എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു

February 25th, 2025

kmcc-remembering-m-t-vasudevan-nair-ePathram
അബുദാബി : എം. ടി. മലയാളത്തിലെ വെറുമൊരു ചെറു കഥാകൃത്തോ നോവലിസ്റ്റോ അല്ലെന്നും മലയാളത്തിൽ താര പദവിയുള്ള എഴുത്തുകാരുടെ ഗണം എം. ടി. യുടെ മരണത്തോടെ അസ്തമിച്ചു എന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. എം. നാരായണൻ. കേരള ചരിത്രത്തിലും സാഹിത്യത്തിന്‍റെ ചരിത്രത്തിലും ഒരു സംക്രമണ കാലത്തെയാണ് എം. ടി. പ്രതിനിധീ കരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ksc-shakthi-remembering-m-t-vasudevan-nair-prof-m-m-narayanan-speech-ePathram

അബുദാബിയിൽ കേരള സോഷ്യൽ സെന്‍ററും ശക്തി തീയ്യറ്റേഴ്‌സും മലയാളം മിഷനും സംയുക്തമായി നടത്തിയ എം. ടി. അനുസ്മരണത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്രം എന്ന ഘോഷ യാത്ര യുടെ തെരു വോരത്തു ഒതുങ്ങി നിൽക്കുന്നവരെ എം. ടി. സാഹിത്യത്തിലേക്ക് കൊണ്ടു വന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്‍റർ പ്രസിഡന്‍റ് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം. ടി. യുടെ ജീവിതത്തെയും സാഹിത്യ – സിനിമാ ലോകത്തെയും ആധാരമാക്കി കേരള സോഷ്യൽ സെന്‍റർ സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ തയാറാക്കിയ ഡോക്യൂ മെന്‍ററി പ്രദർശിപ്പിച്ചു.

സെന്‍റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ശക്തി തിയ്യറ്റേഴ്‌സ് ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, മലയാളം മിഷൻ സെക്രട്ടറി ബിജിത് കുമാർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്

February 15th, 2025

husna-raffi-and-velliyodan-bags-orma-dubai-bose-kunchery-literary-award-ePathram
ദുബായ് : രണ്ടാമത് ഓർമ ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥ വിഭാഗത്തിൽ ഹുസ്‌ന റാഫി രചിച്ച ‘ഇന്തോള ചരിതം’ ഒന്നാം സ്ഥാനവും വെള്ളിയോടൻ രചിച്ച ‘പിര’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

യാത്രാ വിവരണം വിഭാഗത്തിൽ സുധീഷ് കുമാറിന്റെ ഫൈലച്ച എന്ന കുവൈത്ത്‌ നഗരം ഒന്നാം സ്ഥാനം നേടി. എം. ഒ. രഘു നാഥിന്റെ അഗ്നി ഭൂമിയിലൂടെ ഒരു യാത്രയാണ് രണ്ടാം സ്ഥാനം നേടിയത്. ശനി ഞായർ ദിവസങ്ങളിൽ ദുബായ് ഫോക്ലോർ അക്കാദമിയിൽ ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ ഓർമ ബോസ്‌ കുഞ്ചേരി പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി

January 21st, 2025

sayyid-ali-al-hashmi-present-literary-award-to-shihabuddin-poythum-kadavu-ePathram
അബുദാബി : അറബി ഭാഷയുടെ സംരക്ഷണത്തിനും സാഹിത്യ വികാസത്തിനും കേരള ജനത വഹിച്ച പങ്ക് മഹത്തരം ആണെന്ന് യു. എ. ഇ. പ്രസിഡണ്ടിൻ്റെ മത കാര്യ ഉപ ദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദു റഹിമാൻ അൽ ഹാഷ്മി.

ഭാഷ പഠിക്കുന്നതിലും അതിൻ്റെ ഔന്നിത്യം കാത്തു സൂക്ഷിക്കുന്നതിലും മലയാളി സമൂഹം കാണിക്കുന്ന ഉത്സാഹം ശ്രദ്ധേയമാണ്. അറബ് സാഹിത്യ കൃതികള്‍ ഇമാറാ ത്തില്‍ ജനകീയമാക്കുന്നതിലും കേരളീയ സമൂഹം ഏറെ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഐ. ഐ. സി. ലിറ്റററി അവാര്‍ഡ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായി രുന്നു അലി അൽ ഹാഷ്മി.

അറബ് നാടുകളും ഇന്ത്യയുമായുള്ള പുരാതന വാണിജ്യ ബന്ധത്തിലൂടെ വളര്‍ത്തിയെടുത്ത സാംസ്കാരിക പൈതൃകം ഇന്നും കേരള ജനത കാത്തു സൂക്ഷിക്കുന്നു.

അറബ് ദേശത്തോട് ചേര്‍ന്ന് നിന്നു കൊണ്ട് കേരളം അഭിമാനകരമായ വളര്‍ച്ചയാണ് കൈവരിച്ചത്. നിരവധി തവണ കേരളം സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചു. കേരളം അറബ് സമൂഹത്തോടും അറബി ഭാഷയോടും കാണിക്കുന്ന സ്‌നേഹവും വാത്സല്യവും നേരില്‍ അനുഭവിക്കാന്‍ കഴിഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമര പോരാട്ടം അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയാണ്. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ഇന്ത്യന്‍ ജനതയോട് കാണിച്ചിരുന്ന സ്‌നേഹം ഇവിടെ സ്മരിക്കുകയാണ്.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അദ്ദേഹം നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പുതിയ തലമുറയുമായി ആ ബന്ധം തുടരുന്നു. കേരള സമൂഹത്തോട് ഇമാറാത്ത് എല്ലാ കാലത്തും ഊഷ്മളമായ അടുപ്പം കാണിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാപ്പിള ഹെറിറ്റേജ് ലൈബ്രറി പ്രസിദ്ധീകരിച്ച അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനം സയ്യിദ് അലി അല്‍ ഹാഷിമി, അബൂബക്കര്‍ കുറ്റിക്കോൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുല്ല പറപ്പൂര്‍ സ്വാഗതം പറഞ്ഞു.

ചന്ദ്രിക മുന്‍ പത്രാധിപര്‍ സി. പി. സൈതലവി, അബ്ദുറഹ്മാന്‍ മങ്ങാട്, അബുദാബി പൊലീസ് പ്രധിനിധി കളായ അലി സബീല്‍ അബ്ദുല്‍ കരീം, ആയിഷ ഷെഹ്ഹി, യു. അബ്ദുല്ല ഫാറൂഖി, അബൂബക്കര്‍ കുറ്റിക്കോല്‍, ബി. സി. അബൂബക്കര്‍, അഷ്‌റഫ് തൂണേരി തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു

January 15th, 2025

salim-chirakkal-book-release-of-k-k-sree-pilicode-ePathram
അബുദാബി : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. കെ. ശ്രീ. പിലിക്കോട് രചിച്ച ലേഖന സമാഹാരം ‘ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ’ പ്രകാശനം ചെയ്തു. അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗം പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ വെച്ച് സമാജം പ്രസിഡണ്ട് സലിം ചിറക്കൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. നാടക പ്രവർത്തകനും എഴുത്തുകാരനുമായ കെ. വി. ബഷീർ പുസ്തകം ഏറ്റു വാങ്ങി.

സമാജം ഭാരവാഹികളായ മഹേഷ്, ഷാജഹാൻ ഹൈദരലി, ലാലി സാംസൺ, കൂടാതെ ടി. പി. ഗംഗാധരൻ, സുരേഷ് പയ്യന്നൂർ, എ. എം. അൻസാർ ചടങ്ങിൽ സംബന്ധിച്ചു. പുസ്തക രചയിതാവ് കെ. കെ. ശ്രീ. പിലിക്കോട് എഴുത്തു വഴികളെ ക്കുറിച്ച് സംസാരിച്ചു.

പ്രവാസം എന്ന രൂപകത്തെ ആഴത്തിൽ വരച്ചിടുകയും പ്രവാസി മലയാളികൾ നേരിടുന്ന സമകാലിക ജീവിത പ്രശ്നങ്ങളെ പരിശോധിക്കുകയും ചെയ്യുന്ന പതിനേഴ് ലേഖനങ്ങൾ അടങ്ങിയതാണ് ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം

January 6th, 2025

shihabuddin-poithumkadavu-ePathram

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിനു സമ്മാനിക്കും. 2025 ജനുവരി 18,19 തിയ്യതി കളില്‍ സെന്റർ അങ്കണത്തിൽ സംഘടി പ്പിക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റ്’ എന്ന പ്രോഗ്രാമിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ സാഹിത്യ ജീവിതത്തെ ആദരിക്കുകയാണ് ഈ അവാര്‍ഡിലൂടെ ലക്‌ഷ്യം വെക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. നാടിന്റെയും മറുനാടിന്റെയും എഴുത്തുകാരനായ ശിഹാബുദ്ദീന്‍ ഏറെക്കാലം പ്രവാസിയായിരുന്നു.

എഴുത്തിന്റെ വിവിധ മേഖലകളിലൂടെ മലയാളി കളുമായി സംവദിക്കുന്ന അദ്ദേഹം കഥ കളിലൂടെയും ഭാഷാ പോഷിണിയില്‍ പ്രസിദ്ധീകരിച്ച ഗള്‍ഫിലെ കഫ്തീരിയകളുടെ ചരിത്രമെഴുത്ത് ഉള്‍പ്പടെയുള്ള പഠനങ്ങളിലൂടെയും പ്രവാസ ജീവിത ത്തെയും അതിജീവനത്തെയും സൂക്ഷ്മമായി അവലോകനം ചെയ്ത രചയിതാവാണ് എന്നും സംഘാടകർ പറഞ്ഞു.

press-meet-islamic-center-literary-award-ePathram

രണ്ടു ദിവസം വിവിധ സെഷനുകളിലായി കഥാ കവിതാ അരങ്ങുകള്‍, പുസ്തക പ്രകാശനങ്ങള്‍, സാഹിത്യ സാംസ്‌കാരിക സംവാദ ങ്ങള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, ട്രാവലോഗ്, പ്രവാസ ലോകത്തെ മുതിര്‍ന്ന പൗരന്മാരുടെ കൂടിയിരിപ്പ്, എഴുത്തുകാര്‍ക്ക് ആദരവ് തുടങ്ങി വിവിധങ്ങളായ സെഷനുകളും ഒരുക്കുന്നുണ്ട്.

മാപ്പിള ഹെറിറ്റേജ് ലൈബ്രറി തയ്യാറാക്കിയ അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടക്കും. മാപ്പിള മലയാളം, അറബി മലയാളം എന്നിങ്ങനെ അറിയപ്പെടുന്ന മലയാള ത്തിന്റെ കൈവഴികളിൽ ഒന്നിൻറെ സമഗ്രമായ ചരിത്ര രേഖയായാണ് ഈ ബിബ്ലിയോഗ്രഫി. പ്രകാശന പരിപാടിയില്‍ ചരിത്രകാരനും ഗ്രന്ഥ കാരനുമായ അബ്ദു റഹ്മാന്‍ മങ്ങാട് സംബന്ധിക്കും.

ലിറ്ററേച്ചർ ഫെസ്റ്റിൽ മഹാകവി പുലിക്കോട്ടില്‍ ഹൈദറിന്റെ അമ്പതാം ചരമ വാര്‍ഷിക ആചരണവും നടക്കും. പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷത്തിനു ശേഷം ഇതാദ്യമായി പ്രവാസ ലോകത്ത് നടക്കുന്ന ഏറ്റവും ഉചിതമായ അനുസ്മരണ പരിപാടി ആയിരിക്കും. മോയിന്‍ കുട്ടി വൈദ്യര്‍ക്കു ശേഷം മലയാള സാഹിത്യത്തിലെ ഒരു സവിശേഷ പാരമ്പര്യത്തെ നയിച്ച ജനകീയനായ കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍.

ലിറ്ററേച്ചര്‍ ഫെസ്റ്റിൻറെ സമാപന ദിവസം എം. ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കും. യു. എ. ഇ. യിലെയും നാട്ടിലെയും എഴുത്തുകാരും കവികളും സാംസ്‌കാരിക പ്രമുഖരും വിവിധ സെഷനുകളില്‍ പങ്കെടുക്കും എന്നും സംഘാടകർ അറിയിച്ചു.

സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുള്ള, വൈസ് പ്രസിഡണ്ട് യു. അബ്ദുള്ള ഫാറൂഖി, ട്രഷറര്‍ ബി. സി. അബൂ ബക്കര്‍, ലിറ്ററേച്ചര്‍ സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്, പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ധീന്‍, അബുദാബി കെ. എം. സി. സി. സെക്രട്ടറി ഷാനവാസ് പുളിക്കല്‍, സാഹിത്യ വിഭാഗം അംഗ ങ്ങളായ ജുബൈര്‍ വെള്ളാടത്ത്, അലി ചിറ്റയില്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1041231020»|

« Previous « ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
Next Page » പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ് »



  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine