എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍

August 2nd, 2011

pesticide-epathram

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാനെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല. നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും, അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയും ലോക ഭക്ഷ്യ സംഘടനയും 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ് സത്യവാങ്മൂലം നല്‍കിയത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വണ്ടി പിടിച്ചെടുത്ത ബാങ്കിന് പിഴ

July 24th, 2011

vehicle-loan-epathram

ന്യൂഡല്‍ഹി : വാഹന വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഇടപാടുകാരന്റെ മോട്ടോര്‍ സൈക്കിള്‍ ബലമായി പിടിച്ചെടുത്ത ഐ. സി. ഐ. സി. ഐ. ബാങ്കിന് കോടതി പിഴ ചുമത്തി. നിയമ വാഴ്ചയുള്ള രാജ്യത്ത് കായിക ബലം കൊണ്ട് കാര്യങ്ങള്‍ നടത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് നിരീക്ഷിച്ച കോടതി വാഹനം ബലമായി പിടിച്ചെടുത്തത് മൂലം പരാതിക്കാരന് ഉണ്ടായ മാനനഷ്ടത്തിനും ബുദ്ധിമുട്ടിനും പരിഹാരമായി 5000 രൂപ നല്‍കാനാണ് ഉത്തരവിട്ടത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വോട്ടിനു പകരം നോട്ട്‌ അമര്‍ സിംഗിന്റെ സഹായി അറസ്റ്റില്‍

July 18th, 2011

sanjeev-saxena-epathram

ന്യൂഡല്‍ഹി: ‘വോട്ടിനു നോട്ട്‌’ വിവാദത്തില്‍ ഡല്‍ഹി പോലീസ്‌ ആദ്യ അറസ്‌റ്റ് നടത്തി. അഖില ഭാരതീയ ലോക്‌മഞ്ച്‌ അധ്യക്ഷനായ അമര്‍സിംഗിന്റെ സഹായി സഞ്‌ജീവ്‌ സക്‌സേനയാണു അറസ്‌റ്റിലായത്‌. കൂടാതെ അമര്‍സിംഗിനെയും മറ്റു ചിലരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അന്വേഷണത്തിലെ അലംഭാവത്തിനു സുപ്രീം കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് അറസ്റ്റ്‌. വിവാദമുയര്‍ന്ന കാലത്തു സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍സിംഗിന്റെ ഉറ്റ സഹായിയാണ്‌ ഇയാള്‍. അഴിമതി നിരോധന നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌ത സഞ്‌ജീവ്‌ സക്‌സേനയെ കോടതിയില്‍ ഹാജരാക്കി.

ബി. ജെ. പി. എം. പി. മാര്‍ക്കു പണം നല്‍കുന്നതിനിടെയാണ് ഇയാളെ രഹസ്യ കാമറയില്‍ പകര്‍ത്തിയത്‌. ഈ ചിത്രങ്ങള്‍ എല്ലാ ചാനലുകളും കാണിച്ചിരുന്നു. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ യു. പി. എ. സര്‍ക്കാര്‍ നേരിടേണ്ടി വന്ന അവിശ്വാസ പ്രമേയത്തില്‍ നിന്നും രക്ഷിക്കാനായി അമര്‍സിംഗിന്റെ നേതൃത്വത്തില്‍ എം. പി. മാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം നടന്നുവെന്നു ബി. ജെ. പി. അന്ന് തന്നെ ആരോപിച്ചിരുന്നു. യു. പി. എ. സര്‍ക്കാരിന്‌ അനുകൂലമായി വോട്ട്‌ ചെയ്യാന്‍ ലഭിച്ച കോഴപ്പണമാണെന്നു കാട്ടി ബി. ജെ. പി. അംഗങ്ങള്‍ 2008 ജൂലൈ 22-ന്‌ ലോക്‌സഭയില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമുണ്ടെന്നാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോധ്ര കലാപ രേഖകള്‍ മോഡി സര്‍ക്കാര്‍ നശിപ്പിച്ചു

June 30th, 2011

narendra-modi-epathramഅഹമ്മദാബാദ്: ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗോധ്ര കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. ഗോധ്ര തീവണ്ടി തീവയ്പിനു ശേഷം നടന്ന കലാപ കാലത്തെ പറ്റിയുള്ള പ്രധാനപെട്ട രേഖകളായ ടെലഫോണ്‍ കോള്‍ രേഖകള്‍, ഓഫീസര്‍‌മാരുടെ യാത്രാ രേഖകള്‍, വാഹനങ്ങളുടെ ലോഗ് ബുക്ക് തുടങ്ങിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ 2007-ല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് സഞ്ജീവ് ഭട്ട് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.

ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് താന്‍ കലാപ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു എങ്കിലും അത് അവഗണിക്കപ്പെട്ടു എന്നും ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്ന് മുന്‍പ്‌ പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്ങ്‌മൂലവും സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത മറ്റു പൊലീസ് ഓഫീസര്‍മാരെല്ലാം ഭട്ട് യോഗത്തില്‍ പങ്കെടുത്തു എന്ന വസ്തുത നിഷേധിച്ചിരുന്നു. എന്നാല്‍, 2002-ലെ രേഖകള്‍ ഇപ്പോഴുണ്ടാവില്ല എന്ന് അറിയാവുന്ന സഞ്ജീവ് ഭട്ട് അക്കാര്യം മുതലെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു. നിശ്ചിത സമയത്തിനു ശേഷം ഇത്തരം രേഖകള്‍ സര്‍ക്കാര്‍ നശിപ്പിച്ചു കളയാറുണ്ട് എന്ന് ഭട്ടിന് വ്യക്തമായി അറിയാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

June 21st, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡിഎംകെ രാജ്യസഭാംഗം കനിമൊഴി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വാദം ജസ്റ്റീസുമാരായ ജി.എസ്. സിങ്‌വി ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്‌. ഒരു സ്ത്രീ എന്നാ പരിഗണന തനിക്ക് നല്‍കണമെന്ന് കനിമൊഴി വാദിച്ചെങ്കിലും കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിയ്ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റീസ് എകെ പട്‌നായികും കേസിലെ ഉന്നതബന്ധങ്ങള്‍ പരിഗണിച്ചു പിന്‍മാറുകയും ചെയ്തിരുന്നു. സിബിഐ കോടതിയും ദില്ലി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ഒരുമാസമായി ജയിലിലാണ്.
2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംജൌത്ത എക്സ്പ്രസ്‌ : സ്വാമി അസീമാനന്ദയ്ക്കെതിരെ കുറ്റപത്രം
Next »Next Page » ഡീസലിനും പാചക വാതകത്തിനും വില കൂടും »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine