നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം‍

June 9th, 2012

AirIndia-epathram
കൊച്ചി: യാത്രക്കാരെ കോഴിക്കോട്ട്‌ ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആണ് യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്‌.

കോഴിക്കോട്‌ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ്‌ കൊച്ചിയില്‍ ഇറങ്ങിയത്‌ എന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക്‌ ശേഷം കോഴിക്കോട്ടേക്ക്‌ മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഷേധം. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ സാംസ്കാരിക കൂട്ടായ്മ

June 7th, 2012

തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുഗതകുമാരിയുടെ പിന്നില്‍ കപട പരിസ്ഥിതിവാദികള്‍: ഗണേഷ്കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു

June 6th, 2012

Ganesh-Kumar-epathram

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ പിന്നില്‍ അണിനിരക്കുന്നത് കപട പരിസ്ഥിതിവാദികളാണെന്ന മന്ത്രി കെ. ബി. ഗണേഷ്കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു‍. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വൃക്ഷവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് സുഗതകുമാരി വേദിയില്‍ ഇരിക്കെ ഈ വിവാദ പ്രസ്താവന മന്ത്രി നടത്തിയത്‌. ഇവിടെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്‍റെ മറവില്‍ പലരുടെയും കച്ചവട താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. വന്യമൃഗങ്ങളുടെ തോലുകള്‍ വീടുകളില്‍ സൂക്ഷിക്കുന്ന കപട പരിസ്ഥിതി വാദികള്‍വരെയുണ്ട്. അവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ തന്‍റെ കൈവശമുണ്ട്. കപട പരിസ്ഥിതി പ്രേമികളുടെ മുഖംമൂടി വലിച്ചുകീറുമെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞതോടെ സുഗതകുമാരി വേദിയില്‍ നിന്നും ഇറങ്ങിപോയി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പലരും രംഗത്ത്‌ വന്നു. മന്ത്രിയുടെ പ്രസ്താവന അനവസരത്തില്‍ ആയെന്നും മന്ത്രിയായാല്‍ എന്തും പറയാമെന്നാണ് ചിലര്‍ കരുതുന്നതെന്നും സി. പി. മുഹമ്മദ്‌ എം. എല്‍.എ പറഞ്ഞു. കവി ഒ. എന്‍. വി കുറുപ്പും മന്തിയുടെ പ്രസ്താവന തെറ്റായിപോയെന്നു പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും എന്നാല്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്നും പരിസ്ഥിതി വാദ മെന്നാല്‍ വികസനത്തെ എതിര്‍ക്കലാണെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമെന്നും സുഗത കുമാരി പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

June 5th, 2012

ramesh-chennithala-epathram

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടിയെ ഗൗനിക്കുന്നില്ലെന്നും സംസ്ഥാനത്തെത്തുമ്പോള്‍ പാര്‍ട്ടി ഓഫിസുകളില്‍ പോകുകയോ പ്രവര്‍ത്തകരുമായി സംവദിക്കുകയോ അവരുമായി ഒന്ന് കാണാന്‍ പോലും ഒരുങ്ങുന്നില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് പ്രവര്ത്തകര്‍ക്കിടയില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നു അതിനാല്‍ ഇക്കാര്യം എ. ഐ. സി. സി. നേതൃത്വം ഗൗരവമായികാണണമെന്നും ചെന്നിത്തല പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിയുടെ കൊലവിളി നെയ്യാറ്റിന്‍കരയില്‍ ബാധിക്കും -പന്ന്യന്‍ രവീന്ദ്രന്‍

June 4th, 2012

Pannyan_ravindran-epathram
മലപ്പുറം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി  സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ വലിയ വിജയപ്രതീക്ഷയെ കാര്യമായി ബാധിക്കുമെന്ന്  സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. “ഒരു കമ്യൂണിസ്റ്റുകാരന്‍ നടത്തേണ്ട പ്രസ്താവനയല്ല മണി നടത്തിയത്. . അദ്ദേഹത്തിന് കൊലയാളിയുടെ മനോഗതിയുണ്ടോയെന്നാണ് തനിക്ക് സംശയം. അതിനാലാണ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കൊലകളെ എണ്ണിപ്പറഞ്ഞത്. കമ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്നേഹിയായിരിക്കണം. പ്രസ്താവനയിലൂടെ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ക്രൂരതയുടെ വിത്ത് പാകാനാണ് മണി ശ്രമിച്ചത്. കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്നതാണ് ആ പ്രസ്താവന. അദ്ദേഹത്തിനെതിരെ സി.പി.എം. നടപടിയെടുക്കണം. തെരഞ്ഞെടുപ്പായതിനാലാണ് ഇക്കാര്യങ്ങള്‍ പറയാന്‍ വൈകിയത്.” പന്ന്യന്‍ പറഞ്ഞു. എന്നാല്‍ നടപടി സി. പി. എമ്മിന്റെ അഭ്യന്തര കാര്യമാണെന്നും അതവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ടി.പി. ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദന്റെ  നടപടിയില്‍ തെറ്റില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഹന്‍ലാല്‍ ബ്ലോഗിന് പിന്നാലെ ഫേസ്ബുക്കിലും സജ്ജീവമാകുന്നു‍!
Next »Next Page » കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine