Friday, October 19th, 2012

സാമ്രാജ്യത്വത്തിന് എഴുത്തുകാരെ സൃഷ്ടിക്കാനാവില്ല : പിണറായി വിജയന്‍

pinarayi-vijayan-b-sandhya-shakti-thayat-award-epathram

അബുദാബി: സാമ്രാജ്യത്വ ശക്തികള്‍ക്കോ പണാധിപത്യത്തിനോ എഴുത്തുകാരെ സൃഷ്ടിക്കാനാവില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി. കെ. രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണം അബുദാബിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂനിയന്‍ നിലവിലുള്ളപ്പോള്‍ മാക്സിം ഗോര്‍ക്കിയും സൊഡൊക്കൊയും ഉയര്‍ന്നു വന്നു. എന്നാല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍വ്വതന്ത്ര സ്വതന്ത്രമായ ആ രാജ്യത്തു നിന്ന് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു കവിയോ നോവലിസ്റ്റോ ഉണ്ടായിട്ടില്ല. കഥയില്ലാത്ത സംസ്കാരമില്ലാത്ത ധാര്‍മ്മികതയില്ലാത്ത അരാജകത്വം ബാധിച്ച ഒരു തലമുറയാണ് ഇന്ന് ആ രാജ്യത്ത് വളര്‍ന്നു വരുന്നത്.

പാബ്ളൊ നെരൂദയും പിക്കാസൊയും കമ്മ്യൂണിസ്റ്റായിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് കമ്മ്യൂണിസം തടസ്സമായിരുന്നില്ല. എന്നാല്‍ ഇന്ന് എഴുത്തുകാരനേയും കലാകാരനേയും ഇടതുപക്ഷത്തിനെതിരെ തിരിക്കാന്‍ ചില പത്ര മാധ്യമ മുതലാളിമാര്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷ എഴുത്തുകാരെ തിരസ്കരിക്കുവാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നു.

ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ക്ക് സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും നല്‍കി വിലക്കെടുക്കാമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്.

പഴയ അന്ധകാരത്തിലേയ്ക്ക് തള്ളാന്‍ മാത്രം നിലവാരമുള്ള കൃതികള്‍ ഉണ്ടാവുകയും അതിന് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന കുത്സിത ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനുള്ള ഒരു ദൌത്യമാണ് അബുദാബി ശക്തി അവാര്‍ഡിലൂടെ ശക്തി തിയറ്റേഴ്സ് ചെയ്തു വരുന്നത്. ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാനുതകുന്ന സര്‍ഗ്ഗാത്മകതയാണ്.

അധ:സ്ഥിതരെന്നു മുദ്ര കുത്തി ക്ഷേത്രത്തിനടുത്തു കൂടി വഴി നടക്കാന്‍ കഴിയാത്ത കാലം നമുക്കുണ്ടായിരുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ മാറ്റങ്ങളുടെ നാഴികക്കല്ലായി മാറി. മാറു മറയ്ക്കാനുള്ള അവകാശം നേടിയതും, കല്ലുമാല പൊട്ടിച്ചെറിയാനും കഴിഞ്ഞത് ഇത്തരം പോരാട്ടങ്ങളിലൂടെയാണ്. ഈ മുന്നേറ്റങ്ങളേയും നേട്ടങ്ങളേയും കരി വാരി തേക്കാനാണ് ചിലര്‍ ശ്രമിച്ചു വരുന്നത്. ഇതിനായി സാഹിത്യത്തേയും പത്ര വാരികകളേയും ചിലര്‍ ഉപയോഗിച്ചു വരുന്നുവെന്ന് പിണറായി ആരോപിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കപ്പെട്ടിരുന്ന അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണത്തിനു ഇതാദ്യമായാണ് അബുദാബി ആതിഥ്യമരുളിയത്.

അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യു. എ. ഇ. യുടെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തി.

പ്രൊഫ. എം. കെ. സാനു, ഡോ. ബി. സന്ധ്യ കജട, പ്രൊഫ. പാപ്പുട്ടി, ഡോ. പി. എസ്. രാധാകൃഷ്ണൻ, മേലൂര്‍ വാസുദേവൻ, ടി. പി. വേണുഗോപാല്‍, വിപിൻ, ഡോ. ആരിഫലി കൊളത്ത്ക്കാട്ട് എന്നീ അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

എം. കെ. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസുഫലി, എൻ. എം. സി. ഗ്രൂപ്പ് ഗ്ളോബല്‍ ഓപ്പറേറ്റിങ്ങ് മാനേജര്‍ പ്രമോദ് മാങ്ങാട്, ജെമിനി ബില്‍ഡിങ്ങ് മറ്റീരിയല്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ടി. ആര്‍. അജയന്‍, ഒ. വി. മുസ്തഫ, മൂസ മാസ്റ്റര്‍, എം. ആര്‍. സോമൻ, കൊച്ചുകൃഷ്ണൻ, രഘുനാഥ് ഊരുപൊയ്ക, എൻ. ഐ. മുഹമ്മദ് കുട്ടി, വിജയന്‍ കൊറ്റിക്കല്‍, എം. യു. വാസു, വി. പി. കൃഷ്ണകുമാര്‍, രമണി രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി ചെയര്‍മാന്‍ എൻ. വി. മോഹനന്‍ സ്വാഗതവും ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗോപാലകൃഷ്ണ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.

(അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി)

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine