ഓണാഘോഷം : 700 കിലോ പൂക്കൾ കൊണ്ടൊരു കൂറ്റൻ പൂക്കളം

September 12th, 2022

biggest-pookkalam-in-burjeel-and-thiruvathirakkali-ePathram
അബുദാബി : ഓണാഘോഷത്തിന് അകമ്പടിയായി അബുദാബിയിൽ ഒരുങ്ങിയത് പടുകൂറ്റൻ പൂക്കളം. ആഗോള നഗരമായുള്ള അബുദാബി യുടെ വളർച്ച അടയാളപ്പെടുത്തി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്.

700 കിലോ പൂക്കൾ കൊണ്ടാണ് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളം എന്ന ആശയം യാഥാർത്ഥ്യമായത്.

രണ്ടര നൂറ്റാണ്ടു മുമ്പ് കല്ലിൽ കെട്ടി ഉയർത്തിയ പൗരാണിക കൊട്ടാരം ‘ഖസ്ർ അൽ ഹൊസൻ’ മുതൽ വൃത്താകൃതി യില്‍ ഉയർത്തിയ അൽദാർ ആസ്ഥാന നിലയവും (Coin Building) സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് എന്നിവയും പൂക്കളത്തില്‍ ചിത്രീകരിച്ചു.

ആഗോള നഗരം എന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബി യിലെ നാനൂറില്‍ അധികം ആരോഗ്യ പ്രവർത്തകർ പൂക്കളം ഒരുക്കുവാനായി ഒത്തു ചേർന്നു. ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള പൂക്കളം.

burjeel-pookkalam-emirati-staff- arranging-onam-floral carpet-ePathram

പൂക്കളം ഒരുക്കാന്‍ ഇമാറാത്തി വനിതകളും

അബുദാബി സ്‌കൈലൈൻ കാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിംഗ്, എൻ. ബി. എ. ഡി. ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തില്‍ ഉണ്ട്. പ്രത്യേക ഓർഡർ നൽകിയാണ് തമിഴ്‌ നാട്ടിൽ നിന്നും പൂക്കൾ എത്തിച്ചത്.

burjeel-arab-staff-arranging-floral-carpet-pookalam-ePathram

പൂക്കളത്തിന്‍റെ ഭാഗമായി അറബ് പൗരനായ ബുര്‍ജീല്‍ സ്റ്റാഫ്

പൂക്കളത്തിനു ചുറ്റും ഒരുക്കിയ തിരുവാതിര ആയിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. നാല്പത്തി നാല് ആരോഗ്യ പ്രവർത്തകരാണ് തിരുവാതിരയിൽ ചുവടു വച്ചത്.

burjeel-onam-2022-staff-thiruvathira-ePathram

വിവിധ രാജ്യക്കാരായ സ്റ്റാഫുകള്‍ ഒരുക്കിയ
തിരുവാതിരക്കളി

വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും അബുദാബി യുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയത് എന്നും പൂക്കളത്തിനു നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യ, യു. എ. ഇ., സൗദി അറേബ്യ, സിറിയ, ഈജിപ്റ്റ്, ഒമാൻ, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ള ബുര്‍ജീല്‍ ജീവനക്കാര്‍ ആഘോഷങ്ങളിൽ പങ്കെടുത്തു. ആശുപത്രി യിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഷാരൂഖ് ഖാന്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡ് അംബാസഡര്‍

September 10th, 2022

shahrukh-khan-burjeel-holdings-ambassador-ePathram

അബുദാബി : പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് സൂപ്പര്‍ സ്റ്റാർ ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു.

കിംഗ് ഖാന്‍റെ സാന്നിദ്ധ്യത്തിൽ അബുദാബിയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പ്രഖ്യാപനം. ബുര്‍ജീല്‍ ഹോൾഡിംഗ്‌സിന്‌ വേണ്ടി പരസ്യ പ്രചാരണവുമായി ഷാരൂഖ് എത്തും. ആരോഗ്യ രംഗത്ത് കിംഗ് ഖാൻ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ്.

അന്താരാഷ്ട്ര തലത്തില്‍ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്‍റെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ ക്കൂട്ടാകും. ഡോ. ഷംഷീർ വയലില്‍ എന്ന പ്രവാസി സംരംഭകന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗ്രൂപ്പിന് നിലവില്‍ മിഡില്‍ ഈസ്റ്റ് – നോര്‍ത്ത് ആഫ്രിക്ക (MENA) മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും പ്രവര്‍ത്തിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ബുര്‍ജീല്‍, മെഡിക്കല്‍ ഗവേഷണ രംഗത്തും പ്രവർത്തനം വിപുലമാക്കുക യാണ്. സൗദി അറേബ്യയിലേക്കും പ്രവര്‍ത്തനം ഉടന്‍ വ്യാപിപ്പിക്കുവാന്‍ ഉള്ള ബുർജീൽ ഹോൾഡിംഗ്‌സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030 ഓടെ ഒരു ബില്യണ്‍ യു. എസ്. ഡോളര്‍ നിക്ഷേപം സൗദി യിൽ നടത്താനുള്ള സാദ്ധ്യതകള്‍ ഗ്രൂപ്പ് പരിഗണിക്കുന്നു എന്നും വാര്‍ത്താ ക്കുറിപ്പില്‍ ബുർജീൽ അധികൃതര്‍ വ്യക്തമാക്കി.

ലോകമെങ്ങും ആരാധകര്‍ ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ജന ജീവിതം കൂടുതല്‍ മനോഹരം ആക്കുക എന്ന പൊതു ലക്ഷ്യ ത്തിലാണ് അദ്ദേഹവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സും പ്രവര്‍ത്തിക്കുന്നത്. ഷാരൂഖിന്‍റെ ജീവിത ദര്‍ശനങ്ങളും വ്യക്തിത്വവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡിലും പ്രതിഫലിക്കും. ലോകോത്തര നിലവാരത്തില്‍ ഉള്ള ആരോഗ്യ പരിരക്ഷ യിലൂടെ സമൂഹത്തെ സേവിക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. എന്നും ബുര്‍ജീല്‍ സ്ഥാപകനും സി. ഇ. ഒ. യുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

ആരോഗ്യ സേവനം നമുക്ക് എല്ലാവര്‍ക്കും ആവശ്യം ഉള്ളതും അനുഭവിക്കാന്‍ ആവുന്നതുമായ മേഖലയാണ് എന്നും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ സന്ദര്‍ശന വും ഡോ. ഷംഷീർ വയലിന്‍റെ വാക്കുകളും ഉള്‍ക്കാഴ്ച ഉളവാക്കുന്നതും പ്രചോദനപരവും ആണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

സമര്‍പ്പണത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ കാണുവാന്‍ കഴിഞ്ഞത് മികച്ച അനുഭവമായി. ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി എന്ന തത്വം ഏറ്റെടുത്താണ് അവരുടെ പ്രവർത്തനം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്‍റെ ഭാഗമാവുക എന്നത് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. എന്നും കിംഗ് ഖാന്‍ കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

‘ആരോഗ്യകരമായ വേനൽ ക്കാലം’ കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 പേർ ഉപയോഗിച്ചു

September 10th, 2022

industrial-workers-queue-cooling-center-in-llh-hospital-musaffah-ePathram
മുസഫ: ചുട്ടു പൊള്ളുന്ന വേനലിൽ പുറം ജോലികള്‍ ചെയ്യുന്നവര്‍ക്കും വ്യവസായിക തൊഴിലാളികൾക്കും ആശ്വാസം നല്‍കുവാനായി അബുദാബി മുസഫയിൽ ലൈഫ്‌ കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 ത്തില്‍ അധികം തൊഴിലാളികൾക്ക് ഉപകരിച്ചു.

അബുദാബി പോലീസും മുനിസിപ്പാലിറ്റിയും ലൈഫ്‌ കെയർ ആശുപത്രിയുടെ സഹകരണ ത്തോടെയാണ് ചൂടിൽ നിന്നും ആശ്വാസം തേടി എത്തുന്നവർക്കായി കൂൾ ഡൗൺ ബൂത്ത് സ്ഥാപിച്ചത്. മെഡിക്കൽ സേവന ങ്ങളും വേനൽക്കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധി ക്കുവാനുള്ള പാനീയങ്ങളും ബൂത്തിൽ നല്‍കിയിരുന്നു.‘ആരോഗ്യകരമായ വേനൽക്കാലം’ എന്ന പരിപാടിയുടെ ഭാഗമായാണ് ബുർജീൽ ഹോൾഡിംഗ്‌സിനു കീഴിലുള്ള ലൈഫ്‌ കെയർ ആശുപത്രി ആഗസ്റ്റ് ആദ്യം നൂതന സേവന വുമായി രംഗത്ത് എത്തിയത്.

പ്രത്യേകം സജ്ജീകരിച്ച കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാര്‍ അടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം സേവന നിരതരായിരുന്നു. ഇവർ സന്ദർശകരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും സൂര്യാഘാത ത്തിന്‍റെ ലക്ഷണ ങ്ങളുമായി എത്തുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും സൂര്യാഘാതം ഏറ്റതായി സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാണ് തുടർ ചികിത്സ നൽകി വരുന്നത്.

ചൂടിനെ നേരിടുന്നത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും ബൂത്തിൽ സംഘടിപ്പിച്ചിരുന്നു. കൊടും ചൂടിൽ ജോലി ചെയ്യുന്ന വരെ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം എന്ന് ലൈഫ് കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ഗുപ്ത പറഞ്ഞു. സെപ്റ്റംബർ പകുതി വരെ കൂൾ ഡൗൺ ബൂത്തിന്‍റെ സൗകര്യങ്ങൾ തൊഴിലാളി കൾക്ക് പ്രയോജനപ്പെടുത്താം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷിൻസോ ആബെ നെഞ്ചേറ്റിയ സുവർണ്ണ നിറമുള്ള നെഹ്‌റു ജാക്കറ്റ്

July 12th, 2022

shinzo-abe-with-dr-shamsheer-vayalil-ePathram
ദുബായ് : ഇന്ത്യയെയും ഇന്ത്യക്കാരെയും എന്നും സ്നേഹിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തിയ അനുഭവം പങ്കു വെച്ച് ഡോ. ഷംഷീർ വയലിൽ.

പ്രവാസ സംരംഭകർക്കും നിക്ഷേപകർക്കും ജപ്പാനുമായി മികച്ച ബന്ധം ഉണ്ടാക്കുവാന്‍ അവസരം നൽകിയ ആബെ യുമായി അടുത്ത് ഇടപഴകിയ അനുഭവത്തിലൂടെ അദ്ദേഹ ത്തിന് ഇന്ത്യക്കാരോട് ഉണ്ടായിരുന്ന സ്നേഹവും സുദൃഢ ബന്ധവും വ്യക്തമാക്കുകയാണ് പ്രവാസി സംരംഭകനായ ഡോ. ഷംഷീർ വയലിൽ.

ഇന്ത്യാ സന്ദർശന വേളയിൽ സമ്മാനിച്ച സുവർണ്ണ നിറമുള്ള ജാക്കറ്റാണ് ഷിൻസോ ആബെയുടെ ഇന്ത്യാ സ്നേഹത്തിന്‍റെ പ്രതീകമായി ഡോ. ഷംഷീറിന്‍റെ മനസ്സില്‍ എത്തുന്നത്.

2015 ഡിസംബറിലായിരുന്നു ഇന്ത്യ ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കി ആബെ യുടെ ത്രിദിന സന്ദർശനം. ജപ്പാനുമായി മെഡിക്കൽ, സാങ്കേതിക രംഗങ്ങളിൽ സഹകരണ സാദ്ധ്യതകൾ ചർച്ച ചെയ്യാനായി ലഭിച്ച അവസരം അദ്ദേഹവുമായി ആദ്യ ദിനം തന്നെ കൂടിക്കാഴ്ച നടത്താൻ ഡോ. ഷംഷീറിന്‌ വഴിയൊരുക്കി.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച യിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് എന്ത് സമ്മാനിക്കും എന്നായിരുന്നു ഡോ. ഷംഷീറി ന്‍റെ ആലോചന. ആബെയുടെ പിതാ മഹന്മാർക്ക് ഇന്ത്യ യുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു വായിച്ച ഓർമ്മ യിൽ നിന്നാണ് സുവർണ്ണ നിറമുള്ള ഒരു നെഹ്‌റു ജാക്കറ്റ് സമ്മാനമായി തെരഞ്ഞെടുക്കാൻ ഡോ. ഷംഷീർ തീരുമാനിച്ചത്.

ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റു ആബെയുടെ മാതൃ പിതാമഹനായ അന്നത്തെ ജാപ്പനീസ് പ്രധാന മന്ത്രി നോബുസുകെ കിഷിയെ ന്യൂഡൽഹിയിൽ നൽകിയ സ്വീകരണത്തില്‍ എം. പി. മാർക്ക് പരിചയ പ്പെടുത്തിയത് ഇങ്ങനെയായിരുന്നു:

“ഇത് ജപ്പാന്‍റെ പ്രധാന മന്ത്രിയാണ്, ഞാൻ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണിത്.” ആ കണ്ണിയിൽ നിന്നൊരാൾ വീണ്ടും ഇന്ത്യയില്‍ എത്തുമ്പോൾ കാലത്തിന്‍റെ സുവർണ്ണ സ്മരണ പുതുക്കുന്ന സമ്മാനം തന്നെയാകട്ടെ എന്നാ യിരുന്നു ഡോ. ഷംഷീ റിന്‍റെ മനസ്സിൽ. സുവർണ്ണ നിറമുള്ള ജാക്കറ്റു മായി ഷിൻസോ ആബെയെ സന്ദർശിച്ച ഡോ. ഷംഷീർ അദ്ദേഹ വുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സമ്മാനപ്പൊതി കയ്യിൽ എടുത്തത്.

എന്താണ് എന്നറിയാനുള്ള ആബെ യുള്ള ആകാംക്ഷ മനസ്സിലാക്കിയ ഡോ. ഷംഷീർ തന്നെ ജാക്കറ്റ് പുറത്തെടുത്തു. “സുവർണ്ണ നിറമുള്ള ജാക്കറ്റ് കണ്ടപ്പോഴേ അദ്ദേഹത്തിന് കൗതുകമായി. ഇപ്പോൾ തന്നെ ധരിച്ചു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ധരിച്ചിരുന്ന വെള്ള ഷർട്ടിനു മുകളിൽ ജാക്കറ്റ് ധരിക്കാനായി അദ്ദേഹം എന്‍റെ സഹായം തേടി.

ജാക്കറ്റ് ധരിച്ച് ഏറെ സന്തോഷ ത്തോടെ ഫോട്ടോ എടുക്കാനായി അദ്ദേഹം പോസ് ചെയ്തു. വീണ്ടും കാണാം എന്നുള്ള പ്രതീക്ഷ പങ്കു വെച്ച് ഇറങ്ങുമ്പോഴും ജാക്കറ്റ് അദ്ദേഹം അഴിച്ചു മാറ്റിയില്ല. ഇന്ത്യക്കും ജപ്പാനും ഇടയിലെ സ്നേഹ ത്തിന്‍റെ പ്രതീകമായി തോന്നി അദ്ദേഹത്തിന്‍റെ ഈ പ്രതികരണം,” ഡോ. ഷംഷീർ ഓർക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വി. പി. എസ്. ആരോഗ്യ പ്രിവിലേജ് കാര്‍ഡ്

June 26th, 2022

logo-vps-health-care-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വി. പി. എസ്. – എല്‍. എല്‍. എച്ച്. ആശുപത്രി പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുമായി സഹകരിച്ചു കൊണ്ടാണ് പ്രിവിലേജ് കാര്‍ഡ് ഇറക്കിയത്.

എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് എന്നിവയുടെ ഉല്‍ഘാടന ചടങ്ങില്‍ എല്‍. എല്‍. എച്ച്. റീജ്യണല്‍ സി. ഇ. ഒ. സഫീര്‍ അഹമ്മദ് പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കി.

vps-health-care-presents-special-health-privilege-card-for-journalists-ePathram

ഇമ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഗമമായി ഏറ്റവും മികച്ച മെഡിക്കല്‍ പരിചരണവും സൗകര്യങ്ങളും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതി. ഇമ പ്രസിഡണ്ട് റാഷിദ് പൂമാടവും മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി കാര്‍ഡ് ഏറ്റു വാങ്ങി.

സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കുന്ന പ്രൊഫഷണലുകള്‍ക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യപടി എന്ന നിലയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് എന്ന് എല്‍. എല്‍. എച്ച്. അധികൃതര്‍ പറഞ്ഞു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് പാക്കേജുകള്‍ അടക്കമുള്ള സേവനങ്ങള്‍ പ്രിവിലേജ് കാര്‍ഡില്‍ ഉള്‍പ്പെടും. കാര്‍ഡ് ഉടമയുടെ ഉറ്റ ബന്ധുക്കള്‍, പങ്കാളി, മക്കള്‍ എന്നിവര്‍ക്കും കാര്‍ഡിന്‍റെ സേവനങ്ങള്‍ ലഭ്യമാകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 1191011

« Previous Page« Previous « പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്
Next »Next Page » പയ്യന്നൂർ സൗഹൃദ വേദിക്ക് പുതിയ ഭാരവാഹികൾ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine