മലയാള സിനിമയ്ക്ക് പുരസ്കാരത്തിളക്കം

March 19th, 2013

celluloid-rosamma-epathram

ന്യൂഡൽഹി : പതിനഞ്ചോളം പുരസ്കാരങ്ങൾ കയ്യടക്കി മലയാള സിനിമ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നേട്ടം കൈവരിച്ചു. ഇതാദ്യമായാണ് ഇത്രയധികം പുരസ്കാരങ്ങൾ മലയാളത്തിന് ലഭിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ കമലിന്റെ സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്കാരം ഉസ്താദ് ഹോട്ടലും വിക്കി ഡോണറും പങ്കിട്ടെടുത്തു. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി പ്രോൽസാഹന ചിത്രം ജോഷി മാത്യു സംവിധാനം ചെയ്ത ബ്ലാക്ക് ഫോറസ്റ്റ്. ലാൽ (ഒഴിമുറി), തിലകൻ (ഉസ്താദ് ഹോട്ടൽ) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. കല്പ്പന മികച്ച സഹ നടിയായി. ചിത്രം തനിച്ചല്ല ഞാൻ. കിളിയച്ഛൻ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ബിജിബാൽ പുരസ്കാരം നേടി. ഉസ്താദ് ഹോട്ടലിലെ സംഭാഷണത്തിന് അഞ്ജലി മേനോൻ സമ്മാനാർഹയായി. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം തനിച്ചല്ല ഞാൻ നേടി. മികച്ച ചലച്ചിത്ര നിരൂപകൻ – പി. എസ്. രാധാകൃഷ്ണൻ. മികച്ച ശബ്ദ ലേഖകൻ എം. ഹരികുമാർ, മികച്ച ശബ്ദ ലേഖനം അന്നയും റസൂലും എന്ന ചിത്രത്തിന് എസ് രാധാകൃഷ്ണൻ. 101 ചോദ്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മിനോൺ മികച്ച ബാല താരമായി. ഈ ചിത്രം സംവിധാനം ചെയ്ത സിദ്ദാർത്ഥ് ശിവ മികച്ച നവാഗത സംവിധായകനുമായി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രചനയുടെ ലക്കി സ്റ്റാർ

March 11th, 2013

rachana-marimayam-epathram

മറിമായം എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിൽ സ്വതസ്സിദ്ധമായ ശൈലി കൊണ്ടും അഭിനയ പാടവം കൊണ്ടും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രചനയുടെ കന്നി ചിത്രമായ ലക്കി സ്റ്റാർ തിയേറ്ററുകളിൽ എത്തുന്നു. മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല ചലച്ചിത്രാനുഭവം അയിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷ. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം, മുകേഷ്, പൂജ, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഒരു സത്യൻ അന്തിക്കാട് സ്പർശം നൽകുന്ന കുടുംബ ചിത്രമാണ് ലക്കി സ്റ്റാർ. ആദ്യ പകുതി കാണികളെ പൊട്ടിച്ചിരിപ്പിക്കുമെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ ഗൌരവമാകുന്നുണ്ട്. പെട്ടെന്ന് പണക്കാരാവാൻ വേണ്ടി എന്തും ചെയ്യാൻ ഒരുമ്പെട്ടിറങ്ങുന്ന യുവ മിഥുനങ്ങൾ അവസാനം അവിചാരിതമായ നൂലാമാലകളിൽ പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മിലൻ ജലീലാണ് നിർമ്മാതാവ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു

March 1st, 2013

jagathy-epathram
ചെന്നൈ : വാഹന അപകടത്തെ ത്തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ യില്‍ ആയിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു.

ജഗതി യുടെ ആരോഗ്യ നില മെച്ച പ്പെട്ടിട്ടുണ്ടെ ങ്കിലും സംസാര ശേഷി ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. രണ്ടു മാസം തിരുവനന്ത പുരത്ത് ഉണ്ടാകും എന്നും വെല്ലൂരിലെ ഡോക്ടര്‍മാര്‍ നിര്‍ദേശി ച്ചിട്ടുള്ള ചികിത്സ തന്നെ യായിരിക്കും തുടരുക എന്നും ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തന്റെ സിനിമ സത്യസന്ധമെന്ന് കമൽ

February 26th, 2013

celluloid-kamal-epathram

തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര ചരിത്രകാരൻ ചേലങ്ങാട് ഗോപാലകൃഷ്ണൻ തന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളും ജെ. സി. ഡാനിയേലിനെ നേരിട്ട് കണ്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ നേരിട്ട് വെളിപ്പെട്ടതുമായ കാര്യങ്ങൾ സത്യസന്ധമായി തന്നെയാണ് താൻ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്ന് ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. ചേലങ്ങാടിന്റെ പുസ്തകം പുറത്തിറങ്ങി ഇത്രയും നാളായിട്ടും പ്രതികരിക്കാത്തവർ ഇപ്പോൾ പ്രതികരിക്കുന്നത് എന്തിനാണ് എന്ന് ഇത് സംബന്ധിച്ച് പ്രശസ്ത സവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചോദിക്കുന്നത്. മലയാറ്റൂർ രാമകൃഷ്ണന്റെ അറിവ് കേട് കൊണ്ടാണ് ജെ. സി. ഡാനിയേലിന് ആദ്യകാലത്ത് അംഗീകാരങ്ങൾ കിട്ടാതെ പോയത്. കരുണാകരനേയും മലയാറ്റൂരിനേയും സിനിമയിലൂടെ കമൽ അവഹേളിച്ചു എന്ന വാദത്തിൽ കഴമ്പില്ല. മലയാളം സംസാരിക്കുന്നതാണ് മലയാള സിനിമ എന്നാണ് മലയാറ്റൂരിനെ പോലുള്ളവർ അന്ന് വിശ്വസിച്ചിരുന്നത് എന്നും അടൂർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ ശശികുമാറിന് ജെ. സി. ഡാനിയല്‍ പുരസ്‌കാരം

February 13th, 2013

film-director-sasikumar-jc-danial-award-ePathram
തിരുവനന്തപുരം : ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്‌കാര ത്തിനു സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍ ചെയര്‍മാനും പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റി യാണ് ശശികുമാറിനെ അവാര്‍ഡി നായി തിരഞ്ഞെടുത്തത്.

മലയാള സിനിമ യുടെ വളര്‍ച്ച യുടെ നിര്‍ണായക ഘട്ട ങ്ങളില്‍ ഒപ്പം സഞ്ചരി ക്കുകയും ചലച്ചിത്ര സംവിധാന മേഖല യില്‍ സ്വയം അടയാള പ്പെടുത്തിയ 141 ചിത്രങ്ങള്‍ മലയാള ത്തിന് സംഭാവന ചെയ്യുകയും ചെയ്ത ആളാണ് ശശികുമാര്‍ എന്ന് പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

ജോണ്‍ വര്‍ക്കി എന്ന ജെ. ശശികുമാര്‍ നാടക വേദിയില്‍ അഭിനയ രംഗത്ത് ശോഭിച്ചു നില്‍ക്കുമ്പോഴാണു 1952 ല്‍ പ്രേം നസീറിനെ നായകനാക്കി സംവിധാനം ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്.

പ്രേം നസീറിനെ നായകനാക്കി 106 ചിത്രങ്ങളാണ് ശശികുമാര്‍ സംവിധാനം ചെയ്തത്. പ്രേം നസീര്‍ ഷീല ജോഡികളെ നായികാ നായകരാക്കി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും ശശികുമാര്‍ തന്നെ. അവസാന മായി സംവിധാനം ചെയ്ത സിനിമ യാണ് ‘ഡോളര്‍’ .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

63 of 174« First...1020...626364...7080...Last »

« Previous Page« Previous « ബാറ്റ്മിന്റണ്‍ സുന്ദരി ജ്വാലഗുട്ട ഐറ്റം ഡാന്‍സ് ചെയ്യുന്നു
Next »Next Page » തന്റെ സിനിമ സത്യസന്ധമെന്ന് കമൽ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine