ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആകും

May 21st, 2013

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുവാന്‍ സന്നദ്ധതനാണെന്ന് അറിയിച്ചു. ക്യാബിനറ്റ് പദവിയോടെ ആണ് നിയമനം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചു വരവെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ വിമോചിതനായ പിള്ള രാ‍ഷ്ടീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഇതിനിടയില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ മകനും ഭര്‍തൃമതിയായ യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഗണേശ് കുമാറിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുവാനും ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഗണേശിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള കോണ്‍ഗ്രസ്സ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രൂപ്പ് പോരു മുറുകി യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മത്സരത്തില്‍ നിന്നും വി.ടി.ബെല്‍‌റാം എം.എല്‍.എ പിന്മാറി

May 20th, 2013

തിരുവനന്തപുരം: ഗ്രൂപ്പ് പോരു രൂക്ഷമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും വി.ടി.ബലറാം എം.എല്‍.എ പിന്മാറി. ഇതേ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെ എ ഗ്രൂപ്പും സി.ആര്‍.മഹേഷിനെ വിശാല ഐഗ്രൂപ്പും നോമിനികളാക്കി. യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ സംസ്ഥന തലത്തിലേക്ക് ഞാന്‍ മത്സരിക്കണമെന്ന് പല ഭാഗത്തുമുള്ള സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയില്‍ അത്തരം ഒരു മത്സരത്തിലേക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യം ഞാന്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു എന്നാണ്‍`ആദ്ദേഹ തന്റെ ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്.

എം.എല്‍.എ ആയതിനാല്‍ മാറിനില്‍ക്കണമെന്ന് ചില നേതാക്കളും തന്നോട് ആവശ്യപ്പെട്ടതായും അതിന്റെ ലോജിക്ക് എന്തു തന്നെയാണെങ്കിലും അംഗീകരിക്കുവാനാണ് തനിക്ക് തോന്നുന്നതെന്നും ബല്‍‌റാം പറയുന്നു. ഒപ്പം കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ ഇല്ലാത്ത ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ സാധ്യതയില്ലത്ത ആ മാനദണ്ഡം അംഗീകരിക്കുന്നതായും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ ഗ്രൂപ്പിനതീതമായി നിലപാടാണ് വി.ടി.ബലറാം എടുത്തിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പലര്‍ക്കും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ നിലപാടിനോട് വിയോജിച്ച വനം മന്ത്രി ഗണേശ് കുമാറിനു ഒടുവില്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രിസഭാ പ്രവേശനം; ചെന്നിത്തലയ്ക്ക് സാധ്യത മങ്ങുന്നു?

May 20th, 2013

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനുള്ള സാധ്യതകള്‍ മങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഇനിയും ധാരണയായിട്ടില്ല. എ, ഐ ഗ്രൂപ്പ് പോരും കൂടാതെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു തനിക്കും യോഗ്യതയുണ്ടെന്ന് കെ.എം.മാണിയും, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയും അര്‍ഹരാണെന്നുള്ള മന്ത്രി കെ.സിജോസഫിന്റെ പ്രസ്ഥാവനയും ഉയര്‍ന്നു വന്നതും പ്രത്യക്ഷത്തില്‍ എന്‍.എസ്.എസിന്റെ അപ്രീതിക്ക് കാരണമായതുമെല്ലാം രമേശിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുന്നു.കേരള യാത്ര കഴിഞ്ഞ് ചെന്നിത്തല യു.ഡി.എഫ് മന്ത്രി സഭയില്‍ അംഗമാകും എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സജീവമായ ചര്‍ച്ചകളും നടന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ഒഴിവാക്കി മന്ത്രിസഭയില്‍ എത്തുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പും വേണമെന്ന ചെന്നിത്തല അനുകൂലികളുടെ അവകാശ വാദം ഇതുവരെയും വിജയം കണ്ടില്ല. ചെന്നിത്തലയ്ക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയില്‍ അംഗമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞു എങ്കിലും തന്റെ വിശ്വസ്ഥനായ തിരുവഞ്ചൂരിന്റെ കയ്യില്‍ നിന്നും ആഭ്യന്തര മന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടി കൈമാറുമോ എന്ന് കണ്ടറിയുക തന്നെ വേണം. ആഭ്യന്തര മന്ത്രിസ്ഥാനം വിട്ടു നല്‍കുവാന്‍ പറ്റില്ലെന്ന് പറഞ്ഞ് എ ഗ്രൂപ്പുകാര്‍ ശക്തമായ എതിര്‍പ്പുമായി രമേശിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വളരെയധികം അംഗബലമുള്ള യു.ഡി.എഫ് മന്ത്രിസഭയില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് പ്രാധാന്യം വേണമെന്ന് എന്‍.എസ്.എസൂം, എസ്.എന്‍.ഡി.പിയും നിരന്തരമായി അവശ്യപ്പെടുന്നുണ്ട് എങ്കിലും രമേശിനെ പിന്തുണയ്ക്കുവാന്‍ ഇരു സംഘടനകളും പ്രത്യക്ഷമായി രംഗത്ത് വരുന്നില്ല. മാത്രമല്ല രണ്ടു സംഘടനകളുടേയും സമുന്നതരായ നേതാക്കളാ‍യ സുകുമാരന്‍ നായരും, വെള്ളാപ്പള്ളി നടേശനും രമേശിനെതിരെ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അന്തിമ തീരുമാനം കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തിന്റേത് ആണെങ്കിലും സമുദായ സംഘടനകളുടേയും പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടേയും എതിര്‍പ്പ് രമേശിനു മറികടക്കാനായില്ലെങ്കില്‍ മന്ത്രിസഭയില്‍ കയറിക്കൂടുക പ്രയാസമായിരിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിണറായി വിജയന്‍ കൊള്ളി വാക്കുകള്‍ ഒഴിവാക്കണം: പന്ന്യന്‍ രവീന്ദ്രന്‍

May 19th, 2013

Pannyan_ravindran-epathram

കണ്ണൂര്‍: സി. പി. ഐ. ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, കൊള്ളി വാക്കുകള്‍ പറയുന്നത് ഒഴിവാക്കണമെന്നും സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി. പി. ഐ. യും സി. പി. എമ്മും തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ട സാഹചര്യത്തില്‍ നേതാക്കള്‍ ആത്മ സംയമനം പാലിക്കണമെന്നും വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി. പി. ഐ. ക്ക് ദുരഭിമാനം ഇല്ലെന്നും, ദുരഭിമാനം സ്വയം ചുരുങ്ങലിലേക്ക് നയിക്കും‌മെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങളെ രാജ്യവ്യാപകമായ പശ്നങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടു വരരുതെന്നും, അത് പ്രാദേശിക തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കണമെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം ഒഞ്ചിയം രക്തസാക്ഷി ദിനം സി. പി. ഐ. സി. പി. എമ്മില്‍ നിന്നും വേറിട്ട് ആചരിച്ചതുമായി ബന്ധപ്പെട്ട് സി. പി. ഐ. ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പന്ന്യന്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീശാന്തിനും രഞ്ജിനി ഹരിദാസിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

May 18th, 2013

കൊച്ചി: ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ വാതുവെപ്പുകാരില്‍ നിന്നും പണം വാങ്ങി ഒത്തുകളിനടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‍ അറസ്റ്റിലായ ബൌളറും മലയാളിയുമായ ശ്രീശാന്തിനെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം. കളിക്കളത്തില്‍ സജീവമായ കാലം മുതല്‍ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ശ്രീശാന്ത് പക്ഷെ ഇപ്പോള്‍ ഗുരുതരമായ ആരോപണമാണ് നേരിടുന്നത്. മുംബൈയില്‍ നിന്നും ദില്ലി പോലീസ് അറസ്റ്റു ചെയ്ത ശ്രീശാന്ത് ഇപ്പോള്‍ ജയിലിലാണ്. 40 ലക്ഷം രൂപയ്ക്ക് വാതുവെപ്പുകാരുമായി ഒത്തു കളി നടത്തിയെന്നും മറ്റു കളിക്കാരെ അതിനായി പ്രേരിപ്പിച്ചു എന്നുമാണ് ശ്രീശാന്തിനെതിരെ ഉള്ള കുറ്റം. അറസ്റ്റു ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം മൂന്ന് പെണ്ണുങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

പൊതു ഇടങ്ങളിലേയും കളിക്കളങ്ങളിലേയും മാന്യമല്ലാത്ത പെരുമാറ്റം അദ്ദേഹത്തിനെതിരെ ജനങ്ങളില്‍ മതിപ്പ് കുറയുവാന്‍ ഇടവരുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് കോഴവിവാദത്തില്‍ കുടുങ്ങിയ സന്ദര്‍ഭത്തില്‍ പലരുടേയും പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. കളിക്കിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ തുറിച്ചു നോക്കിയതു മുതല്‍ ഒരു ചാനല്‍ നടത്തിയ ന്യൂസ്മേക്കര്‍ പരിപാടിയ്ക്കിടെ രാജ്യത്തെ അറിയപ്പെടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പിന്നീട് എം.എല്‍.എ ആയ അല്‍‌ഫോണ്‍സ് കണ്ണന്താനത്തോട് മോശമായ രീതിയില്‍ പ്രതികരിച്ചതുള്‍പ്പെടെ ആളുകള്‍ പ്രതിഷേധ വാചകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോള്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കുള്ള ക്യൂവില്‍ മറ്റു യാത്രക്കാരുടെ മുമ്പില്‍ കയറി നില്‍ക്കുവാന്‍ ശ്രമിച്ച അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് സോഷ്യല്‍ മീഡിയായില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിരയായ മറ്റൊരു സെലിബ്രിറ്റി. രഞ്ജിനിയുടെ നടപടിയെ ചോദ്യം ചെയ്ത പ്രവാസിയായ ബിനോയ് ചെറിയാന്‍ എന്ന യാത്രക്കാരനു നേരെ അവര്‍ ഷട്ടപ്പ് എന്ന് പറഞ്ഞ് ആക്രോശിച്ചു. മറ്റു രണ്ടു പേരെ കൂടെ രഞ്ജിനി ക്യൂവില്‍ തിരുകി കയറ്റി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബിനോയിയും രഞ്ജിനിയും തമ്മില്‍ വാക്‍തര്‍ക്കം ഉണ്ടായി. മറ്റു യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പോലീസും രംഗത്തെത്തി. രഞ്ജിനിയെ അറിയില്ലേ എന്ന രീതിയിലാണ് അധികൃതര്‍ ഇടപെട്ടതെന്ന് ആരോപണമുണ്ട്. ആരായാലും ക്യൂ പാലിക്കണമെന്ന നിലപാടില്‍ ബിനോയ് ഉറച്ചു നിന്നു. തുടര്‍ന്ന് തന്നെ അസംഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ബിനോയ്ക്കെതിരെ രഞ്ജിനി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിനോയിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രഞ്ജിനി ക്യൂ തെറ്റിച്ച് ഇടയില്‍ കയറിയത് വ്യക്തമാകുകയും ചെയ്തു. രഞ്ജിനിയ്ക്കെതിരെ ബിനോയിയുടെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്.

രഞ്ജിനിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ അവരോട് മാന്യമായിട്ടാണ് സംസാരിച്ചതെന്നുമാണ് അമേരിക്കന്‍ മലയാളിയായ ബിനോയ് പറയുന്നത്. ബിനോയിയെ അനുകൂലിച്ച് രഞ്ജിനിയ്ക്കെതിരായി വന്‍ തോതില്‍ പ്രതികരണങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയാകളില്‍ വന്നു കൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ വന്‍ തോതില്‍ ബിനോയിയെ അനുകൂലിക്കുന്നു. മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍കലാം ക്യൂവില്‍ ക്ഷമയോടെ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്ന ചിത്രങ്ങളും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

രഞ്ജിനിയെയും ശ്രീശാന്തിനേയും പൊതു ജനം എങ്ങിനെ നോക്കിക്കാണുന്നു എന്നതിന്റെ സൂചനകളാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബൌളിങ്ങില്‍ മികവുണ്ടായിട്ടും ശ്രീശാന്തിനു ജനങ്ങളുടെ മനസ്സില്‍ ഇടം നേടുവാന്‍ ആയില്ല. അഞ്ചുവര്‍ഷത്തിലേറെയായി ജനങ്ങള്‍ കണ്ടു കൊണ്ടിരുന്ന ഒരു റിയാലിറ്റി ഷോയുടെ അവതാരകായിട്ടു പോലും രഞ്ജിനിയ്ക്കും ജന മനസ്സില്‍ ബഹുമാനമോ സ്നേഹമോ നേടുവാന്‍ ആയില്ല. ഇരുവരേയും അഹങ്കാരികള്‍ എന്ന രീതിയിലാണ് ജനമനസ്സില്‍ ഇടം കണ്ടെതെന്ന് ഇവര്‍ക്കെതിരെ ഉള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മുന്‍ മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവ്
Next »Next Page » പിണറായി വിജയന്‍ കൊള്ളി വാക്കുകള്‍ ഒഴിവാക്കണം: പന്ന്യന്‍ രവീന്ദ്രന്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine