കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം

June 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരള ത്തിന്റെ പല മേഖല കളു ടെയും തകര്‍ച്ച ക്കു വഴി വെക്കുന്നതാണ് കേന്ദ്ര സര്‍ ക്കാര്‍ സ്വീകരി ക്കുന്ന നിലപാടുകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്രം കേരളത്തെ അവ ഗണി ക്കുക യാണ് എന്നും പല വട്ടം ശ്രമിച്ചിട്ടും പ്രധാന മന്ത്രിയെ കാണാന്‍ അനു വാദം നല്‍കാത്ത നിലപാട് ചരിത്ര ത്തില്‍ ആദ്യമായാണ് എന്നും കേന്ദ്ര സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശ വുമായി മുഖ്യ മന്ത്രി പിണറായി വിജയന്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

ഭക്ഷ്യ സുരക്ഷയു മായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്ന തിനാണ് ഏറ്റവും ഓടുവില്‍ പ്രധാന മന്ത്രിയെ കാണാന്‍ ശ്രമിച്ചത്. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പുതു തായി ഏർ പ്പെടു ത്തിയിരി ക്കുന്ന മാനദണ്ഡം അനു സരിച്ച് റേഷൻ അരി കാര്യ ക്ഷമ മായി ആവശ്യ ക്കാ രിൽ എത്തിക്കുവാന്‍ കഴിയാത്ത സാഹ ചര്യ മാണ്.

ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും നിവേദനം നൽകുന്ന തിനു മായാണ് പ്രധാന മന്ത്രിയെ കാണാൻ അനു മതി തേടിയത്. എന്നാൽ മന്ത്രിയെ കാണാനാണു നിർദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്ര മായി ഇക്കാര്യത്തിൽ ഒന്നും തീരു മാനിക്കാന്‍ ആവില്ല എന്നു മന്ത്രി അറിയിച്ചിരുന്നു. നയ പര മായ തീരു മാന മാണു വേണ്ടത്. അതിനായാണു പ്രധാന മന്ത്രി യെ കാണാൻ ശ്രമിച്ചത്.

സംസ്ഥാന ങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന നില പാടു കള്‍ കേന്ദ്ര ത്തിന്റെ ഭാഗത്തു നിന്നു ണ്ടാ കണം. ഫെഡ റല്‍ സംവി ധാന ത്തിന്റെ പ്രത്യേ കത മനസ്സി ലാക്കുന്ന ഇട പെടലു കള്‍ നിര്‍ഭാഗ്യ വശാല്‍ കേന്ദ്ര സര്‍ ക്കാര്‍ നട ത്തുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

കൂടിക്കാഴ്ചക്ക് പ്രധാന മന്ത്രി അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ അവ ഹേളി ക്കുന്നതിന് തുല്യ മാണ് എന്ന് മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ ആരോപിച്ചി രുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിപ്പ : വ്യാജ സന്ദേശം പ്രചരിപ്പിച്ച വർ അറസ്​റ്റിൽ

June 4th, 2018

whats-app-hate-dislike-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധയെ ക്കുറിച്ച് തെറ്റാ യ സന്ദേശ ങ്ങൾ പ്രചരി പ്പിക്കു ന്നവ രെ പോലീസ് അറസ്റ്റു ചെയ്തു. കോഴിയിറച്ചി വഴി നിപ്പ വൈറസ് പകരും എന്നും ആയതി നാല്‍ ഇറച്ചി വിഭവം ഒഴിവാ ക്കണം എന്നും ജില്ലാ മെഡിക്കൽ ഒാഫീ സറുടെ പേരിൽ വ്യാജ സന്ദേശ മാണ് ഈയിടെ പ്രചരിച്ചത്.

ഇത്തരം വ്യാജ പ്രചാരണം നടത്തി എന്ന കേസില്‍ ഫറോക്ക് സ്വദേശി അബ്ദുൽ അസീസ്, മൂവാറ്റു പുഴ സ്വദേ ശി കളായ അൻസാർ, ഫെബിൻ, അൻഷാജ്, ശിഹാബ് എന്നിവരാണ് അറസ്റ്റി ലായത്. മേയ് 27 മുതലാണ് വ്യാജ കത്ത് വാട്സ് ആപ്പ് വഴി പ്രചരിച്ചത്.  ഇതേ കേസിൽ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

നിപ്പ യുമായി ബന്ധ പ്പെട്ട് തെറ്റായ പ്രചാരണ ങ്ങൾ നട ത്തി യാൽ കർശ്ശന നടപടി സ്വീകരിക്കും എന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ് ആ പ്പി ലൂടെ തെറ്റായ പ്രചാരണം നടത്തിയാൽ അഡ്മിന്മാരെയും കേസിൽ പ്രതികളാക്കും.

തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് മറ്റു ഗ്രൂപ്പു കളി ലേക്ക് കൈ മാറാതെ ബന്ധപ്പെട്ട ഉദ്യോഗ സ്ഥരെ അറി യിക്കണം എന്നും ജില്ലാ പൊലീസ് മേധാവി എസ്. കാളി രാജ് മഹേഷ് കുമാർ നിർദ്ദേ ശിച്ചു.

Tag : ഇന്റര്‍നെറ്റ്‌, 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

May 28th, 2018

police-brutality-epathram
കോട്ടയം : പ്രണയിച്ച് വിവാഹിതനായ തിന്റെ പേരില്‍ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി രുന്ന കെവിന്‍ പി. ജോസഫ് (24) മരിച്ച നില യില്‍. കോട്ടയം നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് ചവിട്ടു വരിപ്ലാ ത്തറ രാജുവി ന്റെ മകന്‍ കെവിനും കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശിനി ഷനു ഭവനില്‍ നീനു ചാക്കോ (21) യും തമ്മിൽ ഏറ്റു മാനൂർ രജിസ്ട്രാർ ഓഫീ സില്‍ വെച്ച് വെള്ളിയാഴ്ച യാണ് വിവാ ഹിത ര്‍ ആയത്.

കെവിന്റെ പിതൃ സഹോദരി യുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടില്‍ ആയിരുന്ന കെവിനെ ശനിയാഴ്ച പുലർച്ച യാണ് വീടാക്രമിച്ച് ഗുണ്ട കള്‍ കടത്തി ക്കൊണ്ടു പോയി രുന്നത്.

ഇവരെ തട്ടി ക്കൊണ്ടു പോയത് തന്റെ സഹോദരന്റെ നേതൃത്വ ത്തി ലുള്ള ഗുണ്ടാ സംഘ മാണ് എന്ന് കെവി ന്റെ നവ വധു നീനു ഗാന്ധി നഗർ പൊലീസിൽ പരാതി നൽകി.

അനീഷി നെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാവിലെ വഴി യിൽ ഉപേക്ഷിച്ചു. എന്നാൽ, കെവിനെ കണ്ടെത്തു വാന്‍ കഴി ഞ്ഞി രുന്നില്ല. കെവിനെ കടത്തി ക്കൊണ്ടു പോയ കാര്‍ രാത്രി യോടെ തെന്മല പൊലീസ് കണ്ടെ ടുത്തു. പിന്നീട് ഇന്നു രാവിലെ തെന്മല ക്കു സമീപം ചാലിയേ ക്കര ആറ്റില്‍ നിന്ന് കെവി ന്റെ മൃതദേഹം കണ്ടെത്തുക യായി രുന്നു. മൃതദേഹ ത്തിൽ മർദ്ദനം ഏറ്റതിന്റെ പാടു കളുണ്ട് എന്നതിനാല്‍ കൊല പാതകം ആണെന്നു സംശയി ക്കുന്ന തായി പൊലീസ് അറിയിച്ചു.

സാമ്പത്തിക പിന്നാക്കാ വസ്ഥ യും ജാതി വ്യത്യാ സവു മാണ് കൊല പാതകം നടത്താൻ നീനുവിന്‍റെ കുടുംബ ത്തെ പ്രേരിപ്പിച്ചത് എന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി

April 4th, 2018

nurses-strike-epathram
കൊച്ചി : നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധി പ്പിക്കു ന്നതിന് ഹൈക്കോടതി അനുമതി നൽകി. നഴ്സു മാരു ടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാ പനം ഇറക്കു വാന്‍ സര്‍ക്കാരിന് തടസ്സമില്ല.

ആവശ്യം എന്നു തോന്നിയാൽ രമ്യമായ ഒത്തു തീർപ്പി നും സർക്കാരിനു ശ്രമം നടത്താം. അന്തിമ വിജ്ഞാ പനം ഇറങ്ങു മ്പോൾ അതു സംബന്ധിച്ച് ആക്ഷേപ ങ്ങള്‍ ഉണ്ടെങ്കിൽ ആശുപത്രി മാനേജ് മെന്റു കൾക്ക് അതു ചോദ്യം ചെയ്യുവാൻ തടസ്സമില്ല എന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ച് 31 നാണ് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കു വാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈ ക്കോടതി സ്റ്റേ യെ തുടര്‍ന്ന് അത് നീണ്ടു പോവുക യായി രുന്നു.

ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപ യായി നിശ്ചയി ക്കു ന്ന താണ് സുപ്രീം കോടതി സമിതി മുന്നോട്ട് വെച്ചി രി ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം. ശമ്പള പരിഷ്‌ക്കരണ ത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാര മുള്ള വിജ്ഞാപന മാകും സര്‍ക്കാര്‍ പുറത്തിറക്കുക.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കുപ്പി വെള്ള ത്തിന്‍റെ വില 12 രൂപ യായി കുറയും

March 22nd, 2018

drinking-water-bottle-price-reduced-in-kerala-ePathram
കൊച്ചി : സംസ്ഥാനത്ത് കുപ്പി വെള്ള ത്തിന്റെ വില കുറക്കുന്നു. കുപ്പി വെള്ള നിർമ്മാണ കമ്പനി കളു ടെ സംഘടനാ തീരുമാനം അനുസരിച്ച് ഏപ്രിൽ മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ള ത്തിന്റെവില 12 രൂപ യായി കുറക്കും. നിലവില്‍ ഇത് 20 രൂപയാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചക്ക : കേരള ത്തിന്റ ഔദ്യോഗിക ഫലം
Next »Next Page » അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തരുത് : ഹൈക്കോടതി »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine