“എന്നും എപ്പോഴും” ട്വീസര്‍ പുറത്തിറങ്ങി

March 1st, 2015

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍‌ലാലും, മഞ്ജുവാര്യരും ഒരുമിക്കുക അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ഒരു സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയരുവാന്‍ വേറെ എന്തു വേണം? ആ പ്രതീക്ഷകള്‍ക്ക് ചിറകേകിക്കൊണ്ട് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്വീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഓണ്‍‌ലൈനില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വനിതാ രത്നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍.പിള്ള എന്ന കഥാപാത്രമായാണ് മോഹന്‍ ലാല് അഭിനയിക്കുന്നത്. കുടും‌‌ബകോടതിയിലെ അഭിഭാഷക ദീപ എന്ന കഥാപാത്രമായി മഞ്ജുവും. ഇവര്‍ക്കൊപ്പം ഡോ.മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബഹ്‌റിനില്‍ നിന്നും സുന്ദരിയായ ശ്രീകുട്ടി രമേശ് എന്ന പുതുമുഖവും എത്തുന്നു. വിനീത് എന്‍.പിള്ളയുടേയും അഡ്വ.ദീപയുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിവുമായാണ് ഡോ.മീരയുമായുള്ള കണ്ടുമുട്ടല്‍. നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീക്കുട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ് എന്നും എപ്പോഴും.ലാലും മഞ്ജുവും ചേരുമ്പോള്‍ അഭിനയത്തിന്റെ മത്സരപ്പൂരമാണ് നടക്കുക എന്ന് ആര്‍ക്കും ഊഹിക്കാം.ഇവര്‍ക്കൊപ്പം ലെന, ഇന്നസെന്റ്, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കുടുമ്പ പ്രേക്ഷരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് രീതിതന്നെയാണ് ഈ ചിത്രത്തിലും സത്യന്‍ അന്തിക്കാട് അവലംബിച്ചിരിക്കുന്നത്. സാധാരണ സത്യന്‍ ചിത്രങ്ങളില്‍പശ്ചാത്തലമാകുന്ന മിഡില്‍ ക്ലാസില്‍ നിന്നും ഇത്തവണ അല്പം കൂടെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മാത്രം. മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ ഉള്‍പ്പെടെ ഒട്ടേറേ മികച്ച തിരക്കഥകള്‍ ഒരുക്കിയിട്ടുള്ള രഞ്ജന്‍ പ്രമോദ് ആണ് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീല്‍ഡി കുഞ്ഞ ആണ് ഛായാഗ്രാഹകന്‍. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിര്‍ക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു

December 23rd, 2014

k-balachander-epathram

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകുന്നേരം ഏഴരയോടെ ആയിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാ‍യി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980-ല്‍ തിരകള്‍ എഴുതിയ കാവ്യം എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പത്മശ്രീ, ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഒമ്പത് ദേശീയ അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ ഉള്‍പ്പെടെ മറ്റു നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. തമിഴ് സിനിമയ്ക്ക് നവ ഭാവുകത്വം പകര്‍ന്ന ബാലചന്ദര്‍ കമലഹാസന്‍, രജനീകാന്ത്, സരിത തുടങ്ങി പ്രമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.

1930 ജൂലായ് 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ദണ്ഡപാണിയുടേയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ബാലചന്ദര്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എസ്. സി. സുവോളജി ബിരുദം നേടി. തുടര്‍ന്ന് തിരുവായൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി. എം. ജി. ആർ. അഭിനയിച്ച ദൈവത്തായി എന്ന ചിത്രത്തിനു സംഭാഷണം എഴുതിക്കൊണ്ടാണ് ബാലചന്ദര്‍ സിനിമയിലേക്ക് കടന്നു വന്നത്.

1965-ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1974-ലെ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലൂടെ കമലഹാസനും 1975-ല്‍ സംവിധാനം ചെയ്ത അപൂ‍ര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ രജനീകാന്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

രാജയാണ് ഭാര്യ. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവര്‍ മക്കളാണ്. തമിഴ് സിനിമയിലെ വേറിട്ട സംവിധാന ശൈലിയുടെ ഉടമയായിരുന്ന ബാലചന്ദറിന്റെ നിര്യാണത്തില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇംഗ്ലീഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ട: അടൂരിനെതിരെ പ്രതിഷേധം ഉയരുന്നു

November 12th, 2014

adoor-gopalakrishnan-epathram

തിരുവനന്തപുരം: ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർക്കേ വിദേശ സിനിമകളുടെ സബ് ടൈറ്റിലുകള്‍ വായിച്ച് മനസ്സിലാക്കാനാകൂ എന്നും അത്തരക്കാര്‍ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്താല്‍ മതിയെന്നും ഉള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ സംവിധായകനും എഴുത്തുകാരനുമായ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിനിമയുടെ സംവേദന സാധ്യതയെ സബ് ടൈറ്റിലിലേക്ക് ചുരുക്കിയ ആദ്യ സൈദ്ധാന്തികനാണ് അടൂരെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആംഗലേയത്തില്‍ വലിയ പാണ്ഡിത്യം ഇല്ലാത്ത എന്നാല്‍ സിനിമ എന്ന കലാരൂപത്തോട് വളരെ സൂക്ഷ്മമായി സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ ആവേശ പൂര്‍വ്വം നെഞ്ചേറ്റിയതു കൊണ്ടാണ് സാര്‍, തിരുവനന്തപുരം മേള ഇന്ത്യയിലെ ഏറ്റവും ജനകീയമായ ചലച്ചിത്ര മേള എന്ന അസ്തിത്വത്തോടെ ഇന്ന് നിലനില്‍ക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പ്രേക്ഷകന്റെ സംവേദന ശേഷി “പരീക്ഷ നടത്തി“ അളന്ന് മേളയിലേക്ക് പ്രവേശനം നല്‍കുന്നതിനെ ഉണ്ണികൃഷ്ണന്‍ പരിഹസിക്കുന്നു. താന്‍ മേളയില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരെ മേളയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഭാഷാ പാണ്ഡിത്യത്തെയോ സിനിമയെ പറ്റിയുള്ള മറ്റു പരിജ്ഞാനത്തെയോ ചോദ്യാവലിയിലൂടെ അളന്ന് വിലയിരുത്തി പ്രേക്ഷകന്റെ നിലവാരം നിശ്ചയിച്ച് പ്രവേശിപ്പിക്കേണ്ടതാണോ ചലച്ചിത്ര മേളയെന്ന് ഓണ്‍ലൈനിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ബുദ്ധിജീവികള്‍ക്കും അക്കാദമിക്ക് പണ്ഡിതര്‍ക്കും അപ്പുറം വലിയ ഒരു പ്രേക്ഷകവൃന്ദമാണ് ചലച്ചിത്ര മേളകളില്‍ എത്തുന്നത് എന്നിരിക്കെ ഇത്തരം തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്ര രംഗത്തുള്ളവരും പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു

September 23rd, 2014

film-actress-manjima-mohan-ePathramചെന്നൈ : മലയാള സിനിമയില്‍ ബാല നടിയായി ശ്രദ്ധേയ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. വിനീത് ശ്രീനി വാസന്റെ തിരക്കഥ യില്‍ പുതുമുഖ സംവിധായ കനായ പ്രജിത് കാരണവര്‍ ഒരുക്കുന്ന ചിത്ര ത്തിലാണ് നിവിന്‍ പോളി യുടെ നായികയായി മഞ്ജിമ മോഹന്‍ അഭിനയി ക്കുന്നത്.

annum-innum-manjima-mohan-old-and-new-ePathram

അന്നും - ഇന്നും : മഞ്ജിമ മോഹന്‍

മധുര നൊമ്പരക്കാറ്റ്, പ്രിയം തുടങ്ങിയ സിനിമ കളില്‍ ബാല താരമായി മികച്ച പ്രകടനം കാഴ്ച വെച്ച മഞ്ജിമ, പഠനം പൂര്‍ത്തി യാക്കുന്ന തിനായി സിനിമാ രംഗം വിടുക യായി രുന്നു. ‘മധുര നൊമ്പരക്കാറ്റ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ബാല നടിക്കുളള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

പ്രമുഖ സിനിമാട്ടോഗ്രാഫറായ വിപിന്‍ മോഹന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ് മഞ്ജിമ.

- pma

വായിക്കുക: ,

Comments Off on മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു

ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക

September 2nd, 2014

shrindha-ashab-heroin-of-movie-1983-ePathram
കൊച്ചി : പുതിയ തലമുറയിലെ ശ്രദ്ധേയ നടി ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക യായി എത്തുന്നു.

1983 എന്ന സിനിമയിലെ നായിക വേഷം ഗംഭീരമാക്കിയ ശ്രിന്ദ അഷാബ്‌, നവാഗത സംവിധായകനായ ദിലീഷ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ടമാര്‍ പഠാർ’ എന്ന സിനിമയി ലാണ് പൃഥ്വി യുടെ നായികയാകുന്നത്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ആഷിഖ് അബു ചിത്ര ങ്ങളുടെ തിരക്കഥ ഒരുക്കിയ ദിലീഷിന്റെ സംവിധാന രംഗ ത്തേക്കുള്ള ചുവടു വയ്പ്പാണ് ഹാസ്യത്തിനു പ്രാധാന്യമുള്ള ചിത്ര മായ ‘ടമാര്‍ പഠാര്‍’

പൃഥ്വിരാജിനൊപ്പം ബിജു മേനോന്‍, ബാബുരാജ്, ചെമ്പന്‍ വിനോദ് എന്നിവ രാണ് ടമാര്‍ പഠാറിലെ പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക

13 of 39« First...10...121314...2030...Last »

« Previous Page« Previous « രാജീവ്‌നാഥ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
Next »Next Page » മഞ്ജിമ മോഹന്‍ നായികയായി തിരിച്ചെത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine