വിജയ് ചിത്രം ‘മെർസൽ’ ബി. ജെ. പി. ക്കു തിരിച്ചടി

October 22nd, 2017

vijay-epathram
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.

മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.

എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.

അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.

ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ് യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.

സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശ്യാമളയും വിജയനും വീണ്ടും : ‘നഗര വാരിധി നടുവില്‍ ഞാന്‍’

August 21st, 2014

shibu-balan-film-nagara-varidhi-naduvil-njan-ePathram
തൃശൂർ : ഒരു നീണ്ട ഇടവേള ശേഷം ‘ചിന്താവിഷ്ടയായ ശ്യമള’ യിലെ നായികാ നായകന്മാർ വീണ്ടും ഒന്നിക്കുകയാണ് ‘നഗര വാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്ര ത്തിലൂടെ.

നഗര മാലിന്യം വിഷയമാക്കി ഷിബു ബാലന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ തിരക്കഥ യും സംഭാഷണവും ഒരുക്കു ന്നത് ശ്രീനിവാസന്‍. ആഗസ്റ്റ് 22 മുതല്‍ ചിത്രീകരണം ആരംഭിക്കും.

തൃശൂര്‍ പശ്ചാത്തലം ആക്കിയാണ് സിനിമയുടെ ചിത്രീകരണം നടക്കുക. തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിലെ ഗോവിന്ദ് മേനോൻ സംഗീതം നൽകുന്ന ചിത്ര ത്തിന്റെ ഛായാഗ്രഹണം പപ്പു. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയരക്ടർ ആയിരുന്ന ഷിബു സ്വതന്ത്ര സംവിധായകൻ ആവുന്ന സിനിമയാണ് ‘നഗര വാരിധി നടുവില്‍ ഞാന്‍’.

- pma

വായിക്കുക: , ,

Comments Off on ശ്യാമളയും വിജയനും വീണ്ടും : ‘നഗര വാരിധി നടുവില്‍ ഞാന്‍’

സോളാര്‍ വിവാദം സിനിമയാക്കാന്‍ രണ്‍ജിപണിക്കര്‍ ഇല്ല

July 30th, 2013

കേരള രാഷ്ടീയത്തില്‍ വന്‍ വിവാദം ഉണ്ടക്കിയ സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കര്‍ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഉന്നത രാഷ്ടീയക്കാരുടേയും ബിസിനസ്സുകാരുടേയും ഉദ്യോഗസ്ഥരുടേയും കൊള്ളരുതായ്മകള്‍ക്ക് നേരെ ഗര്‍ജ്ജിക്കുന്ന നായകന്മാരിലൂടെ ആണ് രണ്‍ജിപണിക്കരുടെ തൂലികയില്‍ പിറന്ന പല ചിത്രങ്ങളും വന്‍ ഹിറ്റായത്. ഇംഗ്ലീഷും മലയാളവും കലര്‍ത്തി തീപ്പൊരി ചിതറുന്ന ഡയലോഗുകള്‍ രണ്‍ജിപണിക്കരുടെ സ്ക്രിപ്റ്റിന്റെ പ്രത്യെകതയാണ്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളെ ഉള്‍പ്പെടുതി സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് നേരെ പ്രതികരിക്കുന്ന ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥനോ, കളക്ടറോ, പത്രപ്രവര്‍ത്തകനോ ഒക്കെയായിരുന്നു രണ്‍ജിയുടെ നായക കഥാപാത്രങ്ങള്‍. രണ്‍ജിയുടെ തൂലിക ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ മമ്മൂട്ടിയും, സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ചു. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാ‍സ്,ജോഷി തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തും മലയാളി പ്രേക്ഷകന്‍ ഹര്‍ഷാരവത്തോടെ ആണ് വരവേറ്റത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഐ.എസ്.എസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നന്ദഗോപാല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രണ്‍ജിപണിക്കരുടെ തൂലികയുടെ കരുത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഭരത് ചന്ദ്രന്‍ ഐ.പി എസ് എന്ന പോലീസ് വേഷത്തില്‍ കമ്മീഷ്ണറായി സുരേഷ് ഗോപി ശരിക്കും തിളങ്ങി. പിന്നീട് കമ്മീഷ്ണറുടെ രണ്ടാംഭാഗമായി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കിങ്ങ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ ഐ.പി.എസുകാരനായ ഭരത് ചന്ദ്രനും ഐ.എ.എസ്കാരനായ ജോസഫ് അലക്സും ഒത്തു ചേര്‍ന്നു. തിരക്കഥയുടെ പാളിച്ച മൂലം ചിത്രം പക്ഷെ വന്‍ വിജയമായില്ല. ഡയലോഗുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ നിരാശരായി.

ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഭരത് ചന്ദ്രന്‍ വരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ സോളാര്‍ തട്ടിപ്പ് രണ്ടു മാസത്തോളമായി കേരള രാഷ്ടീയത്തെ പിടിച്ച് കുലുക്കുമ്പോള്‍ അതിനെ ചുവടു പിടിച്ച് രണ്‍ജിപണിക്കരുടെ തൂലികയില്‍ നിന്നും സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല എന്നാണ് രണ്‍ജിപണിക്കരുടെ നിലപാടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരത് ചന്ദ്രന്റെ തീപ്പൊരി പാറുന്ന ഡയലോഗുകള്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് തല്‍ക്കാലം നിരാശപ്പെടേണ്ടി വരും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഹാനടൻ തിലകൻ അന്തരിച്ചു

September 24th, 2012

thilakan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഏറെ നാളായി ചികിൽസയിലായിരുന്ന സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ (74) ഇന്ന് പുലർച്ചെ 3:45നാണ് വിട പറഞ്ഞത്.

200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള തിലകൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2009ൽ രാഷ്ട്രം തിലകനെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

നാടകത്തിലൂടെയാണ് തിലകൻ അഭിനയ രംഗത്ത് എത്തുന്നത്. 1956ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മുണ്ടക്കയം നാടക സമിതി രൂപീകരിച്ചു. 1966 വരെ കെ. പി. എ. സി. യിൽ പ്രവർത്തിച്ചു.

നാടകത്തിന്റെ മർമ്മം അറിഞ്ഞ് സിനിമാ ലോകത്തെത്തിയ തിലകൻ അഭിനയ കലയുടെ അപാര സാദ്ധ്യതകളാണ് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുൻപിൽ കാഴ്ച്ച വെച്ചത്. 1981ൽ യവനികയിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. 1988ൽ ഋതുഭേദത്തിലെ കഥാപാത്രം അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്തു. മലയാളി മനസ്സിൽ പെരുന്തച്ചനായി സ്ഥിര പ്രതിഷ്ഠ നേടിയ അദേഹത്തിന്റെ പെരുന്തച്ചനിലെ ഉജ്ജ്വല പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെങ്കിലും അമിതാഭ് ബച്ചൻ ആ വർഷം സിനിമാ ലോകത്തിൽ നിന്നും വിരമിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അമിതാഭിന് ദേശീയ പുരസ്കാരം നൽകാൻ ശക്തമായ ചരടു വലികൾ നടക്കുകയും തിലകന് ആ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.

മലയാള സിനിമാ രംഗത്തെ അധോഗതിയിലേക്ക് നയിച്ച ദുഷ്പ്രവണതകൾക്ക് എതിരെ തനത് ശൈലിയിൽ ശക്തമായി പ്രതികരിച്ച തിലകൻ സിനിമാ ലോകത്തെ താരാധിപത്യത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. വിലക്ക് അടക്കമുള്ള ശിക്ഷണ നടപടികൾ പ്രഖ്യാപിച്ചാണ് സംഘടനകൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചത്. ഏറെ നാൾ സിനിമാ രംഗത്തെ മുഖ്യധാരയിൽ നിന്നും അകന്നു നിൽക്കാൻ ഇത് കാരണമായെങ്കിലും സംഘടനകളുടെ മർക്കട മുഷ്ടിക്ക് വഴങ്ങാൻ ആ മഹാ നടൻ കൂട്ടാക്കിയില്ല. മാപ്പ് അപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ തിലകൻ പൊതു വേദികളിൽ തന്റെ എതിർപ്പ് പരസ്യമായി വെളിപ്പെടുത്തി സിനിമാ രംഗത്തെ അതികായന്മാർക്ക് എന്നും തലവേദന സൃഷ്ടിക്കുക തന്നെ ചെയ്തു. തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍

September 5th, 2012
Amala Paul-epathram
സിനിമാ താരങ്ങള്‍ മാനേജര്‍മാരെ വെക്കരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി അമലപോള്‍. മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിനാണെന്നും അത് അംഗീകരിക്കാത്ത നിര്‍മ്മാതാക്കള്‍ക്കൊപ്പം സഹകരിക്കാനാകില്ലെന്നും നടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമാണെന്നും ഇതു സംബന്ധിച്ച് ഒരു വിവാദത്തിനില്ലെന്നും  ഒരു സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ അമല  വ്യക്തമാക്കിയത്.  തമിഴില്‍ ഏറെ തിരക്കുള്ള അമല പോള്‍ മലയാള സിനിമകളില്‍ നിന്നും സ്വയം വിട്ടു നില്‍ക്കുകയായിരുന്നു.  മോഹന്‍ ലാല്‍ നായകനായ റണ്‍ ബേബി റണ്‍ എന്ന ഓണചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അമല മലയാളത്തില്‍ സജീവമായത്. ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
നടി പത്മപ്രിയയുടെ മാനേജരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് മാനേജര്‍മാര്‍ വേണ്ടെന്ന തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുത്തത്. അമല പോളിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഒരു സംഘം നിര്‍മ്മാതാക്കളും സംവിധായകരും  രംഗത്തെത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങളെ എതിര്‍ക്കുവാനാണ് ഭാവമെങ്കില്‍ അമലപോള്‍ എന്ന നടി മലയാള സിനിമയില്‍ ഉണ്ടാകില്ലെന്ന് ഒരു സംവിധായകന്‍ അഭിപ്രായപ്പെട്ടു. അമല പോള്‍ എന്നൊരു താരം മലയാള സിനിമയ്ക്ക് അനിവാര്യമല്ലെന്ന് പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കി.
താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എതിരെ വിവിധ സംഘടനകളുടെ പേരില്‍  പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകള്‍ കൊണ്ട്  മലയാള സിനിമയില്‍  വിവാദങ്ങള്‍ പതിവായിരിക്കുന്നു.  ഒരു ചിത്രത്തിന്റെ സെറ്റില്‍ എത്തിയ സുരേഷ് കുമാറിനേയും സുഹൃത്തിനേയും കാണാന്‍ സമയം അനുവദിക്കാത്തതിന്റെ പേരില്‍  നടി നിത്യാ മേനോനു മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനു ശേഷം നിത്യ നായികയായി അഭിനയിച്ച  ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രം വന്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍

2 of 7123...Last »

« Previous Page« Previous « അര്‍ച്ചന കവി തിരിച്ചെത്തുന്നു
Next »Next Page » ചാപ്റ്റേഴ്സ് ഒക്ടോബറിൽ വരുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine