നാണു ഭീഷണി. കുറേ നാളായി റയാനയ്ക്ക് ഇത്തരം ഭീഷണി എഴുത്തുകള്‍ വഴി വരുന്നുണ്ട്. ആദ്യമൊക്കെ പോലീസ്‌ കേസെടുക്കാന്‍ വിമുഖത കാണിച്ചെങ്കിലും റയാന ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ്‌ കേസെടുക്കുകയും ചെയ്തു. അന്വേഷണം നടത്തിയ പോലീസ്‌ 4 പേരെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകനാണെന്ന് സംശയിക്കപ്പെടുന്നു.

കഴിഞ്ഞ മാസം ഒരു കോളേജ്‌ അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റിയ സംഭവത്തിന്‌ പുറകില്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്ന് പോലീസ്‌ പറഞ്ഞിരുന്നു.

വസ്ത്ര ധാരണ രീതി വരെ അനുശാസിക്കുന്ന ഇത്തരം താലിബാന്‍ പ്രവണത മൌലിക അവകാശങ്ങളുടെ ലംഘനമാണ് എന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് 23 കാരിയായ ഈ എന്‍ജിനിയര്‍ പ്രചോദനമാവും എന്നും സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൂര നഗരിയില്‍ പുലിയിറങ്ങി

August 27th, 2010

pulikkali-epathramതൃശൂര്‍ : പൂര നഗരിയിലെ പ്രദക്ഷിണ വഴിയില്‍ പുലികള്‍ ചെണ്ടയുടെ താളത്തില്‍ ചുവടു വെച്ചപ്പോള്‍ നാടും നഗരവും അവിടേക്ക് ഒഴുകിയെത്തി. മെയ്യെഴുത്തിന്റേയും അലങ്കാരങ്ങളുടേയും പുള്ളിയും വരയുമായി നൂറു കണക്കിനു പുലികള്‍ ആണ് ഇന്നലെ സന്ധ്യക്ക് നഗരത്തില്‍ ഇറങ്ങിയത്. നടുവിലാലില്‍ ഗണപതിയ്ക്ക് നാളികേരം ഉടച്ച് ചുവടു വെയ്ക്കാന്‍ ആദ്യം എത്തിയത് കാനാട്ടുകര സംഘമായിരുന്നു. ആര്‍പ്പും വിളിയുമായി കാണികള്‍ അവരെ വരവേറ്റു. പിന്നെ വെളിയന്നൂര്‍ സംഘത്തിന്റെ ഊഴമായി. അവരും ആവേശം പകരുന്ന ചുവടുകളുമായി മുന്നേറി. മഴയുടെ ചെറിയ ശല്യം ഉണ്ടയിരുന്നുവെങ്കിലും പുലി കളിയുടെ താളം മുറുകിയപ്പോള്‍ ആവേശം മൂത്ത് അവര്‍ക്കൊപ്പം ആസ്വാദകരും കൂടി. കീരം കുളങ്ങരയും, ചക്കാമുക്കും, തൃക്കുമാരം കുടവും, വിയ്യൂരും, വെളിയന്നൂരും, സീതാറാം മില്ലും, പൂങ്കുന്നം സെന്ററും, പെരിങ്ങാവും, കാനാട്ടുകരയും എല്ലാമായി പത്തോളം പുലി സംഘങ്ങള്‍ പങ്കെടുത്തു.

മനോഹരവും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്കൊപ്പം ആനയിച്ചിരുന്നു.  ആസ്വാദകരെ നിയന്ത്രിക്കുവാനും പുലിക്കളിയെ ഗംഭീരമാക്കുവാനും പുലിക്കളി കോ – ഓര്‍ഡിനേഷന്‍ കമ്മറ്റിയും പോലീസും ആവശ്യമായ സൌകര്യം ഒരുക്കിയിരുന്നു.

പുലിക്കളി അവതരിപ്പിക്കുവാനായി ഓരോ സംഘത്തിനും ലക്ഷങ്ങളാണ് ചിലവു വരുന്നത്. അതിരാവിലെ മുതല്‍ മേല്‍ചുട്ടിയിടല്‍ ആരംഭിക്കുന്നു. പുലികളിക്ക് ആളുകളെ സെലക്ട് ചെയ്യുന്നതില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. തടിയന്മാര്‍ക്കും കുടവയറന്മാര്‍ക്കും ആണ് കൂടുതല്‍ ഡിമാന്റ്. കുടവയറില്‍ പുലിമുഖത്തിന്റെ ഡിസൈനുകള്‍ക്ക് കൂടുതല്‍ ചാരുത ഉണ്ടാകും.
പുലികളിക്ക് ഒരുങ്ങുന്നവരുടെ ശരീരത്തില്‍ ആദ്യം ബേസ് കളര്‍ അടിക്കുന്നു. പിന്നെ അതിനു മുകളില്‍ കലാകാരന്മാര്‍ പുലി രൂ‍പങ്ങള്‍ വരച്ചെടുക്കുന്നു. വരയന്‍ പുലികള്‍, പുള്ളിപ്പുലികള്‍ എന്നിങ്ങനെ രണ്ടു തരം “പുലി ഡിസൈനുകള്‍“ ആണ് ഉള്ളത് എങ്കിലും ഇതില്‍ വ്യത്യസ്ഥത വരുത്തുവാന്‍ ഓരോ സംഘവും ശ്രമിക്കുന്നു. ഇത്തവണ ഫ്ലൂറസന്റ് നിറങ്ങള്‍ കലര്‍ത്തിയ ഡിസൈനുകളും ഉണ്ടായിരുന്നു. ഈ വരകള്‍ രാത്രിയില്‍ വെട്ടിത്തിളങ്ങി.

പ്രദക്ഷിണ വഴിയില്‍ താളച്ചുവടുകളുമായി വലം വച്ച്, ഒടുവില്‍ വടക്കുംനാഥനെ വണങ്ങി പുലികള്‍ വിട പറഞ്ഞതോടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനമായി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഓണത്തിന് റെക്കോര്‍ഡ്‌ മദ്യ വില്‍പ്പന

August 23rd, 2010

alcoholism-keralaതിരുവനന്തപുരം : ഉത്രാട നാളില്‍ മാത്രം കേരളത്തില്‍ വിറ്റത് 30 കോടി രൂപയുടെ മദ്യം. 24 ലക്ഷം രൂപയുടെ മദ്യം വിറ്റ്‌ ചാലക്കുടി ബീവറേജസ്‌ മദ്യ വില്‍പ്പന ശാല വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്‌ എത്തി. കഴിഞ്ഞ 6 ദിവസത്തില്‍ കേരളത്തില്‍ വിറ്റഴിഞ്ഞത് 155.61 കോടി രൂപയുടെ മദ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സജീവിന്റെ “ഉത്രാട പാച്ചിലില്‍” 651 കാരിക്കേച്ചര്‍

August 23rd, 2010

sajjive-balakrishnan-caricature-epathram
തൃക്കാക്കര : നാടും നഗരവും ഉത്രാടപ്പാച്ചിലില്‍ ആയിരുന്നപ്പോള്‍ തൃക്കാക്കരയപ്പന്റെ മുമ്പില്‍ മറ്റൊരു “ഉത്രാടപ്പാച്ചില്‍“. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണ ത്തോടെ കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തിയ “ഉത്രാടപ്പാച്ചില്‍” എന്ന കാരിക്കേച്ചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. റെക്കോര്‍ഡ്‌ നേടുവാനായി 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചര്‍ വരയ്ക്കുവാനാണ് സജീവ് ലക്ഷ്യമിട്ടിരുന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച മാരത്തോണ്‍ വര വൈകീട്ട് 7.45 നു അവസാനിച്ചു. 12 മണിക്കൂര്‍ നീണ്ട യജ്ഞ ത്തിനൊടുവില്‍ 651 കരിക്കേച്ചറുകളാണ് കേരളത്തിലെ ഏറ്റവും “തടിയനായ” കാര്‍ട്ടൂണിസ്റ്റ് വരച്ചു തീര്‍ത്തത്. വൈകീട്ട് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു യജ്ഞം അവസാനിപ്പിച്ചത്.

sajjive-balakrishnan-cartoonist-tom-epathram

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ കാരിക്കേച്ചര്‍ വരയ്ക്കുന്നു

നടന്മാരായ ജനാര്‍ദ്ദനനും, വിനു മോഹനും, ഗോവിന്ദന്‍ കുട്ടിയുമൊക്കെ സജീവിന്റെ കാരിക്കേച്ചറില്‍ “മുഖം” കാണിച്ചു. പകല്‍‌പ്പൂര ത്തിനിടയിലെ കാരിക്കേച്ചര്‍ പൂരം കാണുവാന്‍ ജനം തടിച്ചു കൂടി. തടിയനായ കാര്‍ട്ടൂണിസ്റ്റ് പക്ഷെ അതീവ വേഗത്തിലും അനായാസ വുമായി തങ്ങളുടെ കാരിക്കേച്ചര്‍ വരയ്ക്കുന്നത് ക്ഷേത്രത്തില്‍ തൊഴുവാന്‍ വരുന്ന ആളുകള്‍ക്ക് കൌതുകമായി. സജീവിന്റെ കാരിക്കേച്ചറുകള്‍ ലിംക ബുക് ഓഫ് റിക്കോര്‍ഡ്സില്‍ സമര്‍പ്പിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.

(ഫോട്ടോകള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി യുടെ ബ്ലോഗില്‍ നിന്നും.)

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃക്കാക്കരയില്‍ പകല്‍ പൂരം നടന്നു
Next »Next Page » ഓണത്തിന് റെക്കോര്‍ഡ്‌ മദ്യ വില്‍പ്പന »



  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine