Tuesday, November 1st, 2011

ആര്‍. ബാലകൃഷ്ണ പിള്ളയുടെ ജയില്‍ മോചനത്തിനെതിരെ വ്യാപക പ്രതിഷേധം

r-balakrishna-pillai-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി കഠിന തടവിനു ശിക്ഷിച്ച  മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ച  യു. ഡി. എഫ് സര്‍ക്കാരിന്റെ നടപടിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. കൊല്ലത്ത് എ. ഐ. എസ്. എഫ് പ്രവര്‍ത്തകര്‍ പിള്ളയുടെ കോലം കത്തിച്ചു. അഴിമതിക്കേസില്‍ ശിക്ഷയനുഭവിച്ചു വരുന്ന പിള്ളയെ മറ്റു തടവുകാര്‍ക്കൊപ്പം വിട്ടയക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്നുള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി തടവു പുള്ളികള്‍ക്ക് ശിക്ഷായിളവു നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  ശിക്ഷാ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ പേരില്‍ ജയില്‍ ചട്ടം ലംഘിച്ചതിനു പിള്ളയ്ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
സര്‍ക്കാര്‍ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്ന് സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തേക്ക് കഠിനതടവിനു ശിക്ഷിക്കപ്പെട്ട് 2011 ഫെബ്രുവരി 18 നു പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിയ പിള്ള   പലതവണ പരോളില്‍ പുറത്തിറങ്ങിയിരുന്നു.   ചികിത്സാര്‍ഥം ഒരു സ്വകാര്യ ആശുപത്രിയില്‍ ആണ് ഇപ്പോള്‍ “തടവ്” അനുഭവിച്ചു കൊണ്ടിരിക്കുന്നത്‍.
ഇടമലയാര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന  ബാലകൃഷ്ണപിള്ള കരാര്‍ അനുവദിച്ചതിലെ വീഴ്ച മൂലം സര്‍ക്കാരിനു നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ്  വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് പിള്ളയെ  ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചത്. ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി
  • കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍
  • വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി
  • രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം
  • കേരളത്തില്‍ ഒരു കൂട്ട ആത്മഹത്യ കൂടി
  • ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം
  • സംസ്ഥാന നേതൃത്വം മാറണം : വി. എസ്.
  • ടി.പി വധത്തില്‍ സി.പി. എമ്മിന് പങ്കുണ്ടങ്കില്‍ പ്രസ്ഥാനവുമായി പിരിയും :സൈമണ്‍ ബ്രിട്ടോ
  • ടി.പി.വധം: അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും: മുല്ലപ്പള്ളി
  • പോലീസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല: ഡി.ജി.പി
  • അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം സി.പി.എം നേതാക്കളെ കുടുക്കാന്‍ നീക്കം : പിണറായി
  • വയനാട്ടില്‍ ആദിവാസി ഭൂസമരം ശക്തമാകുന്നു
  • കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍
  • പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു
  • ടി.പി വധം നാല് പേര്‍ പിടിയില്‍
  • സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല
  • വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ
  • പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്
  • ഫസല്‍ വധം, സി. പി. എം. നേതാക്കളെ അറസ്റ്റ് ചെയ്യാം: ഹൈകോടതി
  • വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി



  • പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine