മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്

May 6th, 2026

sheikh-mohamed-bin-zayed-al-nahyan-visit-burjeel-pavilion-ePathram
അബുദാബി : യു. എ. ഇ. യുടെ ആരോഗ്യ പരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റി യുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിൽ വിശദീകരിച്ച് ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.

അബുദാബി യിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്-2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുർജീൽ പവലിയൻ സന്ദർശിച്ച പ്രസിഡണ്ടിനെ ഡോ. ഷംഷീർ സ്വീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ വൻ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീർ വിശദീകരിച്ചു.

president-sheikh-muhamed-bin-zayed-visit-burjeel-pavilion-during-make-it-in-the-emirates-2026-ePathram

 

ഹൃദ്യമായ കൂടിക്കാഴ്ച ; പഴയ ഓർമ്മകളിൽ പുതിയ വികസനം

ബുർജീൽ മെഡിക്കൽ സിറ്റിയുടെ വികസന രേഖ അവതരിപ്പിക്കുന്ന വേളയിൽ പഴയൊരു കൂടിക്കാഴ്ച യുടെ ഹൃദ്യമായ ഓർമ്മകൾ ഡോ. ഷംഷീർ പങ്കു വെച്ചു.

മെഡിക്കൽ സിറ്റി എന്ന ആശയത്തിന്റെ ആദ്യ ഘട്ട ത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച് പദ്ധതികൾ വിശദീകരിച്ചത് അദ്ദേഹം അനുസ്മരിച്ചു. അന്നു കണ്ടൊരു വലിയ സ്വപ്നത്തിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന വിപുലീകരണം എന്നും അദ്ദേഹം പറഞ്ഞു.

3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

ക്യാൻസർ ചികിത്സ, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള അതി നൂതന സൗകര്യങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയുടെ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.

സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികൾക്കും പ്രവാസികൾക്കും ലഭ്യമാക്കും.

Face Book & Instagram

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്

April 28th, 2026

abudhabi-indian-embassy-logo-ePathram
അബുദാബി : എമിറേറ്റിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങള്‍, ക്ഷേമ പ്രശ്‌നങ്ങള്‍ കോണ്‍സുലാര്‍ വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളിൽ എംബസി ഉദ്യോഗസ്ഥരോട് ചർച്ച ചെയ്യാനും നിയമോപദേശം തേടാനും വേണ്ടി അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഏപ്രില്‍ 29 ബുധനാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും.

പാസ്സ് പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, ഏതെങ്കിലും രേഖകളുടെ വിതരണം തുടങ്ങിയ സേവന ങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ ലഭ്യമാകില്ല എന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. അബുദാബി എമിറേറ്റിലെ പ്രവാസികള്‍ക്ക് മാത്രമാണ് ഈ ഓപ്പൺ ഹൗസില്‍ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

വി. ടി. വി. ദാമോദരനെ ആദരിച്ചു

April 20th, 2026

vtv-damodaran-epathram
അബുദാബി : സാംസ്‌കാരിക പ്രവർത്തകനും എഴുത്തു കാരനുമായ വി. ടി. വി. ദാമോദരന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ (ഐ. എസ്. സി) ‘ഹ്യൂമാനിറ്റി ആൻഡ് കൾച്ചറൽ ഹാർമണി അവാർഡ്’ നൽകി ആദരിച്ചു.

ഗാന്ധി സന്ദേശ പ്രചാരകനും അബുദാബി ഗാന്ധി സാഹിത്യ വേദിയുടെ സ്ഥാപകൻ കൂടിയായ വി. ടി. വി. മൂന്നു പതിറ്റാണ്ടിലേറെയായി യു. എ. ഇ. യിലെ സാമൂഹിക സാംസ്‌കാരിക സാഹിത്യ മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്.

isc-humanity-and-cultural-harmony-award-for-vtv-damodaran-ePathram

പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും പയ്യന്നൂർ കോൽക്കളിക്ക് ഗൾഫ് നാടുകളിൽ പ്രചാരം നൽകി. ഇതിനെ മാനിച്ച് സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അവാർഡ് ലഭിച്ച പ്രവാസി മലയാളി കൂടിയാണ് വി. ടി. വി. ദാമോദരൻ.

കലാ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ നാൾ വഴികളിൽ പ്രഥമ ഗാന്ധി ഗ്രാം പുരസ്‌കാരം, അക്ഷയ ദേശീയ പുരസ്‌കാരം, ബ്രിട്ടനിൽ നിന്നും മഹാത്മാ പുരസ്‌കാരം, പ്രവാസി സംസ്കൃതി പുരസ്കാരം, മലയാള ഭാഷ പാഠ ശാല പുരസ്‌കാരം, കലാ നികേതൻ അവാർഡ്, ഐ. എസ്. സി. യുടെ മാസ്റ്റർ ഓഫ് ഫോക്‌ലോർ അവാർഡ്, പയ്യന്നുർ മിഡ്‌ ടൌൺ റോട്ടറി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ വി. ടി. വി. യെ തേടിയെത്തി.

ഐ. എസ്. സിയുടെ 59 ആമത് വാർഷിക ആഘോഷ പരിപാടി കളുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് ഐ. എസ്. സി. പ്രസിഡണ്ട് കെ. ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പി. സത്യബാബു, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും  ചേർന്നാണ് വി. ടി. വി. ദാമോദരനെ ആദരിച്ചത്.

ഐ. എസ്. സി. കുടുംബ അംഗങ്ങൾ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി

March 4th, 2026

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധിയില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് മേധാവിയുമായ എം. എ. യൂസഫലി.

ചില മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഇവിടത്തെ സംഭവങ്ങളെ അതിശയോക്തി കലർത്തിയാണ് അവതരിപ്പിച്ചു കാണുന്നത്. ഇത് നാട്ടിലുള്ള കുടുംബങ്ങളെ വിഷമിപ്പിക്കും.

ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാൾ എങ്കിലും ഗൾഫിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ അവരെ പേടിപ്പിക്കരുത്. തെറ്റായ വാര്‍ത്തകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികളും പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരേയും കുട്ടികളേയും പരിഭ്രാന്തരാക്കരുത് എന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ജി. സി. സി. രാഷ്ട്രങ്ങള്‍ കേരളത്തിന് അന്നം തരുന്ന രാജ്യങ്ങളാണ്. ഇവിടെ എന്ത് സംഭവിച്ചാലും അതിനെ നേരിടാന്‍ കാര്യ ശേഷിയുള്ള ഭരണാധികാരികളാണ് ഉള്ളത്. തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

അത്തരം കാര്യങ്ങള്‍ ജി. സി. സി. ഭരണ കൂടം നിരീക്ഷിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം റിപ്പോർട്ട് ചെയ്യണം എന്നും അല്ലാത്ത പക്ഷം വരുന്ന നടപടി ക്രമങ്ങള്‍ നേരിടുക എളുപ്പമല്ല എന്നും യൂസഫലി പറഞ്ഞു. ആളുകളെ പരിഭ്രാന്തരാക്കുന്ന വിധത്തിലാണ് മലയാള ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൂടുതൽ ജാഗ്രത പാലിക്കണം.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. ജി. സി. സി. രാഷ്ട്രങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാവില്ല. സർക്കാരുകൾ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ലുലു സ്റ്റോറുകൾ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് എന്നും എം. എ. യൂസഫലി അറിയിച്ചു

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജലീൽ രാമന്തളി വിടവാങ്ങി

February 23rd, 2026

ima-founder-jaleel-ramanthali-passed-away-ePathram

അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാവും എഴുത്തുകാരനുമായ   ജലീൽ രാമന്തളി (70) നിര്യാതനായി. രാമന്തളി വടക്കുമ്പാട് പൊന്നിച്ചി അബ്‌ദുൾ റഹിമാൻ- ഇറയത്ത് വടക്കേ പുരയിൽ ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത്ത് ജലീൽ എന്ന ജലീൽ രാമന്തളി.

തിങ്കളാഴ്ച പുലർച്ചെ രാമന്തളിയിലുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ചന്ദ്രിക പത്രത്തിന്റെ അബുദാബി ലേഖകനും നിരവധി ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവും കൂടിയായ ജലീൽ രാമന്തളി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്തത്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ സമ്പൂർണ്ണ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായന ക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തക ങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ : റഹ്മത്ത്, മക്കൾ : സാമിയ, അമീന, സൽവ. മരുമക്കൾ : അബ്ദുൽ സലാം, അബ്ദുൽ ഖാദർ, അറഫാത്ത്. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. FB PAGE

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 741231020»|

« Previous « സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
Next Page » കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ »



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine