തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു

June 1st, 2011

kaththa-epathram

തിരുവല്ല: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ പത്‌നി കാത്ത (91) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് രാവിലെയായിരുന്നൂ അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.

1934 സെപ്തംബര്‍ 15നായിരുന്നു കമലാക്ഷിഅമ്മ എന്ന കാത്തയെ തകഴി വിവാഹം ചെയ്തത്. ആദ്യം തകഴിയില്‍ താമസമാക്കിയിരുന്ന ഇവര്‍ പിന്നീട് ശങ്കരമങ്കലത്തെക്ക് മാറി. ഭാര്യ കാത്തയെ കുറിച്ച് തന്റെ ആത്മകഥയായ ഓര്‍മ്മയുടെ തീരങ്ങളില്‍ തകഴി എഴുതിയിട്ടുണ്ട്. ഒരിക്കലും പരിഭവം പറയാതെ ഒരു ഭാര്യയുടെ കടമകള്‍ എല്ലാം നിറവേറ്റി തന്റെ കുടുംബത്തിനും തനിക്കും താങ്ങായിരുന്ന കാത്തയെ കുറിച്ച് തകഴി ഇതില്‍ വിവരിച്ചിരുന്നു.

1999 ഏപ്രില്‍ 10-നാണ് തകഴി അന്തരിച്ചത്.അതിനു ശേഷം ശങ്കരമംഗലത്ത് ഇവരുടെ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവിടെ ഒരു രൂപ വാടക കൊടുത്ത് തകഴിയെ കുറിച്ചുള്ള ഓര്‍മകളില്‍ ജീവിക്കുകയായിരുന്നു കാത്ത. തകഴിയെന്ന എഴുത്തുകാരന് താങ്ങും തണലും ആയിരുന്ന അവര്‍ ഇനി ഓര്‍മ്മ മാത്രം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആള്‍ക്കൂട്ടത്തിലേക്ക് ലോറി പാഞ്ഞു കയറി നാല് മരണം

May 29th, 2011

lorry-bike-accident-epathram

കുന്നംകുളം: കണ്ടെയ്‌നര്‍ ലോറി ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. കണ്ടെയ്‌നര്‍ ലോറി, ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടം. നാലു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കുന്നംകുളം – പട്ടാമ്പി റോഡില്‍ ചാക്കുണ്ണി അയ്യപ്പന്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

പട്ടാമ്പി റോഡ് കോലാടി ജോണ്‍സണ്‍, പഴഞ്ഞി അരുവായ് സ്വദേശി സജിത്തിന്റെ ഭാര്യ റീജ, പാലക്കാട് ജില്ലയിലെ കോതച്ചിറ സ്വദേശികളായ വട്ടപ്പറമ്പില്‍ മുഹമ്മദ്, മുഹ്‌സില്‍ മുസ്ലിയാര്‍ എന്നിവരാണു മരിച്ചത്. ജോണ്‍സന്റെ വീടിനു മുമ്പിലായിരുന്നു അപകടം.

സജിത്തും ഭാര്യ റീജയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇതു കണ്ടു പുറകെ ഓട്ടോറിക്ഷയില്‍ വരികയായിരുന്ന മുഹമ്മദും മുഹ്‌സിലും രക്ഷാ പ്രവര്‍ത്തനത്തിനായി ചാടിയിറങ്ങി. ഇടിയുടെ ശബ്ദം കേട്ട് വീടിനു പുറത്തേക്കിറങ്ങിയ ജോണ്‍സണും രക്ഷാ പ്രവര്‍ത്തനത്തിനു സഹായിച്ചു. ഈ സമയം, കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഇവരുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു. രണ്ടാഴ്ചയേ ആയുള്ളൂ സജിത്തിന്റെയും റീജയുടെയും വിവാഹം കഴിഞ്ഞിട്ട്. പരുക്കേറ്റ സജിത്തിനെ അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സജിത്തിന്റെ ബൈക്കില്‍ ആദ്യമിടിച്ച കണ്ടെയ്‌നര്‍ ലോറി വളാഞ്ചേരിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കനത്ത മഴ രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു. പൊലീസും അഗ്നി ശമന സേനയുമെത്തിയാണു മൃതദേഹങ്ങള്‍ മാറ്റിയതും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ധനത്തിന് പണമില്ല; 4 വിമാനങ്ങള്‍ മുടങ്ങി

May 28th, 2011

air-india-maharaja-epathram

നെടുമ്പാശ്ശേരി : പണം നല്‍കാതെ ഇന്ധനം നല്‍കാനാവില്ല എന്ന് എണ്ണ കമ്പനികള്‍ ശഠിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 4 വിമാന സര്‍വീസുകള്‍ കേരളത്തില്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും ഷാര്‍ജയ്ക്ക് വരുന്ന IX411, കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ക്ക് പോവുന്ന AI519, തിരുവനന്തപുരം – ചെന്നൈ, കോഴിക്കോട്‌ – മസ്ക്കറ്റ്‌ എന്നീ വിമാനങ്ങളാണ് ഇന്ധനത്തിന് ഉള്ള പണം എയര്‍ ഇന്ത്യ എണ്ണ കമ്പനികള്‍ക്ക്‌ നല്കാഞ്ഞത് മൂലം മുടങ്ങിയത്‌. കൊച്ചിയിലും കോഴിക്കോട്ടും യാത്രക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മന്ത്രിസഭ രൂപീകരണത്തില്‍ കാര്യക്ഷമത അവഗണിച്ചു: വി. എം. സുധീരന്‍

May 25th, 2011

vm-sudheeran-epathram

തൃശ്ശൂര്‍: യു. ഡി. എഫ്‌ മന്ത്രിസഭ രൂപീകരണത്തില്‍ കാര്യക്ഷമത തീര്‍ത്തും അവഗണിച്ചതായി മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. മികച്ച പാര്‍ലിമെന്റെറിയന്‍ ആയ വി. ഡി സതീശനെ മന്ത്രിസഭയില്‍ ഉള്‍പെടുത്താതിരുന്നത്തിന്റെ കാരണം മനസിലാകുന്നില്ല എന്നും, സതീശന്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലോട്ടറി കേസില്‍ വന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വി. എം. സുധീരന്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചു

May 25th, 2011

medical-entrance-kerala-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചു. മലപ്പുറം മറ്റത്തൂര്‍ സ്വദേശി വി. ഇര്‍ഫാന്‍ ഒന്നാം റാങ്കും, കൊല്ല വടക്കേവിള  സ്വദേശി എം. ഷമ്മി രണ്ടാം റാങ്കും, എറണാകുളം  പെരുമ്പാവൂര്‍ സ്വദേശിനിയായ പി. അഷിത മൂന്നാം റാങ്കും നേടി, ആദ്യ പത്ത്‌ റാങ്കില്‍ ആണ്‍കുട്ടികള്‍ ഏഴെണ്ണം കരസ്ഥമാക്കി. പട്ടിക ജാതി വിഭാഗത്തില്‍ കോഴിക്കോട്‌ രാമനാട്ടുകര സ്വദേശി കൃഷ്ണ മോഹന്‍ ഒന്നാം റാങ്കും കല്ലുവാതുക്കല്‍ സ്വദേശി ശ്യാം രണ്ടാം റാങ്കും നേടി. പട്ടിക വര്‍ഗം വിഭാഗത്തില്‍  വയനാട്‌ മുണ്ടേരി സ്വദേശിനി ഗീതു ദിവാകര്‍ ഒന്നാം റാങ്കും എറണാകുളം കുമ്മനോട്‌ സ്വദേശിനി സ്നേഹ ജോണി രണ്ടാം റാങ്കും നേടി. 77,335 പേര്‍ പരീക്ഷ എഴുതിയതില്‍ 64,814 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്പെട്ടു. ഇതില്‍ 20,373 ആണ്‍കുട്ടികളും 44,441 പെണ്‍കുട്ടികളുമാണ്.

മെഡിക്കല്‍ പ്രവേശനത്തിന്റെ റാങ്ക് മാത്രമാണ് പ്രഖ്യാപിച്ചത്. പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിക്കേണ്ടതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശന ഫലത്തിന്റെ സ്കോര്‍ മാത്രമേ  പ്രഖ്യാപിച്ചിട്ടുള്ളൂ. 1,01,905 പേരാണ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 65632 പേര്‍ പ്രവേശന യോഗ്യത നേടി. 33,653 ആണ്‍കുട്ടികളും 31979 പെണ്‍കുട്ടികളുമാണ്. വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ റബ്ബാണ്  പരീക്ഷാ ഫലം പ്രഖ്യാപിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « യു. ഡി. എഫ്. സര്‍ക്കാരിനെ ദുര്‍ബലപെടുത്തില്ല: സി. കെ. ചന്ദ്രപ്പന്‍
Next »Next Page » മന്ത്രിസഭ രൂപീകരണത്തില്‍ കാര്യക്ഷമത അവഗണിച്ചു: വി. എം. സുധീരന്‍ »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine