ജനനായകന്റെ കൂടംകുളം സന്ദര്‍ശനം പോലീസ് തടഞ്ഞു

September 18th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ കളിയിക്കാവിളയില്‍ പോലീസ് തടഞ്ഞു. പാര്‍ട്ടിയുടേയും പോലീസിന്റേയും വിലക്ക് വക വെയ്ക്കാതെ ആയിരുന്നു ജനകീയ സമര വേദിയിലേക്ക് ജനനായകന്‍  പുറപ്പെട്ടത്. എന്നാല്‍ രാവിലെ പത്തരയോടെ കളിയിക്കാവിളയിലെത്തിയ വി. എസിനോട് ക്രമസമാധന പ്രശ്നം മുന്‍ നിര്‍ത്തി യാത്രയില്‍ നിന്നും പിന്മാറുവാന്‍ തമിഴ്‌നാട് പോലീസ് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ വി. എസ്. താന്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 400 ദിവസം പൂര്‍ത്തിയാക്കിയ കൂടംകുളം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനാണ് പോകുന്നതെന്നും വ്യക്തമാക്കി.

ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആണെന്നും, തമിഴനെന്നോ മലയാളിയെന്നോ വിവേചനമില്ലാതെ ലോക ജനതയുടെ സമാധാനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദയകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന സമരത്തിനു നേരിട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാധിക്കാത്തതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും വി. എസ്. പറഞ്ഞു. സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം മടങ്ങി.

കൂടംകുളം വിഷയത്തില്‍ ആണവ നിലയത്തിനു അനുകൂലമായ സി. പി. എമ്മിന്റെ നിലപാടില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് വി. എസ്. ജനകീയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും സമര പന്തല്‍ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങിയതും. വി. എസിന്റെ യാത്ര പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കമ്മറ്റിയോഗങ്ങളില്‍ ആണവ നിലത്തിനെതിരെ ഉള്ള വി. എസിന്റെ  നിലപാട് ചര്‍ച്ചയായേക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എമേര്‍ജിങ്ങ് കേരളയിൽ എമേര്‍ജിങ്ങ് കാബറെയും?

September 8th, 2012

emerging-kerala-cabaret-epathram

തിരുവനന്തപുരം : വിവാദമായ എമേര്‍ജിങ്ങ് കേരളയില്‍ കാബറേ ഡാന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ഉള്ള നിശാ ക്ലബ്ബിനും പദ്ധതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് ലൈഫ് സോണ്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്‍‌കെല്‍ ആണ്. കാബറെ തിയറ്റേഴ്സ്, തീമാറ്റിക് റസ്റ്റോറന്റ്, ഡിസ്കോതെക്ക്, മദ്യശാ‍ലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേളിക്ക് സമീപം അഞ്ച് നിലകളിലായിട്ടാണ് ഉല്ലാസ കേന്ദ്രത്തിന്റെ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി 40,000 ചതുരശ്രയടി സ്ഥലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 74 ശതമാനവും പങ്കാളിത്തത്തോടെ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ സംസ്കാരത്തിനും സാമൂഹിക ജീവിതത്തിനും യോജിക്കാത്ത ഇത്തരം പദ്ധതികള്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയെ വിമര്‍ശിച്ചിരുന്നു. നൈറ്റ്‌ ക്ലബ്ബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം പെണ്‍‌വാണിഭ കേസ്: മന്ത്രി കുഞ്ഞാലിക്കുട്ടി വഞ്ചിച്ചെന്ന് ഇരകള്‍

August 28th, 2012
kunjalikutty-epathram
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി തനിക്ക് അനുകൂലമായ മൊഴി  നല്‍കുന്നതിനായി പണം വാഗ്ദാനം ചെയ്യുകയും പിന്നീട് അത് നല്‍കാതെ പറ്റിക്കുകയും ചെയ്തതായി വെളിപ്പെടുത്തിക്കോണ്ട് കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും രംഗത്ത്. വ്യാജമൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്ന് പറഞ്ഞിരുന്നു എന്നും ഇതു പ്രകാരം മൊഴി നല്‍കിയെങ്കിലും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നും തങ്ങള്‍ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ പോയി പി. കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതായും ഇരുവരും പറഞ്ഞു.  രണ്ട് പ്രമുഖ മലയാളം വാര്‍ത്താ ചാനലുകളിലൂടെ ആണ് ഇവര്‍ ഇന്നലെ ഉച്ചക്ക് ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിലൂടെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഇവര്‍ നല്‍കിയ മൊഴി തെറ്റാണെന്ന് ഇരുവരും സമ്മതിക്കുന്നു.
ഏ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ജയ്സണ്‍ കെ.എബ്രഹാം അടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുമ്പോള്‍ ചേളാ‍രി സ്വദേശി ഷെരീഫ് തങ്ങളെ സമീപിച്ചുവെന്നും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും ഇരുവരും വ്യക്തമാക്കി. ജീവിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഷെറീഫിന്റെ വാക്കു വിശ്വസിച്ച് അന്വേഷണ സംഘം മുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫിയുമൊത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണുവാന്‍ സെക്രട്ടേറിയേറ്റില്‍ പോയി. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മന്ത്രി മന്ദിരത്തില്‍ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. ആദ്യം പരിചയ ഭാവം കാണിച്ചില്ലെങ്കിലും പിന്നീട് നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. ഷെറീഫ് നല്‍കിയ വാഗ്ദാനത്തെ പറ്റി പറഞ്ഞപ്പോല്‍ നേരിട്ട് പണം നല്‍കാന്‍ ആകില്ല്ലെന്നും ട്രസ്റ്റ് മുഖേനയോ അനാഥാലയം മുഖേനയോ  പണം നല്‍കാമെന്നും അതിനു മുമ്പ് റൌഫ് ആണ് എല്ലാം ചെയ്യീച്ചതെന്ന് ജെയ്സണ്‍ കെ. എബ്രഹാമിനെ പോയി കണ്ട് പറയണമെന്നും നിര്‍ബന്ധിച്ചു.

പറഞ്ഞ പണം നല്‍കാത്ത കുഞ്ഞാലിക്കുട്ടിയില്‍ ഇനി വിശ്വാസമില്ലെന്നും അതിനാലാണ് ഇക്കാര്യം ചാനലുകള്‍ക്ക് മുമ്പാകെ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കേസുകാരണം കുടുമ്പവും ബന്ധങ്ങളും തകര്‍ന്നതായും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാലാണ് വ്യാജമൊഴി നല്‍കിയതെന്നും ഇനി സത്യസന്ധമായേ പറയൂ എന്നും  ഐസ്ക്രീം കേസില്‍ പത്തിലധികം ഇരകളുടെ പേരു പുറത്തു വരാനുണ്ടെന്നും ഇവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഐസ്ക്രീം പെണ്‍‌വാണിഭ കേസ്: മന്ത്രി കുഞ്ഞാലിക്കുട്ടി വഞ്ചിച്ചെന്ന് ഇരകള്‍

വാഗമണ്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

August 27th, 2012

vagamon-kerala-epathram
ഇടുക്കി : എമര്‍ജിങ് കേരളയില്‍ വാഗമണിലെ പുല്‍മേട്‌ അടക്കം നൂറു ഏക്കറോളം  സ്വകാര്യ ടൂറിസം പദ്ധതിക്ക് കൈമാറാന്‍ സര്‍ക്കാരിന്റെ അറിവോടെകൂടി തന്നെ നിര്‍ദേശം ഉണ്ടായതായി  വ്യക്തമായി. നൂറ് ഏക്കറില്‍ 120 കോടിയുടെ വിപുലമായ ടൂറിസം പദ്ധതിക്കാണ്  ഒരുങ്ങുന്നത് . 40 കോട്ടേജ്, ഗോള്‍ഫ് കോഴ്സ്, ട്രെക്കിങ്, ഗൈ്ളഡിങ് എന്നിവ അടങ്ടിയതാണ്  പദ്ധതി. അത്യപൂര്‍വ പാരിസ്ഥിതികാവസ്ഥകളുള്ള പ്രദേശമാണ് വാഗമണ്. ഇവിടെ എന്ത് നിര്‍മാണ പ്രവൃത്തി നടക്കണമെങ്കിലും കേന്ദ്ര  പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനു അറിയാമെന്നിരിക്കെയാണ്  ടൂറിസം വകുപ്പ് എമര്‍ജിങ് കേരളയിലേക്ക് പദ്ധതി സമര്‍പ്പിക്കുന്നത്.  വ്യവസായ വകുപ്പിന്റെ മുന്‍കൈയിലാണ് എമര്‍ജിങ് കേരള സംഘടിപ്പിക്കുന്നത്. ഈ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു കഴിഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on വാഗമണ്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

നെല്ലിയാമ്പതി ടൂറിസം പദ്ധതി അനുമതി വാങ്ങാതെ

August 27th, 2012

Nelliyampathy-epathram
തിരുവനന്തപുരം: ടൂറിസം പദ്ധതിക്കായി ഉദ്ദേശിക്കുന്ന നെല്ലിയാമ്പതിയിലെ ഭൂമി വിവാദത്തില്‍. എമര്‍ജിങ് കേരളയുടെ ഭാഗമായി ബൃഹത്തായ ടൂറിസം പദ്ധതിക്കായി സര്‍ക്കാര്‍ പരിഗണനക്ക് വെച്ച ഏക്കര് കണക്കിന് ഭൂമി ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ അനുമതി ലഭിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ കാലാവധി കഴിഞ്ഞിട്ടും പാട്ടത്തിനു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന വിവാദം കെട്ടടങ്ങും മുമ്പെയുള്ള ഈ  പുതിയ വിവാദം യു. ഡി. എഫ്. സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തില്‍ കോണ്‍ഗ്രസിനകത്ത് തന്നെ പരസ്യമായ ചേരി തിരിവ് പ്രകടമായി. പദ്ധതിക്കെതിരെ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും രംഗത്തു വന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on നെല്ലിയാമ്പതി ടൂറിസം പദ്ധതി അനുമതി വാങ്ങാതെ


« Previous Page« Previous « റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി
Next »Next Page » വാഗമണ്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine