പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

August 22nd, 2018

uae-president-sheikh-khalifa-bin-zayed-al-nahyan- uae-donates-700-crores-kerala-flood-ePathram
തിരുവനന്തപുരം : കേരളത്തിന് 700 കോടി രൂപ യുടെ സഹായം യു. എ. ഇ. വാഗ്ദാനം ചെയ്തു എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

അബുദാബി കിരീട അവ കാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻ ഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്‍, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് ഇക്കാര്യ ങ്ങൾ അറി യിച്ചിട്ടു ണ്ട്.

കേരള ത്തിന്റെ വിഷമം ഉള്‍ക്കൊണ്ട് സഹായം വാഗ്ദാനം ചെയ്ത യു. എ. ഇ. ഭരണാധി കാരി കൾ ക്ക് മല യാളി കളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

പ്രമുഖ വ്യവസായി എം. എ. യൂസഫ് അലി പെരു ന്നാൾ ആശംസ കൾ അറിയി ക്കുവാന്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നെ സന്ദര്‍ശി ച്ചപ്പോ ഴാണ് യു. എ. ഇ. യുടെ സഹായം സംബ ന്ധിച്ച കാര്യ ങ്ങൾ പ്രധാന മന്ത്രി യോട് അറിയിച്ചു എന്ന് സൂചി പ്പിച്ചത് എന്നു മുഖ്യ മന്ത്രി പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടി ന്റെ നാമ ധേയ ത്തിലുള്ള ഖലീഫ ഫൗണ്ടേഷനി ലൂടെ കേരള ത്തി നായുള്ള ധന സമാ ഹരണം മുന്നോട്ടു പോകുന്നു. ഫണ്ട് സമാ ഹരണം പൂർത്തി യായ ശേഷം കേന്ദ്ര സർക്കാറു മായി ആശയ വിനിമയം നടത്തി കേരള ത്തിന് കൈമാറും.

 

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

August 20th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരളം നേരിട്ട ഏറ്റവും വലിയ ദുരന്ത ത്തിൽ എല്ലാ വിധത്തിലും സഹാ യിച്ച എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയ ക്കെടുതിയില്‍ കുരുങ്ങി ക്കിടക്കുന്ന ജന ങ്ങളുടെ ജീവന്‍ രക്ഷ പ്പെടു ത്തുന്ന തിനുള്ള പ്രവര്‍ ത്തനം ഏറെ ക്കുറെ പൂര്‍ത്തി യായി ക്കഴി ഞ്ഞിരിക്കു കയാണ്. രക്ഷാ പ്രവർത്തനം അവസാന ഘട്ട ത്തിലാണ് ഉള്ളത് എന്നും അത് തുടർന്നും കാര്യക്ഷമമായി മുന്നോട്ടു പോകും എന്നും ജന ജീവിതം സാധാ രണ നില യി ലാക്കു ന്നതി നാണ് ഇനി പ്രഥമ പരി ഗണന എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

രക്ഷാപ്രവര്‍ത്തന ങ്ങളില്‍ മത്സ്യ ത്തൊഴി ലാളി കളുടെ വലിയ ഇട പെടലു കൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധന ത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കണം എന്നു തീരുമാനിച്ചി ട്ടുണ്ട്.

കേടുപാടു പറ്റു കയും നഷ്ട പ്പെട്ടു പോവുക യും ചെയ്ത ബോട്ടു കള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാ ശ്വാസ – രക്ഷാ പ്രവര്‍ ത്തന ങ്ങൾക്ക് എത്തിച്ച ബോട്ടു കള്‍ കൊണ്ടു വന്ന പോലെ തന്നെ തിരിച്ച് എത്തി ക്കും.  രക്ഷാ പ്രവര്‍ ത്തന ങ്ങളിൽ ഏര്‍പ്പെട്ട മത്സ്യ ത്തൊഴി ലാളി കള്‍ക്ക് തദ്ദേശ സ്ഥാനപന ങ്ങ ളുടെ കീഴില്‍ സ്വീകരണം നൽകും എന്നും മുഖ്യ മന്ത്രി അറി യിച്ചു.

സമാനതകളില്ലാത്ത പ്രതി സന്ധി മറി കടക്കുന്ന തിന് കൈ – മെയ് മറന്ന സഹായിച്ച എല്ലാ വര്‍ക്കും നന്ദി അറി യിക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായ ങ്ങൾ ഒരുക്കുകയും വാഗ്ദാന ങ്ങൾ നല്‍കു കയും ചെയ്തതി നെയും അനു സ്മരി ക്കുന്നു. വിവിധ സൈനിക വിഭാഗ ങ്ങളുടെ പ്രവര്‍ ത്തന ങ്ങള്‍ക്കും ഗവര്‍ണ്ണ റുടെ നപടി കളേയും സര്‍ ക്കാര്‍ അഭിനന്ദിച്ചു കൊണ്ട് നന്ദി അറിയിച്ചു.

പ്രവാസി കളുടെ സഹകരണത്തിന് സര്‍ക്കാറിന്റെ കടപ്പാടും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. മലയാളി കളെ കൂടാതെ വിദേശത്തു നിന്ന് ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും കേരളത്തെ സഹായി ക്കു വാൻ മുന്നിട്ടിറങ്ങിയിരുന്നു.

പ്രളയ ബാധിത പ്രദേശ ങ്ങളില്‍ നിന്നുള്ള 7,24,649 ജന ങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസി ക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാ ശ്വാസ ക്യാമ്പു കളാണ് സംസ്ഥാനത്ത് തുറന്നി രിക്കു ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ക്യാമ്പു കളുടെ പ്രവര്‍ ത്തനം സുഗമ മായി നടത്തുന്നതിനുള്ള നടപടി കളാണ് സ്വീകരിച്ചു വരുന്നത്.

ജനങ്ങളുടെ ജീവന്‍ രക്ഷ പ്പെടുത്തുക എന്ന എറ്റവും അടിയന്തര മായ കര്‍ത്തവ്യ മാണ് ഏത് ദുരിത ത്തിലും പ്രഥമ പരി ഗണന നല്‍കേ ണ്ടത്. അത്തരം കാഴ്ച പ്പാ ടോടെ നടത്തിയ ഇട പെട ലുകള്‍ ലക്ഷ്യം കണ്ടി രി ക്കുന്നു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകു മ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീ കരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പു കളുടെ തകരാറുകള്‍ യുദ്ധ കാലടി സ്ഥാന ത്തില്‍ തീര്‍പ്പാക്കും. മാലിന്യ നിര്‍മാ ര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും.

ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നിർദ്ദേശം അനു സരിച്ച് ആയി രിക്കും ക്ളോറി നേഷൻ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായ ത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ മാരെ നിയമിക്കും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതം : കേരള ത്തിന്​ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കും

August 18th, 2018

rain-in-kerala-monsoon-ePathram
കൊച്ചി : കേരള ത്തിന് അടിയന്തിര ധന സഹാ യ മായി പ്രധാന മന്ത്രി നരേന്ദ്ര മോഡി 500 കോടി രൂപ അനു വ ദിച്ചു. പ്രളയ ക്കെടുതി കളെ ക്കുറിച്ച് കൊച്ചി യില്‍ നടന്ന അവ ലോകന യോഗ ത്തിനു ശേഷ മാണ് ഇട ക്കാല ആശ്വാസ മായി തുക അനുവദിച്ചത്.

ഗവർണ്ണര്‍ പി. സദാ ശിവം, മുഖ്യ മന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവര്‍ സംബ ന്ധിച്ച യോഗ ത്തിലാണ് പ്രധാന മന്ത്രി 500 കോടി യുടെ അടിയന്തിര സഹായം പ്രഖ്യാ പിച്ചത്.

സംസ്ഥാനത്തെ പ്രളയ ത്തിന്റെ ആഘാതം നേരിട്ടറി യുവാ നായി പ്രളയ ബാധിത പ്രദേശ ങ്ങൾ സന്ദർശി ക്കുവാന്‍ എത്തിയ തായി രുന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി.

പ്രളയക്കെടുതി യില്‍ മരണ പ്പെട്ടവ രുടെ അടു ത്ത ബന്ധു ക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കും. ഗുരു തര മായി പരിക്കേറ്റ വർക്ക് 50,000 രൂപയും പ്രധാന മന്ത്രി യുടെ ദേശീയ ദുരിതാ ശ്വാസ നിധി യിൽ നിന്ന് നൽകും.

2000 കോടി രൂപ യാണ് മുഖ്യ മന്ത്രി അടി യന്തിര സഹായ മായി കേന്ദ്ര ത്തോട് ആവശ്യ പ്പെട്ടത്. പ്രാഥമിക കണക്കു കള്‍ പ്രകാരം കേരള ത്തിന് 19,512 കോടി രൂപ യുടെ നഷ്ടം ഉണ്ട് എന്നാണ് മുഖ്യ മന്ത്രി അറിയിച്ചത്. എന്നാല്‍ വെള്ളം ഇറ ങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാ ക്കു വാന്‍ കഴിയൂ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

August 5th, 2018

transgenders-or-third-gender-ePathram
തിരുവനന്തപുരം : ആണായോ പെണ്ണായോ ജീവിക്കു വാന്‍ ആഗ്ര ഹിക്കുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗ ക്കാര്‍ ക്ക് ലിംഗ മാറ്റ ശസ്ത്ര ക്രിയ ക്കായി രണ്ടു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍.

സാമൂഹ്യ നീതി വകുപ്പ് മുഖേന തുക നല്‍കും. ശസ്ത്ര ക്രിയ സംസ്ഥാന ത്തിന് അക ത്തോ പുറ ത്തോ ആകാം. അധിക തുക ആവശ്യ മായി വരുന്ന വര്‍ക്ക് കൂടുതല്‍ പരി ശോധന കള്‍ക്ക് ശേഷം തുക അനു വദിക്കും. ശസ്ത്ര ക്രിയ ചെലവ് സ്വയം വഹിച്ച വര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കും എന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ ഫെയ്സ് ബുക്ക് പേജി ലൂടെ അറി യിച്ചു.

transgenders-sex-reassignment-surgery-gov-give-2-lakh-kerala-cm-pinaray-vijayan-order-ePathram

ആണ്‍, പെണ്‍ ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗ ങ്ങളുടെ ലിംഗ സമത്വം എന്ന ലക്ഷ്യ പ്രാപ്തി ക്കായി രാജ്യ ത്ത് ആദ്യ മായി ട്രാന്‍സ്‌ ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചത് കേരളം ആണ്. മാത്രമല്ല ട്രാന്‍സ്‌ ജെന്‍ഡറു കള്‍ ക്കായി കലാ ലയ ങ്ങളില്‍ രണ്ടു ശതമാനം അധിക സീറ്റ് അനു വദിച്ചു കൊടു ത്തതും ഈയിടെ യായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷിഗെല്ല രോഗ ബാധ : രണ്ടു വയസ്സു കാരൻ മരിച്ചു

July 23rd, 2018

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല ബാക്ടീരിയ ബാധിച്ച് കോഴി ക്കോട് ജില്ല യിലെ പുതുപ്പാടി യില്‍ രണ്ടു വയസ്സു കാരന്‍ മരിച്ചു. അടിവാരം സ്വദേശി ഹർഷാദിന്റെ മകൻ സിയാനാണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോ ദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശു പത്രി യിൽ ചികിത്സ യിലാണ്.

വയറിളക്കം ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ആശു പത്രി യില്‍ ചികിത്സ തേടി എങ്കിലും അസുഖം ഭേദം ആവാത്ത തിനാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക യായിരുന്നു

തിരുവനന്ത പുരത്തും കോഴി ക്കോട്ടു മായി കേരള ത്തിൽ ഈ വര്‍ഷം നാലു പേര്‍ക്ക് രോഗം സ്ഥിരീ കരി ച്ചിട്ടുണ്ട്.

കോളി ഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെ യും വെള്ള ത്തിലൂടെ യുമാണ് ഷിഗല്ല എന്ന ബാക്ടീ രിയ കുട ലിൽ രോഗം പകര്‍ ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കു ന്നത്.

സാധാ രണയായി കണ്ടു വരുന്ന വയറിളക്കം എന്ന നില യില്‍ ചികിത്സ നല്‍കാതി രിക്കു ന്നതോ ചികിത്സ വൈ കു ന്നതോ വലിയ അപകട ത്തി ലേക്ക് വഴി വെച്ചേക്കാം എന്നതു കൊണ്ടു തന്നെ വയറിളക്കം ഉണ്ടാ യാല്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം.

ഫല പ്രദമായ ചികിത്സ കൃത്യ സമയത്ത് നല്‍കിയില്ല എങ്കില്‍ രോഗം തല ച്ചോറി നെയും വൃക്ക യെയും ബാധിക്കും എന്ന് ആരോഗ്യ വിദ ഗ്ധര്‍ പറയുന്നു.

രോഗ ബാധ സംശ യിക്കുന്ന പ്രദേശ ത്തുള്ളവര്‍ തിള പ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക എന്നും കിണറു കളില്‍ ക്ലോറി നേഷന്‍ നടത്തണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ
Next »Next Page » ശബരിമല യില്‍ പ്ലാസ്റ്റിക് നിരോധിച്ചു »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine