കണ്ടല്‍ പാര്‍ക്കിനെതിരെ കേന്ദ്ര സംഘം

July 15th, 2010

mangrove-forest-epathramവളപട്ടണം : തീരദേശ നിയമത്തിന്റെ (സി. ആര്‍. സെഡ്. 1) പരിധിയില്‍ വരുന്ന മേഖലയായ വളപട്ടണം പുഴയോരത്ത് നടന്നു വരുന്ന കണ്ടല്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് പദ്ധതി തുടങ്ങിയതെന്ന് ഇക്കോ ടൂറിസം സൊസൈറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാദം അംഗീകരിക്കാന്‍ വനം പരിസ്ഥിതി വകുപ്പിന്റെ ബാംഗ്ലൂര്‍ റീജണല്‍ ഓഫീസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. എസ്. കെ. സുസര്‍ള തയ്യാറായില്ല. ഇവിടെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം കണ്ടല്‍ ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് 15 ദിവസത്തിനകം സംസ്ഥാന തീര ദേശ പരിപാലന അതോറിറ്റി ചെയര്‍മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

തീര ദേശ പരിപാലന നിയമവും, തീര ദേശ മാനേജ്മെന്റ് പ്ലാനും ലംഘിച്ചാണ് പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഡോ. എസ്. കെ. സുസര്‍ള യുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘം കണ്ടെത്തി. തീര ദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടില്ല എന്നാണു ചട്ടം. അതീവ പ്രാധാന്യമുള്ള എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കാനാവും. എന്നാല്‍ ഇത്തരം നടപടി ക്രമങ്ങളൊന്നും തീം പാര്‍ക്കിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന് സംഘം കണ്ടെത്തി.

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് മാന്‍‌ഗ്രോവ്സ് തീം പാര്‍ക്ക് ആരംഭിച്ചത്. പുഴയോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രാരംഭ ഘട്ടം മുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണമാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് സൊസൈറ്റി വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി വ്യാപകമായി കണ്ടല്‍ ചെടികള്‍ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു കണ്ടല്‍ സംരക്ഷണ പഠന കേന്ദ്രമാക്കി ഈ പാര്‍ക്കിനെ ഉയര്‍ത്തി കൊണ്ട് വരികയാണ് തങ്ങളുടെ ലക്‌ഷ്യം എന്നും സൊസൈറ്റി പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിണറ്റില്‍ വീണ കരടിയെ രക്ഷപ്പെടുത്തി

July 13th, 2010

bear-in-kerala-epathramപാലക്കാട്: നാട്ടില്‍ ഇറങ്ങി ആളുകളെ ആക്രമിക്കുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ കിണറ്റില്‍ വീണ കരടിയെ മയക്കു വെടി വെച്ച് രക്ഷപ്പെടുത്തി. പാലക്കാട് കരിമ്പ പഞ്ചായത്തില്‍ തൈപ്ലാവില്‍ ജോസഫിന്റെ പുരയിടത്തിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെയാണ് 12 വയസ്സ് പ്രായമുള്ള ഒരു പെണ്‍ കരടി വീണത്.

തൊട്ടടുത്തുള്ള റമ്പര്‍ തോട്ടത്തില്‍ ടാപ്പിങ്ങ് നടത്തുകയായിരുന്ന തൊഴിലാളികള്‍ ആണ് ആദ്യം കരടിയെ കണ്ടത്. പരിഭ്രാന്തരായ അവര്‍ ബഹളം വച്ചു.  കരടിയെ കണ്ട് ഭയന്നോടിയ ഇവരെ പിന്തുടര്‍ന്നോടിയ കരടി അപ്രതീക്ഷിതമായി ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ അതിനെ രക്ഷിക്കുവാനായി വാഴപ്പിണ്ടിയും തടിക്കഷ്ണങ്ങളും ആളുകള്‍ ഇട്ടു കൊടുത്തു. കിണറ്റില്‍ കോണിയോ മറ്റൊ ഇറക്കി കരടിയെ രക്ഷപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തെ അപകട സാദ്ധ്യത മുന്‍ നിര്‍ത്തി നാട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഡോ. അരുണ്‍ സഖറിയ, ഡോ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ കരടിയെ മയക്കുവെടി വെച്ച് വലയും വടവും ഉപയോഗിച്ച് പുറത്തെത്തിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കും. : രമ്യ ആന്റണി

July 13th, 2010

remya-antony-epathramതിരുവനന്തപുരം : രോഗം തളര്‍ത്താത്ത ഇഛാ ശക്തിയുടേയും, പ്രതികൂല സാഹചര്യങ്ങളിലെ അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തിന്റേയും നേര്‍രൂപമായ കവയത്രി രമ്യാ ആന്റണിക്ക്‌ ഓര്‍ക്കുട്ടിലെ സൗഹൃദ ക്കൂട്ടായ്മ “ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്ലോഗില്‍ പലപ്പോഴായി കുറിച്ച കവിത കളിലൂടെയാണ്‌ കൂട്ടുകാര്‍ രമ്യയിലേ ക്കെത്തിയത്‌ . ‘REMYAM – The festival of Togetherness Teamwork and Harmony’ – നിയമ പാര്‍ലമന്ററി കാര്യ വകുപ്പു മന്ത്രി എം. വിജയ കുമാര്‍ ഉദ്‌ഘാടനം ചെയ്തു.

“ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും സ്ക്കൂട്ടറും അദ്ദേഹം രമ്യക്കു സമ്മാനിച്ചു. പ്രൊഫസര്‍ ബി. ഹൃദയ കുമാരി ടീച്ചറും, ശില്‍പ്പി കാനായി കുഞ്ഞിരാമനും ചേര്‍ന്ന് ലാപ്പ്‌ ടോപ്പും, കവി പ്രൊഫസര്‍ ഡി. വിനയ ചന്ദ്രന്‍ പേനയും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍ വാഹന രേഖകളും, ഇ. എം. രാധ ഹെല്‍മറ്റും, രാധാ ലക്ഷ്മി പദ്‌മരാജന്‍ മഴക്കോട്ടും സമ്മാനിച്ചു. രമ്യയുടെ കവിതകള്‍ക്ക്‌ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ തീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും, രമ്യയുടെ പുതു കവിതകളുടെ സമാഹാരം ‘സ്പര്‍ശ’ ത്തിന്റെ കവര്‍ പേജ്‌ പ്രകാശനവും അനുബന്ധമായി നടന്നു.

remya-antony-vijayakumar-epathram

"ഫ്രണ്ട്സ്‌ ഓഫ് രമ്യ" നല്‍കിയ സ്കൂട്ടര്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്ക് കൈമാറുന്നു

മൂന്നാം ക്ലാസ്സു മുതല്‍ തിരുവനന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ച രമ്യ, ഫസ്റ്റ്‌ ക്ലാസോടെ എസ്‌. എസ്‌. എല്‍. സി. പാസ്സായി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്പ്ലിക്കേഷനിലും, ലൈബ്രറി സയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി. തിരുവനന്തപുരം ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ അസിസ്റ്റന്റ്‌ ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (തിരുവനന്തപുരം) പ്രവേശിപ്പിക്കപ്പെട്ടു. നിലവില്‍ കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്നു.

remya-antony-minister-vijayakumar

"ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ" സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്കു സമ്മാനിക്കുന്നു

ദേവകി വാര്യര്‍ സ്മാരക സ്ത്രീ പഠന കേന്ദ്രം സെക്രട്ടറി ടി. രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ കെ. ജി. സൂരജ്‌ (കണ്‍വീനര്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) സ്വാഗതവും, സന്തോഷ്‌ വില്‍സൺ മാസ്റ്റര്‍ (ചെയര്‍മാന്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) നന്ദിയും പറഞ്ഞു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ , ഡോ. സി. പിന്റോ അനുസ്‌മരണ സമിതി, സിന്റ്രിയോ ടെക്നോളജീസ്‌, വൈഗ ന്യൂസ്‌, കാവല്‍ കൈരളി മാസിക, ഇന്ത്യന്‍ റൂമിനേഷന്‍സ്‌ ഡോട്ട്‌ കോം, ശ്രുതിലയം ഓര്‍ക്കുട്ട്‌ കൂട്ടായ്മ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ രമ്യ ആഹ്വാനം ചെയ്തു. രമ്യയുടെ നേതൃത്വത്തില്‍ ഫ്രണ്ട്സ്‌ ഓഫ്‌ ശ്രദ്ധ എന്ന കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്‌ രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പരിപാടികള്‍ക്ക്‌ ജോഷി കെ. സി., ഷാന്റോ ആന്റണി, അഷ്‌ക്കര്‍ കതിരൂര്‍ , അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ്‌, സന്ധ്യ എസ്‌. എന്.‍, സുമ തോമസ്‌ തരകന്‍, അനില്‍കുമാര്‍ കെ. എ., എസ്‌. കലേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കൂട്ടുകാരുടെ നേതൃത്വത്തില്‍ രമ്യയുടെ കവിതകളുടെ ഓഡിയോ രൂപം, ജീവിത രേഖകള്‍ ചിത്രീകരിക്കുന്ന ഡോക്കുമന്ററി എന്നിവയുടെ പിന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമാഅത്ത് നിരീക്ഷണത്തില്‍

July 6th, 2010

കൊച്ചി : ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രസിദ്ധീകരണങ്ങളും നിരീക്ഷണത്തിലാണ്. ദേശ ദ്രോഹപരമായ എന്തെങ്കിലും ആശയങ്ങള്‍ ഇവയിലൂടെയോ രഹസ്യമായോ പ്രചരിപ്പിക്കുന്നുണ്ടോ എന്നും ഇന്റലിജന്‍സ്‌ വിഭാഗം അഡീഷനല്‍ ഡി.ജി.പി. അന്വേഷിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന സംഘടനയെ നിരോധിക്കണം എന്നും ഈ സംഘടയുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ഇസ്ലാം മത പ്രബോധക സംഘം കണ്‍വീനര്‍ അബ്ദുള്‍ സമദ്‌ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ആഭ്യന്തര വിജിലന്‍സ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറാണ് കോടതിക്ക് മുന്‍പാകെ ഹാജരായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും ജയകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അധ്യാപകന്റെ കൈ വെട്ടി മാറ്റി

July 4th, 2010

prof-t-j-joseph-epathramമൂവാറ്റുപുഴ : ചോദ്യ കടലാസില്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യം തയ്യാറാക്കി എന്ന കാരണത്താല്‍ സസ്പെന്‍ഷനില്‍ ആയ അധ്യാപകന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍ വെട്ടി മാറ്റി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനാണ് ഇന്ന് രാവിലെ പള്ളിയില്‍ പോയി മടങ്ങുന്ന വഴിയില്‍ ആക്രമണം ഏറ്റത്. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് ആക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജോസഫ്‌ തയ്യാറാക്കിയ ബി. കോം. മലയാളം പരീക്ഷയുടെ ചോദ്യ കടലാസിലാണ് വിവാദമായ ചോദ്യം ഉണ്ടായിരുന്നത്. വിവാദ ചോദ്യ കടലാസിനെ കുറിച്ച് അന്വേഷണം നടത്തിയ മഹാത്മാ ഗാന്ധി സര്‍വകലാശാല ജോസഫിന്റെയും കോളേജ്‌ പ്രധാനാധ്യാപകന്റെയും അംഗീകാരം ഒരു വര്‍ഷത്തേയ്ക്ക് റദ്ദ്‌ ചെയ്തു.

വിവാദത്തെ തുടര്‍ന്ന് ഒട്ടേറെ സംഘടനകളും വ്യക്തികളും സംഭവത്തിനെതിരെ രംഗത്തെത്തുകയും കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ്. ഈ പുസ്തകത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, വിജയ കൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പേരുടെ അനുഭവങ്ങളും കുറിപ്പുകളുമുണ്ട്. ഇതില്‍ ഇടതു പക്ഷ സഹയാത്രികനായ പി. ടി. കുഞ്ഞു മുഹമ്മദിന്‍റെതായി വന്ന ഭാഗത്ത്‌ നിന്നും എടുത്തതാണ് വിവാദമായ 11ആമത്തെ ചോദ്യത്തിലെ വരികള്‍. സംഭാഷണത്തിന് ഉചിതമായ ചിഹ്നം കൊടുക്കുവാനാണ് ചോദ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തടി കയറ്റാന്‍ ആന, നോക്കുകൂലി വാങ്ങാന്‍ യൂണിയ‌ന്‍‌കാര്‍
Next »Next Page » ജമാഅത്ത് നിരീക്ഷണത്തില്‍ »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine