പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു

December 23rd, 2014

k-balachander-epathram

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകുന്നേരം ഏഴരയോടെ ആയിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാ‍യി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980-ല്‍ തിരകള്‍ എഴുതിയ കാവ്യം എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പത്മശ്രീ, ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഒമ്പത് ദേശീയ അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ ഉള്‍പ്പെടെ മറ്റു നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. തമിഴ് സിനിമയ്ക്ക് നവ ഭാവുകത്വം പകര്‍ന്ന ബാലചന്ദര്‍ കമലഹാസന്‍, രജനീകാന്ത്, സരിത തുടങ്ങി പ്രമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.

1930 ജൂലായ് 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ദണ്ഡപാണിയുടേയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ബാലചന്ദര്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എസ്. സി. സുവോളജി ബിരുദം നേടി. തുടര്‍ന്ന് തിരുവായൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി. എം. ജി. ആർ. അഭിനയിച്ച ദൈവത്തായി എന്ന ചിത്രത്തിനു സംഭാഷണം എഴുതിക്കൊണ്ടാണ് ബാലചന്ദര്‍ സിനിമയിലേക്ക് കടന്നു വന്നത്.

1965-ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1974-ലെ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലൂടെ കമലഹാസനും 1975-ല്‍ സംവിധാനം ചെയ്ത അപൂ‍ര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ രജനീകാന്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

രാജയാണ് ഭാര്യ. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവര്‍ മക്കളാണ്. തമിഴ് സിനിമയിലെ വേറിട്ട സംവിധാന ശൈലിയുടെ ഉടമയായിരുന്ന ബാലചന്ദറിന്റെ നിര്യാണത്തില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിത

December 4th, 2014

priyanka-chopra-epathram

ലണ്ടന്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിതയായി തിരഞ്ഞെടുത്തു. ലണ്ടന്‍ ആസ്ഥാനമാക്കിയ വീക്ക്‍ലി ന്യൂസ് പേപ്പര്‍ ‘ഈസ്റ്റണ്‍ ഐ’ ആണ് തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞതവണ കത്രീന കൈഫായിരുന്നു ഈ പട്ടം നേടിയത്. ദ്ര്ഷ്ടി ധാമി, സനയ ഇറാനി എന്നീ അഭിനേത്രികളാണ് ഒന്നും രണ്ടും സ്ഥാനത്ത്. കടുത്ത മത്സരത്തില്‍ കത്രീന നാലാംസ്ഥാനത്തേക്ക് പിന്‍‌തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം മുംബൈയില്‍ സദാചാര പോലീസ് ചമഞ്ഞ യുവാവില്‍ നിന്നും അടിയേറ്റ ഗൌഹര്‍ ഖാന്‍ ആണ് അഞ്ചാം സ്ഥാനത്ത്.

മത്സരത്തില്ാകെ 10 മില്യണ്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോകത്താകമാനം ഉള്ളവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെ താന്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകയായ വനിത എന്നത് പോലെ തന്നെ പ്രിയങ്ക ഒരു നല്ല ഹൃദയത്തിന് ഉടമയാണെന്ന് ജഡ്ജിംഗ് പാനല്‍ അദ്ധ്യക്ഷന്‍ അസ്ജദ് നാസിര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടി പത്മപ്രിയ വിവാഹിതയായി

November 12th, 2014

padmapriya-epathram

മുംബൈ: പ്രശസ്ത തെന്നിന്ത്യന്‍ നടിയും നര്‍ത്തകിയുമായ പത്മപ്രിയ വിവാഹിതയായി. ഗുജറത്ത് സ്വദേശിയും ഗവേഷകനുമായ ജാസ്മിന്‍ ഷായാണ് വരന്‍. മുംബൈയില്‍ വധൂ വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തി നൊടുവിലാണ് ഇവര്‍ വിവാഹിതരായത്. ന്യൂയോര്‍ക്കില്‍ ഗവേഷണ പഠനത്തിനിടെയാണ് ഇവര്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഡെല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍. ജി. ഓ. യില്‍ അസോസിയേറ്റ് ഡയറക്ടറാണ് ജാസ്മിന് ഷാ‍.

ബ്ലസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ പത്മപ്രിയ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസന്‍ തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് ഗ്ലാമര്‍ വേഷങ്ങളും ഇണങ്ങുമെന്ന് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലെ ഐറ്റംഡാന്‍സിലൂടെ തെളിയിച്ചു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇംഗ്ലീഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ട: അടൂരിനെതിരെ പ്രതിഷേധം ഉയരുന്നു

November 12th, 2014

adoor-gopalakrishnan-epathram

തിരുവനന്തപുരം: ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർക്കേ വിദേശ സിനിമകളുടെ സബ് ടൈറ്റിലുകള്‍ വായിച്ച് മനസ്സിലാക്കാനാകൂ എന്നും അത്തരക്കാര്‍ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്താല്‍ മതിയെന്നും ഉള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ സംവിധായകനും എഴുത്തുകാരനുമായ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിനിമയുടെ സംവേദന സാധ്യതയെ സബ് ടൈറ്റിലിലേക്ക് ചുരുക്കിയ ആദ്യ സൈദ്ധാന്തികനാണ് അടൂരെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആംഗലേയത്തില്‍ വലിയ പാണ്ഡിത്യം ഇല്ലാത്ത എന്നാല്‍ സിനിമ എന്ന കലാരൂപത്തോട് വളരെ സൂക്ഷ്മമായി സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ ആവേശ പൂര്‍വ്വം നെഞ്ചേറ്റിയതു കൊണ്ടാണ് സാര്‍, തിരുവനന്തപുരം മേള ഇന്ത്യയിലെ ഏറ്റവും ജനകീയമായ ചലച്ചിത്ര മേള എന്ന അസ്തിത്വത്തോടെ ഇന്ന് നിലനില്‍ക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പ്രേക്ഷകന്റെ സംവേദന ശേഷി “പരീക്ഷ നടത്തി“ അളന്ന് മേളയിലേക്ക് പ്രവേശനം നല്‍കുന്നതിനെ ഉണ്ണികൃഷ്ണന്‍ പരിഹസിക്കുന്നു. താന്‍ മേളയില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരെ മേളയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഭാഷാ പാണ്ഡിത്യത്തെയോ സിനിമയെ പറ്റിയുള്ള മറ്റു പരിജ്ഞാനത്തെയോ ചോദ്യാവലിയിലൂടെ അളന്ന് വിലയിരുത്തി പ്രേക്ഷകന്റെ നിലവാരം നിശ്ചയിച്ച് പ്രവേശിപ്പിക്കേണ്ടതാണോ ചലച്ചിത്ര മേളയെന്ന് ഓണ്‍ലൈനിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ബുദ്ധിജീവികള്‍ക്കും അക്കാദമിക്ക് പണ്ഡിതര്‍ക്കും അപ്പുറം വലിയ ഒരു പ്രേക്ഷകവൃന്ദമാണ് ചലച്ചിത്ര മേളകളില്‍ എത്തുന്നത് എന്നിരിക്കെ ഇത്തരം തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്ര രംഗത്തുള്ളവരും പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“മൂസക്കായീന്റെ പാത്തു” ഗുരുവായൂരില്‍ വിവാഹിതയായി

October 22nd, 2014

surabhi-lakshmi-wedding-epathram

കോഴിക്കോട്: പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ എം.80 മൂസ എന്ന കോമഡി സീരിയലിലെ നായിക പാത്തുവിനെ അവതരിപ്പിച്ചു വരുന്ന സുരഭി ലക്ഷ്മി വിവാഹിതയായി. കോഴിക്കോട് സ്വദേശി വിപിന്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ ബന്ധുക്കളും എം.80 മൂസയിലെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ബെസ്റ്റ് ആക്ടര്‍ എന്ന പ്രോഗ്രാമിലൂടെയാണ് സുരഭി ക്യാമറക്ക് മുമ്പില്‍ എത്തിയത് തുടര്‍ന്ന് നിരവധി സീരിയലുകള്‍ക്കൊപ്പം തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍‌മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടര്‍ന്നു, ഏഴു സുന്ദര രാത്രികള്‍ തുടങ്ങി സിനിമകളിലും അഭിനയിച്ചു. എന്നാല്‍ വിനോദ് കോവൂര്‍ നായകനായ എം.80 മൂസ എന്ന സീരിയലില്‍ മൂസയുടെ ഭാര്യ പാത്തുവാണ് സുരഭിയെ പ്രശസ്തയാക്കിയത്. മലബാറിലെ നാട്ടിന്‍ പുറത്തെ സാധാരണക്കാരിയായ ഒരു വീട്ടമ്മയെ തന്മയത്വത്തോടെ ആണ് സുരഭി അവതരിപ്പിച്ചത്. പ്രവാസികള്‍ക്കിടയിലും ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

45 of 174« First...1020...444546...5060...Last »

« Previous Page« Previous « പവിഴമല്ലി ത്തറയില്‍ മേളപ്പൂമഴ തീര്‍ത്ത് ജയറാം
Next »Next Page » ഇംഗ്ലീഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ട: അടൂരിനെതിരെ പ്രതിഷേധം ഉയരുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine