നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: വി. എസ്

March 4th, 2012
vs-achuthanandan-shunned-epathram
തിരുവനന്തപുരം: വി.എ അരുണ്‍ കുമാറിനെ ഐ. സി. ടി. അക്കാദമി ഡയറക്ടറായും ഐ. എച്ച്. ആര്‍. ഡി അഡീഷ്ണല്‍ ഡയറക്ടറായും നിയമച്ചിതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ പറ്റി അന്വേഷണം വേണമെന്ന് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വി. ഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ വി. എസ്.അച്യുതാനന്ദനും മകന്‍ വി. എ. അരുണ്‍കുമാറിനെതിരായും പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ മാസം  എട്ടാം തിയതി സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗൌരവമായ വിഷയമാണ്. പിറവം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട്  ഇതിനോടകം സജീവമായ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

March 2nd, 2012

vizhinjam-project-epathram

ചവറ: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം കോസ്റ്റ് ഗാര്‍ഡിനെയും ഫിഷറീസ് അധികൃതരെയും ഫോണില്‍ വിളിച്ചറിയിച്ച ജസ്റ്റിന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഡോണ്‍ ഒന്ന് ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ജസ്റ്റിന്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം അപകടമെന്ന് പറയുമ്പോഴും ഇടിച്ച കപ്പലിനെ കുറിച്ചോ അപകടത്തെ കുറിച്ചോ വ്യക്തമായ ഒരു വിവരവും ഇല്ലാത്തത്‌ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

എന്നാല്‍ ഈ കപ്പല്‍ സംഭവം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വന്ന് കൊച്ചി, വിഴിഞ്ഞം എന്നീ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ അപകീര്‍ത്തി പെടുത്തുവാനും ഇവിടം സുരക്ഷിതമല്ല എന്ന ധ്വനിപ്പിച്ച് ഇന്ത്യയുടെ  വികസന കുതിപ്പിനെ തടയിടാനുള്ള തന്ത്രപരമായ ഇടപെടലുകള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ ഇറ്റലി അടക്കമുള്ള അന്താരാഷ്ട്ര ലോബികള്‍ കരു നീക്കുന്നതിന്റെ തിരക്കഥയാണോ ഇപ്പോള്‍ നടക്കുന്നത്? ഈ ചോദ്യം നമ്മുടെ ഭരണാധികാരികള്‍ എങ്കിലും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ദുരൂഹതകള്‍ക്ക് ഉത്തരം ലഭിക്കാതെ മറ്റെല്ലാ സംഭവങ്ങളും പോലെ ഇതും ചുരുങ്ങുമോ?

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു

February 28th, 2012

Rajmohan-unnithan-epathram

തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച മുണ്ടുരിയല്‍ കേസിലെ പ്രതികളെ രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. 2004 ജൂണ്‍ ആറിന്‌ ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെ. പി. സി. സി യോഗസ്‌ഥലത്ത്‌ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്‌ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട്‌ ഉരിഞ്ഞുവെന്നാണു കേസ്‌. ഈ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയത്‌ ആരാണെന്ന്‌ കൃത്യമായി  അറിയാം പക്ഷെ പരസ്യമായി പറയില്ല. എന്നാല്‍ ജഡ്‌ജിയുടെ ചേംബറില്‍ വെളിപ്പെടുത്താന്‍ തയാറാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനായി  ശരത്‌ ചന്ദ്രപ്രസാദ്‌ ശ്രമിച്ചിരുന്നു. സംഭവം നടന്ന കാലത്ത്‌ കെപിസിസി പ്രസിഡന്റായിരുന്ന പി. പി. തങ്കച്ചന്‌ പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ആര്‍ക്കുവേണ്ടിയെന്ന്‌ അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്തെ മത്സരം കോടീശ്വരന്മാര്‍ തമ്മില്‍

February 28th, 2012
piravom candidates-epathram
പിറവം: പിറവത്ത് ഇടതു വലതു മുന്നണികള്‍ അണി നിരത്തിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ കൊടീശ്വരന്മാര്‍. ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിന് ഒരു കോടി ഇരുപത്തിരണ്ടു ലക്ഷം രൂപയുടെയും  വലതു മുന്നണിയുടെ അനൂപ് ജേക്കബിന് മൂന്നു കോടി ആറു ലക്ഷത്തി അറുപത്തയ്യായിരത്തി അറുന്നൂറ്റി എഴുപതു രൂപയുമാണ്‍ ആസ്ഥിയായുള്ളത്. എം. ജെ. ജേക്കബിന് പതിമൂന്നു ലക്ഷം രൂപയുടെ കട ബാധ്യതയുമുണ്ട്.  ഇരു സ്ഥാനാര്‍ഥികളും നല്‍കിയ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം  നല്‍കിയ സ്വത്തുവിവര കണക്കു പ്രകാരം ഉള്ള സ്വത്തു വിവര കണക്കാണിത്. ഇരുവരില്‍ ആരു ജയിച്ചാലും പിറവത്തുകാര്‍ക്ക് ജനപ്രതിനിധിയായി കോടീശ്വരനെ തന്നെ ലഭിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

February 25th, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിസ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രോപോളിറ്റന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും സാക്ഷിമൊഴികള്‍ മാത്രമാണ് ഇതിനായി അടിസ്ഥാനമാക്കിയിട്ടുള്ളതെന്നും മ‌അദനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല.   കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും അറസ്റ്റിലായ മദനി കര്‍ണ്ണാടകത്തിലെ ജയിലിലാണ്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോക്കുകൂലിക്കേസില്‍ റിമാന്റ്; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി
Next »Next Page » നോക്കുകൂലി കേസില്‍ റിമാന്റ് ; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine